Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിശ്വാസപൂർവ്വം പി.റ്റി. കുഞ്ഞുമുഹമ്മദ്
സ്വന്തം സിനിമാ സങ്കല്പങ്ങളുടെ മണ്ണിൽ നിന്നുകൊണ്ടുതന്നെ കാലത്തിനനുസരിച്ചു മാറാൻ ശ്രമിക്കുന്ന ചലച്ചിത്രകാരനാണ് പി.റ്റി. കുഞ്ഞുമുഹമ്മദ്. ജയകൃഷ്ണൻ കാവിലിന്റെ കഥയ്ക്കു പി.ടി തിരക്കഥയും സംവിധാനവും നിർവഹിച്ച "വിശ്വാസപൂർവം മൻസൂർ' തിയറ്ററുകളിലേക്ക്. റോഷൻ മാത്യു(ആനന്ദം ഫെയിം), പ്രയാഗ മാർട്ടിൻ, സെറീന വഹാബ്, ആശ ശരത് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന "വിശ്വാസപൂർവം മൻസൂറി'നെക്കുറിച്ചു പി.റ്റി. കുഞ്ഞുമുഹമ്മദ് സംസാരിക്കുന്നു...
‘വിശ്വാസപൂർവം മൻസൂർ' എന്ന സിനിമ പറയുന്നത്...?
വർത്തമാന കാലഘട്ടത്തിലെ എല്ലാ വിഭാഗങ്ങളും എങ്ങനെയാണ് ഒരു വിഷയത്തെ വർഗീയവത്കരിക്കുന്നത്, എങ്ങനെയാണ് വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന സമൂഹത്തിലേക്ക് കലാപങ്ങളും ദുരിതങ്ങളുമൊക്കെ കടന്നുവരുന്നത് എന്നുള്ളതിന്റെ ഒരു പരിശോധനകൂടിയാണ് ഈ സിനിമ. ഇതിൽ വില്ലനില്ല. ഇതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. പൊതുവെ നമ്മുടെ സമൂഹത്തിൽ എല്ലാവരും അതിന് ഉത്തരവാദികളാകുന്നു എന്ന ഒരു രീതിയിലാണ് അതിനെ കാണുന്നത്. ഇവിടെ വർഗീയവത്കരണവും മറ്റും നടക്കുന്നതിൽ എല്ലാ മതത്തിൽപെട്ടവരും അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുന്നു. അതിൽ വളരെ പാവങ്ങളായ, നിഷ്കളങ്കരായ മനുഷ്യർ പെട്ടുപോകുന്നു. വളരെ സെക്കുലറായി ജീവിച്ച ആളുകൾ കലാപങ്ങൾ കൊണ്ടും നുണപ്രചാരണങ്ങൾ കൊണ്ടും പല അപകടങ്ങളിലും ഇരയാകുന്നുണ്ട് എന്നു പറയുന്ന സിനിമ.
എല്ലാവർക്കും പാഠം ഉൾക്കൊള്ളാനുള്ള മനോഭാവം ഉണ്ടാകണം, എല്ലാവരിൽ നിന്നും കാര്യങ്ങൾ പഠിക്കണം എന്നൊക്കെ പറയുന്ന സിനിമ. മൻസൂർ എഴുതിയ ഒരു കത്തിന്റെ അവസാന വാചകമാ ണ് വിശ്വാസപൂർവം മൻസൂർ.
കഥാപാത്രങ്ങളും അഭിനേതാക്കളും...?
