ഭാരം താങ്ങുന്ന കഴുതകൾ
അവരിരുവരും പിണക്കത്തിലാണ്. അന്യോന്യം സംസാരിച്ചിട്ട് മൂന്ന് ദിവസമായി.കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയതിനാൽ വീട്ടുകാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. അയാൾ പോൾ, ഭാര്യ റജീന. പോൾ ഒരു ഓട്ടോറിക്ഷ തൊഴിലാളിയും അയാളുടെ ഭാര്യ റജീന ഒരു തുണി വ്യാപാര ശാലയിലെ ദിവസക്കൂലി ജോലിക്കാരിയുമാണ്. ഞായറാഴ്ച ഒഴിച്ച് എല്ലാ ദിവസവും റജീനയ്ക്ക് ജോലിയുണ്ട്. മുന്നൂറു രൂപയാണ് ദിവസക്കൂലി. രാവിലെ എട്ടരയ്ക്ക് ജോലിക്ക് കയറുന്ന റജീന ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുന്പോൾ ഏഴുമണിയാകും. കുട്ടികളുടെ കാര്യങ്ങളും ഇതര വീട്ടുകാര്യങ്ങളുമൊക്കെ നോക്കി ലൈറ്റണച്ച് കിടക്കുന്പോൾ രാത്രി പതിനൊന്നുമണിയെങ്കിലുമാകും. ജോലിയെന്ന് പറഞ്ഞ് തന്‍റെ ഭാര്യ വെളുപ്പിനെ വീട് വിട്ടുപോകുന്നതിനെക്കുറിച്ചും വെെകി വീട്ടിൽ തിരിച്ചെത്തുന്നതിനെപ്പറ്റിയും പോളിന് പരാതിയുണ്ട്. തന്‍റെ കാര്യവും കുട്ടികളുടെ കാര്യങ്ങളും മുറപോലെ തന്‍റെ ഭാര്യ ശ്രദ്ധിക്കാത്തതിനെപ്പറ്റിയും അയാൾക്ക് പരാതിയുണ്ട്. ഇങ്ങനെയൊക്കെ തന്നെപ്പറ്റി പരാതിപ്പെടുന്ന തന്‍റെ ഭർത്താവിന് തന്നെക്കുറിച്ചും വീടിനെക്കുറിച്ചും എന്ത് വിചാരമാണുള്ളതെന്നാണ് റജീന ചോദിക്കുന്നത്. താൻ ജോലി ചെയ്തുണ്ടാക്കുന്ന പണം വേണ്ടന്നുവയ്ക്കാൻ പോളിനാകുമെങ്കിൽ ഈ നിമിഷം താൻ ജോലി നിർത്താമെന്ന് പറയുന്ന റജീന തന്‍റെ ഭർത്താവിനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നാണ് പറയുന്നത്. രണ്ട് മക്കളാണിവർക്ക.് മൂത്തത് പെണ്ണും ഇളയത് ആണുമാണ്. പെണ്‍കുട്ടിയായ സിൽസി പ്ലസ്‌വണ്‍ വിദ്യാർഥിനിയാണ്. രണ്ടാമൻ സനോജ് എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. കുട്ടികളുടെ പഠനത്തിലും അവരുടെ സ്വഭാവ രൂപീകരണത്തിലും തനിക്ക് ശ്രദ്ധിക്കാൻ കഴിയാതെപോകുന്നുണ്ടെന്ന് ഖേദപൂർവ്വം പറയുന്ന റജീന ഒരു രോഗിയാണ്.

മൂന്ന് വർഷംമുന്പ് യൂട്രസ് സംബന്ധമായ രോഗത്തിന് സർജറി നടത്തിയിരുന്നു. വാതസംബന്ധമായ അസ്വസ്ഥതകൾ റജീനയെ ഇപ്പോൾ അലട്ടുന്നുണ്ട്. ശാരീരികമായും മാനസികമായും താൻ തളർന്ന അവസ്ഥയിലാണെന്ന് പറയുന്ന ഈ കുടുംബനാഥ തന്‍റെ മക്കളെ ഓർത്താണ് ജീവിതം അവസാനിപ്പിക്കാത്തത് എന്നുകൂടി പറഞ്ഞു വയ്ക്കുന്നു.. ഏതായാലും ഇരുവരും തമ്മിലുള്ള പിണക്കവും പൊരുത്തക്കേടുകളും ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴും അവർ പിണക്കത്തിൽതന്നെയാണ്.

