ആരോഗ്യം: പനിക്കാലത്തെ ഓഫീസുകൾ
* വൈറൽ പനിയും ജലദോഷവും ഉളളവർ അതു മാറുന്നതുവരെ വീട്ടിൽ വിശ്രമിക്കുക. സഹപ്രവർത്തകർക്കു രോഗം പകരാതിരിക്കാനുളള ആദ്യത്തെ വഴി അതാണ്. പ്രത്യകിച്ചും ചിക്കൻപോക്സ്, കണ്ണുദീനം എന്നിവ പിടിപെട്ടവർ രോഗം പൂർണമായും മാറുന്നതു വരെ വീട്ടിൽ വിശ്രമിക്കുക. ഇത്തരം അവസരങ്ങളിൽ ലീവ് നല്കാൻ ഓഫീസ് അധികാരികൾ പ്രത്യേകം ശ്രദ്ധിക്കുക.

* ഓഫീസിൽ ജോലിമേശ, കംപ്യൂട്ടർ, കീബോർഡ്, മൗസ്, ഫോണ്‍ റിസീവർ, ഹെഡ്സെറ്റ്, മൊബൈൽ ഫോണ്‍ എന്നിവ ആഴ്ചയിൽ ഒരു തവണയെങ്കിലും തുടച്ചു വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുക. എന്നാൽ പകർച്ചപ്പനിയുടെ കാലത്ത് ഇതു ദിവസവും ചെയ്യുന്നതു ഫലപ്രദമായ രോഗപ്രതിരോധമാർഗം. പകർച്ചപ്പനിക്കാലത്ത് മാസ്ക് ധരിക്കുന്നതും ആരോഗ്യത്തിനു ഗുണകരം. ആഴ്ചയിൽ ഒരു തവണയെങ്കിലും വാക്വം ക്ലീനർ സഹായത്തോടെ ഓഫീസ് മുറിയിലെ പൊടിപടലം നീക്കുന്നുവെന്ന് ഉറപ്പാക്കുക.

* ഭക്ഷണത്തിനു മുന്പ് കൈകൾ ആൻറി ബാക്ടീരിയൽ ഹാൻഡ് വാഷ്്(അല്ലെങ്കിൽ സോപ്പ്) ഉപയോഗിച്ചു കഴുകി അണുവിമുക്തമാക്കുക. ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും അതിനുളള സൗകര്യം ഏർപ്പെടുത്താൻ ശ്രദ്ധിക്കണം. ടോയ് ലറ്റ് ഉപയോഗത്തിനു ശേഷവും കൈകൾ അണുനാശിനി ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം.

* തുമ്മുന്പോഴും ചുമയ്ക്കുന്പോഴും ലക്ഷക്കണക്കിനു രോഗാണുക്കൾ ചുറ്റുപാടും വ്യാപിക്കുന്നുണ്ട്. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും മൂടുക. കൈകളിലേക്കു തുമ്മുന്ന ശീലവും തെറ്റാണ്. കൈകളിലേക്കു തുമ്മുന്പോൾ ലക്ഷക്കണക്കിനു രോഗാണുക്കൾ കൈകളിലെത്തുന്നു. സഹപ്രവർത്തകനു സ്നേഹപൂർവം ഹസ്തദാനം നടത്തുന്പോൾ അയാളിലേക്ക് നാമറിയാതെ രോഗാണുക്കളെ കൈമാറാനിടയാകുന്നു. അതിനാൽ അബദ്ധവശാൽ കൈകളിലേക്കു തുമ്മാൻ ഇടയായാൽ കൈകൾ ഹാൻഡ് വാഷോ അണുനാശക സ്വഭാവമുളള സോപ്പോ പുരട്ടി കഴുകി വൃത്തിയാക്കുക. തുമ്മൽ വരുന്പോൾ തൂവാലയും മറ്റുമില്ലെങ്കിൽ കൈമടക്കുകളിലേക്കോ വസ്ത്രഭാഗങ്ങളിലേക്കോ തുമ്മുക.

* ഫംഗസ് രോഗങ്ങളും മറ്റു ചർമരോഗങ്ങളുമുളളവർ രോഗം ചികിത്സിച്ചു ഭേദപ്പെടുത്തുക. പലതരം ചർമരോഗങ്ങളും സ്പർശനത്തിലൂടെ പകരാനുളള സാധ്യത കൂടുതലാണ്.

* ഓഫീസിൽ ഉപയോഗിക്കുന്ന ഗ്ലാസുകൾ, പാത്രങ്ങൾ എന്നിവ ചൂടുവെളളം, സോപ്പ് എന്നിവ ഉപയോഗിച്ചു കഴുകി അണുവിമുക്തമാക്കുക.

* ജോലി സംബന്ധമായ ആവശ്യങ്ങൾക്കുപയോഗിക്കുന്ന മേശയിൽ വച്ചു ഭക്ഷണം കഴിക്കുന്ന പ്രവണത ഉപേക്ഷിക്കുക. ഓഫീസിനോടു ചേർന്നുളള ഭക്ഷണമുറി ഇതിനായി ഉപയോഗിക്കുക.

* ജോലിക്കിടെ ലഘുഭക്ഷണം വിതരണം ചെയ്യുന്പോഴും കഴിക്കുന്പോഴും അതീവശ്രദ്ധ പുലർത്തണം. പലഹാരം വിളന്പുന്നതിനു മുന്പ് കൈകൾ സോപ്പു പുരട്ടി കഴുകി വൃത്തി ഉറപ്പാക്കണം. പലഹാരം വിളന്പുന്നവർ ഗ്ലൗസ് ഉപയോഗിക്കുന്നതും നല്ലശീലം. ഇതുപോലെ പലഹാരം സ്വീകരിക്കുന്നവരും കൈകൾ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തുക. കൈകൾ, ഓഫീസ് ഫയലുകൾ, കംപ്യൂട്ടർ കീബോർഡ്, മൗസ്, ഹാൻഡ് ഡോർ എന്നിവ രോഗാണുക്കളുടെ സുഖവാസകേന്ദ്രങ്ങളാണ്.

