കോരനെ കാലം കണ്ടെത്തി
ചില മറവിത്തെറ്റുകളിൽനിന്നും ഒരു ഓർമ പുറത്തെടുക്കുന്നു.
വർഷങ്ങൾ പഴക്കമുള്ള ചരിത്രബോധമാണിത്. ഒരു നാടിന്‍റെ ഓർമകളിൽനിന്നും മായിക്കപ്പെട്ട ചരിത്രം. ഇതൊരു വ്യക്തിയുടെ ചരിത്രമാണ്. അതുതന്നെയാണ് ഒരു ദേശത്തിന്‍റേതും ഒരു തലമുറയുടേതും ഒരു കാലഘട്ടത്തിന്‍റെയും ചരിത്രം. അതാണ് തഴഞ്ഞതും തകർക്കപ്പെട്ടതും, അതാണ് മറന്നതും മായിക്കപ്പെട്ടതും.

കോയോങ്കര കോരൻ. 1905 ൽ ജനിച്ച് 1987ൽ മറഞ്ഞ വ്യക്തിത്വം. ജനന മരണങ്ങൾ ഒരിടത്തും ജീവിതം പലയിടത്തുമായി പൂർത്തിയാക്കിയ അപൂർവ വ്യക്തിത്വം. സ്വന്തം ജീവിതം കൊണ്ട് ഒരു നാട് പണിയപ്പെട്ടിട്ടും നാട്ടുചരിത്രത്തിൽനിന്ന് അന്യവത്കരിക്കപ്പെട്ട വ്യക്തി. എല്ലാം നേടിയിട്ടും ഒന്നും സ്വന്തമായില്ല അയാൾക്ക്.

കോരനെ കണ്ടറിയാൻ ഇന്നൊരു ചിത്രം പോലും ബാക്കിയില്ല. കാലത്തിന്‍റെ കുത്തൊഴുക്കിൽ അത് കാലഹരണപ്പെട്ടു. മകൻ 10 വർഷം മുന്പുവരെ ഇരുന്പുപെട്ടിയിൽ സൂക്ഷിച്ചിരുന്ന അവസാനത്തെ ഓർമ ആരോ കൊണ്ടുപോയി. പിന്നീടത് തിരിച്ചുവന്നില്ല. കാലചരിത്രത്തിൽനിന്നും കടന്നുകളഞ്ഞ കോരനെ കാലാതിവർത്തിയാക്കാൻ ഇനി കാഴ്ച ഇല്ല. കേൾവിയും കേട്ടെഴുത്തും മാത്രമേയുള്ളൂ ബാക്കി. അതാണ് കാലത്തിന്‍റെ വിധി. അതുകൊണ്ട് ചരിത്രം തിരഞ്ഞു മടങ്ങാം.. അവിടെ കോരൻ തെളിയുമോ എന്ന് കാത്തിരിക്കാം..

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് മടിക്കൈ ബർമത്തട്ടിൽനിന്നും പരിസരത്തുനിന്നും ഉയർന്ന പല വാക്കുകൾകൊണ്ട് പണിതെടുക്കുകയാണ് കോരകാലത്തിന്‍റെ ചരിത്രം.

കോരന്‍റെ ബന്ധുവും സുഹൃദ് വലയത്തിൽ ഉൾപ്പെട്ടതുമായ ചാപ്പയിൽ കുഞ്ഞിരാമൻ "പറഞ്ഞുതുടങ്ങുന്നു'

ചെറുപ്പത്തിലന്നെ ഓര് നാട് വിട്ടു. 20 വയസിന് മീത്തേയുണ്ടാകും പ്രായം. അന്ന് ഈടെയൊക്കെ വലിയ കഷ്ടോന്നെയായിരുന്നു. പണിയൊക്കെ കുറവന്നെ. നാട്ടില് പട്ടിണീം ബുദ്ധിമുട്ടന്നെ. അന്ന് ജൻമിമാര്ടെ കാലല്ലേ. ഓർടെ അടുത്ത് പണിക്കുപോണം. എന്തേലും കിട്ടിയാലായി. അതോണ്ട് തൃപ്തിപ്പെടണം. ‌