മൻസൂറായി റോഷൻ മാത്യുവും മുംതാസായി പ്രയാഗ മാർട്ടിനും. സിനിമയെടുക്കാൻ വേണ്ടി നടക്കുന്ന ഒരു പയ്യനാണു മൻസൂർ. സഖാവ് ജയരാജായി സന്തോഷ് കീഴാറ്റൂർ. ആശ ശരത്താണ് മൻസൂറിന്റെ അമ്മവേഷത്തിൽ; ഫാത്തിബി എന്ന കഥാപാത്രം. മുംതാസിന്റെ അമ്മ സൈറാ ബാനുവായി സെറീനാ വഹാബും. റോഷൻ മാത്യുവിന്റെ ആനന്ദം എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. അയാൾ എന്റെ മുന്നിൽ വന്നപ്പോൾ, അയാളുടെ ഫീച്ചറും ബയോഡേറ്റയുമൊക്കെ അറിഞ്ഞപ്പോൾ എനിക്കിഷ്ടമായി. റോഷൻ വണ്ടർഫുൾ ആക്ടറാണെന്ന്് ഈ സിനിമ തെളിയിച്ചു. അയാളുടെ ഓരോ ചലനവും കണ്ട ഓരോരുത്തരും റോഷൻ ഒരു സൂപ്പർതാരം ആകും എന്നു പറയുന്നതിൽ യാതൊരു സംശയവുമില്ല. റോഷനും പ്രയാഗയും ഗംഭീര ആക്ടേഴ്സാണ്. ആശ ശരത്തിന്റെ ഏറ്റവും നല്ല കാരക്ടറുകളിൽ ഒന്നായിരിക്കും ഇതിലെ ഫാത്തിബി. സെറീന മുന്‍പുതന്നെ നല്ല പെർഫോമൻസ് ചെയ്തിട്ടുള്ള ആളല്ലേ. രഞ്ജിപണിക്കർ കലന്തൻ ഹാജി എന്ന വളരെ വ്യത്യസ്തമായ ഒരു കാരക്ടറാണ് ചെയ്തിരിക്കുന്നത്. വളരെ സാത്വികനായിട്ടുള്ള ഒരു കമ്യൂണിസ്റ്റു നേതാവായിട്ടാണ് വി.കെ.ശ്രീരാമൻ ഇതിൽ വേഷമിട്ടിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആനന്ദ് എന്ന പയ്യനും ഒരു പ്രധാന വേഷം
ചെയ്യുന്നുണ്ട്.
കഥാപശ്ചാത്തലം...?
തലശേരിയിൽ മൻസൂറും സുഹൃത്തുക്കളും വളരെ സെക്കുലറായി ജീവിക്കുന്ന ഒരു സമൂഹമുണ്ട്; ലെഫ്റ്റായിട്ടുള്ള പിള്ളേർ. സൈറാ ബാനു എന്ന അമ്മയും മുംതാസ് എന്ന മകളും മുംബൈയിൽ നിന്നു കലാപത്തിനുശേഷം എന്തൊക്കെയോ നഷ്ടപ്പെട്ടിട്ടു മൻസൂറിന്റെയും അമ്മയുടേയും വീട്ടിലേക്ക് വരികയാണ്. ആ വരവിനെക്കുറിച്ചുള്ള ഉൗഹാപോഹങ്ങൾ, പ്രചാരണങ്ങൾ, പ്രശ്നങ്ങൾ - അതൊക്കെയാണു സിനിമ പറയുന്നത്. ഒടുവിൽ ആ അമ്മ സുഖമില്ലാതെയായി മരിക്കുന്നു; ആ പെണ്‍കുട്ടി ഒറ്റയ്ക്കാകുന്നു. മൻസൂർ അവളെ കല്യാണം കഴിക്കാനൊരുങ്ങുന്നു. അത്തരം കഥകളിലൂടെയാണു സിനിമയുടെ സഞ്ചാരം. സെക്കുലറിസം എന്നുള്ളതിന്റെ ഏറ്റവും നല്ല ജീവിതം ഈ സിനിമയിലുണ്ട്. ഈ സിനിമയിലെ അമ്മയെയും മകളെയും മുംബൈയിലെ കലാപത്തിൽ നിന്നു രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നത് ഒരു ഹിന്ദുവാണ്. സാധാരണ പ്രണയവും ചിത്രം പറയുന്നുണ്ട്. ഇതു നല്ലതുപോലെ പ്രണയമുള്ള സിനിമയാണ്.
