Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വൈധവ്യം എന്ന വെട്ടം
സിരിമാവോ ബണ്ഡാരനായകെ- ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി,
ഇന്ധിരാഗാന്ധി- ലോകത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി.
പൊതുവിജ്ഞാനം ശേഖരിക്കുന്പോൾ കണ്ണിലുടക്കുന്ന അറിവിനപ്പുറം, വിധവകളായിരിക്കെ രാജ്യങ്ങളുടെ ഭരണചക്രം തിരിച്ചവരാണിവരെന്നു കൂടി അറിയണം. മുറിഞ്ഞുപോയ ദാന്പത്യജീവിതത്തിന്റെ കയ്പുനീർ കുടിച്ചുതീർക്കേണ്ട കാലമാണു വൈധവ്യമെന്ന പഴഞ്ചൻ ചിന്തയ്ക്കു തിരുത്തായിരുന്നു അവർ. തീരുന്നില്ല അവരുടെ പട്ടിക.
വിധി വച്ചുനീട്ടിയ ഏകാന്തതയുടെ ഇരുട്ടുമുറികളിൽ നിന്നു, പുതിയ ബോധ്യങ്ങളോടെ പുതുജീവിതത്തിന്റെ വസന്തം സ്വന്തമാക്കിയവർ നമുക്കിടയിലുമുണ്ട്. വൈധവ്യം തനിക്കും മറ്റുള്ളവർക്കും വെട്ടം പകരാനുള്ള വിളിയാണെന്ന ബോധ്യം നെഞ്ചിലേറ്റി, പാഠങ്ങളായി പകർന്ന്, അതിന്റെ കുടുംബ, സാമൂഹ്യ സാധ്യതകളെ പരിചയപ്പെടുത്തി പരിശീലിപ്പിക്കുന്നൊരു വിധവയെയും വിധവകളുടെ കൂട്ടായ്മയെയും അറിയുക. സമർപ്പിതവൈധവ്യം എന്ന ആഴമുള്ള ചിന്താധാരയിൽ നിന്നു ഉൗർജം സ്വീകരിച്ച്, വിധവകൾ തന്നെ ആശയവും ആവിഷ്കാരവും നൽകുന്ന യൂദിത്ത് ഫോറം എന്ന കൂട്ടായ്മയിലൂടെ, വൈധവ്യത്തിലെ വിളിയും വിശുദ്ധിയും തിരിച്ചറിഞ്ഞു ജീവിതം തിരിച്ചുപിടിച്ചവർ നിരവധി.
ബീന ജോസഫിനെയും യൂദിത്ത് ഫോറത്തെയും രണ്ടായി പരിചയപ്പെടുത്തുക എളുപ്പമല്ല; അത്രമേൽ ഇഴയടുപ്പമാണു തമ്മിൽ. ഒന്നു മറ്റൊന്നിന് ഉൗർജമ1ാണ്. വിധവകളെ ആത്മീയമായും മാനസികമായും ഭൗതികമായും ശക്തിപ്പെടുത്താനും അവരെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും മുഖ്യധാരകളിൽ സജീവമാക്കാനും ലക്ഷ്യമിടുന്ന യൂദിത്ത് ഫോറം എന്ന വിധവാകൂട്ടായ്മയുടെ വിത്തു പാകപ്പെട്ടത് എറണാകുളം-അങ്കമാലി അതിരൂപതയിൽ 2015ലാണ്. കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടർ ഫാ. അഗസ്റ്റിൻ കല്ലേലിയുടെ മനസിലുദിച്ച ആശയത്തിൽ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ മാർഗദർശനങ്ങളും ബീന ജോസഫിന്റെ നേതൃത്വവും സമന്വയിച്ചപ്പോൾ യൂദിത്ത് ഫോറത്തിനു പുതിയ ചിറകുകൾ വിടർന്നു. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ സമൂഹത്തിൽ വ്യത്യസ്തമായ സേവനപുണ്യം പകരുന്നൊരു മുന്നേറ്റത്തിലേക്കായിരുന്നു ആ ചിറകുകൾ സൂക്ഷ്മമായി സഞ്ചരിച്ചത്.
32 ൽ വിധവ!
