ഡോക്ടർമാരെ സ്നേഹിക്കാം.., ആദരിക്കാം
വേദനയകറ്റി സുഖജീവിതവും ദീർഘായുസും പ്രദാനം ചെയ്യുന്ന അദ്ഭുതവിദ്യ സ്വായത്തമാക്കിയ ഭിഷഗ്വരനെ ദൈവതുല്യനെന്നു കണക്കാക്കിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അസഹ്യമായ വേദനയിൽനിന്നോ അപ്രതീക്ഷിതമായി എത്തുന്ന മൃത്യ ുവിൽനിന്നോ അദ്ഭുതകരമായി രക്ഷപ്പെടുത്തുന്നവരെ ജഗദീശ്വരനു സമമായി ആദരിച്ചുപോന്നിരുന്നു. അങ്ങനെയാണു വൈദ്യവൃത്തി ചെയ്യുന്ന ഡോക്ടർമാരുടെ സേവനങ്ങളെ പ്രശംസിക്കാനും ആദരിക്കാനുമായി അവർക്കായി മാത്രം ഒരു ദിവസം പിറന്നതും - ജൂലൈ ഒന്ന്. വിശ്വപ്രശസ്ത ഭിഷഗ്വരൻ ഭാരതരത്നം ഡോ. ബിധാൻ ചന്ദ്രറോയിയുടെ ജന്മ ദിനമായ ജൂലൈ ഒന്നാണ് ’ഡോക്ടേഴ്സ് ഡേ’ ആയി ഭാരതസർക്കാർ തെരഞ്ഞെടുത്തത്. 1991-ൽ ’ഡോക്ടേഴ്സ് ഡേ’ പ്രഖ്യാപിച്ച ശേഷം എല്ലാവർഷവും ആതുരസേവനത്തിന്‍റെ കാവലാളന്മാർക്കായി ഈ ദിനം മാറ്റിവച്ചിരിക്കുകയാണ്.

ആരാണ് മികച്ച ഡോക്ടർ

ഈ ചോദ്യത്തിനുള്ള ഉത്തരം പല നിർവചനങ്ങൾക്കും വിധേയമാകുന്നു. ചികിത്സാകർമം നിർമലവും പരിശുദ്ധവുമായ പ്രക്രിയയെന്നു കരുതി സത്യസന്ധവും നീതിപൂർവവുമായവിധം രോഗശുശ്രൂഷ ചെയ്യുന്ന ആളായിരിക്കണം ഭിഷഗ്വരൻ. ഒരു ഡോക്ടർ സ്വാർഥതയും ദുരഭിമാനവും മത്സരബുദ്ധിയും വച്ചുപുലർത്തരുത്. താൻ പരിശീലിച്ച വിഷയത്തോടു ബന്ധപ്പെടാത്ത രോഗമെന്നു തെളിഞ്ഞാൽ പ്രസ്തുത വൈദ്യശാഖ കൈകാര്യം ചെയ്യുന്ന വിദഗ്ധർക്ക് രോഗിയെ കൈമാറ്റം ചെയ്യണം.