ചരിത്രത്തെ വീണ്ടും വായിക്കുന്നുണ്ടോ ഈ സിനിമയിൽ...?
ചരിത്രമല്ല. ഈ അടുത്ത അഞ്ചെട്ടു കൊല്ലത്തിനുള്ളിൽ നടന്ന, ഇപ്പോഴും നടക്കുന്ന നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തന്നെയാണ് ഇതിൽ. ഹിന്ദുക്കളും മുസൽമാൻമാരും ഒരുമിച്ചു വളരെ സന്തോഷത്തിൽ കഴിയുന്ന ഒരു സമൂഹമാണു നിലനിൽക്കുന്നത്; അതു മുംബൈയിലാണെങ്കിലും ഇവിടെയാണെങ്കിലും. അവിടേയ്ക്കാണ് കലാപങ്ങളും പ്രശ്നങ്ങളുമൊക്കെ വരുന്നത്. കലാപ ങ്ങളുണ്ടാകുന്നത് അവിചാരിതവും ചെറിയ ചെറിയ കാരണങ്ങളിൽ നിന്നുമാണ്. സമകാലിക രാഷ്്ട്രീയത്തിന്റെ ഒരുപാട് അംശങ്ങൾ സിനിമയിൽ അവിടവിടെയായി ചിതറിക്കിടക്കുന്നുണ്ട്.
പാട്ടുകൾ, സംഗീതം...?
ഈ പാട്ടുകളില്ലെങ്കിൽ സിനിമ പൂർത്തിയാവില്ല. യേശുദാസ് പാടിയ പോയ് മറഞ്ഞകാലം വന്നുചേരുമോ എന്ന പാട്ടെഴുതിയത് പ്രേംദാസ് എന്ന തോട്ടക്കാരനാണ്. മധുശ്രീ, യാസിൻ നിസാർ എന്നിവർ പാടിയ അറിയായ്കയാലല്ല സ്നേഹമേ എന്ന പാട്ട് എഴുതിയതു പ്രഭാവർമ. ചിത്ര പാടിയ നിലാവിന്റെ നഗരമേ... എന്ന പാട്ടെഴുതിയതു റഫീക് അഹമ്മദ്. ഫ്രാങ്കോ, യാസിൻ നിസാർ, അനിത ഷെയ്ക് എന്നിവർ പാടിയ ഇടനെഞ്ചിൽ ഇടയ്ക്കകൾ തകിലടി.. എന്ന പാട്ടെഴുതിയതു റഫീക് അഹമ്മദ്. പ്രേംദാസിന്റെ പാട്ടിലൂടെയാണു കാലം മൂന്നു വർഷം കടന്നുപോകുന്നതു കാണിക്കുന്നത്. എല്ലാം സിറ്റ്വേഷൻ സോംഗ്സാണ്. എന്റെ സിനിമകളിലെ എല്ലാ പാട്ടുകൾക്കും രമേഷ് നാരായണനാണു സംഗീതം ചെയ്തത്.
ഈ സിനിമ സമൂഹത്തിൽ വരുത്തുന്ന മാറ്റം...?
മാറ്റമൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. സമൂഹം മാറാനൊന്നുമല്ല നമ്മൾ സിനിമയെടുക്കുന്നത്. പക്ഷേ, സമൂഹത്തിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് അവരെ കാണിക്കാനാവും; ഇതിനൊക്കെ സാധ്യതകളുണ്ടെന്നും. അതു ചിലപ്പോൾ അവരുടെ അനുഭവങ്ങളുമായി ചേർന്നുപോയെന്നു വരാം.
പിന്നണിയിൽ പ്രവർത്തിച്ചവരെക്കുറിച്ച്...?
