ഭീമൻ ചിന്പാൻസി
ലോകചരിത്രത്തോളംതന്നെ പഴക്കമുള്ളതാണ് ചിന്പാൻസികളുടെയും ഗോറില്ലകളുടെയും കുരങ്ങുകളുടെയും ചരിത്രവും. മനുഷ്യനുമായി ഏറെ ഇണങ്ങുന്ന ഈ ജീവികൾ കാഴ്ചയിൽ ഭീകരന്മാർ എന്നു തോന്നിക്കുമെങ്കിലും നിരുപദ്രവകാരികളാണെന്നതാണു സത്യം. മനുഷ്യൻ കണ്ടതിൽവച്ചേറ്റവും വലിപ്പമുള്ള ഗോറില്ല ഗാർഗാന്‍റുവ ഒരു സർക്കസ് കലാകാരനായിരുന്നു. 1949-ൽ ന്യൂമോണിയ ബാധിച്ച് അവൻ ഇഹലോകവാസം വെടിഞ്ഞു. അഞ്ചടി ആറിഞ്ച് ഉയരവും 600 പൗണ്ട് ഭാരവും ഉണ്ടായിരുന്ന അവനെ ഗിന്നസ് ചരിത്രത്തിനു വിസ്മരിക്കാൻ കഴിയില്ല.

ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മനുഷ്യക്കുരങ്ങായി കരുതപ്പെടുന്നത് ബിലി എന്ന ചിന്പാൻസിയാണ്. അഞ്ചടി ആറിഞ്ച് ഉയരമുള്ള അവന്‍റെ കാൽപാദങ്ങളുടെ വിസ്തീർണം 28 സെ.മീ. മുതൽ 34 സെ.മീ. വരെ വരും. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബിലി കാടുകളിൽ വസിക്കുന്നതുകൊണ്ടാവാം അവിടെയുള്ള മനുഷ്യക്കുരങ്ങുകളെല്ലാം ബിലി എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ മനുഷ്യനുമായി കൂടുതൽ ഇണങ്ങുകയും ചങ്ങാത്തം പുലർത്തുകയും ചെയ്യുന്ന മനുഷ്യക്കുരങ്ങുകൾ ബോനോബോ എന്നറിയപ്പെടുന്ന ചിന്പാൻസികളാണ്.

മനുഷ്യരുടെകൂടെ താമസിക്കുന്ന അവ സൈക്കിൾ ചവിട്ടുകയും പാൽ വാങ്ങിച്ചുകൊണ്ടുവരികയും വീടും പരിസരങ്ങളുമൊക്കെ വൃത്തിയാക്കുകയും ചെയ്യും. മനുഷ്യർ എന്തു പരിശീലനമാണോ നൽകുന്നത് അതൊക്കെ ചെയ്യും.

ചിന്പാൻസിയുടെ കൈകൾക്ക് കാലുകളെക്കാൾ നീളം കൂടുതലാണ്. സാധാരണ ഒരു മനുഷ്യക്കുരങ്ങിന് 3.9 അടി ഉയരവും 70 കി.ഗ്രാം ഭാരവും വരും. പെണ്‍ചിന്പാൻസിക്ക് ആണിനെക്കാൾ വലിപ്പക്കുറവാണ്. മരത്തിൽ കയറുന്നതിന് കൈകളുടെ ശക്തിയാണ് ഇവ ഉപയോഗിക്കുക. ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനെപ്പോലും ഓടിത്തോൽപിക്കാനുള്ള കഴിവ് മനുഷ്യക്കുരങ്ങിനുണ്ട്. ഇവയുടെ ഭക്ഷണം പ്രധാനമായും ചെടികളും പൂക്കളും കായ്കനികളും കിഴങ്ങുവർഗങ്ങളും ധാന്യമണികളും ചിതൽ, എറുന്പ്, ചെറുപ്രാണികൾ, ചെറുമൃഗങ്ങൾ ഇവയൊക്കെയായിരിക്കും. പെൻസിൽവാനിയ യൂണിവേഴ്സിറ്റി പ്രഫസർ അലൻ വാക്കർ നടത്തിയ ഗവേഷണത്തിൽ മനുഷ്യനെക്കാൾ നാലിരട്ടി ശക്തിയാണ് ചിന്പാൻസിക്ക് ഉള്ളതെന്നു കണ്ടെത്തുകയുണ്ടായി.

ജോർജ് മാത്യു പുതുപ്പള്ളി