Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചില അമേരിക്കൻ വിശേഷങ്ങൾ
അമേരിക്കയിലുള്ള മോളുടെ കുട്ടിയുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം. പോകാതിരിക്കാൻ പറ്റുമോ അങ്ങനെ ഇക്കഴിഞ്ഞ മേയ് 10-ാം തീയതി ബോസ്റ്റണിൽ വിമാനമിറങ്ങി. ഒരുമണിക്കൂർ കാർയാത്ര ചെയ്ത് ന്യൂഹാംഷെയർ സംസ്ഥാനത്തുള്ള സ്ട്രാറ്റം എന്ന ടൗണിലെത്തി. മേയ്മാസമാണെങ്കിലും സാമാന്യം നല്ല തണുപ്പ്. രാവിലെ 1 ഡിഗ്രിയും ഉച്ചകഴിയുന്പോഴേക്കും 10 ഡിഗ്രിവരെയുമാണ് താപനില. പൊതുവേ സുഖകരമായ കാലാവസ്ഥ. മനോഹരമായ അന്തരീക്ഷം. കഠിനമായ ഒരു തണുപ്പുകാലത്തിനു ശേഷം ഹേമന്തത്തിലേക്കു കടന്നതോടെ സസ്യലതാദികൾക്കും സന്തോഷം. അവ തളിരിലകളും പൂമൊട്ടുകളും പുറപ്പെടുവിക്കാൻ തുടങ്ങിയിരിക്കുന്നു. വീടുകൾക്കു മുൻപിലുള്ള പുൽത്തകിടികൾ മനോഹരമായി വെട്ടിയെടുത്ത് എവിടെയും പച്ചപ്പരവതാനി വിരിച്ചതുപോലെ. വെളുപ്പിന് നാലരമണിയോടെ പ്രകാശം പരന്നുതുടങ്ങുന്നു. സാന്ധ്യപ്രകാശം എട്ടരമണിവരെ ഉണ്ട്. ജൂണ്‍ മാസത്തോടെ പകലിൻറെ ദൈർഘ്യം ഇനിയും കൂടും.
സ്ട്രാറ്റം ഒരു കൊച്ചു ടൗണാണ്. സ്ഥാപിതമായിട്ട് 10-15 വർഷങ്ങളേ ആയിട്ടുള്ളൂ. എല്ലാം മനോഹരമായ വലിയ വീടുകൾ. വീടുകൾക്കു ചുറ്റും പുല്ല് കൃത്യമായി വെട്ടിനിർത്തിയിട്ടുള്ള വലിയ പുൽത്തകിടികൾ. ആപ്പിൾ മരങ്ങളും ചെറിമരങ്ങളും പൂവിട്ടുതുടങ്ങി. സ്ട്രോബെറി ചെടികൾ മത്സരിച്ചു വളരുന്നു. സ്ട്രാറ്റത്തിൻറെ ഏറിയ ഭാഗവും അതേ പേരിലുള്ള ഒരു വലിയ കുടുംബത്തിൻറെ വകയായിരുന്നുവത്രേ. ഈ കുടുംബത്തിലെ ഒരു കാർന്നോത്തി ഏതോ കാരണത്താൽ തൻറെ പേരിലുള്ള സ്ഥലത്തിൻറെ ഏറിയന്ധാഗവും വിറ്റു. അവരിൽനിന്നു വാങ്ങിയ ആറ് ഏക്കർ സ്ഥലത്താണ് മകളും കുടുംബവും താമസിക്കുന്നത്. ഇതോടു ചേർന്ന് വനമായി കിടക്കുന്ന അഞ്ച് ഏക്കർ സ്ഥലം ഇപ്പോഴും സ്ട്രാറ്റം അമ്മായിയുടെ ഉടമസ്ഥതയിൽത്തന്നെയാണ്. സ്ഥലം മിക്കവാറും വിറ്റുകഴിഞ്ഞപ്പോൾ അമ്മായിക്ക് വല്ലാത്തൊരു നഷ്ടബോധം. എന്നിട്ട് അവർ ഒരു പ്രമാണമെഴുതി രജിസ്റ്ററാക്കി, ബാക്കിയുള്ള അഞ്ച് ഏക്കർ സ്ഥലം അങ്ങനെ വനമായിത്തന്നെ നിലനിൽക്കണം.
