Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിമർശനങ്ങളെ ഭയക്കേണ്ടതില്ല
അന്താരാഷ്ട്ര പ്രസിദ്ധനായ വയലിനിസ്റ്റും ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്നു ഒലേ ബുൾ (18101880). വയലിൻ രംഗത്തെ ഇതിഹാസമായിരുന്ന നിക്കോളോ പഗനീനിയെപ്പോലെ പരക്കെ ആദരിക്കപ്പെട്ടിരുന്ന ഒലേ ബുൾ ജനിച്ചതു നോർവേയിലാണ്. പത്തു മക്കളിൽ ഏറ്റവും മൂത്തവനായിരുന്ന ഒലേ ബുൾ തിയോളജി പഠിച്ചു മതപ്രഭാഷകനാകണമെന്നതായിരുന്നു അദ്ദേഹത്തിൻറെ പിതാവിൻറെ ആഗ്രഹം. എന്നാൽ ബാല്യപ്രായത്തിൽത്തന്നെ വയലിൻ വായിച്ചിരുന്ന അദ്ദേഹത്തിനു പഠനത്തിൽ വലിയ താത്പര്യമില്ലായിരുന്നു. ത··ൂലം, പഠിക്കുവാൻ പോയ സ്ഥലങ്ങളിലൊന്നും അദ്ദേഹം ശോഭിച്ചില്ല. പതിനെട്ടാം വയസിൽ യൂണിവേഴ്സിറ്റി ഓഫ് ക്രിസ്റ്റിയാനിയായിൽ ചേർന്ന ഒലേ ബുൾ അവിടത്തെ പരീക്ഷയിൽ തോറ്റതുകൊണ്ടു പഠനം പിന്നെ മുന്നോട്ടുപോയില്ല. എന്നാൽ ഇതിനിടയിൽ വയലിൻ വായനയിൽ അദ്ദേഹം അദ്ഭുതകരമായ നേട്ടങ്ങൾ നേടിയിരുന്നു.
ഒലേ ബുള്ളിനു നാലോ അഞ്ചോ വയസുള്ള കാലത്ത് അദ്ദേഹത്തിൻറെ അമ്മ വയലിനിൽ വായിച്ചിരുന്ന ഗാനങ്ങളെല്ലാം അദ്ദേഹത്തിനും വായിക്കാൻ സാധിച്ചിരുന്നത്രെ. അദ്ദേഹത്തിന് ഒന്‍പതുവയസുള്ളപ്പോൾ തൻറെ ജ·സ്ഥലമായ ബർഗനിലെ ഹിൽഹാർമോണിക് ഓർക്കെസ്ട്രയിൽ അംഗമായിരുന്നു. പതിനെട്ടുവയസുള്ളപ്പോൾ ഒരു മ്യൂസിക്കൽ സൊസൈറ്റിയുടെയും അവരുടെ ഓർക്കെസ്ട്രയുടെയും ഡയറക്ടറാകാനുള്ള ന്ധാഗ്യം അദ്ദേഹത്തിനുണ്ടായി. ഇരുപത്തിമൂന്നു വയസുള്ളപ്പോൾ ഒലേ ബുൾ പാരീസിൽ ആദ്യമായി തൻറെ സംഗീതപരിപാടി അവതരിപ്പിച്ചു. വിമർശകരുടെ പ്രശംസപിടിച്ചുപറ്റിയ കലാപരിപാടിയായിരുന്നു അത്. 1833-ൽ ആയിരുന്നു ഈ സംഭവം. അടുത്ത രണ്ടുവർഷംകൊണ്ട് ഒലേ ബുൾ പാരീസിലെ ഏറ്റവും വലിയ വയലിനിസ്റ്റായി മാറി.
