Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മാറ്റങ്ങൾക്കു വേണം തുറന്ന മനസ്
ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി 1889-ൽ പാരീസിൽ ഒരു ലോകവ്യാപാരമേള സംഘടിപ്പിക്കപ്പെട്ടു. ആ വ്യാപാരമേളയുടെ പ്രധാന ആകർഷണകേന്ദ്രമായി ഒരു സ്മാരകം പണിയുന്നതിനു ഗവണ്മെന്റ് തീരുമാനിച്ചു. അതിന്റെ ഭാഗമായി സ്മാരകത്തിനുവേണ്ടിയുള്ള വിവിധ ഡിസൈനുകൾ ക്ഷണിക്കപ്പെട്ടു.
ആകെ 107 ഡിസൈനുകളായിരുന്നു സ്മാരകം പണിയുന്നതിനുവേണ്ടി ലഭിച്ചത്. അവയിൽനിന്ന് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത് ഐഫൽ ടവറിനുള്ള നിർദേശമായിരുന്നു. ആ നിർദേശം സമർപ്പിച്ചത് ആർക്കിടെക്ടും ബ്രിഡ്ജ് ബിൽഡറും മെറ്റൽസ് എക്സ്പർട്ടുമായ അലക്സാണ്ടർ ഗുസ്താവെ ഐഫൽ ആയിരുന്നു. അദ്ദേഹം അന്ന് അദ്ദേഹത്തിന്റെതന്നെ പേരിലുള്ള ഒരു കണ്‍സ്ട്രക്ഷൻ കന്പനിയുടെ ഉടമയായിരുന്നു.
ഐഫലിന്റെ പേരിലായിരുന്നു സ്മാരകത്തിന്റെ ഡിസൈൻ സമർപ്പിക്കപ്പെട്ടിരുന്നതെങ്കിലും ആ ഡിസൈനിന്റെ പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് എൻജിനിയർമാരായ മൗറിസ് കോക്ളിനും എമിൽ നോഗിയെയും ആർക്കിടെക്ടായ സ്റ്റീഫൻ സൗവെസ്ത്രയുമായിരുന്നു. 1885 മാർച്ചിൽ സമർപ്പിക്കപ്പെട്ട ഐഫൽ ടവറിന്റെ ഡിസൈൻ പിറ്റേവർഷം അംഗീകരിക്കപ്പെട്ടെങ്കിലും ടവർ നിർമാണം സംബന്ധിച്ചുള്ള കരാർ 1887 ജനുവരിയിലാണ് ഒപ്പുവയ്ക്കപ്പെട്ടത്.
അറുപത്തിയഞ്ചുലക്ഷം ഫ്രാങ്ക് ആയിരുന്നു ടവർ നിർമാണത്തിനുള്ള ചെലവായി അന്ന് കണക്കാക്കപ്പെട്ടത്. അതിൽ പതിനഞ്ചുലക്ഷം ഫ്രാങ്ക് ഗവണ്മെന്റ് നൽകി. ബാക്കി തുകയായ അൻപതുലക്ഷം ഫ്രാങ്ക് സ്വന്തം കൈയിൽനിന്നു ചെലവഴിക്കാമെന്നു സമ്മതിച്ചു. നിർമാണശേഷം ടവറിന്റെ വരുമാനത്തിൽനിന്ന് ആ തുകയും തുകയുടെ പലിശയും കണ്ടെത്താമെന്നായിരുന്നു ഐഫലിന്റെ കണക്കുകൂട്ടൽ.
ഐഫൽ വിഭാവനം ചെയ്തതുപോലെ രണ്ടുവർഷംകൊണ്ട് ടവറിന്റെ പണി പൂർത്തിയായി. 984 അടി ഉയരമുള്ള ഈ ടവറിന്റെ നിർമാണത്തിന് 7300 ടണ്‍ സ്റ്റീൽ വേണ്ടിവന്നു. 1930-ൽ ന്യൂയോർക്കിലെ 1046 അടി ഉയരമുള്ള ക്രൈസ്ലർ ബിൽഡിംഗ് നിർമിക്കപ്പെടുന്നതുവരെ ഐഫൽ ടവർ ആയിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള ബിൽഡിംഗ്.
