കോടികളേക്കാൾ ഷാജിക്കു വലുത് രണ്ടു ചിത്രങ്ങൾ
വർണങ്ങളുടെ ലോകത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന ഷാജി അമൂല്യമായി സൂക്ഷിക്കുന്നത് രണ്ടു ചിത്രങ്ങളാണ്. കോടികൾ വിലപറഞ്ഞിട്ടും അതു വിൽക്കാൻ ഷാജി തയാറുമല്ല. തന്‍റെ ജീവിതം മാറ്റിമറിച്ചവയാണ് ഈ ചിത്രങ്ങളെന്ന് അദ്ദേഹം മനംനിറഞ്ഞു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. കണ്ണൂർ ചെന്പേരി നിർമല ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനാണ് തേർത്തല്ലി മേരിഗിരിയിലെ മുതുകാട് ഷാജി തോമസ്.

വിശുദ്ധ നിമിഷങ്ങൾ

വിശുദ്ധ മദർ തെരേസ 1993 ൽ കേരളത്തിലെത്തിയപ്പോൾ കണ്ണൂർ തയ്യിൽ കടപ്പുറത്തെ സ്നേഹാലയത്തിൽ വച്ചാണ് ഷാജി മദറിനെ നേരിൽ കണ്ടത്. അവിടെവച്ച് താൻ വരച്ച മദറിന്‍റെ ചിത്രങ്ങൾ ഷാജി മദറിനെ കാണിച്ചു. ചിത്രങ്ങൾ ഇഷ്ടപ്പെട്ട മദർ ആ ധന്യവേളയിൽ ഇരുചിത്രങ്ങളിലും കൈയൊപ്പു ചാർത്തിനൽകി.

കുഞ്ഞുങ്ങൾ നിഷ്കളങ്കരാണ്. കുട്ടികൾ ദൈവത്തോട് ചേർന്നുനിന്നു വരയ്ക്കണം അതിന് അവരെ പ്രോത്സാഹിപ്പിക്കണം.ഇതായിരുന്നു മദർ ഷാജിക്കു നൽകിയ ഉപദേശം. ഈ ഉപദേശം ഹൃദയത്തിൽ സ്വീകരിച്ച ഷാജി അതൊരു ആഗ്രഹമായി വളർത്തി. മദറിന്‍റെ വിലയേറിയ വാക്കുകൾ ഷാജിയെന്ന കലാകാരന്‍റെ ജീവിതം മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നു.

മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതോടെ ഷാജിയുടെ പക്കലുള്ള മദറിന്‍റെ കൈയൊപ്പുള്ള ചിത്രങ്ങൾ അമൂല്യനിധിയായി മാറി. മദറിന്‍റെ ഛായാചിത്രങ്ങൾ നിരവധി ഉണ്ടെങ്കിലും മദറിന്‍റെ കൈയൊപ്പുള്ള ചിത്രങ്ങൾ ഷാജി എന്ന കലാകാരന്‍റെ മാത്രം സൃഷ്ടിയായി മാറി. ഷാജിയുടെ പക്കലുള്ള ഈ രണ്ട് ചിത്രങ്ങൾക്ക് ഇന്നു വൻതുക വില പറഞ്ഞ് പലരും കാത്തുനിൽക്കുന്നു. ഓസ്ട്രേലിയ സ്വദേശിയായ മാൻവർത്ത്, അയർലൻഡുകാരനായ ബിസിനസുകാരൻ എന്നിവർ വന്‌തുക വിലപറഞ്ഞു. എന്നാൽ നൂറുകോടി രൂപ വില തന്നാലും ഈ ചിത്രങ്ങൾ വിൽക്കില്ലെന്ന നിലപാടിലാണ് ഷാജി.

മദർ ഉപദേശിച്ച വഴിയേ...