ചികിത്സ കൂടുതൽ ധാർമികവും സൗഹൃദവുമാകുന്നത് പ്രധാനമായും മൂന്ന് തത്വങ്ങളിലധിഷ്ഠിതമായി അത് പ്രാവർത്തികമാക്കപ്പെടുന്പോഴാണ്. രോഗിയെ നിരാലംബമാക്കുന്ന വേദനയ്ക്ക് അറുതിവരുത്തി രോഗാശ്വാസം നൽകുന്നതാണ് ആദ്യത്തേത്. എന്നാൽ ചികിത്സാ സംവിധാനം ചെയ്യുന്പോൾ രോഗിക്ക് ഹാനികരമാകുന്നതും കൂടുതൽ സങ്കീർണമാകുന്നതുമായ ഏതു പ്രവൃത്തിയും ഒഴിവാക്കണമെന്നതാണ് രണ്ടാമത്തെ തത്ത്വം. മൂന്നാമത്തേത്, രോഗിക്കു പരിപൂർണ പങ്കാളിത്തം കൊടുത്തുകൊണ്ടുള്ള ചികിത്സാരീതിയാണ്. ഏതുതരം ചികിത്സ നടത്തണമെന്നു തീരുമാനിക്കാൻ രോഗിക്കും അവകാശം ലഭിക്കുന്നു. രോഗത്തെയും വിവിധ ചികിത്സാവിധികളെയും അതിന്‍റെ പ്രത്യാഘാതങ്ങളെയും പറ്റിയുള്ള അടിസ്ഥാനപരമായ അറിവ് രോഗിയെയും ബന്ധുക്കളെയും ബോധ്യപ്പെടുത്താൻ വൈദ്യൻ ഉദ്യമിക്കുകയും സമയം കണ്ടെത്തുകയും വേണം.

ഈ തത്ത്വങ്ങൾ പാലിക്കപ്പെടാതെ പോകുന്പോഴാണ് മിക്കപ്പോഴും ചികിത്സാ സംബന്ധമായ ധാർമിക പ്രതിസന്ധികൾ ഉടലെടുക്കുന്നതും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി മരണമടഞ്ഞാൽ ഉടൻ ഡോക്ടർക്കും ആശുപത്രിക്കും എതിരായി ബന്ധുക്കൾ തിരിയുകയാണ്.

അതിഗുരുതരമായ രോഗം ബാധിച്ച രോഗിയെ വളരെ വൈകി ആശുപത്രിയിലെത്തിച്ചാൽ എത്രയൊക്കെ വൈദ്യപരിജ്ഞാനമോ സാങ്കേതികമികവോ ഉണ്ടായാലും ചിലപ്പോൾ ചികിത്സിച്ച് ഭേദമാക്കാൻ പറ്റിയെന്നുവരില്ല. ഈ അടിസ്ഥാന വസ്തുതയെപ്പറ്റി അറിവില്ലാത്ത ബന്ധുക്കൾ വികാരത്തിന്‍റെ വേലിയേറ്റത്തിൽ അന്ധരായി അക്രമാസക്തരാകുകയാണ്. ഒൗഷധങ്ങളിലും സാങ്കേതികവിദ്യകളിലും അമിത വിശ്വാസമർപ്പിക്കുന്ന രോഗിയും ബന്ധുക്കളും ചികിത്സയ്ക്കിടെയുണ്ടാകുന്ന സങ്കീർണതകൾക്കും അപകടങ്ങൾക്കും കാരണം ഡോക്ടർമാരുടെയും ആശുപത്രി സംവിധാനത്തിന്‍റെയും അശ്രദ്ധയോ പിഴവോ ഉപേക്ഷയോ മാത്രമാണെന്നു തീരുമാനിച്ചുറയ്ക്കുന്നു.

ദക്ഷിണേന്ത്യയിലുള്ളതിനേക്കാൾ പതിന്മടങ്ങായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരേ ആക്രമണങ്ങൾ അധികരിച്ചുകാണുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ, ഭാരതത്തിലെ 75 ശതമാനത്തോളം ഡോക്ടർമാർ രോഗികളുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപങ്ങൾക്കോ ആക്രമണങ്ങൾക്കോ ഇരകളാകാറുണ്ടെന്ന് തെളിയുന്നു. അത്യാഹിത വിഭാഗത്തിൽ ജോലിചെയ്യുന്നവരും സർജന്മാരുമാണ് ആക്രമണങ്ങൾക്കു കൂടുതലായി ഇരയാകുന്നതും. കേരളത്തിൽ ഈ പ്രവണത താരതമ്യേന കുറവാണെന്നു പറയാം. എന്നാലും ഈയടുത്തകാലത്തായി ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരായ ആക്രമണവാസന മലയാളികൾക്ക് ഒരു ഹരമായി മാറുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അവരെ പിന്താങ്ങാൻ ദൃശ്യ-പത്രമാധ്യമങ്ങളും കൂട്ടിനുണ്ട്.

