മാറ്റങ്ങൾക്കു വേണം തുറന്ന മനസ്
ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശതാബ്ദിയാഘോഷത്തിന്‍റെ ഭാഗമായി 1889-ൽ പാരീസിൽ ഒരു ലോകവ്യാപാരമേള സംഘടിപ്പിക്കപ്പെട്ടു. ആ വ്യാപാരമേളയുടെ പ്രധാന ആകർഷണകേന്ദ്രമായി ഒരു സ്മാരകം പണിയുന്നതിനു ഗവണ്‍മെന്‍റ് തീരുമാനിച്ചു. അതിന്‍റെ ഭാഗമായി സ്മാരകത്തിനുവേണ്ടിയുള്ള വിവിധ ഡിസൈനുകൾ ക്ഷണിക്കപ്പെട്ടു.

ആകെ 107 ഡിസൈനുകളായിരുന്നു സ്മാരകം പണിയുന്നതിനുവേണ്ടി ലഭിച്ചത്. അവയിൽനിന്ന് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത് ഐഫൽ ടവറിനുള്ള നിർദേശമായിരുന്നു. ആ നിർദേശം സമർപ്പിച്ചത് ആർക്കിടെക്ടും ബ്രിഡ്ജ് ബിൽഡറും മെറ്റൽസ് എക്സ്പർട്ടുമായ അലക്സാണ്ടർ ഗുസ്താവെ ഐഫൽ ആയിരുന്നു. അദ്ദേഹം അന്ന് അദ്ദേഹത്തിന്‍റെതന്നെ പേരിലുള്ള ഒരു കണ്‍സ്ട്രക്‌ഷൻ കന്പനിയുടെ ഉടമയായിരുന്നു.

ഐഫലിന്‍റെ പേരിലായിരുന്നു സ്മാരകത്തിന്‍റെ ഡിസൈൻ സമർപ്പിക്കപ്പെട്ടിരുന്നതെങ്കിലും ആ ഡിസൈനിന്‍റെ പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് എൻജിനിയർമാരായ മൗറിസ് കോക്ളിനും എമിൽ നോഗിയെയും ആർക്കിടെക്ടായ സ്റ്റീഫൻ സൗവെസ്ത്രയുമായിരുന്നു. 1885 മാർച്ചിൽ സമർപ്പിക്കപ്പെട്ട ഐഫൽ ടവറിന്‍റെ ഡിസൈൻ പിറ്റേവർഷം അംഗീകരിക്കപ്പെട്ടെങ്കിലും ടവർ നിർമാണം സംബന്ധിച്ചുള്ള കരാർ 1887 ജനുവരിയിലാണ് ഒപ്പുവയ്ക്കപ്പെട്ടത്.

അറുപത്തിയഞ്ചുലക്ഷം ഫ്രാങ്ക് ആയിരുന്നു ടവർ നിർമാണത്തിനുള്ള ചെലവായി അന്ന് കണക്കാക്കപ്പെട്ടത്. അതിൽ പതിനഞ്ചുലക്ഷം ഫ്രാങ്ക് ഗവണ്‍മെന്‍റ് നൽകി. ബാക്കി തുകയായ അൻപതുലക്ഷം ഫ്രാങ്ക് സ്വന്തം കൈയിൽനിന്നു ചെലവഴിക്കാമെന്നു സമ്മതിച്ചു. നിർമാണശേഷം ടവറിന്‍റെ വരുമാനത്തിൽനിന്ന് ആ തുകയും തുകയുടെ പലിശയും കണ്ടെത്താമെന്നായിരുന്നു ഐഫലിന്‍റെ കണക്കുകൂട്ടൽ.

