അടിമുടി സംഗീതം!
ഒരിന്ത്യൻ വയലിനിസ്റ്റ് പാശ്ചാത്യസംഗീതം വായിക്കുന്നതുകേട്ട് വിദേശ രാജ്യങ്ങളിലെ സംഗീതപ്രതിഭകൾ വിസ്മയിച്ചുനിൽക്കുക! അത്ര കേട്ടുകേൾവിയില്ലാത്ത കാര്യം. ആ വയലിനു പിന്നിൽ പരമസാത്വികനായൊരു മനുഷ്യന്‍റെ വിരലുകളും ചുമലും മനസുമാണ്- ജീവിതം സംഗീതത്തിനു സമർപ്പിച്ച വി.എസ്. നരസിംഹന്‍റെ.

ഇളയരാജയുടെയും എ.ആർ. റഹ്്മാന്‍റെയും പ്രിയപ്പെട്ട വയലിനിസ്റ്റ് എന്നറിയപ്പെടുന്നതിനും വളരെ മുന്പേ നരസിംഹൻ സംഗീതലോകത്ത് ശ്രദ്ധേയനാണ്. പാശ്ചാത്യസംഗീതവും പൗരസ്ത്യസംഗീതവും ഒരേ പ്രതിഭയോടെ അനായാസം കൈകാര്യംചെയ്യുന്നയാൾ. മികച്ച അറേഞ്ചർ, കംപോസർ... അത്യന്തം സൂക്ഷ്മവും കൃത്യവുമായ ഫിംഗറിങ്ങ് കൊണ്ട് മഹാപ്രതിഭകളെപ്പോലും ആരാധകരാക്കിയ അത്ഭുതം.

അഞ്ചാം വയസിൽ വയലിനുമായി കൂട്ടുകൂടിയതാണ് നരസിംഹൻ. പിതാവ് വി.എസ്. ശ്രീനിവാസ അയ്യങ്കാറായിരുന്നു ഗുരു. മൈസൂരിലെ പേരെടുത്ത ഗോട്ടുവാദ്യം വിദ്വാനായിരുന്ന അദ്ദേഹത്തിന് സംഗീതോപകരണങ്ങളുടെ വലിയൊരു ശേഖരമുണ്ടായിരുന്നു., അവയെല്ലാം വായിക്കാനുള്ള അറിവും. വയലിൻ വാദകനായിരുന്ന മുതുമുത്തച്ഛന്‍റെ പാരന്പര്യം നരസിംഹൻ ഉൾപ്പെടെയുള്ള പിൻതലമുറക്കാർക്ക് അനുഗ്രഹമായി. അച്ഛന്‍റെ കച്ചേരികൾക്ക് പിന്നണി വായിച്ചുതുടങ്ങിയതോടെ നരസിംഹൻ മുഖ്യധാരയിലേക്കെത്തി.

സിനിമയും വെസ്റ്റേണ്‍ മ്യൂസിക്കും

പതിനാലാം വയസിലാണ് നരസിംഹൻ ചലച്ചിത്രസംഗീത രംഗത്തെത്തിയത്- മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയുടെ തുടക്കകാലത്ത്. അന്പതുകളുടെ അവസാനമായപ്പോൾ മദ്രാസിലെത്തി. വിജയഭാസ്കർ റെക്കോർഡിംഗിനു വേണ്ടിയായിരുന്നു ആദ്യം വായിച്ചത്. പിന്നീടു താമസം മദ്രാസിലേക്കു മാറ്റി. ഘണ്ഡശാല, സല്ലൂരി രാജേശ്വര റാവു, അശ്വത്ഥാമാ തുടങ്ങിയ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. എ.ആർ. റഹ്്മാന്‍റെ പിതാവ് ശേഖറിനൊപ്പം മലയാളത്തിൽ ദേവരാജൻ മാസ്റ്റർ, ബാബുരാജ് തുടങ്ങിയവർക്കുവേണ്ടിയും വയലിൻ വായിച്ചിരുന്നു.