രാഷ്ട്രീയക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കു വരുന്പോഴാണ് സംഗതികൾ ഏറെ വഷളാകുന്നത്. ശിവസേനാ നേതാവ് ആനന്ദ് ദിഗേ ഒടിഞ്ഞ കാലുമായി മുംബൈയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പൾമനറി എംബോളിസം എന്ന മാരകമായ സങ്കീർണതയെത്തുടർന്ന് പിന്നീട് മരണപ്പെട്ടു. അണികൾ പിന്നെ മടിച്ചില്ല, ആശുപത്രി അടിച്ചുതകർത്തു.



ഡോക്ടർമാരുടെ സുരക്ഷ

ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഡോക്ടർമാർക്കും ആശുപത്രിക്കുമെതിരേ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകാറില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി കേരള അസംബ്ലി 2012-ൽ ഡോക്ടേഴ്സ് പ്രൊട്ടക്ഷൻ ആക്ട് പാസാക്കുകയുണ്ടായി. ഡ്യൂട്ടിയിലുള്ള ഡോക്ടർക്കോ നഴ്സിനോ ആശുപത്രിക്കോ എതിരായി ആക്രമണങ്ങൾ നടക്കുകയാണെങ്കിൽ ശിക്ഷ മൂന്നുവർഷം വരെ തടവും അൻപതിനായിരം രൂപ പിഴയുമാണ്. കൂടാതെ ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയാണെങ്കിൽ അവയുടെ വില ഇരട്ടിയായി നൽകുകയും വേണം. ജാമ്യംപോലും ലഭിക്കാത്ത കേസായിട്ടാണ് ഇത്തരം ആക്രമണങ്ങളെ കോടതി കാണുന്നത്.

ആശുപത്രികളിൽ സംഭവിക്കുന്നത്

ഇനി ആശുപത്രിയുടെ ഭാഗത്തുനിന്ന് പോരായ്മകളുണ്ടാകാറുണ്ടോ? ഇന്ന് ആശുപത്രിയിലെത്തുന്ന രോഗി എത്രത്തോളം സുരക്ഷിതനാണ്? ലോകാരോഗ്യ സംഘടന ഇതേപ്പറ്റി ബൃഹത്തായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. വികസിത രാജ്യങ്ങളിൽ ആതുരാലയങ്ങളിലെത്തുന്ന നൂറിൽ ഏഴു രോഗികളും വികസ്വര രാജ്യങ്ങളിലെ നൂറിൽ പത്തു രോഗികളും കൃത്യമായ ചികിത്സ ലഭിക്കുന്ന കാര്യത്തിൽ സുരക്ഷിതരല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. 2004-ൽ ലോകാരോഗ്യ സംഘടനയുടെ രോഗീസുരക്ഷാ നിർദേശങ്ങൾ പ്രകാശിതമായ ശേഷം 140 രാജ്യങ്ങൾ ഈ വെല്ലുവിളിയെ നേരിടാനുള്ള യജ്ഞത്തിൽ വ്യാപൃതരാണ്. നൂറിൽ 14 പേർക്ക് എന്ന അനുപാതത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് പുതുതായി രോഗാണുബാധ ഉണ്ടാകുന്നതായി ലോകാരോഗ്യ സംഘടന കണ്ടെത്തി. ഉദാഹരണത്തിന് ഹൃദ്രോഗ ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന രോഗിക്ക് ന്യൂമോണിയ രോഗം ബാധിക്കുന്നു. ചിലപ്പോൾ പുതുതായി ആശുപത്രിയിലുണ്ടായ ഈ രോഗമാകാം രോഗിയെ മരണത്തിലേക്കു നയിക്കുന്നതും. വൃത്തിഹീനവും മലീമസവുമായ ആശുപത്രിയിലെ അന്തരീക്ഷവും പരിചരണത്തിലെ പിഴവുകളുംതന്നെ ഇതിനു കാരണം. ആശുപത്രികളെ കൂടുതൽ ശുചിത്വപൂർണമാക്കുകവഴി ഈ അണുബാധ 50 ശതമാനത്തിലധികം നിയന്ത്രണവിധേയമാക്കാമെന്ന് തെളിയുന്നു.