ഐഫൽ വിഭാവനം ചെയ്തതുപോലെ രണ്ടുവർഷംകൊണ്ട് ടവറിന്‍റെ പണി പൂർത്തിയായി. 984 അടി ഉയരമുള്ള ഈ ടവറിന്‍റെ നിർമാണത്തിന് 7300 ടണ്‍ സ്റ്റീൽ വേണ്ടിവന്നു. 1930-ൽ ന്യൂയോർക്കിലെ 1046 അടി ഉയരമുള്ള ക്രൈസ്ലർ ബിൽഡിംഗ് നിർമിക്കപ്പെടുന്നതുവരെ ഐഫൽ ടവർ ആയിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള ബിൽഡിംഗ്.

ലോകവ്യാപാരമേളയുടെ ഒരു നിത്യസ്മാരകമായിട്ടല്ല ഐഫൽ ടവർ നിർമിക്കപ്പെട്ടത്. ടവറിന്‍റെ നിർമാണത്തിന് ഐഫൽ ചെലവഴിച്ച തുക ലഭിച്ചുകഴിയുന്പോൾ ടവർ നശിപ്പിക്കാനായിരുന്നു ആദ്യം എടുത്തിരുന്ന തീരുമാനം. എന്നാൽ ടെലിഗ്രാഫ്, റേഡിയോ എന്നിവയ്ക്കുവേണ്ടി ടവർ ഉപയോഗിക്കാമെന്ന് ഐഫൽ തെളിയിച്ചതോടെ ടവർ നശിപ്പിക്കാനുള്ള തീരുമാനം ഗവണ്‍മെന്‍റ് റദ്ദാക്കി.

ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്കേന്ദ്രങ്ങളിലൊന്നാണ് ഐഫൽ ടവർ. എഴുപതുലക്ഷം ടൂറിസ്റ്റുകളാണ് വർഷംതോറും ഇപ്പോൾ ടവർ സന്ദർശിക്കുന്നത്. എന്നാൽ ആർക്കിടെക്ചറിലെ വലിയൊരു അദ്ഭുതമായി ഇന്നും നിലനിൽക്കുന്ന ഈ ടവർ നിർമിക്കാൻ ആലോചിച്ചപ്പോൾ അതിനെതിരേയുണ്ടായതു വെറും വിമർശനം എന്നതിനേക്കാൾ വലിയ ഭൂകന്പംതന്നെയായിരുന്നു. അക്കാലത്ത് പാരീസിലുണ്ടായിരുന്ന പ്രമുഖരായ ചിന്തകരും എഴുത്തുകാരും ആർട്ടിസ്റ്റുകളുമെല്ലാം ടവർ നിർമാണത്തിന് എതിരായിരുന്നു.
1887-ലെ വാലന്‍റൈൻ ദിനത്തിൽ പാരീസിലെ ഒരു പ്രമുഖ ദിനപത്രത്തിൽ ടവർ നിർമാണത്തിനെതിരായി മുന്നൂറിലധികംപേർ ഒപ്പിട്ട ഒരു പ്രസ്താവന പ്രസിദ്ധീകരിക്കുകയുണ്ടായി. അക്കൂട്ടത്തിൽ പാരീസിലെ പ്രമുഖരായ എല്ലാ എഴുത്തുകാരും ചിന്തകരും ആർട്ടിസ്റ്റുകളുമുണ്ടായിരുന്നു. സ്റ്റീൽകൊണ്ടുള്ള ടവർ നിർമാണം ഫ്രഞ്ചുകാരുടെ ആർട്ടിസ്റ്റിക് ടേസ്റ്റിന് എതിരാണെന്നതായിരുന്നു അവരുടെ വാദം.

നിത്യമായി നിലനിൽക്കേണ്ട ഒരു സ്മാരകമായിട്ടല്ല ടവർ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കുറേ വർഷങ്ങൾക്കു ശേഷം അഴിച്ചുമാറ്റാൻ ഉദ്ദേശിച്ചിരുന്ന ഒരു സ്മാരകമായിരുന്നിട്ടുകൂടി അതിന്‍റെ നിർമാണം അനുവദിക്കരുതെന്നായിരുന്നു എതിരാളികളുടെ നിലപാട്. എന്നാൽ തന്‍റെ ടവറിന് ആർക്കിടെക്ചറൽ എന്നപോലെ ആർട്ടിസ്റ്റിക് മൂല്യവുമുണ്ട് എന്ന ഐഫലിന്‍റെ വാദം ശരിയാണെന്നു കാലം തെളിയിച്ചു.