ലോകവ്യാപാരമേളയുടെ ഒരു നിത്യസ്മാരകമായിട്ടല്ല ഐഫൽ ടവർ നിർമിക്കപ്പെട്ടത്. ടവറിന്റെ നിർമാണത്തിന് ഐഫൽ ചെലവഴിച്ച തുക ലഭിച്ചുകഴിയുന്പോൾ ടവർ നശിപ്പിക്കാനായിരുന്നു ആദ്യം എടുത്തിരുന്ന തീരുമാനം. എന്നാൽ ടെലിഗ്രാഫ്, റേഡിയോ എന്നിവയ്ക്കുവേണ്ടി ടവർ ഉപയോഗിക്കാമെന്ന് ഐഫൽ തെളിയിച്ചതോടെ ടവർ നശിപ്പിക്കാനുള്ള തീരുമാനം ഗവണ്മെന്റ് റദ്ദാക്കി.
ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ്കേന്ദ്രങ്ങളിലൊന്നാണ് ഐഫൽ ടവർ. എഴുപതുലക്ഷം ടൂറിസ്റ്റുകളാണ് വർഷംതോറും ഇപ്പോൾ ടവർ സന്ദർശിക്കുന്നത്. എന്നാൽ ആർക്കിടെക്ചറിലെ വലിയൊരു അദ്ഭുതമായി ഇന്നും നിലനിൽക്കുന്ന ഈ ടവർ നിർമിക്കാൻ ആലോചിച്ചപ്പോൾ അതിനെതിരേയുണ്ടായതു വെറും വിമർശനം എന്നതിനേക്കാൾ വലിയ ഭൂകന്പംതന്നെയായിരുന്നു. അക്കാലത്ത് പാരീസിലുണ്ടായിരുന്ന പ്രമുഖരായ ചിന്തകരും എഴുത്തുകാരും ആർട്ടിസ്റ്റുകളുമെല്ലാം ടവർ നിർമാണത്തിന് എതിരായിരുന്നു.
1887-ലെ വാലന്റൈൻ ദിനത്തിൽ പാരീസിലെ ഒരു പ്രമുഖ ദിനപത്രത്തിൽ ടവർ നിർമാണത്തിനെതിരായി മുന്നൂറിലധികംപേർ ഒപ്പിട്ട ഒരു പ്രസ്താവന പ്രസിദ്ധീകരിക്കുകയുണ്ടായി. അക്കൂട്ടത്തിൽ പാരീസിലെ പ്രമുഖരായ എല്ലാ എഴുത്തുകാരും ചിന്തകരും ആർട്ടിസ്റ്റുകളുമുണ്ടായിരുന്നു. സ്റ്റീൽകൊണ്ടുള്ള ടവർ നിർമാണം ഫ്രഞ്ചുകാരുടെ ആർട്ടിസ്റ്റിക് ടേസ്റ്റിന് എതിരാണെന്നതായിരുന്നു അവരുടെ വാദം.
നിത്യമായി നിലനിൽക്കേണ്ട ഒരു സ്മാരകമായിട്ടല്ല ടവർ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കുറേ വർഷങ്ങൾക്കു ശേഷം അഴിച്ചുമാറ്റാൻ ഉദ്ദേശിച്ചിരുന്ന ഒരു സ്മാരകമായിരുന്നിട്ടുകൂടി അതിന്റെ നിർമാണം അനുവദിക്കരുതെന്നായിരുന്നു എതിരാളികളുടെ നിലപാട്. എന്നാൽ തന്റെ ടവറിന് ആർക്കിടെക്ചറൽ എന്നപോലെ ആർട്ടിസ്റ്റിക് മൂല്യവുമുണ്ട് എന്ന ഐഫലിന്റെ വാദം ശരിയാണെന്നു കാലം തെളിയിച്ചു.
