വൃക്കകളെ സംരക്ഷിച്ചാൽ വൃക്കകൾ നിങ്ങളെ സംരക്ഷിക്കും
കേരളത്തിലെ പ്രമുഖ നെഫ്രോളജിസ്റ്റും തൃശൂർ അമല മെഡിക്കൽ കോളജ് പ്രഫസറും നെഫ്രോളജി ചീഫുമായ ഡോ. ജയന്ത് തോമസുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.

നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തിൽനിന്നു പുറംതളളി, നമ്മുടെ ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കിത്തീർക്കുന്ന വളരെ സുപ്രധാനങ്ങളായ അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കുകയാണ് അവയുടെ പ്രഥമമായ കർത്തവ്യം. എങ്കിലും അതുമാത്രമല്ല അവയുടെ ഒരേയൊരു ദൗത്യം. രക്തസമ്മർദം നിയന്ത്രിക്കുക, ശരീരത്തിലെ ദ്രാവകാംശത്തിന്‍റെയും ഇലക്്ട്രോലൈറ്റുകളുടെയും അളവ് നിയന്ത്രിക്കുക എന്നീ നിർണായകങ്ങളായ ജോലികളും നിർവഹിക്കുന്നത് വൃക്കകളാണ്.

പയർമണിയുടെ ആകൃതിയിലുള്ള രണ്ട് അവയവങ്ങളാണ് വൃക്കകൾ. വയറിന്‍റെ പിൻവശത്ത്, അല്പം മുകളിലായി നട്ടെല്ലിന് ഇരുവശങ്ങളിലുമായിട്ടാണ് അവയുടെ സ്ഥാനം. താഴത്തെ വാരിയെല്ലുകൾ കേടൊന്നും കൂടാതെ അവയെ സംരക്ഷിക്കുന്നു. വയറിന്‍റെ ഉള്ളിൽ ആഴത്തിൽ സ്ഥിതിചെയ്യുന്നതിനാൽ സാധാരണ നിലയിൽ നമുക്കവയെ സ്പർശിച്ചറിയാൻ സാധിക്കില്ല. പ്രായപൂർത്തിയായവരിൽ ഒരു വൃക്ക ഏകദേശം 10 സെന്‍റീമീറ്റർ നീളവും ആറു സെന്‍റീമീറ്റർ കനവും ഉള്ളതായിരിക്കും.

ഓരോ വൃക്കയ്ക്കും ഉദ്ദേശം 150, 170 ഗ്രാം തൂക്കമുണ്ടാകും. വൃക്കകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രം താഴെയുള്ള മൂത്രസഞ്ചിയിലേക്ക് ഒഴുകി അവിടെ മൂത്രത്തിന്‍റെ ഒരു ജലസംഭരണി പോലെ ശേഖരിക്കപ്പെടുന്നു.

? വൃക്കകളുടെ പ്രവർത്തനങ്ങൾ
എന്തൊക്കെയാണ്

1. അനാവശ്യവസ്തുക്കളെ പുറന്തള്ളുന്നു.
2. അധികമായ ജലാംശം പുറംതള്ളുന്നു
3. ധാതുക്കളേയും രാസഘടകങ്ങളേയും സമീകരിക്കുന്നു.
4. രക്തസമ്മർദം നിയന്ത്രിക്കുന്നു.
5. ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കുന്നു (എരിത്രോപോയിട്ടിൻ എന്ന ഹോർമോണ്‍ സ്രവിക്കുന്നത് വഴി)
6. എല്ലുകളെ ശക്തിമത്താക്കി കാത്തുസൂക്ഷിക്കുന്നു.

? വൃക്കരോഗത്തിന്‍റെ സാധാരണ
ലക്ഷണങ്ങൾ എന്തൊക്കെയാണ്

1. മുഖത്ത് നീര് കാണുന്നു.
2. വിശപ്പില്ലായ്മ, ഓക്കാനം, ഛർദി
3. ഉയർന്ന രക്തസമ്മർദം.
4. രക്തക്കുറവും തളർച്ചയും.
5. പുറം വേദന, സാധാരണയുള്ള ശരീരവേദന, ചൊറിച്ചിൽ, കാലിൽ പേശിവലിവ് എന്നിങ്ങനെയുള്ള കൃത്യമല്ലാത്ത വൈഷമ്യങ്ങൾ.
6. മൂത്രത്തിന്‍റെ അളവിൽ കുറവ്, മൂത്രവിസർജന സമയത്ത് എരിയുന്നതു പോലെയുള്ള അനുഭവം, കൂടെക്കൂടെയുള്ള മൂത്ര വിസർജനം, മൂത്രത്തിൽ ചലത്തിന്‍റെയോ രക്തത്തിന്‍റെയോ സാന്നിധ്യം എന്നിങ്ങനെ മൂത്രവിസർജന സംബന്ധമായ വൈഷമ്യങ്ങൾ.