എഡിറ്റിംഗ് ഡോണ്‍ മാക്സ്.കാമറ എം.ജെ.രാധാകൃഷ്ണൻ. നല്ല കാമറാമാൻ. നമ്മൾ പറഞ്ഞാൽ മനസിലാകുന്ന കാമറാമാൻ. നല്ല ചേർച്ചയാണു ഞങ്ങൾ തമ്മിൽ. സൗണ്ട് റിക്കാർഡിംഗ് അജിത് വർഗീസ്. ഇഫക്ട്സ് നിഖിൽ ജോർജ്. സ്റ്റിൽസ് കെ. ആർ.വിനയൻ. മേക്കപ്പ് പട്ടണം റഷീദ്. വസ്ത്രാലങ്കാരം ശിൽക രാജ്.
രാജ്യസ്നേഹം എന്ന വിഷയത്തെ ഈ സിനിമ സമീപിക്കുന്നത്...?
അവനവൻ ജീവിക്കുന്ന മണ്ണിനോടുള്ള സ്നേഹം തന്നെയാണ് അവനവന്റെ രാജ്യസ്നേഹം. അവനവന്റെ ജീവിതത്തിൽ സഹജീവികളോടൊക്കെയുള്ള സ്നേഹം. അതതു നാട്ടിലെ സംസ്കാരത്തിനും ജീവിതത്തിനും വേണ്ടി പൊരുതുന്നതാവണം അത്. ഞാനും മലയാളിയാണ് എന്ന ഉറച്ച ബോധത്തിൽ നിന്നാണ് എന്റെ
സിനിമകൾ.
സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് ..?
ഞാൻ ആർട്ട് സിനിമയുടെ ആളല്ല. ആളുകൾ കാണുന്ന പടം എടുക്കണമെന്ന് ആദ്യംമുതൽ തന്നെ ആഗ്രഹിക്കുകയും അതുപോലെ ചെയ്യുന്ന ഒരാളുമാണ്. എന്റെ മണ്ണിന്റെ ഭാഷ സംസാരിക്കുന്ന സിനിമകളേ എടുത്തിട്ടുള്ളൂ. ഒരു ഫ്രെയിം പോലും ഒരാളിൽ നിന്നു കോപ്പിയടിച്ചിട്ടില്ല. ഒരു ഫിലിം മേക്കറും സ്വാധീനിച്ചിട്ടുമില്ല. മറ്റൊരാളിന്റെ പോലെ ഒരു സിനിമ ചെയ്യണമെന്ന് എനിക്കു തോന്നിയിട്ടുമില്ല.
സന്ദേശം നല്കുന്നതാവണം സിനിമ എന്നു കരുതുന്നുണ്ടോ...?
ഞാൻ മെസേജിന്റെ ആളൊന്നുമല്ല. ഞാൻ പറയുന്നതിൽ മെസേജ് ഉണ്ടാവും. സിനിമയെടുക്കുന്പോൾ സിനിമയെടുക്കുക. അതിൽ ലൈഫ് ഉണ്ടാവണം. ഡയറക്ടറുടെ നിലപാടൊക്കെ അതിൽ കാണും. ഈ പടത്തിലും നിങ്ങൾക്കതു കാണാം
പ്രേക്ഷകരോടു പറയാനുള്ളത്...?
ജനങ്ങൾ സിനിമ കാണണം - അതാനണു വലിയ കാര്യം. ഇതു ഫാമിലി സിനിമയാണ്. ഇത് യംഗ്സ്റ്റേഴ്സിന്റെ സിനിമ കൂടിയാണെന്നു പാട്ടുകൾ കാണുന്നവർ പറയുന്നുണ്ട്. ഇതിനോടകം രണ്ടു ലക്ഷം ആളുകളുടെ ഇടയിലേക്ക് ഈ സിനിമയുടെ ട്രെയിലർ എത്തിക്കഴിഞ്ഞു. പൊതുസമൂഹം വളരെ പ്രതീക്ഷയോടെയാണ്
ഈ സിനിമയെ കാത്തിരിക്കുന്നത്.
ടി.ജി.ബൈജുനാഥ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top