ഇതിനിടയിൽ അദ്ദേഹം ഇറ്റലിയിലും തൻറെ സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. 1836-ൽ അദ്ദേഹം ആദ്യമായി ഇംഗ്ലണ്ടിൽ എത്തി. അടുത്തവർഷം ഇംഗ്ലണ്ടിൻറെ വിവിധ ഭാഗങ്ങളിലായി 274 പരിപാടികൾ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. 1838-ൽ ഒലേ ബുൾ റഷ്യയിലും സ്വീഡനിലും പൂർവയൂറോപ്യൻ രാജ്യങ്ങളിലും സംഗീതപര്യടനം നടത്തി. 1839-ൽ അദ്ദേഹം തൻറെ സംഗീതപരിപാടികളുമായി ജർമനിയിലെത്തി. അവിടെയും വൻ സ്വീകരണമാണു ലഭിച്ചത്. 1843-ൽ അദ്ദേഹം ആദ്യമായി അമേരിക്കയിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചു. മറ്റു രാജ്യങ്ങളിൽ ലഭിച്ചതിലും വലിയ സ്വീകരണമാണ് അദ്ദേഹത്തിന്് അവിടെ ലഭിച്ചത്. അമേരിക്കയിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചപ്പോഴാണു ഗാനരചനയിലേക്ക് അദ്ദേഹം കൂടുതൽ ശ്രദ്ധിച്ചത്.
1845-ൽ യൂറോപ്പിൽ മടങ്ങിയെത്തിയ ഒലേ ബുൾ നോർവെയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാൻ തുടങ്ങി. അതിൻറെ ഭാഗമായിട്ടായിരുന്നു ബർഗനിൽ നോർവീജിയൻ നാഷണൽ തിയേറ്റർ അദ്ദേഹം സ്ഥാപിച്ചത്. 1852-ൽ അമേരിക്കയിൽ രണ്ടാംപര്യടനത്തിനെത്തിയപ്പോൾ പെൻസിൽവേനിയയിൽ മാതൃകാപരമായ ഒരു നോർവീജിയൻ കോളനി സ്ഥാപിക്കുവാൻ അദ്ദേഹം ശ്രമിക്കുകയുണ്ടായി. എന്നാൽ, ആ പരിപാടി വിജയം കണ്ടില്ല. ഒലേ ബുള്ളിൻറെ വിജയം എപ്പോഴും സംഗീതത്തിലായിരുന്നു. അതിൻറെ ഒരു കാരണം തൻറെ തെറ്റുകളിൽനിന്നു പഠിക്കുവാൻ അദ്ദേഹം തയാറായിരുന്നു എന്നതാണ്. വയലിൻ സംഗീതത്തിലെ അസാധാരണ പ്രതിഭയായിരുന്നു അദ്ദേഹമെങ്കിലും വയലിനിൽ വിദഗ്ധമായ ശിക്ഷണം വളരെ കുറച്ചു മാത്രമേ അദ്ദേഹത്തിനു ലഭിച്ചിരുന്നുള്ളു. അതിൻറെ പോരായ്മയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇറ്റലിയിൽ ആദ്യമായി അദ്ദേഹം സംഗീതപരിപാടി നടത്തിയപ്പോൾ പരിചയസന്പന്നനായ ഒരു റിപ്പോർട്ടർ തൻറെ പത്രത്തിലൂടെ ഒലേ ബുള്ളിനെ വിമർശിച്ചു. ആ വിമർശനത്തിൽ കഴന്പുണ്ടെന്നു മനസിലാക്കിയ അദ്ദേഹം അധികം വൈകാതെ പത്രറിപ്പോർട്ടറെ സന്ദർശിക്കുവാൻ ഓഫീസിലെത്തി. പത്രത്തിൻറെ എഡിറ്ററെയും റിപ്പോർട്ടറെയും അന്പരിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്. പ്രായംചെന്ന പരിചയസന്പന്നനായ റിപ്പോർട്ടറുടെ നിർദേശങ്ങൾ സ്വീകരിക്കുവാനായിരുന്നു അദ്ദേഹം അന്ന് അവിടെ എത്തിയത്. ആ സന്ദർശനത്തിനു ശേഷം കുറെ മാസം അവധിയെടുത്തു തൻറെ പോരായ്മകൾ തിരുത്തിയതിനു ശേഷമായിരുന്നു അദ്ദേഹം തൻറെ സംഗീതപര്യടനം വീണ്ടും ആരംഭിച്ചത്.