ഞങ്ങടെ ഈ മടിക്കൈ പ്രദേശത്തും ജൻമിമാര്ടെ വലിയ തറവാട് ഉണ്ടായിരുന്നു. ആ ജൻമീന്‍റാടെയാണ് ഞങ്ങടെ നാട്ടുകാരൊക്കെ ജോലിക്ക് പോയിരുന്നേ. ആടെ വലിയ ബുദ്ധിമുട്ടെന്നെയായിരുന്നു. ചെറിയ കൂലിക്ക് ഓറ് പറയുന്ന പണിയൊക്കെയെടുക്കണം. അല്ലെങ്കീ കുറേ അടിയൊക്കെ കിട്ടും. അന്ന് രാഷ്ട്രീയ പാർട്ടീന്നും ഈ വഴിക്കന്നെ വന്നിറ്റില്ല. അതോണ്ട് ജൻമീന്നെയായിരുന്നു എല്ലാം.

കൂലിത്തർക്കത്തെത്തുടർന്ന് ഒരിക്കെ കോരേട്ടൻ ജൻമീനെ ചോദ്യം ചെയ്തു. പറയണോ പുകില്. പിന്നെ ഭയങ്കര കുഴപ്പോന്നെ. കോരേട്ടനെ ഓര് തറവാടിന് മുന്നില് കെട്ടീട്ട് അടിച്ചൂന്നും നീറിനെ (ഉറുന്പ്) ചാക്കില് നെറച്ചിറ്റ് ദേഹത്ത് കെട്ടിവച്ചൂന്നൊക്കെ പിന്നെ അറിഞ്ഞു. അന്നൊക്കെ പലതും പുറത്തറിയൂല്ലല്ലോ.

ഏതായാലും ഈ സംഭവത്തിനുശേഷം അധികകാലം കോരേട്ടൻ നാട്ടില് നിന്നില്ല. ഒരു സുപ്രഭാതത്തില് ഓരെ കാണാതായി. സിലോണിലേക്കോ (ശ്രീലങ്കയുടെ പഴയ പേര്-സിലോണ്‍ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദ്വീപ് രാഷ്ട്രം 1972 ൽ ശ്രീലങ്കയെന്ന് പേര് ഒൗദ്യോഗികമായി സ്വീകരിച്ചു) മറ്റോ പോയീന്ന് പിന്നെ അറിഞ്ഞു.

പിന്നീട് ഈ സംഭവം നാട്ടില് വല്യ ചർച്ചയായി. പലരും പേടിച്ച് പറയാണ്ടിരുന്ന കാര്യം കോരേട്ടൻ നട്ടെല്ല് നിവർത്തിനിന്ന് പറഞ്ഞൂന്ന് അച്ഛനടക്കം പറയുന്നത് ഞാൻ പിന്നെ കേട്ടിറ്റുണ്ട്. ഏതായാലും മടിക്കൈടെ പ്രതിരോധത്തിന്‍റെ ചരിത്രത്തിലെ സുപ്രധാന ഏടാന്ന് ഈ സംഭവം.

മടിക്കൈയിലെ റിട്ട. സ്കൂൾ അധ്യാപകനും നാടിന്‍റെ ചരിത്രാന്വേഷിയുമായ കുഞ്ഞാമൻ മാഷ് "തുടരുന്നു'

അക്കാലത്ത് സിലോണിൽ ജോലി തേടി പോകുന്നവർ ഏറെയുണ്ടായിരുന്നു. അങ്ങനെ കോരനും അവരിലൊരുവനായി. ചെന്നൈയിൽനിന്നും കപ്പലിലായിരുന്നു യാത്ര. ദുരിതവും സാഹസികതയും നിറഞ്ഞ യാത്രയ്ക്കൊടുവിൽ കോരനും സംഘവും സിലോണിലെത്തി. കൊളംബോയിലാണ് കപ്പലിറങ്ങിയത്. ജോലി തേടി വന്നവർ അങ്ങനെ അവിടെനിന്നു പലവഴി പിരിഞ്ഞു. ദിവസങ്ങളുടെ അലച്ചിലിനൊടുവിൽ കൊളംബോയിലെ പ്രാന്തപ്രദേശത്തെ ഒരു ഹോട്ടലിൽ കോരന് ചെറിയ ജോലി ലഭിച്ചു. അതൊരു പ്രയാണത്തിന്‍റെ തുടക്കമായിരുന്നു. അതിജീവനത്തിന്‍റേതും.