ബീനയുടെ സന്തോഷത്തിന്റെ ദാന്പത്യം ആറര വർഷമെത്തിയപ്പോഴേക്കും ആകസ്മികമായി നിലച്ചു. ഭർത്താവിന്റെ വേർപാടിനു ശേഷം അഞ്ചും രണ്ടും വയസുള്ള രണ്ടു മക്കളുമായി ബീനയുടെ ലോകം വേദനകളുടെയും ഒറ്റപ്പെടലിന്റെയും തുരുത്തിൽ. വിധവയാക്കപ്പെടുന്പോൾ പ്രായം 32. ദുഖഃവഴികൾ മാത്രമാണു മുന്‍പിലെന്നു ബീനയും മറ്റുള്ളവരും ഉറപ്പിച്ചപ്പോഴാണു, കൂട്ടുകാരിയുടെ നിർബന്ധത്തിൽ ധ്യാനത്തിൽ പങ്കെടുത്തത്. വിധവയാക്കപ്പെടുന്നതു കേവലം വിധിയല്ലെന്നും വിളി കൂടിയാണെന്നുമുള്ള ചിന്ത ബീനയിൽ രൂപപ്പെട്ടു. തനിക്കപ്പുറം എത്രയോ പേർ വൈധവ്യത്തിന്റെ കണ്ണുനീർ കുടിക്കുന്നു, ഒറ്റപ്പെട്ടു ജീവിക്കുന്നു, നിശബ്ദമാക്കപ്പെടുന്നു... അവർക്കിടയിൽ ചെറുവെട്ടമാകാനുള്ള വിളി ബീനയെ പിടിച്ചുലച്ചു.
ജോലിയിൽനിന്നു ശുശ്രൂഷയിലേക്ക്
സൗത്ത് ഇന്ത്യൻ ബാങ്കിലെ ക്ലർക്ക് ജോലിയിൽ നിന്നു പ്രമോഷനുവേണ്ടി പരീക്ഷയെഴുതി. മാനേജരായി കോയന്പത്തൂർ ബ്രാഞ്ചിലേക്കായിരുന്നു പ്രമോഷൻ. വെല്ലുവിളികളെ അതിജീവിച്ചുള്ള ഒൗദ്യോഗികജീവിതത്തിനിടയിലും തന്റെ വിളിയെക്കുറിച്ചുള്ള ചിന്തകൾ പുതിയ തലങ്ങളിലേക്കു വളർന്നു. കണ്ടുമുട്ടുന്ന വിധവകളുടെ ജീവിതങ്ങളെ ബീന ആഴത്തിൽ പഠിച്ചു. പ്രത്യാശയുടെ വാക്കുകൾ പകരം നൽകി. വിശ്വാസ പരിശീലനരംഗത്തെയും ജീസസ് യൂത്തിലെയും പ്രവർത്തനങ്ങളും പ്രചോദനമായി.
വിരമിക്കാൻ വർഷങ്ങൾ ബാക്കിനിൽക്കേ വിധവകൾക്കായുള്ള ശുശ്രൂഷയ്ക്കുവേണ്ടിയാണിനി തന്റെ ജീവിതമെന്ന ബോധ്യം, ബാങ്കിലെ ജോലിയുപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കാണു ബീനയെ നയിച്ചത്.
വിധവകൾക്കായി മുഴുവൻ സമയം
ചങ്ങനാശേരിയിലെ കാന ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ കൗണ്‍സലിംഗ് കോഴ്സിലൂടെയാണു വിധവകൾക്കായി മുഴുവൻസമയ ശുശ്രൂഷയിലേക്കു ബീന പ്രവേശിക്കുന്നത്. 2011 ൽ അന്നത്തെ ഡയറക്ടർ ഫാ. ജേക്കബ് കോയിപ്പള്ളി ബീനയുടെ നിയോഗത്തെക്കുറിച്ചു കൂടുതൽ വ്യക്തമായ മാർഗദർശനം നൽകി. ഫാ. ഡേവിസ് പട്ടത്ത്, ഫാ. പോളി പയ്യപ്പിള്ളി എന്നിവരും വിവിധ ഘട്ടങ്ങളിൽ വഴികാട്ടികളായി. പാലായിൽ സിഎംസി സന്യാസിനികളുടെ സഹകരണത്തോടെ വിധവകൾക്കിടയിലുള്ള ശുശ്രൂഷയ്ക്കു പുതിയ രൂപവും ഭാവവും പകർന്നു.