അധ്യാപനം ജീവിതത്തിൽ പുണ്യമായി കണ്ട ഷാജി മദറിന്‍റെ ഉപദേശം ഹൃദയത്തിൽ സ്വീകരിച്ചു. 1996 മുതൽ തേർത്തല്ലിയിൽ ചിത്രകല പഠിപ്പിക്കാൻ തുടങ്ങി. പരിമിതമായ സാഹചര്യങ്ങളിൽ നിരവധി കുരുന്നുകൾ ഇവിടെ നിന്നും ചിത്രകലയുടെ ആദ്യവർണങ്ങൾ അടുത്തറിഞ്ഞു. 2001 ൽ ആലക്കോട്ട് ഷാരോൺ ചിത്രകലാ വിദ്യാലയം തുടങ്ങി. മൂവായിരത്തിലധികം കുട്ടികളാണ് ഇതുവരെ ഇവിടെ ചിത്രകല പഠിക്കാനെത്തിയത്. രണ്ടര വയസുകാരൻ അലിസ്റ്റോയിൽത്തുടങ്ങി 150 ലധികം വിദ്യാർഥികൾ ഈ അവധിക്കാലത്തും ഇവിടെ ചിത്രരചന പഠിക്കാനെത്തി.

ചെറുപ്രായത്തിൽ പിതാവ് വാങ്ങിനൽകിയ ചായങ്ങൾ കൊണ്ട് തിരുഹൃദയ രൂപം വരച്ചുതുടങ്ങിയ ഷാജി പിന്നീട് നിരവധി ചിത്രങ്ങൾ തന്‍റെ കാൻവാസിൽ പകർത്താൻ ശ്രമിച്ചു. ജീവിച്ചിരിക്കുന്നവരും മരിച്ചവരും പ്രകൃതിയും എല്ലാം ഷാജിയുടെ വിരൽത്തുന്പിൽ ജീവൻ വച്ചു. യേശുവിന്‍റെ ജനനം, ഉയിർപ്പ് തുടങ്ങിയവയും ഷാജിയുടെ വിലയേറിയ എണ്ണച്ചായ ചിത്രങ്ങളുടെ ശേഖരത്തെ അമൂല്യമാക്കുന്നു. പതിനഞ്ചോളം ദേവാലയങ്ങളിൽ അൾത്താര ചിത്രങ്ങൾക്കും ഇദ്ദേഹം രൂപം നൽകിയിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, എ.കെ. ആന്‍റണി, സുഗതകുമാരി, ഒഎൻവി, ആലക്കോട് പി.ആർ. രാമവർമ രാജ എന്നീ പ്രശസ്തരുടെ കൈയൊപ്പുള്ള ചിത്രങ്ങൾ ഷാജിയുടെ സൃഷ്ടിയിലുണ്ട്. കൂടാതെ പൈതൽമലയുടെ മനോഹരദൃശ്യങ്ങൾ, ബേക്കൽ പ്രകൃതിഭംഗി തുടങ്ങി നൂറുകണക്കിന് വരുന്ന പ്രകൃതി ദൃശ്യങ്ങൾ ഈ കലാകാരനെ അതുല്യനാക്കുന്നു.

എക്കാലവും ഷാജി എന്ന ചിത്രകാരൻ വരയ്ക്കാൻ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ മദറിന്‍റേയും ഗാന്ധിജിയുടേയുമാണ്. ഇരുവരുടെയും ജീവിതത്തിന്‍റെ സുപ്രധാന ഏടുകൾ, സംഭവങ്ങൾ എന്നിവ കോർത്തിണക്കി നൂറുവീതം ചിത്രങ്ങൾക്കു നിറം നൽകുകയാണ് അദ്ദേഹം. മദർ തെരേസയുടെ 40 ചിത്രങ്ങൾ ഇതിൽ പൂർത്തിയായിക്കഴിഞ്ഞു.

മാതാപിതാക്കളായ തോമസും മേരിയും ചെറുപ്പം മുതൽ നൽകുന്ന പിന്തുണയാണ് തന്നിലെ കലാകാരനെ വളർത്തിയതെന്നു ഷാജി വിശ്വസിക്കുന്നു. മേരിഗിരി ചെറുപുഷ്പം യുപി സ്കൂളിലെ അധ്യാപിക ഭാര്യ ജിഷയും മക്കളായ അമൽ, യഥുൽ, മൃദുൽ എന്നിവരും അകമഴിഞ്ഞ പ്രോത്സാഹനമാണു നൽകുന്നതെന്നും ഷാജി കൂട്ടിച്ചേർക്കുന്നു.

സിജോ ഡൊമിനിക്