വയലിനിലെ പുതിയ സെൻസേഷനായി അന്ന്് യൂറോപ്പിൽ പ്രസിദ്ധനായിക്കൊണ്ടിരുന്ന ഒലേ ബുള്ളിന് അന്ന് ഇരുപത്തിയാറുവയസുണ്ടായിരുന്നു. എങ്കിലും ഒരു സംഗീതവിമർശകൻറെ അഭിപ്രായങ്ങൾ സ്വീകരിക്കാനും അതനുസരിച്ചുവേണ്ട തിരുത്തലുകൾ ചെയ്യുവാനും അദ്ദേഹത്തിനു വൈമനസ്യമുണ്ടായില്ല. നമ്മുടെ മലയാളി സംസ്കാരത്തിൽ വിമർശനസ്വഭാവം ഒരുപക്ഷേ അല്പം കൂടുതലായിരിക്കാം. അതുമൂലമായിരിക്കാം വിമർശനം ക്രിയാത്മകമായിരിക്കുന്പോഴും നാം അതിനെ ഭയപ്പെടുന്നത്. എന്നാൽ നാമാരും വിമർശനത്തിന് അതീതരാണ് എന്നു കരുതേണ്ട. കാരണം, നാമെല്ലാവരിലും വിവിധതരം കുറവുകളുണ്ട്. അങ്ങനെയുള്ള കുറവുകളിൽ ഭൂരിഭാഗവും നമുക്കു തിരുത്താവുന്നവയാണ് എന്നതാണു യാഥാർഥ്യം.
മറ്റുള്ളവർ നമ്മെ വിമർശിക്കുന്പോഴാണ് ആ കുറവുകളെക്കുറിച്ച് പലപ്പോഴും നാം ബോധവാ·ാരാകുന്നത്. അപ്പോൾ ആ വിമർശനത്തെ ഗൗരവമായി കണ്ട് നമ്മുടെ കുറവുകളെ പരിഹരിക്കാൻ സാധിച്ചാൽ അതു നമുക്കു വലിയ നേട്ടമാകും. എന്നാൽ, ക്രിയാത്മകമായ വിമർശനങ്ങളെപ്പോലും നാം അവഗണിക്കുകയാണെങ്കിൽ അവ നമ്മുടെ ദോഷത്തിനു മാത്രമേ വഴിതെളിക്കൂ എന്നതാണു യാഥാർഥ്യം. വിമർശനത്തിനുവേണ്ടി മാത്രം വിമർശിക്കുന്നവരെ കണ്ടെക്കാം. അവരെ നമുക്ക് അവഗണിക്കാം. നേരെ മറിച്ച് നമ്മുടെ ന·യ്ക്കുവേണ്ടി വിമർശിക്കുന്നവരെ നന്ദിയോടെ നമുക്കു ശ്രവിക്കാം. അവർ പറയുന്നതനുസരിച്ചു നമ്മുടെ കുറവുകൾ പരിഹരിക്കാം. ഇനി, നാമാണു വിമർശകരുടെ റോളിലെങ്കിലോ എങ്കിൽ ദയയും സ്നേഹവുമൊക്കെ ചാലിച്ചു മറ്റുള്ളവരുടെ ന·യ്ക്കുവേണ്ടി മാത്രം നമുക്കു വിമർശിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
എലിവാൽ മുറിച്ച് നേട്ടം കൊയ്യുന്നവർ!
1931ൽ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് പോൾ ദോമർ (1857-1932). പിറ്റേ വർഷം ഒരു മാനസികര
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
Latest News
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Latest News
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
"ബിഹാര്‍ റോബിന്‍ഹുഡ്' എത്തിയ കാര്‍ മുംബൈ സ്വദേശിയില്‍നിന്നു വാങ്ങിയത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top