യൂദിത്ത് ഫോറം
വിധവകൾക്കുവേണ്ടി സമർപ്പിതജീവിതമായി ബീന മാറുന്ന ഘട്ടത്തിലാണു യൂദിത്ത് ഫോറത്തിന്റെ ചിന്തകളുമായി ഫാ. കല്ലേലിയും കൂട്ടരും എറണാകുളത്തു സജീവമാകുന്നത്. ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ മനസിലാക്കി മുന്നോട്ടുപോകുവാൻ വിധവകളെയും അവരുടെ മക്കളെയും പ്രാപ്തരാക്കുകയാണു യൂദിത്ത് ഫോറം ലക്ഷ്യമിട്ടത്. ഈ ശുശ്രൂഷയിലുള്ള ബീനയുടെ പ്രത്യേക താത്പര്യം ബിഷപ് എടയന്ത്രത്തിനെയും ഫാ. കല്ലേലിയെയും യൂദിത്ത് ഫോറത്തിന്റെ ചുമതലയേൽപിക്കാൻ പ്രേരിപ്പിച്ചു. അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിനു കീഴിൽ കാലടിയിലുള്ള ജീവാലയ ഫാമിലി പാർക്ക് കേന്ദ്രീകരിച്ചാണു യൂദിത്ത് ഫോറം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2015 മുതൽ അതിന്റെ മുഖ്യസംഘാടകയായി ബീനയുണ്ട്.
സമർപ്പിതവൈധവ്യം
വൈവാഹികജീവിതത്തിൽ സംഭവിക്കുന്ന ഒരു അവസ്ഥാമാറ്റമാണു വൈധവ്യം എന്ന ചിന്തയാണു യൂദിത്ത് ഫോറം പങ്കുവയ്ക്കുന്നത്. അതു നിരാശയിലേക്കുള്ള പ്രവേശനമല്ല; പ്രത്യാശയിൽ അതിജീവനത്തിനായുള്ള വിളിയാണ്. ഏതൊരു സമർപ്പിതവിളിയെയും പോലെ വൈധവ്യത്തിലും ദൈവികമായൊരു വിളിയുടെ മഹത്വമുണ്ടെന്നു തിരിച്ചറിയാൻ യൂദിത്ത് ഫോറം നിരന്തരം ഓർമിപ്പിക്കുന്നു. കേരളത്തിലും പുറത്തും കുടുംബ പ്രേഷിത ശുശ്രൂഷകർക്കിടയിലും കുടുംബങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന സമർപ്പിത വൈധവ്യം എന്ന ചിന്തയ്ക്കു ചിറകുമുളച്ചതും യൂദിത്ത് ഫോറത്തിലൂടെയാണ്.
വിധവകൾക്കും മക്കൾക്കുമായി പരിശീലന പരിപാടികൾ, കൗണ്‍സലിംഗ്, ധ്യാനം, നേതൃത്വ പരിശീലന ക്ലാസുകൾ, ഡിപ്ലോമ കോഴ്സ്, നിയമസഹായങ്ങൾ, സാന്പത്തികപിന്തുണ, കുടുംബസന്ദർശനം, സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ, വിധവകളുടെ മക്കൾക്കു കരിയർ ഗൈഡൻസ് തുടങ്ങിയവ യൂദിത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങളാണ്. വിധവകൾക്കു മാത്രമായും അവർ മക്കൾക്കൊപ്പവും പങ്കെടുക്കുന്ന വിധത്തിൽ കാലടി ജീവാലയയിൽ എല്ലാ മാസവും നടക്കുന്ന ധ്യാനങ്ങൾ ഈ രംഗത്തെ ഫലപ്രദമായ പുതിയ കാൽവയ്പാണ്.
അതിരൂപതയിലെ അഞ്ചു മേഖലകളിലായി 125 യൂണിറ്റുകൾ യൂദിത്ത് ഫോറത്തിനുണ്ട്. വൈവാഹിക ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ വിധവയാക്കപ്പെട്ടവർക്കും പ്രായമായവർക്കുമായി ജൂനിയർ, സീനിയർ തലങ്ങളിലായാണു ഫോറത്തിന്റെ പ്രവർത്തനം. ആനിമേറ്റർ സിസ്റ്റർ അനീഷ എസ്ഡി, മേഖല കോ ഓർഡിനേറ്റർമാർ എന്നിവരും ഏകോപനത്തിലുണ്ട്. വിധവകൾ തന്നെയാണു നേതൃത്വത്തിലുള്ളത്. വൈദികരുടെയും സമർപ്പിതരുടെയും അല്മായരുടെയും സഹകരണത്തോടെ അഞ്ചു മേഖലകളിലും കൃത്യമായ കർമപരിപാടികൾ യൂദിത്ത് ഫോറം ആവിഷ്കരിക്കുന്നു.
