ഉറക്കം കളയുന്ന അതിമോഹം
വിവിധയിനം ക്ലോക്കുകൾ സേഖരിക്കുന്ന ഹോബിയുള്ള ഒരാൾ. അയാൾ എവിടെപ്പോയാലും ക്ലോക്കുകളുടെ കാര്യം മാത്രമാണ് അന്വേഷിക്കുക. തന്‍റെ ശേഖരത്തിലില്ലാത്ത ഒരു ക്ലോക്ക് കണ്ടാൽ അയാൾ അതു വാങ്ങും. വില ഒരു പ്രശ്നമായിരുന്നില്ല. താൻ ജോലിചെയ്തു സന്പാദിക്കുന്ന പണം മുഴുവൻ ക്ലോക്കുകൾക്കുവേണ്ടി ചെലവഴിക്കാൻ അയാൾ തയാറായിരുന്നു.

അങ്ങനെയാണ് അയാളുടെ ശേഖരം ക്ലോക്കുകൾകൊണ്ടു നിറഞ്ഞത്. അയാളുടെ ശേഖരത്തിൽ പഴയതും പുതിയതുമായ ക്ലോക്കുകൾ ഉണ്ടായിരുന്നു. അവയിൽ വലുതും ചെറുതുമുണ്ടായിരുന്നു. ഗ്രാൻഡ് ഫാദർ ക്ലോക്കുകളും കുക്കൂ ക്ലോക്കുകളും ഡിജിറ്റൽ ക്ലോക്കുകളുമൊക്കെ ആ ശേഖരത്തിൽ സ്ഥാനംപിടിച്ചിരുന്നു.

മാർക്കറ്റിൽ എത്തിയിരുന്ന എല്ലാത്തരം പുതിയ ക്ലോക്കുകളും അയാൾ വാങ്ങിയിരുന്നു. പഴയ ക്ലോക്കുകൾ വിൽക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിച്ചു തനിക്കില്ലാത്ത മോഡലുകൾ അയാൾ വലിയ വിലകൊടുത്തു കരസ്ഥമാക്കിയിരുന്നു.

അയാളുടെ ശേഖരത്തിലെ ക്ലോക്കുകളുടെ എണ്ണം വർധിച്ചപ്പോൾ അവ സൂക്ഷിക്കാൻ ഒരു കെട്ടിടംതന്നെ നിർമിച്ചു. അതിവേഗം അത് ക്ലോക്കുകളുടെ ഒരു മ്യൂസിയമാക്കി മാറ്റി. എന്നാൽ പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചിരുന്ന മ്യൂസിയം അല്ലായിരുന്നു അത്. അയാൾ തനിക്കുവേണ്ടി മാത്രം തയാറാക്കിയ മ്യൂസിയമായിരുന്നു അത്.

എല്ലാദിവസവും അയാൾ മ്യൂസിയത്തിൽ വരും. അവിടെ നിരനിരയായി നിരത്തിയിരിക്കുന്ന ക്ലോക്കുകളുടെ ഭംഗി ആസ്വദിക്കും. ക്ലോക്കുകൾ സന്പാദിക്കുന്നതിൽ താൻ കൈവരിച്ച അസാധാരണ നേട്ടത്തെക്കുറിച്ച് അയാൾ അഭിമാനംകൊള്ളും.

പക്ഷേ, അപ്പോഴൊക്കെ ആരോ തന്‍റെ ചെവിയിൽ താഴെപ്പറയുന്നതുപോലെ മന്ത്രിക്കുന്നതായി അയാൾക്ക് തോന്നി. സ്വീഡനിലെ ജോർജിന് നിന്നെക്കാൾ കൂടുതൽ ക്ലോക്കുകൾ ഉണ്ട്. ലണ്ടനിലെ ജൂലിയാന് നിനക്കുള്ളതിനേക്കാൾ വിലപിടിപ്പുള്ള പഴയ ക്ലോക്കുകൾ ധാരാളമുണ്ട്. അവരെക്കാൾ കൂടുതൽ ക്ലോക്കുകൾ നിനക്കുണ്ടായിരുന്നുവെങ്കിൽ നീ ഏറെ സന്തോഷവാനാകുമായിരുന്നു.

അയാൾ തന്‍റെ മ്യൂസിയം സന്ദർശിക്കുന്പോൾ വേറെയും ചില കാര്യങ്ങൾ ആരോ തന്‍റെ ചെവിയിൽ മന്ത്രിക്കുന്നതായി അയാൾക്ക് തോന്നി. അവ ഇതായിരുന്നു. “നിന്‍റെ ഈ മ്യൂസിയം സുരക്ഷിതമാണോ? കള്ളന്മാർ ഇവ മോഷ്ടിക്കില്ലേ?'' ഈ ചോദ്യങ്ങൾ ആരാണ് ചോദിക്കുന്നതെന്ന് അയാൾക്ക് അറിവില്ലായിരുന്നു. പക്ഷേ അവ അയാളുടെ ഉറക്കം നഷ്ടപ്പെടുത്താൻ തുടങ്ങി. അതോടെ അയാളുടെ സമാധാനവും നഷ്ടപ്പെട്ടു.

ഒരുദിവസം തന്‍റെ മ്യൂസിയത്തിൽ ഒരു കള്ളൻ കയറിയതായി അയാൾക്കു തോന്നി. അയാൾ ഓടിക്കിതച്ച് അവിടെയെത്തുന്പോൾ ഒരാൾ ഒരു സ്വർണ നിറമുള്ള ക്ലോക്കും പിടിച്ചുകൊണ്ട് അവിടെ നിൽക്കുന്നു.

