പക്ഷികൾക്കായി ആശുപത്രി
ഗിന്നസ് ലോകറിക്കാർഡിൽ കയറിപ്പറ്റിയ ആശുപത്രികളും സിനിമ തിയറ്ററുകളുമൊക്കെയുണ്ട് പക്ഷികൾക്കും മൃഗങ്ങൾക്കും വേണ്ടി. പക്ഷികൾക്കുവേണ്ടിയുള്ള ആശുപത്രിയുടെ ബഹുമതി ഭാരതത്തിനാണ്. ന്യൂഡൽഹിയിൽ ദിഗംബരത്തെ ജൈനസന്യാസിമാരുടെ ആശ്രമത്തിന്‍റെ വകയായി പക്ഷികൾക്കുവേണ്ടിയുള്ള ഒരു ആശുപത്രി ഭംഗിയായി പ്രവർത്തിച്ചുവരുന്നുണ്ട്. ലോകത്തിന്‍റെ പല ഭാഗങ്ങളിൽനിന്നായി പക്ഷിസ്നേഹികൾ കൊണ്ടുവരുന്ന മുറിവേറ്റ പക്ഷികളെ ചികിത്സിക്കുകയും വളർത്തുകയും ചെയ്യുന്ന ഈ ആശുപത്രി ’ദിഗന്പർ ജയിൻ ടെന്പിൾ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ജൈനമത വിശ്വാസിയുമായ മൊറാർജി ദേശായിയുടെയും മറ്റനേകം പക്ഷിസ്നേഹികളായ സന്യാസിമാരുടെയും ശ്രമഫലമായി 1924-ലാണ് ഈ ആശുപത്രി സ്ഥാപിക്കപ്പെട്ടത്. പ്രാവ്, തത്ത, താറാവ്, കോഴി, പെലിക്കൻ, കുരുവി, കാക്ക, മൈന, പരുന്ത്, കഴുകൻ, മയിൽ തുടങ്ങി അനേകതരത്തിൽപ്പെട്ട പക്ഷികളെ ഇവിടെയുള്ള ഡോക്ടർമാർ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്തുവരുന്നു. ചികിത്സയ്ക്ക് പ്രത്യേക ഫീസൊന്നും നിജപ്പെടുത്തിയിട്ടില്ല. ഒരർഥത്തിൽ പറഞ്ഞാൽ ചികിത്സ സൗജന്യമാണ്. പക്ഷികൾ സുഖംപ്രാപിച്ചുകഴിയുന്പോൾ ഉടമസ്ഥർ മനസ് തോന്നി അവിടെ സ്ഥാപിച്ചിരിക്കുന്ന "ചാരിറ്റി ബോക്സിൽ’ സംഭാവന നിക്ഷേപിച്ചാൽ മതിയാവും. അങ്ങനെ കിട്ടുന്ന തുക ആശുപത്രിയുടെ അനുദിന ചെലവുകൾക്കും ജീവകാരുണ്യ പ്രവൃത്തികൾക്കുമായും വിനിയോഗിക്കും.


ഡോക്ടർമാർ മിക്കവരും ജൈനമത വിശ്വാസികളായതിനാൽ അവർ ജോലിചെയ്യുന്നതും ശന്പളം വാങ്ങാതെയാണ്. ജൈനമത വിശ്വാസികൾക്ക് പക്ഷിമൃഗാദികളോട് ഏറെ അനുകന്പയുമുണ്ടായിരിക്കും. ഒരു ജീവിയെപ്പോലും ഉപദ്രവിക്കുവാനോ കൊല്ലുവാനോ അവർ തയാറാവുകയില്ല. പൊതുവേ സസ്യഭുക്കുകളും അഹിംസാവാദികളുമായ അവർ മനുഷ്യരെ സ്നേഹിക്കുന്നതുപോലെതന്നെയാണ് പക്ഷികളെ സ്നേഹിക്കുന്നതും വളർത്തുന്നതും. പക്ഷികൾക്കുവേണ്ടതായ മരുന്നും ഭക്ഷണവും സൗജന്യമാണ്. ചികിത്സ നടത്തുന്ന ഡോക്ടർ നിർണയിക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ഭക്ഷണമാണ് പക്ഷികൾക്കു നൽകുക. മനുഷ്യരുമായി ഇണങ്ങാത്ത പക്ഷികൾപോലും ഈ ആശുപത്രിയിലെ സ്നേഹപൂർണമായ ചികിത്സയോടെ മനുഷ്യരുമായി ഇണങ്ങാൻ തുടങ്ങും എന്നതാണു രസകരമായ വസ്തുത. ആശുപത്രിയിലെ എല്ലാ മുറികളിലും പറന്നു നടക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യവും പക്ഷികൾക്കു നൽകിയിട്ടുണ്ട്. ഇവിടെയെത്തുന്ന മിക്കപക്ഷികളും സുഖം പ്രാപിച്ചിട്ടാവും മടങ്ങുക.

ജോർജ് മാത്യു പുതുപ്പള്ളി