Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൈ നെയിം ഈസ് ആന്തണി ഗോണ്‍സാൽവസ്!
പാട്ടിൻറെ വരികൾ കിട്ടുന്നു, സംഗീതസംവിധായകൻ അതിനുപറ്റിയൊരു ഈണമുണ്ടാക്കുന്നു. പിന്നെ ഓരോ ഉപകരണസംഗീതജ്ഞരും ആ മെലഡിയിൽ ഒപ്പംചേരുന്നു. മുപ്പതുകളിലും നാല്പതുകളിലും പങ്കജ് മല്ലിക്കിനെയും ആർ.സി ബെഹ്ലിനെയും പോലുള്ളവർ പാട്ടുണ്ടാക്കിയിരുന്നത് അങ്ങനെയാണ്. ഇന്ത്യയിൽ അങ്ങനെ മാത്രമേ പാട്ടുകൾ സൃഷ്ടിക്കപ്പെട്ടിരുന്നുള്ളൂ. കാലം കുറച്ചു മുന്നോട്ടുപോയി. അങ്ങനെയിരിക്കെ സംഗീതസംവിധായകൻ നൗഷാദിൻറെ ഓർക്കസ്ട്രയിലേക്ക് ഗോവയിൽനിന്ന് ഒരു പതിനാറുകാരൻ പയ്യനെത്തി. ഗ്രൂപ്പ് വയലിനിസ്റ്റായി അവൻ സംഘത്തിൽ ചേർന്നു. നാല്പതുകളുടെ തുടക്കത്തിലായിരുന്നു അത്. നൗഷാദ് ഈണത്തിനൊപ്പം ഉപകരണങ്ങൾക്കും പ്രാധാന്യം കൊടുത്തുതുടങ്ങിയ കാലമാണ്. ഗോവക്കാരൻ പയ്യൻ പെട്ടെന്നുതന്നെ ശ്രദ്ധപിടിച്ചുപറ്റി. ഓർക്കസ്ട്രയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. അവന് പ്രത്യേകമായൊരു ഗുണമുണ്ടായിരുന്നു, ഒരേസമയം സുന്ദരമായ ഒത്തിണക്കവും ശക്തിയും അവൻറെ വായനയിലുണ്ടായിരുന്നു- നൗഷാദ് അവനെക്കുറിച്ച് പറഞ്ഞുവച്ചു.
സംഗീതത്തിൻറെ കണക്ക്
ഉപകരണങ്ങൾക്ക് പ്രത്യേകിച്ച് മാർഗനിർദേശങ്ങളൊന്നുമില്ലാത്ത, ഒട്ടൊക്കെ അസംസ്കൃതമായിരുന്ന ഇന്ത്യയിലെ സിനിമാ പാട്ടൊരുക്കൽ രീതിക്ക് ഒരു കണക്കുണ്ടാക്കാൻ ആദ്യം ശ്രമിച്ചത് ആ ഗോവക്കാരൻ പയ്യനാണ്. രാജ്യത്തെ ആദ്യ മ്യൂസിക് അറേഞ്ചർ. പേര് ആന്തണി ഗോണ്‍സാൽവസ്. ഇന്ത്യൻ ചലച്ചിത്രസംഗീതലോകം ഇന്നും വിസ്മയത്തോടെ ഓർക്കുന്ന പേര്.
സംഗീതസംവിധായകൻ യഥാർഥ ഈണം മാത്രമുണ്ടാക്കുകയും, ഇൻറർല്യൂഡുകൾ (പാട്ടിൻറെ ഇടവേളകളിൽ പാലങ്ങളാകുന്ന സംഗീതഥാഗം) അറേഞ്ചർമാർ ഒരുക്കുകയും ചെയ്തുതുടങ്ങിയത് ആന്തണി ഗോണ്‍സാൽവസിനു ശേഷമാണ്. ഓർക്കസ്ട്രക്കാർക്ക് ഗോണ്‍സാൽവസ് കൃത്യം നോട്ടുകൾ എഴുതിനൽകി. ആവശ്യമുള്ളതുമാത്രം വായിക്കുക എന്നതായിരുന്നു ആ സ്റ്റാഫ് നൊട്ടേഷൻറെ അർഥം. പാശ്ചാത്യരീതിയിലുള്ള നൊട്ടേഷൻ ഓർക്കസ്ട്രക്കാരെ പഠിപ്പിക്കാനും ചിട്ട ഉറപ്പാക്കാനും ഗോണ്‍സാൽവസ് ഏറെ പരിശ്രമിക്കേണ്ടിവന്നുവെന്നു മാത്രം.