ഭാരം താങ്ങുന്ന കഴുതയെപ്പോലെ കുടുംബത്തിന്‍റെ ഭാരം മുഴുവൻ ചുമക്കാൻ വിധിക്കപ്പെട്ട കുറെയേറെ കുടുംബിനികൾ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. പണ്ടുകാലത്ത് കുടുംബിനികളായ സ്ത്രീകളുടെ ജോലികൾ ഏറെയും സ്വന്തം വീടിനുള്ളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നെങ്കിൽ ഇന്ന് അങ്ങനെയല്ല. കുടുംബം നടത്തിക്കൊണ്ടുപോകാൻ തന്‍റെ ഭർത്താവിനൊപ്പം വീടിന് പുറത്തും ജോലി ചെയ്യേണ്ടുന്ന അവസ്ഥയിലാണ് ഇന്ന് ഭാര്യമാരായ സ്ത്രീകളിൽ പലരും. ഇത്തരം കുടുംബങ്ങളിൽ പുറത്തേ ജോലിക്കൊപ്പം വീട്ടിനുള്ളിലെ ഉത്തരവാദിത്വങ്ങൾ അവൾ നിർവഹിക്കുന്പോൾ ഭർത്താവിന്‍റെ ഭാഗത്തുനിന്നുള്ള പിൻതുണയും സഹകരണവും അവളെ കൂടുതൽ ഉൗർജസ്വലയും ഉൻമേഷവതിയുമാക്കും. പക്ഷേ, ഇക്കാര്യത്തിൽ ഭർതൃപക്ഷത്തുനിന്നും നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാടാണ് ഉണ്ടാകുന്നതെങ്കിൽ അവൾ തളർന്നുപോകുകതന്നെ ചെയ്യും. അവളുടെ ഈ തളർച്ച കുടുംബത്തെ ആകമാനവും കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ പ്രത്യേകിച്ചും ദോഷകരമായി ബാധിക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള ചില കുടുംബങ്ങളിൽ ഭാര്യമാർക്ക് ഭർതൃപീഡനംകൂടി ഏൽക്കേണ്ടിവരുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. അന്യോന്യമുള്ള പരിഗണനയും അനുകന്പയും മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമാണല്ലോ. ഈ അനുകന്പയും പരിഗണനയും വിവാഹിതനായ ഒരു പുരുഷൻ ആദ്യം കാട്ടേണ്ടത് തന്‍റെ ഭാര്യയോടുതന്നെയാണ്. അപ്രകാരമാകുന്പോൾ അവൾവഴി അത് കുടുംബത്തിന്‍റെ നന്മയ്ക്കും സമാധാനത്തിനും ഉപകരിക്കും എന്ന കാര്യത്തിൽ സംശയമില്ല. കൂട്ടുത്തരവാദിത്വമുള്ള മേഖലയാണ് കുടുംബം. വിവാഹബന്ധത്തിലൂടെ ഭാര്യാഭർത്താക്കന്മാർ ഈ കൂട്ടുത്തരവാദിത്വത്തിലേക്കാണ് ആനയിക്കപ്പെടുന്നത്. ചെയ്യേണ്ട കടമകൾ കൂടിച്ചേർന്ന് ചെയ്യാതെ വിഘടിത മനസോടെ ഇരുവരും നിലകൊള്ളുന്പോൾ അത് കുടുംബബന്ധങ്ങളിൽ വിള്ളൽ സൃഷ്ടിക്കുകയും കുടുംബത്തിന്‍റെ തകർച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇത്തരത്തിൽ തകർച്ചയുടെ കയ്പ് അനുഭവിച്ചിട്ടുള്ള എത്രയോ കുടുംബങ്ങളുടെ ചരിത്രങ്ങൾ നമുക്കറിയാം.

അത്തരത്തിലുള്ള ഒരു കുടുംബമായി നിങ്ങളുടെയോ നിങ്ങളുടെ മക്കളുടെയോ കുടുംബങ്ങൾ മാറാതിരിക്കാൻ ജാഗ്രത പുലർത്തുക, സമീപനങ്ങളിലും മനോഭാവങ്ങളിലും ആരോഗ്യകരമായ മാറ്റം വരുത്തുക.