ഇനിവരുന്ന തലമുറകൾക്കുപോലും അത് സ്വന്തമാക്കാനോ ചെറിയ മാറ്റംവരുത്താനോ അവകാശമില്ല. (നമ്മുടെ നാട്ടിൻപുറങ്ങളിൽ പണ്ടൊക്കെ അതിര് തിരിച്ചറിയാൻ കല്ലുപുര - വലിയ കല്ലുകൾ ഒരു മതിൽപോലെ അടുക്കിവച്ചത് - ഉണ്ടാക്കിവച്ചിരുന്നതു പോലെ കല്ലുപുരകളാണ് സ്ട്രാറ്റത്തിൻറെ പല ഭാഗത്തും ഇപ്പോഴും അതിരുകളായി ഉപയോഗിക്കുന്നത്). ഈ അഞ്ചേക്കർ വനത്തിൽ മുള്ളൻപന്നികളും ടർക്കിപോലുള്ള വന്യജീവികളുമുണ്ട്. ഇവ അതിരുകടന്ന് അടുത്ത പറന്പിലെങ്ങാനും കയറിയാൽ അവയെ വെടിവയ്ക്കാനും ഭക്ഷണമാക്കാനും അമ്മായി അനുവദിച്ചിട്ടുണ്ട്.
എക്സിറ്റർ ടൗണ്‍
സ്ട്രാറ്റത്തിൽനിന്ന് പത്തു മൈൽ മാത്രം അകലത്തിലുള്ള ഒരു ടൗണാണ് എക്സിറ്റർ. ചരിത്രം കുറെയുണ്ട് എക്സിറ്ററിനു പറയാൻ. അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ടൗണുകളിലൊന്നാണ് എക്സിറ്റർ. 1638 ലാണ് അത് സ്ഥാപിക്കപ്പെട്ടത്. കെട്ടിടങ്ങളെല്ലാംതന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ളത്. മിക്കവയിലും മുൻവശത്ത്, നിർമിക്കപ്പെട്ട വർഷവും എഴുതിവച്ചിട്ടുണ്ട്. എഡി 1700 കളിലെ കെട്ടിടങ്ങൾ കുറേയുണ്ട്. ചരിത്രത്തിൻറെ മുഖക്കുറിപ്പുമായി നിൽക്കുന്ന ഈ പഴയ കെട്ടിടങ്ങൾക്ക് ഒരു മാറ്റവും വരുത്താൻ എക്സിറ്റർ ടൗണ്‍ഷിപ് അനുവദിക്കില്ല. ഒഴിച്ചുകൂടാൻ പറ്റാത്ത മാറ്റങ്ങളാണെങ്കിൽപോലും അവിടത്തെ ആർക്കിയോളജി ഡിപ്പാർട്ട്മെൻറിൻറെ അനുവാദത്തോടും മേൽനോട്ടത്തിലും മാത്രമേ പാടുള്ളൂ. പഴയ നിർമിതികളോട് താത്പര്യമുള്ളവർക്ക് യാതൊരു മാറ്റവും വരുത്തിക്കൂടാ എന്ന കർശനവ്യവസ്ഥയിൽ കെട്ടിടങ്ങൾ വാങ്ങാൻ അനുവാദമുണ്ട്.
അമേരിക്കയിലെ ആദ്യകാല തുണിമില്ലുകളൊക്കെത്തന്നെ എക്സിറ്ററിലായിരുന്നു. അവിടെ നിർമിച്ചിരുന്ന തുണിത്തരങ്ങൾ ലോകത്തിൻറെ നാനാഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ തൊഴിലാളികളുടെ ദൗർലഭ്യംകൊണ്ടും ഉയർന്ന നിർമാണച്ചെലവുകൊണ്ടും വസ്ത്രനിർമാണം ഇവിടെ നടക്കുന്നതേയില്ല. എങ്കിലും പരുത്തിക്കൃഷിയുള്ള സംസ്ഥാനങ്ങളിൽ നിന്നെല്ലാം പഞ്ഞി ഇവിടെയാണെത്തുന്നത്. അത് ചൈനയിലേക്കു കയറ്റുമതി ചെയ്യുകയാണ്. ചൈനക്കാർ അതു വാങ്ങി തുണിത്തരങ്ങളാക്കി അമേരിക്കയ്ക്കുതന്നെ വിൽക്കുന്നു. ഇതു വിചിത്രമായി തോന്നാമെങ്കിലും ആദ്യം പറഞ്ഞ കാരണങ്ങൾകൊണ്ടാണിങ്ങനെ. ഇതുവഴി ചൈനക്കാർക്ക് വലിയൊരു വ്യവസായവും അമേരിക്കക്കാർക്ക് കുറഞ്ഞ ചെലവിൽ കോട്ടണ്‍ വസ്ത്രങ്ങളും ലഭിക്കുന്നു.