ആര്! ഈ പയ്യനോ
നൗഷാദിൻറെ ഓർക്കസ്ട്രയിൽ വയലിനുമായി വിലസിയകാലത്ത് ഗോണ്‍സാൽവസിന് ഒരാളോട് പലപ്പോഴും ഏറ്റുമുട്ടേണ്ടിവന്നു. അതു മറ്റാരുമായിരുന്നില്ല, നൗഷാദിൻറെ ചീഫ് അസിസ്റ്റൻറ് ഗുലാം മുഹമ്മദായിരുന്നു. റിഥം വിഭാഗത്തിൻറെ നേതാവായിരുന്നു അദ്ദേഹം. അതിനിപുണനായ ധോലക് വാദകൻ. പോരാത്തതിന് നൗഷാദിനേക്കാൾ 12 വയസു മൂത്തയാൾ. ഗോണ്‍സാൽവസിന് അന്നു കഷ്ടിച്ച് 19 വയസ്. ഇരുപത്താറുകാരനായ നൗഷാദുമായി നല്ല ഇഴയടുപ്പമുണ്ടായിരുന്നു ഗോണ്‍സാൽവസിന്.
വെസ്റ്റേണ്‍ രീതികളും നൊട്ടേഷനും ഗോണ്‍സാൽവസ് അവതരിപ്പിച്ചപ്പോൾ നൗഷാദ് ഇരുകൈകളുംനീട്ടി സ്വീകരിച്ചു, സഹർഷം. അതേസമയം ഗുലാം മുഹമ്മദിന് പരന്പരാഗത ഇന്ത്യൻ രീതികളായിരുന്നു കൂടുതൽ വഴക്കം. ശീലിച്ചത് ഹിന്ദുസ്ഥാനി നൊട്ടേഷനും. എന്നാൽ ഓർക്കസ്ട്രയിൽ അദ്ദേഹത്തിൻറെ സ്ഥാനം അദ്വിതീയമായിരുന്നുതാനും. അഭിപ്രായവ്യത്യാസങ്ങൾ പതിവായി. കാര്യം വളരെ ലളിതമായിരുന്നു, രണ്ടു ശൈലികൾതമ്മിലുള്ള ചേർച്ചയില്ലായ്മതന്നെ എന്ന് നൗഷാദ് പിന്നീട് അതേക്കുറിച്ചു പറഞ്ഞിട്ടുണ്ട്. രണ്ടും സംഗീതജ്ഞർക്കും വ്യത്യസ്തമായ ഉൾക്കാഴ്ചകളായിരുന്നുവെന്നും നൗഷാദ് ഓർമിച്ചു.
ഒത്തിണക്കം എളുപ്പമല്ലാതായതോടെ നൗഷാദിനോടു വിടപറയാൻ ആന്തണി ഗോണ്‍സാൽവസ് തീരുമാനിച്ചു. അതിനകം തികച്ചും സൃഷ്ടിപരമായ മൂന്നു വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അനിൽ ബിശ്വാസ് മുതൽ എസ്.ഡി. ബർമൻ വരെയും, നൗഷാദ് മുതൽ സലിൽ ചൗധരിയും മദൻ മോഹനും വരെയുമുള്ള പ്രതിഭകൾക്കൊപ്പം സഞ്ചരിച്ച് ആന്തണി ഗോണ്‍സാൽവസ് ഒരു സംഗീതപ്രതിഭാസമായി മാറി. പാട്ടുകൾക്ക് ഈണമിട്ടു, പിന്നീടു പ്രതിഭകളായ പലർക്കും ഗുരുനാഥനായി...
