വ്യക്തിബന്ധങ്ങൾ വളർത്താം, വിജയിക്കാം
ബിസിനസിലായിരുന്നു ബ്രെറ്റ് കെല്ലിയുടെ ഡിഗ്രി. ആ ഡിഗ്രിയുടെ ബലത്തിലായിരുന്നു ഓസ്ട്രേലിയക്കാരനായ ഈ ചെറുപ്പക്കാരന് ഒരു ബാങ്കിൽ ജോലി ലഭിച്ചത്. ബാങ്കിലെ ജോലി ഭാരമുള്ളതായിരുന്നില്ല. തന്മൂലം, ജോലി ചെയ്യുന്ന കാര്യത്തിൽ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മറ്റുള്ളവർ ചെയ്യുന്നതുപോലെയൊക്കെ ജോലി ചെയ്യുവാൻ കെല്ലിയും ശ്രദ്ധിച്ചു.

എന്നാൽ ഒരു ദിവസം അപ്രതീക്ഷിതമായി ബാങ്ക് മാനേജർ കെല്ലിയെ തന്‍റെ ഓഫീസിൽ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു: ’’ സോറി, നിങ്ങളുടെ ജോലി ഞങ്ങൾ അവസാനിപ്പിക്കുകയാണ്.’’

പ്രതീക്ഷിക്കാതിരുന്ന വാർത്ത കേട്ടപ്പോൾ കെല്ലിക്കു തലകറങ്ങുന്നതുപോലെ തോന്നി. എങ്കിലും ആത്മവിശ്വാസം സംഭരിച്ചുകൊണ്ടു കെല്ലി ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങൾ എന്നെ പിരിച്ചുവിടുന്നത്?

അപ്പോൾ മാനേജർ പറഞ്ഞു: നിങ്ങളുടെ ജോലിയുടെ മികവ് വളരെ കുറവാണ്. തന്മൂലം, ഇവിടത്തെ ജോലിക്കു പറ്റിയ ആളാണെന്നു തോന്നുന്നില്ല.കെല്ലിയുടെ ആത്മവിശ്വസം അപ്പാടെ തകർത്ത വാക്കുകളായിരുന്നു അത്. ജീവിതത്തിൽ ആദ്യമായി ഒരു പ്രതിസന്ധി നേരിട്ട കെല്ലി തകർന്ന മനസോടെയായിരുന്നു അന്നു വീട്ടിലേക്ക് മടങ്ങിയത്. കെല്ലിയുടെ ജീവിതത്തിൽ ആദ്യമായി പ്രതീക്ഷ നഷ്ടപ്പെട്ട ദിവസമായിരുന്നു അത്.

ഒരു ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി അന്വേഷിക്കുവാൻ പാടില്ലേ? കെല്ലിക്ക് അങ്ങനെ തോന്നിയില്ല. ജോലി അന്വേഷിച്ചാൽ അതു കിട്ടുമെന്ന് എന്താണ് ഉറപ്പ്? ജോലി കിട്ടിയാൽത്തന്നെ ആ ജോലിയിൽ നിന്നും തന്നെ പിരിച്ചുവിടുകയില്ലെന്ന് എന്താണ് തീർച്ച? ആ ദിവസങ്ങളിൽ കെല്ലിയുടെ ചിന്ത പോയത് അങ്ങനെയായിരുന്നു.

രാവിലെ പതിവുപോലെ ഉറക്കം ഉണരാനോ എന്തെങ്കിലും ചെയ്യുവാനോ ആ ചെറുപ്പക്കാരനു തോന്നിയില്ല. വൈകി ഉണരുന്പോൾ ഉള്ള സമയം മുഴുവൻ ടെലിവിഷൻ കാണും.
അങ്ങനെയാണു കെറി ആൻ കെആർലിയുടെ ടെലിവിഷൻ ഷോ കെല്ലി ശ്രദ്ധിക്കുവാനിടയായത്. ഗായികയും നർത്തകിയും ടോക് ഷോ ഹോസ്റ്റുമായ കെറി ആനിന്‍റെ ടെലിവിഷൻ പരിപാടി കെല്ലിക്കു നന്നായി ഇഷ്ടപ്പെട്ടു. ജോലിയിൽ കെറി ആൻ പ്രകടിപ്പിച്ച ഉൗർജവും സമർപ്പണ മനോഭാവവും ആവേശവുമൊക്കെ കെല്ലിയെ ആകർഷിച്ചു.

കെറി ആനിനുതീർച്ചയായും താൻ ചെയ്യുന്ന ജോലി ഇഷ്ടപ്പെട്ടിട്ടുണ്ടാകണം. അതുകൊണ്ടാണല്ലൊ ഇത്രയും സന്തോഷമായി ജോലി ചെയ്യുന്നത്? തനിക്കു വേണ്ടതും കെറി ആനിന്‍റേതുപോലെയുള്ള മനോഭാവമാണ്. പക്ഷേ, എങ്ങനെയാണ് അങ്ങനെയുള്ള ഒരു മനോഭാവം ആർജിക്കുക?

ഈ ചോദ്യങ്ങൾ കെല്ലി സ്വയം ചോദിക്കുന്പോൾ ജീവതത്തിന്‍റെ വിവിധ രംഗങ്ങളിൽ വിജയം വരിച്ചവരെ ഇന്‍റർവ്യു ചെയ്ത് അവരുടെ വിജയരഹസ്യം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ചിന്ത കെല്ലിയിലുണ്ടായി. അതെത്തുടർന്നാണ് ഓസ്ട്രേലിയയിലെ മുപ്പത്തിനാല് പ്രമുഖരായ വ്യക്തികളെ സമീപിച്ചു കെല്ലി ഇന്‍റർവ്യു ചെയ്തത്. അവരുടെ ഗണത്തിൽ പ്രധാനമന്ത്രിമാരായിരുന്ന മാൽകം ഫ്രെയ്സർ, ബോബ് ഹോക്ക്, ജോ ഗോർട്ടൻ എന്നിവരും പ്രശസ്തരായ നടീനടന്മാരും ഗായകരും ജേർണലിസ്റ്റുകളം മതനേതാക്കളുമൊക്കെ ഉണ്ടായിരുന്നു.