? ആരൊക്കെയാണ് അവരുടെ വൃക്കകൾ പരിശോധിപ്പിക്കേണ്ടത്? ആർക്കൊക്കെയാണ് വൃക്കരോഗമുണ്ടാകാൻ കൂടുതൽ സാധ്യതയുള്ളത്
ആർക്കും വൃക്കരോഗം വരാവുന്നതാണ്. പക്ഷേ താഴെപ്പറയുന്ന അവസ്ഥകളുണ്ടെങ്കിൽ അതിനുള്ള അപകടസാധ്യത കൂടുതലാണ്.

? വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങൾ
എന്തെല്ലാമാണ്


1. പ്രമേഹം
2. അമിതരക്തസമ്മർദം നിയന്ത്രിക്കാൻ ബുദ്ധിമുട്ട്
3. തുടർച്ചയായ പുകയില ഉപഭോഗം, അമിതവണ്ണം
4. വാർധക്യം (60 വയസിനു മുകളിൽ)
5. വേദനസംഹാരികളുടെ തുടർച്ചയായ ഉപയോഗം.
6. മൂത്രനാളത്തിന്‍റെ ജന്മനാലുള്ള തകരാർ.

? വൃക്കയ്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ നിർണയിക്കുന്നതെങ്ങനെ? സാധാരണയായി എന്തൊക്കെ പരിശോധനകളാണ് നടത്തുക
1. റൂട്ടിൻ യൂറിൻ അനാലിസിസ് (മൂത്ര പരിശോധന)
2. വിവിധ തരത്തിലുള്ള വൃക്കരോഗികളിൽ മൂത്രത്തിൽ പ്രോട്ടീനിന്‍റെ സാന്നിധ്യം (പ്രൊട്ടീനുറിയ).
3. മൂത്രത്തിൽ കാണുന്ന ചലത്തിന്‍റെ സാന്നിധ്യം, മൂത്രനാളിയിലെ അണുബാധയെ സൂചിപ്പിക്കുന്നു.
4. മൂത്രത്തിൽ പ്രോട്ടീനിന്‍റെയും ചുവന്ന രക്താണുക്കളുടെയും (ആർ.ബി.സികൾ) സാന്നിധ്യം, എരിച്ചിലുണ്ടാക്കുന്ന വൃക്കരോഗത്തിന്‍റെ രോഗനിർണയ സൂചനകൾ നൽകുന്നു.

? രക്തപരിശോധനകൾ ഏതെല്ലാം വിധം
ക്രിയാറ്റിനിനും യൂറിയയും വൃക്കകളുടെ പ്രവർത്തനം നിർണയിക്കുവാനുള്ള പ്രധാന സൂചനകളാണ്. രക്തത്തിലെ ക്രിയാറ്റിനിന്‍റെയും യൂറിയയുടെയും അളവുകൾ.
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിക്കുന്പോൾ ക്രിയാറ്റിനിന്‍റെയും യൂറിയയുടെയും അളവ് വർധിക്കുന്നു. ഉയർന്ന അളവുകൾ വൃക്കകളുടെ തകരാർ ചൂണ്ടിക്കാണിക്കുന്നു.

വൃക്കകളുടെ അൾട്രാസൗണ്ട്

വളരെ ലളിതമായതും ഉപയോഗപ്രദമായതും പെട്ടെന്ന് നടത്താവുന്നതും സുരക്ഷിതവുമായ ഒരു പരിശോധനയാണ് അൾട്രാസൗണ്ട്. വൃക്കകളുടെ വലിപ്പം മുഴകളുടേയും കല്ലുകളുടേയും അർബുദത്തിന്‍റെയും സാന്നിധ്യം തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഈ പരിശോധന നൽകുന്നു. മൂത്രനാളിയിൽ മൂത്രം ഒഴുകാൻ എന്തെങ്കിലും തടസമുണ്ടെങ്കിൽ അതും ഈ പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. വൃക്കത്തകരാറിന്‍റെ പുരോഗമിച്ച ഘട്ടത്തിൽ രണ്ട് വൃക്കകളുടേയും വലിപ്പം, താരതമ്യേന കുറഞ്ഞതായി കാണപ്പെടാം.

നിശബ്ദരായ കൊലയാളികളാണ് വൃക്കരോഗങ്ങൾ. വൃക്കകളുടെ പ്രവർത്തനത്തിന്‍റെ മുന്നേറ്റം കുറയ്ക്കുന്നതിനും അത് വൃക്കത്തകരാറിലേക്ക് നയിക്കുന്നതിനും അന്തിമമായി ജീവൻ നിലനിർത്താൻ ഡയാലിസിസിനെയോ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെയോ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാവുന്നതിനും വൃക്കരോഗങ്ങൾ കാരണമാകുന്നു.