ബഹുമതിയും അവമതിയും
അമിതാഭ് ബച്ചൻറെ പ്രശസ്തമായൊരു ചിത്രമാണ് അമർ അക്ബർ ആന്തണി (1977). ആന്തണി ഫെർണാണ്ടസ് എന്നായിരുന്നു ചിത്രത്തിൽ അമിതാഭിൻറെ കഥാപാത്രത്തിന് ആദ്യമിട്ട പേര്. ലക്ഷ്മികാന്ത്-പ്യാരേലാൽ ആയിരുന്നു ചിത്രത്തിൻറെ സംഗീതസംവിധായകർ. ടൈറ്റിൽ സോംഗ് വന്നപ്പോൾ ഒരു പ്രശ്നം. മൈ നെയിം ഈസ് ആന്തണി എന്നുതുടങ്ങുന്ന പാട്ടിൻറെ ഒഴുക്കിൽ ഫെർണാണ്ടസ് എന്ന വാക്കു ചേരുന്നില്ല! അധികം തലപുകയ്ക്കുന്നതിനു മുന്‍പേ പ്യാരേലാൽ ഒരു നിർദേശംവച്ചു- ആന്തണി ഫെർണാണ്ടസിനു പകരം ആന്തണി ഗോണ്‍സാൽവസ് ആക്കാം. അദ്ദേഹമതു വെറുതെ ഓർത്തുപറഞ്ഞതല്ല. തൻറെ ഗുരുവായ ആന്തണി ഗോണ്‍സാൽവസിന് സ്നേഹനിർഭരമായൊരു ആദരമർപ്പിക്കുകയായിരുന്നു പ്യാരേലാൽ. “”വയലിൻ പഠിക്കാൻ ചെറുപ്പത്തിൽ എന്നെ അച്ഛൻ കൊണ്ടുചെന്നാക്കിയത് ആന്തണി ഗോണ്സാൽവസിനടുത്താണ്. തുടക്കത്തിൽ എനിക്കിഷ്ടമല്ലായിരുന്നു പഠിക്കാൻ. പക്ഷേ ഗോണ്‍സാൽവസ് വായിക്കുന്നതു കണ്ടപ്പോൾ എനിക്കതിനോട് ഇഷ്ടംതോന്നിത്തുടങ്ങി- പ്യാരേലാൽ ഓർമിക്കുന്നു.
ഒരു അവമതിയുടെ കഥകൂടി അറിയാം. രാജ് കപൂർ ശ്രീ 420 എന്ന സിനിമയെടുക്കുന്ന സമയം. ഘർ ആയാ മേരാ പർദേശീ എന്ന പാട്ടിൻറെ തുടക്കത്തിലെ ഉയർന്ന പിച്ചിലുള്ള വയലിൻ പീസ് വായിക്കാൻ സംഗീതസംവിധായകരായ ശങ്കർ-ജയ്കിഷൻ ഗോണ്‍സാൽവസിനെ വിളിച്ചു. റിഹേഴ്സലിൻറെ സമയത്ത് വയലിൻവായനകേട്ട രാജ് കപൂറിന് അതിഷ്ടപ്പെട്ടില്ല. എന്തൊരൊച്ചയാണത്. ഷട്ട് ഇറ്റ് അപ്പ് എന്നലറി അദ്ദേഹം. ഗോണ്‍സാൽവസ് വായന നിർത്തി ആ നിമിഷം സ്ഥലംവിട്ടു. താൻ അപമാനിച്ചത് രാജ്യത്തെ ഏറ്റവും മികച്ച വയലിൻ വാദകരിൽ ഒരാളെയാണെന്നറിഞ്ഞ രാജ് കപൂർ പിന്നീട് ഗോണ്‍സാൽവസിനെ വിളിച്ചു മാപ്പുചോദിച്ചതു ചരിത്രം.
1965ൽ ഗോണ്‍സാൽവസ് അമേരിക്കയിലേക്കു താമസംമാറ്റി. ഒരു പതിറ്റാണ്ടിനുശേഷം മടങ്ങിവന്നെങ്കിലും മുഖ്യധാരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനായിരുന്നു അദ്ദേഹത്തിൻറെ തീരുമാനം. 2012 ജനുവരി 18ന് ആ സുന്ദരമായ ഈണം നിലച്ചു.
ഹരിപ്രസാദ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
Latest News
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top