ജൻമനാട് തന്ന സത്യസന്ധതയും പ്രതികരണശേഷിയും ജീവിതവുമായി സമന്വയിച്ചപ്പോൾ കോരനെന്ന വ്യക്തി പതിയേ വളർന്നു. മടിക്കൈ കോരനെന്ന സ്വത്വത്തിന്‍റെ വളർച്ച അവിടെ നിന്നായിരുന്നു. സഹപ്രവർത്തരുടെ ദുരിതവും ദുരന്തവും ഏറ്റെടുത്ത കോരൻ അവരുടെ അതിജീവനത്തിന് ബലമേകി.

കോരൻ എന്ന പ്രസ്ഥാനം വളർന്നപ്പോൾ എതിർപ്പുകളും ബലപ്പെട്ടു. അതുകൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ അഞ്ചോളം സ്ഥാപനങ്ങളിൽ കോരന് ജോലി ചെയ്യേണ്ടിവന്നു. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടൽ സ്ഥിരമായി തുടർന്നുപോരുന്നതിനിടെ നിലനിൽപ്പ് അസ്ഥിരമായിക്കൊണ്ടിരുന്നു.

എതിർപ്പ് ഭയനാകമാംവിധം രൂപപ്പെട്ടപ്പോൾ ആ നാടും ഒഴിയാൻ കോരൻ നിർബന്ധിതനായി. പലായനത്തിനു മുന്പ് സുഹൃത്തുക്കളും സഹപ്രവർത്തകരും നിസഹായകരായപ്പോൾ അതിജീവനത്തിന്‍റെ വഴികളിൽ കോരൻ അക്ഷോഭ്യനായി നിന്നു. അങ്ങനെ പത്തുവർഷം നീണ്ട സിലോണ്‍ കാലഘട്ടവും അവിടെ സമാപിച്ചു. ബർമയായിരുന്നു പുതുവഴി. അക്കാലത്ത് ബർമീസ് കുടിയേറ്റം ശക്തമായിരുന്നു.

കോരൻ സുഹൃത്ത് തമ്മനങ്കര പൊക്കൻ വെളിച്ചപ്പാടിന് 1960 ൽ അയച്ച കത്തിൽനിന്നും ലഭിച്ച വിവരങ്ങൾ മകൾ കുന്പ "പറയുന്നു'

ബർമയിലെ മേമിയോ എന്ന സ്ഥലത്തായിരുന്നു ഓര് എത്തിപ്പെട്ടത്. നമ്മടെ നാട് പോലത്തെ പ്രദേശമായിരുന്നു ആടെ. അതുകൊണ്ട് ഓർക്ക് ഭയങ്കര ഇഷ്ടായി. സിലോണിൽ പലരുടെയും കീഴിൽ ജോലി ചെയ്ത് ബുദ്ധിമുട്ടിയതിനാൽ ആടെ എന്തെങ്കിലും സ്വന്തായിട്ട് തുടങ്ങാൻ ഓര് ശ്രമിച്ചു. സിലോണിൽ നിന്ന് ജോലി ചെയ്ത് ലഭിച്ച കുറച്ച് കാശ് ഉപയോഗിച്ച് മേമിയോയിൽ ഒരു ഹോട്ടൽ തുടങ്ങി.

ഹോട്ടൽ ചെറുതായിരുന്നെങ്കിലും ആട്ത്തെ രുചി നല്ലതായിരുന്നു. അതോണ്ട് ദൂരദേശങ്ങളിൽനിന്നുപോലും ആളുകള് ആടെ എത്തി. അങ്ങനെ ഹോട്ടലിനൊപ്പം കോരൻ മൂപ്പരും വളർന്നു. കെ. കോരൻ എന്ന പേര് മേമിയോയിൽ അക്കാലത്ത് വല്യ സംഭവമായി.