ഈവർഷം ഇതുവരെ ഏറ്റവും കൂടുതൽപേർ ഡെങ്കിപ്പനി ബാധിച്ചു മരിച്ച സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. പനിയും മറ്റു പകർച്ചവ്യാധികളും ബാധിച്ച് ഈവർഷം ഇതുവരെ കേരളത്തിൽ നൂറിലേറെപ്പേർ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ ആരോഗ്യമന്ത്രി കണ്ട കാഴ്ച പത്രങ്ങളിൽ വന്നു. ആശുപത്രിയിലെ ഒരു വാർഡിൽനിന്നു മദ്യക്കുപ്പികൾ കണ്ടെടുത്തു. മറ്റൊരു ഭാഗത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട സ്ഥലം കൊതുകുവളർത്തൽ കേന്ദ്രമായി മാറിയിരിക്കുന്നു. ഈ ആശുപത്രിയിലെ മുപ്പതോളം ജീവനക്കാർക്ക് ഡെങ്കിപ്പനി ബാധിച്ചതിന്‍റെ പ്രധാന കാരണം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചിത്വമില്ലായ്മതന്നെ.
മരുന്നുകൾ മാറിപ്പോകുക, സിറിഞ്ചിനു ശുചിത്വം കുറവായിരിക്കുക, കുത്തിവയ്പ് നടത്തുന്നതിൽ അപാകതകളുണ്ടാകുക തുടങ്ങിയ കാരണങ്ങൾ നിരവധിയാണ്. ഒന്നുപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്ന ആശുപത്രികളുണ്ട്. ഇത്തരം ഉത്തരവാദിത്വമില്ലാത്ത പ്രവർത്തനങ്ങൾ 2000-ൽ നിന്ന് 2010ൽ എത്തിയപ്പോൾ 88 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന കണ്ടെത്തി. ലോകമാസകലം പ്രതിവർഷം 234 ദശലക്ഷം ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഏറെ പിഴവുകൾ നടക്കുന്ന ഒന്നാണ് ശസ്ത്രക്രിയാരംഗം. കൃത്യസമയത്ത് സർജറി നടത്താതെ വൈകിപ്പോകുക, തെറ്റായ രോഗനിർണയം, അണുബാധ, ഉപകരണങ്ങളുടെ ദുർവിനിയോഗം, ശസ്ത്രക്രിയ കഴിഞ്ഞുള്ള അനുചിതമായ പരിചരണം ഇതെല്ലാം നാം ചില അവസരങ്ങളിൽ കാണാറുണ്ട്. ശസ്ത്രക്രിയയോടനുബന്ധിച്ച് 50 ശതമാനം സങ്കീർണതകളും ഒഴിവാക്കാൻ സാധിക്കുന്നതാണെന്നോർക്കണം.

സുതാര്യമല്ലാത്ത രോഗീപരിചരണം

കൃത്യവും സുതാര്യവുമല്ലാത്ത രോഗീപരിചരണം മൂലം ഒരു രാഷ്ട്രത്തിലെ ആരോഗ്യബജറ്റിന്‍റെ 20-40 ശതമാനം പാഴായിപ്പോകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഉപഭോക്തൃ കേസുകൾ, ആശുപത്രിയിൽ വച്ചുണ്ടാകുന്ന അണുബാധ, പാഴായിപ്പോകുന്ന ചികിത്സകൾ തുടങ്ങിയവ മൂലം ചില രാജ്യങ്ങളിൽ പ്രതിവർഷം 19000 കോടി ഡോളർ വരെ അധികച്ചെലവുണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്വാളിറ്റി കണ്‍ട്രോളും മികച്ച അവബോധവും കൊണ്ട് മേൽപറഞ്ഞ പോരായ്മകൾ തൃപ്തികരമായി പരിഹരിക്കാൻ മിക്ക ആശുപത്രികളും ഉദ്യമിക്കുന്നുണ്ട്. ഈ രംഗത്തും സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ കർശനമായ നിരീക്ഷണം അനിവാര്യമാണ്.