ടവർ നിർമാണത്തിന് എതിരായിരുന്നവരുടെ ഗണത്തിൽ പ്രസിദ്ധ എഴുത്തുകാരനായ മോപ്പസാംഗുമുണ്ടായിരുന്നു. എന്തായിരുന്നു അവരുടെ പ്രശ്നം? തങ്ങൾക്കു പരിചിതമല്ലാത്ത ഒന്നിനെക്കുറിച്ചു ചിന്തിക്കാനോ അതു ഭാവനചെയ്യാനോ അവർക്കു സാധിച്ചില്ല എന്നു മാത്രം.
സ്റ്റീൽകൊണ്ടു മാത്രം ഒരു കലാസൃഷ്ടി പടുത്തുയർത്താൻ സാധിക്കുമോ? അതായിരുന്നു അവരുടെ ചോദ്യം. എന്നു മാത്രമല്ല, സ്റ്റീൽകൊണ്ടു നിർമിക്കപ്പെടുന്ന ടവർ പാരീസ് പട്ടണത്തിന്റെ ഭംഗി നശിപ്പിക്കുമെന്ന് അവർ ഭയപ്പെടുകയും ചെയ്തു.\
നമ്മുടെ ജീവിതത്തിൽ എന്നും നിലനിൽക്കേണ്ട ചില മൂല്യങ്ങളുണ്ട്. അവയെ സനാതനമൂല്യങ്ങൾ എന്നു നാം വിളിക്കുന്നു. അവയ്ക്ക് ആരെങ്കിലും മാറ്റം വരുത്താൻ ശ്രമിച്ചാൽ നാം ശരിക്കും ഭയപ്പെടണം. എന്നാൽ ഭൗതികമൂല്യങ്ങളുടെയും കലാമൂല്യങ്ങളുടെയുമൊക്കെ കാര്യത്തിൽ നാം ഭയപ്പെടേണ്ടതുണ്ടോ? ആ മാറ്റങ്ങൾ തിരിച്ചറിയുകയും അവ നല്ലതെങ്കിൽ അവയെ സ്വീകരിക്കുകയും അവ മോശമെങ്കിൽ അവയെ തിരസ്കരിക്കുകയും ചെയ്യുന്നതല്ലേ നല്ലത്? മാനവരാശിയുടെ പുരോഗതിക്ക് മാനസികതുറവി ആവശ്യമാണ്. അല്ലെങ്കിൽ ജീവിതത്തിലെ നല്ല മാറ്റങ്ങൾ പോലും ഉൾക്കൊള്ളാനാവാതെ വളർച്ചയ്ക്കു വിഘാതമായി നാം നിലനിന്നെന്നു വരും. അങ്ങനെ സംഭവിക്കാൻ നാം അനുവദിക്കരുത്.
നമുക്ക് മാനസികതുറവി ഉണ്ടെങ്കിൽ പുതിയ കാര്യങ്ങൾ അവ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം നോക്കിക്കാണും. അതോടൊപ്പം, അവയുടെ നല്ലവശങ്ങൾ നാം സ്വീകരിക്കുകയും മോശമെന്നു തോന്നുന്നവ നാം തിരസ്കരിക്കുകയും ചെയ്യും. നാം അങ്ങനെ ചെയ്യുന്പോൾ അതു നമ്മുടെ വളർച്ചയ്ക്കു തീർച്ചയായും വഴിതെളിക്കും. എന്നാൽ പുതിയവയെല്ലാം അവ പുതിയതായതുകൊണ്ടു മാത്രം തിരസ്കരിച്ചാൽ അതു വലിയ അബദ്ധമായി മാറും എന്നതിൽ സംശയം വേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top