ടവർ നിർമാണത്തിന് എതിരായിരുന്നവരുടെ ഗണത്തിൽ പ്രസിദ്ധ എഴുത്തുകാരനായ മോപ്പസാംഗുമുണ്ടായിരുന്നു. എന്തായിരുന്നു അവരുടെ പ്രശ്നം? തങ്ങൾക്കു പരിചിതമല്ലാത്ത ഒന്നിനെക്കുറിച്ചു ചിന്തിക്കാനോ അതു ഭാവനചെയ്യാനോ അവർക്കു സാധിച്ചില്ല എന്നു മാത്രം.

സ്റ്റീൽകൊണ്ടു മാത്രം ഒരു കലാസൃഷ്ടി പടുത്തുയർത്താൻ സാധിക്കുമോ? അതായിരുന്നു അവരുടെ ചോദ്യം. എന്നു മാത്രമല്ല, സ്റ്റീൽകൊണ്ടു നിർമിക്കപ്പെടുന്ന ടവർ പാരീസ് പട്ടണത്തിന്‍റെ ഭംഗി നശിപ്പിക്കുമെന്ന് അവർ ഭയപ്പെടുകയും ചെയ്തു.\

നമ്മുടെ ജീവിതത്തിൽ എന്നും നിലനിൽക്കേണ്ട ചില മൂല്യങ്ങളുണ്ട്. അവയെ സനാതനമൂല്യങ്ങൾ എന്നു നാം വിളിക്കുന്നു. അവയ്ക്ക് ആരെങ്കിലും മാറ്റം വരുത്താൻ ശ്രമിച്ചാൽ നാം ശരിക്കും ഭയപ്പെടണം. എന്നാൽ ഭൗതികമൂല്യങ്ങളുടെയും കലാമൂല്യങ്ങളുടെയുമൊക്കെ കാര്യത്തിൽ നാം ഭയപ്പെടേണ്ടതുണ്ടോ? ആ മാറ്റങ്ങൾ തിരിച്ചറിയുകയും അവ നല്ലതെങ്കിൽ അവയെ സ്വീകരിക്കുകയും അവ മോശമെങ്കിൽ അവയെ തിരസ്കരിക്കുകയും ചെയ്യുന്നതല്ലേ നല്ലത്? മാനവരാശിയുടെ പുരോഗതിക്ക് മാനസികതുറവി ആവശ്യമാണ്. അല്ലെങ്കിൽ ജീവിതത്തിലെ നല്ല മാറ്റങ്ങൾ പോലും ഉൾക്കൊള്ളാനാവാതെ വളർച്ചയ്ക്കു വിഘാതമായി നാം നിലനിന്നെന്നു വരും. അങ്ങനെ സംഭവിക്കാൻ നാം അനുവദിക്കരുത്.

നമുക്ക് മാനസികതുറവി ഉണ്ടെങ്കിൽ പുതിയ കാര്യങ്ങൾ അവ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം നോക്കിക്കാണും. അതോടൊപ്പം, അവയുടെ നല്ലവശങ്ങൾ നാം സ്വീകരിക്കുകയും മോശമെന്നു തോന്നുന്നവ നാം തിരസ്കരിക്കുകയും ചെയ്യും. നാം അങ്ങനെ ചെയ്യുന്പോൾ അതു നമ്മുടെ വളർച്ചയ്ക്കു തീർച്ചയായും വഴിതെളിക്കും. എന്നാൽ പുതിയവയെല്ലാം അവ പുതിയതായതുകൊണ്ടു മാത്രം തിരസ്കരിച്ചാൽ അതു വലിയ അബദ്ധമായി മാറും എന്നതിൽ സംശയം വേണ്ട.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