1949ൽ കോരൻ മൂപ്പര് മംഗലം (കല്യാണം) കയിച്ചു. മേമിയോയിലെ വല്യ കച്ചോടക്കാരന്‍റെ മോളെയായിരുന്നു കയിച്ചത്. രണ്ടു വർഷത്തിനുശേഷം ഓർക്ക് ഒരു മോള് പിറന്നു. പേര് കമല. ഇതിനിടെ കോരൻ മൂപ്പര് ആടെന്നെ രണ്ട് ഹോട്ടലുകള് കൂടി തുടങ്ങി. ആ ഹോട്ടലിന്‍റെ പേര് കമല എന്നായിരുന്നു. അതും വല്യ വിജയമായി. അങ്ങനെ കോരൻ മൂപ്പര് വളർന്ന് മേമിയോയിലെതന്നെ വല്യ കച്ചോടക്കാരനായി.

കോരൻ മൂപ്പര് അങ്ങനെ രക്ഷപെട്ടുവരുന്നതിനിടെ ഒരു വല്യ സംഭവോണ്ടായി. മൂപ്പര്ടെ ഹോട്ടലിന് സമീപത്ത് പട്ടാള ക്യാന്പ് ഉണ്ടായിരുന്നു. അക്കാലത്ത് പട്ടാളം വലിയ ദ്രോഹോക്കെ ചെയ്തിനീ. കോരൻ മൂപ്പര് ഇല്ലാണ്ടിരുന്ന ഒരു സമയത്ത് അവരിൽ ചിലര് വീട്ടില് കേറി ഭാര്യേനെ ഉപദ്രവിച്ചു. ബലാത്‌സംഗ ശ്രമായിരുന്നു. ഏതായാലും ആളൊക്കെ അറിഞ്ഞുവന്നതോണ്ട് ഓർക്ക് വല്യ കൊഴപ്പോന്നും ഉണ്ടായിറ്റ. ഏതായാലും ഈ സംഭവത്തിനുശേഷം ഭാര്യേന്‍റെ മാനസിക നില തെറ്റി. രോഗോക്കെയായിട്ട് ഒരു വർഷോ മറ്റോ കെടന്നു. 1952 ൽ ഓര് മരിച്ചു.

ഈ സംഭവം കോരൻ മൂപ്പരെ വല്ലാണ്ട് കൊഴപ്പത്തിലാക്കി. വല്യ കഷ്ടോക്കെ സഹിച്ചാണ് ഈടെ എത്തിയതെങ്കിലും ഈ മരണം ഓർക്ക് സഹിക്കാൻ പറ്റുന്നതിന് അപ്പുറമായിരുന്നു. അത് അവര് കത്തില് എഴുതീറ്റിണ്ടായിരുന്നു. ഏതായാലും ഒരു വർഷം കഴിഞ്ഞ് കോരൻ മൂപ്പര് ഉഷാറായി. ഇതിന് ഓരെ സഹായിച്ചത് കൂടെ ജോലി ചെയ്ത ഒരു മലയാളിയായിരുന്നു. കണ്ണൂരുകാരൻ ഒരു കരുണൻ. ഹോട്ടല് പൊളിയാതെ കാത്തത് കരുണന്‍റെ മിട്ക്ക് ആയിരുന്നൂന്ന് പിന്നീടും കോരൻ മൂപ്പരും പറഞ്ഞിട്ടുണ്ട്.

മോള് കമലേടെ ഒറ്റപ്പെടല് കണ്ടിറ്റാന്ന് മൂപ്പര് പിന്നേം ഒരു മംഗലത്തിനൂടെ തയാറായെ. ഒരു മംഗലം കൂടെ കഴിക്കാൻ കരുണനും നിർബന്ധിച്ചു. അങ്ങനെയാന്ന് 1956 ലോ മറ്റോ മൂപ്പര് വീണ്ടും മംഗലം കയിക്കുന്നേ. അതും ഒരു ബർമക്കാരി തന്നെ. പേര് പാപ്പ. അതില് മൂപ്പർക്ക് രണ്ട് ആണ്‍മക്കള് ഉണ്ടായി. മൂത്തയാള് ഗോപാലൻ. ഇളയോൻ കൃഷ്ണൻ.