അത്തരം ഇടങ്ങളിൽ സ്പർശിച്ച ശേഷം കൈ കഴുകാതെ പലഹാരം നുണയുന്പോൾ നാമറിയാതെ രോഗാണുക്കളും ഉളളിലെത്തും. ഇതുപോലെ തന്നെ ലഘുഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ ഓഫീസ് മേശയിൽ നിന്ന് ഉടനടി നീക്കാനും ശ്രദ്ധപുലർത്തണം. അവശിഷ്ടങ്ങൾ ജീർണിച്ച് രോഗാണുക്കളുടെ വിളനിലമാകാൻ അധികകാലം വേണ്ട!



* മൂക്ക്, വായ, ചെവി, കണ്ണ്് തുടങ്ങിയ ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നത്് ഒഴിവാക്കുക. അബദ്ധത്തിൽ സ്പർശിക്കുകയാണെങ്കിൽ ആൻറി ബാക്ടീരിയൽ ലോഷനോ സോപ്പോ പുരട്ടി കൈ കഴുകണം.

* പകർച്ചപ്പനി ഉള്ളവരുമായിഅടുത്തിടപഴകുന്നത് ഒഴിവാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. തിളപ്പിച്ചാറിയ വെളളം കരുതുക. പോഷകസമൃദ്ധമായ ആഹാരം കഴിക്കുക.

* ഓഫീസ് കാൻറീനുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തണം. രോഗാണുക്കളെ അകറ്റി ആരോഗ്യഭക്ഷണം തയാറാക്കുന്നതിനെക്കുറിച്ച് കാന്‍റീൻ നടത്തിപ്പുകാർക്കും തൊഴിലാളികൾക്കും പ്രത്യേക ക്ലാസുകൾ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ സംഘടിപ്പിക്കുക. തലയിൽ പ്ലാസ്റ്റിക് ആവരണവും കൈയിൽ ഗ്ലൗസും ധരിക്കാൻ നിർദേശം നൽകണം. ഭക്ഷണം തയാറാക്കുന്പോഴും വിളന്പുന്പോഴും അണുവിമുക്തമെന്ന് ഉറപ്പുവരുത്തണം. അസുഖങ്ങളുളളവർ ഭക്ഷണം തയാറാക്കുന്നതും വിളന്പുന്നതുമായ സാഹചര്യം ഒഴിവാക്കണം. ചർമരോഗങ്ങളുളളവർ ആഹാരം തയാറാക്കുന്നത് തടയണം. അതുപോലെ പുറത്തുനിന്നു ഭക്ഷണം വരുത്തി കഴിക്കുന്നവരും അത്തരം ഭക്ഷണശാലകളിലെ ശുചിത്വനിലവാരം അന്വേഷിക്കുന്നത് ഉചിതം. പഴകിയതും തണുത്തതുമായ ഭക്ഷണം കഴിക്കരുത്.

* ഓഫീസിനോടു ചേർന്നു ടോയ് ലറ്റ് സൗകര്യം ഏർപ്പെടുത്താനും അവയുടെ ശുചിത്വവും ഉറപ്പാക്കാനും ശ്രദ്ധിക്കുക. ടോയ് ലറ്റിൽ ഹാൻഡ് വാഷ് ലഭ്യമാക്കുക. ദിവസവും പലതവണ ടോയ് ലറ്റ് വെളളവും അണുനാശിനിയും ഉപയോഗിച്ചു വൃത്തിയാക്കാനുളള സൗകര്യം ഏർപ്പെടുത്തുക. ഇക്കാര്യത്തിൽ ടോയ് ലറ്റ് ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. അതു കടമയാണെന്നു തിരിച്ചറിയുക. വ്യക്തിശുചിത്വമാണ് സാമൂഹികശുചിത്വത്തിന്‍റെ അടിത്തറ. ടോയ്‌ലറ്റ് ഡോറുകളുടെ ഹാൻഡ് ഇടയ്ക്കിടെ അണുനാശിനി പുരട്ടിയ തുണികൊണ്ടു തുടച്ചു വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

* ഓഫീസിലെ ഭക്ഷണമുറിയോട് അനുബന്ധിച്ചുളള വാഷ്ബേസിനും അണുവിമുക്തമാക്കി സൂക്ഷിക്കണം. ഇക്കാര്യത്തിൽ അത് ഉപയോഗിക്കുന്നവർക്കും നിർണായക പങ്കുണ്ട്. വാഷ്ബേസിനിൽ തുപ്പി വെളളമൊഴിക്കാതെ കടന്നുകളയുന്ന ശീലമുളളവർ അത് ഉപേക്ഷിക്കണം. ഇടയ്ക്കിടെ വാഷ്ബേസിനിലും അണുനാശിനികൾ ഒഴിക്കുന്നതു ഗുണപ്രദം. വാഷ്ബേസിന്‍റെ വശങ്ങളിൽ (ആയിരക്കണക്കിനു രോഗാണുക്കളുടെ സംഗമസ്ഥാനമാണ് അത്തരം ഇടങ്ങൾ) വച്ചു ഭക്ഷണപാത്രവും ചായക്കോപ്പയും കഴുകുന്ന ശീലവും ആരോഗ്യകരമല്ല.

തയാറാക്കിയത് - ടിജിബി