""പാശ്ചാത്യസംഗീതത്തിന്‍റെ വഴികളിൽ എത്തിയതിന് ഒരുപാടു സുഹൃത്തുക്കളോടു കടപ്പാടുണ്ട്. സിനിമകളിൽ പിയാനോ വായിച്ചിരുന്ന ദിവാകറാണ് ആദ്യം പ്രചോദനമായത്. സുഹൃത്തായ ബാബുവിന്‍റെ വീട്ടിൽ പോയിരുന്ന് എൽപി ഡിസ്കുകളിൽ വെസ്റ്റേണ്‍ മ്യൂസിക് കേൾക്കുമായിരുന്നു. വയലിനിസ്റ്റായ വിദേശ സുഹൃത്ത് മാൽകം റാൻജോർ നയിച്ചിരുന്ന ഗ്രൂപ്പിന്‍റെ റിഹേഴ്സലുകൾ കേൾക്കാനും അവസരംകിട്ടി. വൈകാതെ ആ ഗ്രൂപ്പിൽ ചേരുകയും ചെയ്തു. അക്കാലത്തുതന്നെയാണ് ഓസ്ട്രേലിയൻ സംഗീതജ്ഞനായ അഡ്രിയാൻ അർമാൻഡ് കർണാടക സംഗീതം പഠിക്കാൻ ചെന്നൈയിൽ എത്തിയത്. പാശ്ചാത്യസംഗീതം പഠിക്കാൻ അദ്ദേഹം ഒരുപാടു സഹായിച്ചു. ലണ്ടൻ ട്രിനിറ്റി കോളജിന്‍റെ പരീക്ഷ ജയിക്കാനുമായി. പിന്നീട് അമേരിക്കൻ, ജർമൻ കോണ്‍സുലേറ്റുകളിൽ മാൽക്കമിന്‍റെ ഗ്രൂപ്പിനൊപ്പം വായിക്കാനായി. അന്ന് ഓർക്കസ്ട്ര നയിച്ചിരുന്നത് ഞാനാണ്. മദ്രാസ് ചേംബർ ഓഫ് ഓർക്കസ്ട്ര എന്നായിരുന്നു അന്ന് ഗ്രൂപ്പിനിട്ട പുതിയ പേര്. അംഗങ്ങൾ മറ്റു തിരക്കുകളിൽ മുങ്ങിയതോടെ ഓർക്കസ്ട്ര പിരിച്ചുവിടുകയായിരുന്നു''- നരസിംഹൻ ഓർക്കുന്നു.

എം.ബി. ശ്രീനിവാസനൊപ്പം പ്രവർത്തിച്ചിരുന്ന കാലത്താണ് മ്യൂസിക് അറേഞ്ചറായത്. പാശ്ചാത്യസംഗീതത്തിലെ പരീക്ഷണങ്ങൾ എംബിഎസ് വളരെ താത്പര്യത്തോടെയാണ് സ്വീകരിച്ചത്. അങ്ങനെ പേരെടുത്ത അറേഞ്ചറായി. പ്രശസ്തനായ ജി.കെ. വെങ്കിടേഷിന്‍റെ ട്രൂപ്പിൽ ഒരുമിച്ചുള്ളപ്പോൾ മുതൽ ഇളയരാജയുമായി സൗഹൃദത്തിലാണ്. അന്നദ്ദേഹം ഗിറ്റാറിസ്റ്റും ജികെവിയുടെ അസിസ്റ്റന്‍റുമാണ്. സ്വതന്ത്ര സംഗീതസംവിധായകനായപ്പോൾ മുതൽ നരസിംഹൻ ഇളയരാജയ്ക്കുവേണ്ടി വയലിനെടുത്തു.