ഇതിനേക്കാളൊക്കെ എക്സിറ്ററിനെ പ്രശസ്തമാക്കുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള അവിടത്തെ ഒരു വിദ്യാലയമാണ്. ഫിലിപ് എക്സിറ്റർ അക്കാദമി. പ്രസിഡൻറുമാരായിരുന്ന വാഷിങ്ടൻറെയും ഏബ്രഹാം ലിങ്കണിൻറെയും മക്കളും സമീപകാല പ്രസിഡൻറുമാരായിരുന്ന ജോർജ് ബുഷ് ജൂണിയറും ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗുമൊക്കെ ഈ സ്ഥാപനത്തിൻറെ സന്തതികളാണെന്നു പറയുന്പോൾ അതിൻറെ പഴമഗരിമകളെപ്പറ്റി അധികം വിസ്തരിക്കേണ്ടതില്ലല്ലോ.
നായ് വളർത്തൽ അമേരിക്കയിൽ
നായ്ക്കൾ പണ്ടുകാലത്ത് വന്യജീവികളായിരുന്നെന്നും ക്രമേണ അവ മനുഷ്യരുമായി ഇണങ്ങി വളർത്തുമൃഗമായി മാറിയെന്നും താത്പര്യമുള്ളവർ അവയെ വീട്ടിൽ വളർത്തട്ടെയെന്നുമൊക്കെയാണല്ലോ നാട്ടിലെ സാധാരണക്കാർ വിശ്വസിക്കുന്നത്. തെരുവുനായ്ക്കളെ സർക്കാർ ചെലവിൽ സംരക്ഷിക്കണമെന്നു ചില മൃഗസ്നേഹികൾ വാദിക്കുന്നു. ഗോത്രവർഗക്കാരും വനവാസികളുമൊക്കെ പട്ടിണി കിടക്കേണ്ടിവരുന്ന ഒരു നാട്ടിൽ ഇതിൻറെ ആവശ്യമെന്ത് എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.
ഇനി അമേരിക്കയിലെ നായവളർത്തലിനെപ്പറ്റി പറയാം. ഇവിടെയെങ്ങും അലഞ്ഞുനടക്കുന്ന നായ്ക്കളെ കണ്ടിട്ടില്ല. പല വീടുകളിലും നായ്ക്കളെ ഓമനിച്ചുവളർത്താറുണ്ട്. ഈ വീട്ടിലും ഒരു ശ്വാനനുണ്ട്. വീടിനുള്ളിൽ അവൻ സ്വതന്ത്രമായി നടക്കുന്നു. കൃത്യമായി കുളിപ്പിച്ചും കുത്തിവയ്പ് നൽകിയും സംരക്ഷിക്കുന്നു. ആഹാരം പ്രധാനമായും ഡോഗ് ഫുഡ്. വീട്ടിലെ ഒരംഗത്തെപ്പോലെയാണവൻ. കൊടുക്കുന്ന കൽപനകൾ കൃത്യമായി അനുസരിക്കും. എല്ലാവരുംകൂടി വീടുവിട്ട് എങ്ങോട്ടെങ്കിലും പോകേണ്ടിവന്നാൽ അവനെ നായകൾക്കുള്ള ഡേ കെയർ സെൻററുകാരെ ഏൽപിക്കും. (ദിവസം 30 ഡോളർവച്ച് ഫീസ് കൊടുക്കണം). ഇവിടെ വീടുകൾക്ക് മതിലുകളില്ല. എന്നാൽ നായ വീട്ടുമുറ്റം വിട്ട് പുറത്തിറങ്ങിയാൽ എവിടംവരെ പോകാമെന്നുള്ളതിന് ഇലക്ട്രോണിക് ആയ അതിര് നിശ്ചയിച്ചുവച്ചിട്ടുണ്ട്. വീട്ടുവളപ്പിൽ നമുക്ക് ഉചിതമെന്നു തോന്നുന്ന അകലത്തിൽ ചെറിയ അളവിൽ വൈദ്യുതി പ്രവഹിക്കുന്ന ഒരു കേബിൾ കുഴിച്ചിടുന്നു. ഇതിനെ ഇൻവിസിബൾ വേലി - അദൃശ്യമായ വേലി - എന്നു പറയുന്നു.