ഇടയിൽ മുറിഞ്ഞുപോയ ചരിത്രം കുഞ്ഞാമൻ മാഷ് "പൂരിപ്പിക്കുന്നു'

1966 ൽ കോരന് ബർമ വിടേണ്ടിവന്നു. ജനാധിപത്യഭരണത്തെ മറിച്ചിട്ട് സൈനികഭരണം നിലവിൽ വന്ന കാലഘട്ടമായിരുന്നു അത്. (1962 ൽ ആണ് ബർമയിലെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് മിലിറ്ററി ഭരണത്തിൽ ഇടപെടുന്നത്. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും ഭരണ കാര്യങ്ങളിൽ പട്ടാളം ഇടപെടൽ നടത്തുന്നുണ്ട്. പേര് മാറി മ്യാൻമറായിട്ടും അത് ഇന്നും തുടരുന്നു). തദ്ദേശീയരുടെ സ്വത്തുവകകൾ വിദേശീയർ കൈവശപ്പെടുത്തി ബർമയെ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് സൈനികഭരണകൂടം വിദേശീയരെ രാജ്യത്ത് നിന്നു പുറത്താക്കുവാനുള്ള നടപടികൾ ആരംഭിച്ചു. അത്യാവശ്യ സാധനങ്ങൾ മാത്രം എടുത്ത് ഉടൻ രാജ്യം വിടാൻ സൈനികഭരണകൂടം വിദേശീയർക്ക് കർശനനിർദേശം നൽകി.
രണ്ടുമക്കളും ഭാര്യയും ഭാര്യയുടെ അമ്മയുമായി കോരൻ ബർമയിൽനിന്നു മടങ്ങി. ഗോപാലന് അന്ന് എട്ടും കൃഷ്ണന് അന്ന് ആറ് വയസും മാത്രായിരുന്നു പ്രായം. മകൾ കമല ബർമയിലെ ഒരു പട്ടാള ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചതിനാൽ അവർക്ക് അവിടെ നിൽക്കാൻ അനുമതി ലഭിച്ചു. ഉറ്റവരും ശൂന്യമായ സന്പാദ്യവുമായി കോരൻ ചെന്നൈയിൽ കപ്പലിറങ്ങി. ബർമീസ് അഭയാർഥികൾക്കായി ഇന്ത്യൻ സർക്കാർ വലിയ സ്വീകരണമാണ് ഒരുക്കിയത്. ജീവിക്കാൻ ഇടവും അതിജീവനത്തിന് സഹായവും സർക്കാർ വാഗ്ദാനം ചെയ്തു. ഈ വലിയ വാഗ്ദാനം പ്രതീക്ഷിച്ച് കോരനും കുടുംബവും രണ്ടു മാസത്തോളം ചെന്നൈയിൽ കഴിഞ്ഞു. ‌

അതിജീവനത്തിന് സർക്കാർ വാഗ്ദാനം ചെയ്ത വഴി അനന്തമായി നീണ്ടപ്പോൾ കോരൻ ജൻമനാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അങ്ങനെ പഴയ സുഹൃത്ത് കണ്ണൂരിലെ കരുണന് വരുന്ന വിവരമറിയിച്ച് കത്തെഴുതി. അയാള് അഞ്ചുവർഷം മുന്പ് ബർമ വിട്ടിരുന്നു. നാട്ടിൽ ഒരു ട്രാൻസ്പോർട്ട് കന്പനിയുടെ മാനേജരായി പ്രവർത്തിക്കുകയായിരുന്നു കരുണൻ. അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അങ്ങനെ 1967 ന്‍റെ തുടക്കത്തിൽ കോരനും കുടുംബവും കണ്ണൂരിലെത്തി. കരുണന്‍റെ ശ്രമഫലമായി അന്നത്തെ അവിഭക്ത കണ്ണൂർ ജില്ലയുടെ (കാസർഗോഡ് ജില്ലാ രൂപീകരണം 1984ൽ ആയിരുന്നു) കളക്ടറെ ബന്ധപ്പെടുകയും ബർമീസ് അഭയാർഥികൾക്കുള്ള സഹായം അഭ്യർഥിക്കുകയും ചെയ്തു. കളക്ടർ അനുഭാവപൂർവം പെരുമാറി. അദ്ദേഹം ഇടപെട്ട് കളക്ടറേറ്റിനു സമീപമുള്ള വീട്ടിൽ സർക്കാരിന്‍റെ അതിഥികളായി അംഗീകരിച്ച് താമസം ഏർപ്പാട് ചെയ്തു. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു. കാര്യങ്ങൾക്ക് ഒരു തീരുമാനവുമുണ്ടായില്ല. അങ്ങനെ ജൻമനാട് തേടി കോരൻ കണ്ണൂര് വിട്ടു.