കാഴ്ച, കാഴ്ചപ്പാട്
കേരളത്തിനകത്തും പുറത്തും അനേകം വിധവകളുടെ ജീവിതാവസ്ഥകൾ നേരിട്ടും അല്ലാതെയും അറിഞ്ഞിട്ടുണ്ട് ബീന. ദാന്പത്യം പൂവിട്ട കാലത്തു, തന്നെ തേടിയെത്തിയ വൈധവ്യവുമായി അത്തരം അനുഭവങ്ങളെ ബീന ചേർത്തുവായിക്കും, ധ്യാനിക്കും, ദർശനങ്ങൾ പകർന്നു നൽകും.
പങ്കാളി നഷ്ടമാകുന്നവരിൽ 75 ശതമാനവും സ്ത്രീകളാണെന്നാണു ബീനയുടെ വിലയിരുത്തൽ. ജീവിച്ചിരിക്കുന്പോൾ ഭാര്യ നഷ്ടമാകുന്ന പുരുഷന്മാരുടെ എണ്ണം 25 ശതമാനം മാത്രമാണ്. സ്ത്രീ-പുരുഷ ആയുർദൈർഘ്യത്തിന്റെ സവിശേഷതകൾ ഇതിനു കാരണമാണ്. വിധവയാക്കപ്പെട്ടാൽ അവൾ കുടുംബത്തിൽനിന്നും സമൂഹത്തിൽ നിന്നും അവഗണന നേരിടുന്നതു സതിയുടെ കാലഘട്ടത്തിൽ മാത്രമല്ല, ഇപ്പോഴുമുണ്ടെന്നു ബീന വേദനയോടെ പറയുന്നു. സാമൂഹിക, സാന്പത്തിക, മാനസിക, ആത്മീയ, ശാരീരിക തലങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും അവൾ അവഗണിക്കപ്പെടുന്നുണ്ട്.
വളർത്തി വലുതാക്കിയ മകൾ നവവധുവായി ഭർത്താവിനൊപ്പം വീട്ടിലേക്കെത്തുന്പോൾ നെറ്റിയിൽ കുരിശുവരച്ചു കയറ്റാൻ പോലും അലിഖിതമായ വിലക്ക് ഇന്നും പല കുടുംബങ്ങളിലുമുണ്ട്. വിധവകളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചകളിലും കാഴ്ചപ്പാടുകളിലും മാറ്റം വേണം. സതിയുടെ കറുത്തകാലം ഭാരതീയനു സമ്മാനിച്ച ക്രൂരമായ മനോഭാവങ്ങളിലും തിരുത്തൽ വേണം. അവരെ സ്വന്തമായി കണ്ടു കൂടുതൽ സ്നേഹിക്കാൻ, ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കാൻ, അവസരങ്ങൾ ചൂണ്ടിക്കാട്ടി നൽകാൻ അവർക്കു പ്രോത്സാഹനം നൽകണം. ബീന നിലപാടു വ്യക്തമാക്കുന്നു.
ചങ്ങനാശേരി തുരുത്തി നേര്യംപറന്പിൽ പരേതനായ ജോസഫിന്റെയും തങ്കമ്മയുടെയും മകളാണു ബീന ജോസഫ്. ഇപ്പോൾ അങ്കമാലിക്കടുത്തു കരയാംപറന്പിൽ താമസം. മൂത്തമകൻ രാഹുൽ കുടുംബമായി ബംഗളൂരുവിൽ. രണ്ടാമത്തെയാൾ രോഹിത് കരിസ്മാറ്റിക് മൂവ്മെന്റിന്റെ വത്തിക്കാനിലുള്ള അന്തർദേശീയ ഓഫീസിൽ സേവനം ചെയ്യുന്നു. വൈധവ്യം വിളിയായി കാണുന്ന ബീന വിധവകൾക്കു വേണ്ടി വിധവകൾക്കൊപ്പം നിറഞ്ഞ സന്തോഷത്തോടെ എന്നും എപ്പോഴും...!!
(ബീന ജോസഫിനെ വിളിക്കാം: 9400929111)
സിജോ പൈനാടത്ത്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top