നായയുടെ കഴുത്തിൽ കെട്ടുന്ന ഒരു ബെൽറ്റിൽ ഒരു ഇലക്ട്രോണിക് സെൻസർ ഘടിപ്പിക്കുന്നു. പട്ടി ഈ അദൃശ്യവേലി കടന്നാൽ സെൻസർ ഒരു നിർദേശം കൊടുത്ത് കേബിളിൽ നിന്ന് ചെറിയൊരു ഇലക്ട്രിക് ഷോക്ക് നായയ്ക്ക് കിട്ടുന്നു. ഇതറിയാവുന്ന നായ് ഈ അദൃശ്യവേലിക്കുള്ളിൽ മാത്രമേ സഞ്ചരിക്കൂ. സ്വതന്ത്രനായി വിട്ടാലും അലയാൻ പോകില്ലെന്നു സാരം. നായ്ക്കളെ വ്യായാമം ചെയ്യിക്കുകയും നടക്കാൻ കൊണ്ടുപോകുന്നതും സാധാരണം. ഇങ്ങനെയൊക്കെ വളർത്താൻ താത്പര്യവും സൗകര്യവും ഉള്ളവർ നായ്ക്കളെ വളർത്തും. നമ്മുടെ നാട്ടിലെ നായ് പ്രേമികളെ ഇതൊക്കെ ഒന്നു പഠിപ്പിക്കാം. പറ്റുന്നവർ ഇങ്ങനെ അഞ്ചോ പത്തോ പട്ടികളെ വളർത്തട്ടെ. ഏതായാലും സർക്കാർ ചെലവിൽ പട്ടിവളർത്തൽ വേണ്ട. നടന്നതുതന്നെ, അല്ലേ! (പ്രസംഗിക്കാനും പേവിഷ നിർമാതാക്കളിൽനിന്ന് കമ്മീഷൻ പറ്റാനും എന്തെളുപ്പം!).
മാലിന്യനിർമാർജനം
പാശ്ചാത്യനാടുകളിൽ കാണുന്ന വൃത്തിയും വെടിപ്പും ഇവിടെയും കണിശമായി പാലിക്കപ്പെടുന്നു. പാതയോരത്തോ സ്വന്തം പറന്പിലോ പോലും പ്ലാസ്റ്റിക് കൂടുകൾ പോയിട്ട് ഒരു കടലാസ്കഷണംപോലും കാണില്ല. (നമ്മളൊക്കെ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളാണ് തെരുവുനായ്ക്കൾ പെരുകാൻ പ്രധാന കാരണമെന്നു നാം മനസിലാക്കിയേ പറ്റൂ). ഇവിടെ വീട്ടുമാലിന്യങ്ങൾ തരംതിരിച്ച് പ്രത്യേക കൂടുകളിലാക്കി നിശ്ചിത ദിവസങ്ങളിൽ പുറത്തെടുത്തു വയ്ക്കണം. തദ്ദേശഭരണസ്ഥാപനങ്ങളുടെ വാഹനങ്ങളെത്തി അതു കൊണ്ടുപോയി വേണ്ടവിധം സംസ്കരിച്ച് ഉപയോഗമുള്ള മറ്റു വസ്തുക്കളാക്കി മാറ്റുന്നു. (ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പേടകങ്ങൾ കൃത്യമായി ഇറക്കാൻ നമുക്കറിയാം. മാലിന്യനിർമാർജനത്തിൻറെ കാര്യത്തിൽ ഒന്നുകിൽ പുറത്തേക്ക് വലിച്ചെറിയൽ അല്ലെങ്കിൽ തീ കത്തീര്!). ഇവിടെയാണെങ്കിൽ നമ്മുടെ സ്വന്തം തൊടിയിലെ (ലോണ്‍) പുല്ലുപോലും എങ്ങനെ വെട്ടിയിരിക്കണമെന്ന് ടൗണ്‍ഷിപ് തീരുമാനിക്കുന്നു. അത് തെറ്റിച്ചാൽ ഫൈൻ. അതുകൊണ്ടു നാട്ടിൻപുറങ്ങൾ പോലും ചേതോഹരം.