കോരന്‍റെ ജൻമനാട്ടിലേക്കുള്ള മടങ്ങിവരവിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്നും മടിക്കൈ കൂരാന്തോട്ടെ തറവാട്ടിലേക്ക് വഴികാട്ടിയായ കെ. കണ്ണന്‍റെ സുഹൃത്ത് ബി.സി. നാരായണൻ ചരിത്രം "ഓർത്തെടുക്കുന്നു'

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ചൊമടോണ്ട് പോയതായിരുന്നു കണ്ണേട്ടൻ. അപ്പോഴാന്ന് കോരൻ മൂപ്പരെ ആടെ കാണുന്നേ. കൊറേ വർഷായിറ്റേ മൂപ്പര് ഈട്ന്ന് പോയിറ്റ്. അതോണ്ട് ആദ്യോന്നും കണ്ടപ്പോ കണ്ണേട്ടന് മനസിലായിറ്റ. പിന്നെ ആടെ കെടന്ന് മൂപ്പര് വട്ടംചുറ്റുന്ന കണ്ടപ്പോ കണ്ണേട്ടന് ഒരു സംശയം. ഇതു നമ്മടെ പഴേ കോരൻ മൂപ്പരല്ലേന്ന്. ഓരും ഓർടെ കുടുംബോം കൂടെ ഉണ്ടായിരുന്നു. അപ്പോന്നെ കണ്ണേട്ടൻ ചെന്ന് വിശേഷം പറയ്യേം കാര്യങ്ങള് ചോദിച്ച് മനസിലാക്കേം ചെയ്തു.

കോരൻ മൂപ്പർക്ക് വീട്ടിലേക്കുള്ള വഴീന്നും ഓർമണ്ടായിര്ന്നില്ല. പണ്ട് ഈടം വിട്ട് പോയതല്ലേ. എല്ലാം മറന്നുപോയിര്ന്ന്. അറിഞ്ഞപ്പോ കണ്ണേട്ടൻ മൂപ്പരെ കൂട്ടീറ്റ് നാട്ടിലേക്ക് പോയി. കൂരാന്തോട്ടെ തറവാട്ടില് അന്ന് അനിയൻ അന്പു ആന്ന് താമസം. മൂപ്പരേം കുടുംബത്തേം കൂട്ടീറ്റ് കണ്ണേട്ടൻ ആടെ എത്തുന്പോ എല്ലാർക്കും വല്യ അതിശയം. കൊറേ വർഷം കൂട്ടീറ്റ് കണ്ടതല്ലേ. അപ്പോന്നെ എല്ലാരും ഓടി എത്തി. ഓരെല്ലാം ബർമക്കാരല്ലേ. അതോണ്ട് എല്ലാർക്കും ഭയങ്കര രസോം അതിശയോം. നാട്ടിലെ ചെറിയോരും വല്ല്യോരും അപ്പോന്നെ ഓടിയെത്തി. മക്കള് ഗോപാലനും കൃഷ്ണനും ഒന്നും മനസിലാകാണ്ട് നിക്കാണ്. ഭാഷേന്നും അപ്പോ ഓർക്ക് അറിയൂല്ലല്ലോ. അതോണ്ട് പിള്ളിര് ഇങ്ങനെ മിഴിച്ചു നിക്കാണ്. ഭാര്യേം അമ്മേം ചിരിച്ചോണ്ട് നിക്കാന്ന്. അല്ലാണ്ടിപ്പോ ഓർക്കും ഒന്നും പറയാൻ അറിയൂല്ലല്ലോ. കോരൻ മൂപ്പര് എല്ലാരോടും വിശേഷല്ലാം പറഞ്ഞുകൂടി. അങ്ങനെ കണ്ണേട്ടൻ ആട്ന്ന് മടങ്ങി.

വിനിൽ ജോസഫ്