“ആരാണ് നിങ്ങൾ?'' സർവശക്തിയും സമാഹരിച്ച് മ്യൂസിയത്തിന്‍റെ ഉടമ ചോദിച്ചു. അപ്പോൾ അവിടെ നിന്നിരുന്ന ആൾ പറഞ്ഞു, “ഞാൻ ഒരു കള്ളൻ. അല്ലാതാരാ? എന്നാൽ നിങ്ങൾ ഭയപ്പെടേണ്ട. ഞാൻ നിങ്ങളുടെ ക്ലോക്ക് മോഷ്ടിക്കാൻ വന്നതല്ല.''
അപ്പോൾ മ്യൂസിയത്തിന്‍റെ ഉടമ ചോദിച്ചു, “ക്ലോക്കു മോഷ്ടിക്കാൻ വന്നതല്ലെങ്കിൽ പിന്നെ എന്തു മോഷ്ടിക്കാനാണ് നിങ്ങൾ വന്നത്?'' ഒരു പുഞ്ചിരിയോടെ കള്ളൻ പറഞ്ഞു, “നിങ്ങളുടെ മനഃസമാധാനവും സംതൃപ്തിയും!''
താൻ കേൾക്കുന്നത് എന്താണെന്നു മനനസിലാക്കാതെ അയാൾ അന്തംവിട്ടു നിൽക്കുന്പോൾ കള്ളൻ പറഞ്ഞു, “നിങ്ങൾ ഇവിടെ വന്നപ്പോഴൊക്കെ ആരോ ചില കാര്യങ്ങൾ നിങ്ങളുടെ ചെവിയിൽ മന്ത്രിക്കുന്നതായി തോന്നിയിരുന്നില്ലേ? അതു ഞാൻ ആയിരുന്നു.''
’ദി ക്ലോക്ക് തീഫ്’ എന്ന പേരിൽ ഈ കഥ അവതരിപ്പിച്ചിരിക്കുന്ന സ്കോട്ട് ഹിഗ്ഗിൻസ് ഈ കഥയുടെ അവസാനം ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ആ ചോദ്യം ഇതാണ്, “ആരാണ് അല്ലെങ്കിൽ എന്താണ് നമ്മുടെ മനസമാധാനവും സംതൃപ്തിയും മോഷ്ടിക്കുന്ന കള്ളൻ?''
നമുക്ക് മനഃസമാധാനവും സംതൃപ്തിയുമില്ലെങ്കിൽ അതിന്‍റെ ഒരു കാരണം നമ്മുടെ ജീവിതത്തിലെ ദുഃഖദുരിതങ്ങൾ ആകാം. നമ്മുടെ രോഗങ്ങളും ജീവിതത്തിലെ വിവിധ പ്രശ്നങ്ങളും നമ്മുടെ സമാധാനം നഷ്ടപ്പെടുത്താം. എന്നാൽ, അവയെപ്പോലെതന്നെ നമ്മുടെ ജീവിതത്തിലെ സമാധാനവും സംതൃപ്തിയും നഷ്ടപ്പെടുത്തുന്നവയാണ് നമ്മുടെ അതിമോഹങ്ങൾ.

ധനസന്പാദനമോഹമാണ് ചിലരുടെ സമാധാനം നഷ്ടപ്പെടുത്തുന്നതെങ്കിൽ അധികാരമോഹവും സ്ഥാനമാനങ്ങൾക്കു പിന്നാലെയുള്ള പരക്കംപാച്ചിലുമായിരിക്കാം ചിലരുടെ ഉറക്കംകെടുത്തുന്നത്. അതുപോലെ, മറ്റുള്ളവരുടെ നന്മയിൽ അസൂയാലുക്കളായവർക്ക് മനഃസമാധാനവും സംതൃപ്തിയുമുണ്ടാകുക എളുപ്പമല്ലല്ലോ.

മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ കഥാപാത്രത്തിനു തന്‍റെ ക്ലോക്ക് ശേഖരം വർധിച്ചതോടൊപ്പം മനസമാധാനവും സംതൃപ്തിയും വർധിച്ചോ? നേരെ മറിച്ചല്ലേ സംഭവിച്ചത്? അയാളുടെ ശേഖരത്തിലെ ക്ലോക്കുകളുടെ എണ്ണം വർധിക്കുന്തോറും അയാളുടെ മനഃസമാധാനം കുറയുകയല്ലേ ചെയ്തത്? സംതൃപ്തി എന്നത് എപ്പോഴെങ്കിലും അയാൾക്ക് അനുഭവപ്പെട്ടോ? നമ്മുടെ ജീവിതത്തിനു വളർച്ചയുണ്ടാകാൻ തീർച്ചയായും നല്ല ആഗ്രഹങ്ങൾ നമുക്കുണ്ടാകണം. അതുപോലെ, അവ നേടിയെടുക്കാൻ നാം കിണഞ്ഞു പരിശ്രമിക്കുകയും വേണം. എന്നാൽ നമ്മുടെ ആഗ്രഹങ്ങൾ അതിമോഹങ്ങൾ ആയി അധഃപതിക്കാൻ നാം അനുവദിക്കരുത്.

നമുക്കുള്ളവകൊണ്ടു തൃപ്തിപ്പെടാൻ ആദ്യം നാം പഠിക്കണം. അപ്പോൾ നമ്മുടെ ആഗ്രഹങ്ങൾ സാധിക്കാതെവരുന്പോഴും നമ്മുടെ ഉറക്കം നഷ്ടപ്പെടുകയില്ല. എന്നു മാത്രമല്ല, അപ്പോൾ നമ്മുടെ സമാധാനം മോഷ്ടിക്കാൻ ആർക്കും സാധിക്കുകയുമില്ല.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