കുട്ടികളുടെ കാര്യത്തിലെ ശ്രദ്ധ, കരുതൽ
ആദ്യകുർബാന സ്വീകരിക്കുന്ന കൊച്ചുമോളെ സ്കൂളിലാക്കാൻ അവളുടെ പപ്പയുടെ കൂടെ ഞാനും ഒരുദിവസം പോയി. കാർ സ്കൂളിനു മുൻപിൽ നിർത്തി. എൻജിൻ ഓഫ് ആക്കുന്നില്ല. കുട്ടിയെ കാറിൽനിന്നിറക്കി വിടുന്നുമില്ല. കാര്യം തെരക്കിയപ്പോഴാണ് വിവരം മനസിലാകുന്നത്. കുട്ടിയെ കാറിൽനിന്നിറക്കി തനിയെ വിടാൻ പാടില്ല. ഉടൻ കുട്ടിയുടെ ക്ലാസ്ടീച്ചർ വരും. എന്നിട്ട് കുട്ടിയെ സ്കൂളിലേക്കു കൂട്ടിക്കൊണ്ടുപോകും. മറ്റൊന്നുകൂടി ഞാൻ ശ്രദ്ധിച്ചു. ടൗണിൽ ഏതെങ്കിലും ഭാഗത്ത് കുട്ടിയെ ഇറക്കിവിടാനായി സ്കൂൾ വാഹനം നിർത്തിയെന്നിരിക്കട്ടെ. കുട്ടിയുടെ രക്ഷിതാക്കൾ ആരെങ്കിലും കാത്തുനിൽപുണ്ടാവും. വാഹനം നിർത്തിയാലുടൻ അതിൻറെ നാലുചുറ്റും ചുവന്ന ലൈറ്റുകൾ മിന്നി പ്രകാശിപ്പിക്കും. അതു കണ്ടാൽ ഇരുവശത്തുനിന്നും വരുന്ന മറ്റു വാഹനങ്ങൾ പൂർണമായും നിർത്തിക്കൊടുക്കണം. സ്ലോ ചെയ്താലൊന്നും പോരാ. കുട്ടിയെ രക്ഷിതാവ് ഏറ്റെടുത്തു എന്നു കാണുന്പോൾ സ്കൂൾ വാഹനത്തിലെ ഡ്രൈവർ ചുവന്ന ലൈറ്റുകൾ ഓഫ് ചെയ്ത് നീങ്ങിത്തുടങ്ങുന്നു. ഈ ചുവപ്പു ലൈറ്റുകൾ ഓഫായി കണ്ടാൽ മാത്രമേ മറ്റു വാഹനങ്ങൾ അനങ്ങിത്തുടങ്ങൂ. അമേരിക്കക്കാർ കുട്ടികളുടെ കാര്യത്തിൽ കാട്ടുന്ന ശ്രദ്ധയും സുരക്ഷാ നടപടികളും കണ്ടാൽ നാമൊക്കെ അതിശയിച്ചുപോകും.
പെട്രോൾവില ഇവിടെയും ഇന്ത്യയിലും
പെട്രോൾവില ഇന്ത്യക്കാർക്ക് എന്നും പേടിസ്വപ്നമാണ്. രണ്ടാഴ്ച കൂടുന്പോൾ തോന്നിയപോലെ വില നിശ്ചയിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കന്പനികൾക്ക് സ്വാതന്ത്ര്യം കൊടുത്തിരിക്കുകയാണല്ലോ. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾവില ഗ്യാലന് രണ്ടര ഡോളറിലും കുറവാണ്. അതായത് ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ലിറ്ററിന് ഏതാണ്ട് 45 രൂപ. ഇന്ത്യയിലാകട്ടെ 72 രൂപയോളവും. 30 രൂപയ്ക്കു മുകളിലേക്കുള്ളതെല്ലാം പലയിനം നികുതികളാണെന്നോർക്കണം. അങ്ങനെ സർക്കാരും എണ്ണക്കന്പനികളും ചേർന്ന് ജനത്തെ കൊള്ളയടിക്കുകയാണ്. എന്തുചെയ്യാൻ. നമുക്ക് മിണ്ടാൻ അവകാശമില്ലല്ലോ.
ജോ മുറികല്ലേൽ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top