ചില ഡോക്ടർമാർ...

ഡോക്ടർ-രോഗി ബന്ധത്തിലുണ്ടായിരുന്ന പരസ്പരവിശ്വാസവും പവിത്രതയും നാൾക്കുനാൾ കുറഞ്ഞുപോകുന്നത് നിരവധി കാരണങ്ങളാലാണ്. ബഹുഭൂരിപക്ഷം വരുന്ന ഡോക്ടർമാരും ആതുരസേവനത്തിന്‍റെ ധാർമിക-നൈതികമൂല്യങ്ങളും സത്യസന്ധതയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നവരും രോഗികളുമായി അനുകന്പയോടെയുള്ള മാനുഷികബന്ധം പുലർത്തുന്നവരുമാണ്. എന്നാൽ ഒരുവിഭാഗം ഡോക്ടർമാർ വൈദ്യവൃത്തിയെ ധനസന്പാദനത്തിനുള്ള ഉപാധി മാത്രമായി കരുതുന്നു. ഇത്തരക്കാരാണ് പലപ്പോഴും അപകടങ്ങളിൽചെന്നു ചാടുന്നതും. വൈദ്യശാസ്ത്രം പഠിക്കാനോ വേദനയനുഭവിക്കുന്ന രോഗികളെ പരിചരിക്കാനോ യാതൊരു അഭിരുചിയുമില്ലാത്തവരെ മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് തള്ളിവിടുന്ന പ്രവണതതന്നെ ഇതിനു പിന്നിലെ പ്രധാന കാരണം. മനുഷ്യശരീരത്തിന്‍റെ വ്യാപാരവ്യതിയാനങ്ങളെപ്പറ്റിയും ആർദ്രമായ രോഗീ പരിപാലനത്തെപ്പറ്റിയും അറിവ് സന്പാദിക്കാൻ അവർക്ക് പറ്റാതെപോകുന്നു. ഇതിന് ഒരുപരിധിവരെ കാരണം മെഡിക്കൽ വിദ്യാഭ്യാസ സിലബസ്തന്നെ. വിദ്യാർഥികളെ പുസ്തകപ്പുഴുക്കളാക്കി മാറ്റുന്നതിനുപരിയായി, സഹജീവികളോടുള്ള അനുകന്പ,സ്നേഹം, ആർദ്രത, സഹാനുഭൂതി തുടങ്ങിയ സ്വഭാവ-പെരുമാറ്റ സവിശേഷതകൾ സ്വായത്തമാക്കാനുള്ള ഒരു പദ്ധതിയും സിലബസുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.



സിലബസിൽ മലയാളമില്ല

കേരളത്തിലെ മെഡിക്കൽ സിലബസ് നമ്മുടെ ശ്രേഷ്ഠമായ മാതൃഭാഷയ്ക്കും യാതൊരു പ്രാമുഖ്യവും കൊടുക്കാത്ത ഒന്നാണ്. മാതൃഭാഷ ഹൃദിസ്ഥമാക്കാതെ നാടിനെയും നാട്ടാരെയും കുറിച്ച് എങ്ങനെ ബോധമുണ്ടാകും? മലയാള പത്രമാസികകളോ ഗ്രന്ഥങ്ങളോ വായിക്കാൻ താത്പര്യക്കുറവുള്ള യുവഡോക്ടർമാർക്ക് എങ്ങനെ മലയാളിയുടെ നാഡിമിടിപ്പ് മനസിലാകും? പുതിയ തലമുറയിൽപ്പെട്ട യുവഡോക്ടർമാർക്ക് രോഗികളുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തുന്നതിനുള്ള കഴിവുകേടും വിമുഖതയുമുണ്ട്. ഈ കുറവുകൾ മെഡിക്കൽ സിലബസിൽ വേണ്ട പരിവർത്തനങ്ങൾ വരുത്തി പരിഹരിക്കണം.