നാദത്തിന്‍റെ നാൽവർസംഘം

ഒരിക്കൽ നരസിംഹൻ ഒരു യമഹ സീക്വൻസർ വാങ്ങി. പാശ്ചാത്യസംഗീതത്തെ കർണാടക സംഗീതവുമായി ഇണക്കി പരീക്ഷണങ്ങൾ തുടങ്ങിയത് അന്നുമുതലാണ്. രാഗവേണു ഗോപബാല അങ്ങനെ വെസ്റ്റേണ്‍ ആടയണിഞ്ഞു. ആ കൗതുകത്തിൽനിന്നാണ് മദ്രാസ് സ്ട്രിംഗ് ക്വാർട്ടെറ്റ് എന്ന സംഗീതസംഘത്തിന്‍റെ തുടക്കം. 1993ലാണ് നരസിംഹൻ ഇതിനു തുടക്കമിട്ടത്. വി.ആർ. ശേഖർ (ചെല്ലോ), ബി.ജെ. ചന്ദ്രൻ (വയോള), കെ. മുരളി (സെക്കൻഡ് വയലിൻ) എന്നിവരായിരുന്നു അന്നത്തെ കൂട്ട് (പിൽക്കാലത്ത് ഇവരിൽ ചിലർ മാറി). നാൽവർസംഘത്തിൽനിന്ന് ഒട്ടനവധി ആൽബങ്ങളും പിറന്നു.

സിനിമകൾക്കു പാട്ടൊരുക്കലും കാപെല്ല പരീക്ഷണങ്ങളുമായി നരസിംഹൻ എക്കാലവും സംഗീതത്തിന്‍റെ വഴികളിലൂടെയാണ് സഞ്ചരിച്ചത്. എന്നാൽ പിന്നീട് പലവിധ കാരണങ്ങളാൽ സംഗീതസംവിധാനരംഗത്തുനിന്ന് ഒഴിഞ്ഞുനിന്നു. തിരിച്ചുവരാൻ താത്പര്യമില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.

കലാകാരന്മാർക്ക് മാതൃക

ആത്മരാഗമെന്ന തന്‍റെ ഓർമപ്പുസ്തകത്തിൽ പ്രിയ സംഗീതസംവിധായകൻ ശരത് ഇങ്ങനെ എഴുതുന്നു- ഹൃദയരക്തത്തിൽ തൂലിക ചാലിക്കുന്നു എന്ന് എഴുത്തുകാരെക്കുറിച്ചു പറയുന്നതുപോലെ നരസിംഹൻ സാറിനെ അടിമുടി സംഗീതജ്ഞൻ എന്നു വിശേഷിപ്പിക്കാം. അദ്ദേഹം അറേഞ്ച് ചെയ്താൽ അതിൽ ഒരു കൈയൊപ്പുണ്ടായിരിക്കും. ഏതു കലാകാരനും ഉത്തമ മാതൃകയാണ് അദ്ദേഹത്തിന്‍റെ ജീവിതവും. ഇത്രയും സാത്വികഭാവമുള്ള കലാകാരന്മാരെ ഞാനധികം കണ്ടിട്ടില്ല. കൃത്യനിഷ്ഠയുടെ കാര്യവും അതുപോലെത്തന്നെ. നരസിംഹൻ സാറിനുവേണ്ടി ഇന്നേവരെ ആർക്കും കാത്തുനിൽക്കേണ്ടിവന്നിട്ടില്ല. റിഹേഴ്സലിനാണെങ്കിലും അഞ്ചുമിനിറ്റു മുന്പേ അദ്ദേഹം സ്ഥലത്തുണ്ടാകും. എന്നെങ്കിലുമൊരിക്കൽ നരസിംഹൻ സാറിനെ തോൽപ്പിക്കണം എന്നെനിക്കാഗ്രഹമുണ്ട്. ഒരിക്കലും നടക്കാത്ത മനോഹരസ്വപ്നമായി അത് അവശേഷിക്കാനാണ് സാധ്യത.

ഹരിപ്രസാദ്‌