വികസ്വരരാജ്യങ്ങളിലെചികിത്സയുടെ വർധിച്ച ചെലവും നിർണായക ചികിത്സയുടെ ലഭ്യതയിലുള്ള കുറവും മൂലം വൃക്കത്തകരാറുള്ള രോഗികളിൽ ഭാഗ്യവാന്മാരായ അഞ്ച്- പത്ത് ശതമാനം രോഗികൾക്ക് മാത്രമേ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങിയ നിർണായക ചികിത്സകൾക്ക് വിധേയരാവാൻ സാധിക്കുന്നുള്ളൂ. ബാക്കിയുള്ളവർ നിർണായക ചികിത്സലഭിക്കാത്തതുമൂലം മരണമടയുന്നു. ദീർഘകാല വൃക്കരോഗം (ക്രോണിക് കിഡ്നി ഡിസീസ്) ഇന്ന് വളരെ സാധാരണമാണ്. അതിന് പൂർണമായ രോഗശമനം സാധ്യമല്ല. അതിനാൽ രോഗം വരാതെ നോക്കുകയാണ് ഏറ്റവും നല്ല ഉപാധി. രോഗം വളരെ നേരത്തെ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ചാൽ ദീർഘകാലം വൃക്കരോഗം മുന്നേറി വഷളാവുന്നതിൽനിന്നും തടയാനാവും. മാത്രമല്ല നിർണായക ചികിത്സയ്ക്ക് വിധേയമാകാതിരിക്കാനോ അതിന് വിധേയമാകുന്നത് വൈകിക്കാനോ സാധിക്കുകയും ചെയ്യും.

വൃക്കരോഗം തടയുന്നതെങ്ങനെ

1. ആരോഗ്യം സംരക്ഷിക്കുകയും കായികാധ്വാനം ചെയ്യുകയും ചെയ്യുക. ദിനം പ്രതി വ്യായാമം ചെയ്യുന്നതോ ശാരീരികാഭ്യാസം നടത്തുന്നതോ രക്തസമ്മർദം സാധാരണ നിലയിൽ നലനിർത്തുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നതിന് കാരണമാകുന്നു. അത്തരം കായികാധ്വാനങ്ങൾ പ്രമേഹത്തിന്‍റെയും രക്തസമ്മർദത്തിന്‍റെയും സാധ്യത ഇല്ലാതാക്കുകയും അതുവഴി ദീർഘകാല വൃക്കരോഗത്തിന്‍റെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
2. സമീകൃതാഹാരം: ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ ആരോഗ്യദായകമായ ഭക്ഷണം മാത്രം കഴിക്കുക, സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ, പഞ്ചസാര, കൊഴുപ്പ്, മാംസാഹാരം എന്നിവ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുക, 40 വയസിന് മുകളിൽ പ്രായമുള്ളവർ ആഹാരത്തിൽ ഉപ്പ് കുറയ്ക്കുന്നത്, ഉയർന്ന രക്തസമ്മർദവും മൂത്രസഞ്ചിയിലെ കല്ലും ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
3. നിങ്ങളുടെ ശരീരഭാരം ഇടയ്ക്കിടക്ക് പരിശോധിക്കുക.
4. പുകവലിയും പുകയില ഉപഭോഗവും നിർത്തുക.
5. ധാരാളം വെള്ളം കുടിക്കുക ആവശ്യത്തിന് വെള്ളം (ഒരു ദിവസം ഏകദേശം 3 ലിറ്റർ) കുടിക്കുന്നത് മൂത്രത്തെ നേർത്തതാക്കുവാനും ശരീരത്തിലെ വിഷാംശഘടകങ്ങളായ എല്ലാ അനാവശ്യ വസ്തുക്കളേയും ശരീരത്തിൽനിന്നു പുറംതള്ളുവാനും വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാനും ഉപകരിക്കുന്നു.
6. വർഷം തോറുമുള്ള വൃക്കപരിശോധന.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ നെഫ്രോളജി ചീഫ് ഡോ. തോമസ് മാത്യുവിന്‍റെ മകനാണ് ഡോ. ജയന്ത്. രാജീവ് ഗാന്ധി ഗോൾഡ് മെഡൽ (ബംഗ്ളൂരു) ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് (ന്യൂഡൽഹി), ജൂണിയർ ചേംബർ ഇന്‍റർനാഷണൽ അവാർഡ് (തൃശൂർ) എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ഡോ. ജയന്ത് ഫെലോഷിപ്പ് ഓഫ് റോയൽ കോളജ് ഓഫ് ഫിസിഷ്യൻ, എഡിൻബർഗ,് യുകെ (2015) എന്നീ ഉയർന്ന അംഗീകാരവും നേടിയിട്ടുണ്ട്.

ഡോ. എം. തോമസ് മാത്യു

കേരളത്തിലെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിക്കുകയും ആധുനിക ഡയാലിസിസ് സംവിധാനങ്ങൾ ലോകത്തിന് കാഴ്ചവച്ചതും ഡോ. തോമസ് മാത്യുവാണ്. കേരളത്തിൽ കാണുന്ന ചില പ്രത്യേക വൃക്കരോഗത്തെപ്പറ്റി ശാസ്ത്രലോകത്തെ ആദ്യമായി അറിയിച്ചതും ഇദ്ദേഹമാണ്. 40 വർഷം മുൻപ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഒട്ടനേകം അവാർഡ് ലഭിച്ചിട്ടുള്ള ഡോ. തോമസ് മാത്യുവിന് കഴിഞ്ഞ മാസം തമിഴ്നാട്ടിലെ ടാങ്കർ ഫൗണ്ടേഷൻ ഓഫ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡും ലഭിച്ചു.

ജോബ് സ്രായിൽ