യാഥാർഥ്യങ്ങളെ അംഗീകരിക്കുക

അത്യാധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു ഡോക്ടർമാർ ആത്മാർഥമായി ശ്രമിച്ചാൽ ഏതു രോഗവും മാറ്റാമെന്നും മരണം പൂർണമായും ഒഴിവാക്കാനാവുമെന്നുമുള്ള മിഥ്യാധാരണ ഇന്ന് സമൂഹത്തിൽ രൂഢമൂലമായിട്ടുണ്ട്. ഡോക്ടർമാരുടെ മികവിനും നിയന്ത്രണത്തിനും ഉപരിയായി പല കാരണങ്ങളാൽ മരണം സംഭവിക്കാമെന്ന പ്രാഥമികമായ വൈദ്യപരിജ്ഞാനം പോലും ജനങ്ങൾക്കില്ലാതെപോകുന്നു. തത്ഫലമായി ചികിത്സാപ്പിഴവുമൂലം മാത്രമേ രോഗിയുടെ മരണം സംഭവിക്കൂ എന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാരും ആശുപത്രികളും ആക്രമിക്കപ്പെടുന്ന സ്ഥിതിയിലേക്കും സ്ഥിതിഗതികൾ വഷളാകുന്നു.

ഡോക്ടർമാരും സഹജീവികളാണെന്നും അവർക്കും മാനുഷിക പരിമിതികളുണ്ടെന്നുമുള്ള യാഥാർഥ്യം എല്ലാവരും മനസിലാക്കണം. മെഡിക്കൽ വിദ്യാഭ്യാസവും തുടർന്നുള്ള പ്രവർത്തനമേഖലകളും ശ്രമകരവും ഏറെ പ്രശ്നസങ്കീർണവുമാണ്. മറ്റേതു തൊഴിലിനേക്കാളും കൂടുതൽ വർഷങ്ങൾ സർവകലാശാലയിൽ പഠിച്ചാലേ ഒരു സ്പെഷലിസ്റ്റ് ഡോക്ടറാകാൻ പറ്റൂ. മാത്രമല്ല ഡോക്ടർ എന്നും പുത്തനറിവുകൾ സന്പാദിച്ചുകൊണ്ടിരിക്കും.

ആസ്വദിച്ച് ഭക്ഷണം കഴിക്കാനോ സുഖമായൊന്ന് ഉറങ്ങാനോ പലപ്പോഴും ഡോക്ടർമാർക്കു സാധിച്ചെന്നുവരില്ല. ആരും ചെയ്യാൻ അറപ്പുളവാക്കുന്ന ജോലി യാതൊരു മടിയുമില്ലാതെ ഒരു ഡോക്ടർ സസന്തോഷം ചെയ്യുന്നു. ഏതാനും ഡോക്ടർമാരുടെ ദുഷ്പ്രവൃത്തിയുടെ പേരിൽ ഡോക്ടർമാരെ അടച്ച് അവഹേളിക്കാൻ ഉദ്യമിക്കരുത്. ദൈവത്തിന്‍റെ രോഗശാന്തിപ്രക്രിയ ഇഹലോകത്തും പ്രാവർത്തികമാക്കാൻ നിയോഗിക്കപ്പെട്ടവർതന്നെ ഡോക്ടർമാർ. അതുകൊണ്ട് അവരെ സ്നേഹിക്കാം, ആദരിക്കാം.

( ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്)