അവരുമായി നടത്തിയ സംഭാഷണങ്ങളുടെ ഫലമായി ‘കളക്ടീവ് വിസ്ഡം’ എന്ന പേരിൽ 1998-ൽ കെല്ലി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. വളരെ പെട്ടെന്നു ബെസ്റ്റ് സെല്ലർ ആയി മാറിയ പുസ്തകം ആയിരുന്നു അത്.

ഈ പുസ്തകത്തിന്‍റെ വിജയത്തിനുശേഷം ‘യൂണിവേഴ്സൽ വിസ്ഡം’ (2005), ‘ബിസിനസ് ഓണേഴ്സ് വിസ്ഡം’ (2012), ’യുവർ മണി യുവർ ചോയ്സ്’ (2014) എന്നിങ്ങനെയുള്ള മറ്റു പുസ്തകങ്ങളും കെല്ലി പ്രസിദ്ധീകരിച്ചു. ഇതിനിടയിൽ വലിയൊരു കന്പനിയുടെ ഉടമയായും മികച്ച ഒരു പ്രചോദനാത്മക പ്രസംഗകനായും കെല്ലി മാറിയിരുന്നു.

കെല്ലി എഴുതിയ ആദ്യ പുസ്തകത്തിന്‍റെ കഥയിലേക്ക് ഇനി മടങ്ങി വരട്ടെ. ജീവിതത്തിൽ വിജയം നേടിയ പ്രശസ്തരായ വ്യക്തികളുമായി അഭിമുഖ സംഭാഷണം നടത്തിയപ്പോൾ കെല്ലിക്ക് ഒരു കാര്യം മനസിലായി. അതായത്, ജീവിതത്തിൽ വിജയം നേടുവാൻ വിദ്യാഭ്യാസവും കഴിവും പ്രാഗത്ഭ്യവും അനുഭവസന്പത്തും മാത്രം മതിയാകില്ല എന്ന രഹസ്യം.
കെല്ലി അഭിമുഖസംഭാഷണം നടത്തിയവരുടെ ജീവിതത്തിലൊക്കെ അദ്ദേഹം കണ്ടെത്തിയ ഒരു കാര്യം അവരെല്ലാവരും വ്യക്തിബന്ധങ്ങൾ പുലർത്തുന്ന കാര്യത്തിൽ വലിയ മികവ് പ്രകടിപ്പിച്ചിരുന്നു എന്നതാണ്. അതാണത്രെ അവരുടെ ജീവിതത്തെ വിജയത്തിലെത്തിച്ചത്.

നമ്മുടെ ജീവിതത്തിലെ വ്യക്തിബന്ധങ്ങൾ എപ്രകാരമുള്ളതാണ്? അവ മികവുറ്റതാണെങ്കിൽ നാം ജീവിതത്തിൽ വിജയം കണ്ടെത്തിയിട്ടുള്ളവരാകാനാണ് ഏറെ സാധ്യത. നമ്മുടെ കുടുംബത്തിലെ വ്യക്തിബന്ധങ്ങൾ മികവുറ്റതാണെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾക്കിടയിലും കുടുംബജീവിതം വിജയകരമായിത്തന്നെ മുന്നോട്ടു പോകുമെന്നതാണു യാഥാർഥ്യം.
നമ്മുടെ സമൂഹജീവിതത്തിലെയോ നമ്മുടെ സേവനരംഗങ്ങളിലെയോ ബിസിനസ് രംഗങ്ങളിലെയുമൊക്കെ കാര്യമെടുത്താലും സ്ഥിതി ഇതുതന്നെയല്ലേ? ഈ രംഗങ്ങളിലൊക്കെ ഉന്നതമായ രീതിയിലുള്ള വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാൻ നമുക്കു സാധിച്ചാൽ ജീവിതവിജയം നമ്മിൽ നിന്നും ഏറെ അകലെയായിരിക്കുകയില്ല എന്നതാണ് യാഥാർഥ്യം.

ഉന്നതമായ വ്യക്തിബന്ധങ്ങൾ നാം കാത്തുസൂക്ഷിക്കുന്പോൾ അവിടെ സത്യത്തിനും നീതിക്കും സാഹോദര്യത്തിനും സൗഹാർദത്തിനുമൊക്കെ ഏറെ സ്ഥാനമുണ്ടായിരിക്കും. അതുപോലെ, മികവുറ്റ വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നവർക്കു കള്ളവും ചതിവും വഞ്ചനയും അവിശ്വാസ്യതതയുമൊക്കെ എപ്പോഴും അന്യമായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിൽ നമ്മുടെ ജീവിതം വിജയകരമായി മുന്നോട്ടു പോകുവാനാണ് ഏറെ സാധ്യത.

നമ്മുടെ എല്ലാ വ്യക്തിബന്ധങ്ങളും ഉന്നതവും കറയറ്റതും വിശിഷ്ടവുമാണെന്നു ഉറപ്പുവരുത്താം. അപ്പോൾ നമ്മുടെ ജീവിതവും വിജയിക്കുമെന്നു തീർച്ചയാണ്.