ബർമത്തട്ടിലെ രോഷക്കാരൻ
മടിക്കൈ സ്വദേശിയും ആന്ദ്രോപ്പോളജിസ്റ്റും
യുവ ഗവേഷകനുമായ കെ. സന്ദീപ് നാടിന്‍റെയും
കോരന്‍റെയും ചരിത്രം "പങ്കുവയ്ക്കുന്നു'


40 വർഷത്തെ ഇടവേള മടിക്കൈയുടെ ചരിത്രത്തെ തലകീഴ് മറിച്ചു. കോരൻ നാട്ടിൽനിന്നു പോകുന്പോൾ ഉണ്ടായ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യമായിരുന്നില്ല തിരിച്ചുവരവിൽ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത്.

രാഷ്‌ട്രീയമായി മടിക്കൈ ഏറെ പ്രബുദ്ധമായി മാറിയിരുന്നു. ജൻമി കേന്ദ്രീകൃതമായ സമൂഹം പാടെ തുടച്ചുനീക്കപ്പെട്ടിരുന്നു. പ്രവാസത്തിന് കാരണമായ സാമൂഹ്യ അവസ്ഥയുടെ മാറ്റം കോരനിലും തുടർ ചലനങ്ങൾ ഉണ്ടാക്കി.

മടിക്കൈയുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ട ‘നെരിപ്പി’ൽ പരാമർശിക്കുന്നതനുസരിച്ച് 1927 ൽ ചുള്ളിക്കാൽ എന്ന പ്രദേശത്ത് വായനശാല രൂപീകരിക്കപ്പെട്ടതോടെയാണ് മടിക്കൈയുടെ നവോത്ഥാന ചരിത്രം തുടങ്ങുന്നത്. അതേ വർഷംതന്നെ കോണ്‍ഗ്രസ് പ്രസ്ഥാനവും ഇവിടെ പിറന്നു. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ-നവോത്ഥാന പ്രസ്ഥാനങ്ങൾ ഇവിടെ പ്രവർത്തനം വ്യാപിപ്പിച്ചു. സാമൂഹിക ഉച്ചനീചത്വത്തിനെതിരേയുള്ള ചെറുത്തുനിൽപ്പുകളും എതിർപ്പുകളും അടിക്കടി ശക്തിപ്പെട്ടു. ഇതിനൊക്കെ ഒരു സംഘടിത രൂപം വരുന്നത് 1936 ൽ മടിക്കൈയിൽ കർഷക സംഘം രൂപീകരിക്കപ്പെട്ടതോടെയാണ്. ഇതേത്തുടർന്ന് കർഷകർ യോഗം ചേരുകയും ജൻമിത്തത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇതേത്തുടർന്ന് കർഷകർ ജോലിക്ക് എത്താതെ ജൻമിമാരുടെ മനകളിലേക്ക് പട്ടിണി മാർച്ച് നടത്തി.

സമരത്തിന്‍റെ അടുത്ത ഭാവം വിളകൊയ്ത്ത് സമരത്തിന്‍റെ രൂപത്തിലായിരുന്നു. 1942 ൽ പൊതുജന ശ്രദ്ധതന്നെ പിടിച്ചുപറ്റിയ ആലയി വിളകൊയ്ത്തു സമരം നടന്നു. ഇത് മടിക്കൈയിലെ ജൻമിത്തത്തിനെതിരേയുള്ള കർഷകരുടെ സംഘടിത സമരമായിരുന്നു. മടിക്കൈയ്ക്ക് സമീപത്തെ ആലയി എന്ന പ്രദേശത്ത് 32 വർഷത്തോളം കൈവശംവച്ചു കൃഷി ചെയ്തിരുന്ന ഭൂമിയിൽനിന്നു കർഷകനെ ജൻമി ഒഴിപ്പിച്ചതിനെത്തുടർന്നായിരുന്നു ആ സമരം.

ഇതിനെതിരേ കർഷക സംഘം പ്രതികരിക്കാൻ തീരുമാനിച്ചു. കർഷക സംഘത്തിന്‍റെ സംരക്ഷണയിൽ കർഷകനെക്കൊണ്ട് തന്നെ വിള കൊയ്തെടുപ്പിച്ചു. ഇതിനെതിരേ ജൻമി പരാതി നൽകി. തുടർന്ന് പോലീസ് പ്രദേശത്ത് നരനായാട്ട് നടത്തി. ഇതേത്തുടർന്ന് കർഷക സംഘം നേതാക്കൾ പോലീസിൽ കീഴടങ്ങി. കോടതിയിൽ ശക്തമായ വാദ-പ്രതിവാദം നടന്നു. അവസാനം ജൻമിയുടെ പണത്തെയും ശക്തിയേയും തോൽപ്പിച്ച് കേസിൽ കർഷക സംഘം വിജയിച്ചു. ഇതേത്തുടർന്ന് മടിക്കൈയിലും പരിസര പ്രദേശങ്ങളിലും ജൻമിത്തത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾ ഉടലെടുക്കുകയും 1950 കാലഘട്ടങ്ങളിൽ പൂർണമായും അത് ചരിത്രത്തിന് വഴിമാറുകയും ചെയ്തു.

നാട് സാമൂഹികമായി മാറിയപ്പോൾ അതിന്‍റെ നടപ്പുരീതികളും സന്പ്രദായങ്ങളും മാറ്റപ്പെട്ടു. അതിൽ പ്രധാനം മരുമക്കത്തായ സന്പ്രദായത്തിന്‍റെ അസ്തമയം ആയിരുന്നു. സാമൂഹിക നവോത്ഥാനത്തിന്‍റെ ഭാഗമായി മക്കത്തായ സന്പ്രദായം നിലവിൽ വന്നു. ഈയൊരു സന്പ്രദായം കോരനിൽ ഇടപെട്ടത് തികച്ചും വിപരീത ദിശയിലാണ്.

മരുമക്കത്തായ സന്പ്രദായ പ്രകാരം കോരന് അവകാശപ്പെട്ടിരുന്ന സ്വത്ത് കുടുംബത്തിലെ പുതുതലമുറയിലേക്ക് മാറ്റപ്പെട്ടിരുന്നു. അതിജീവനമെന്ന അവസാന പ്രതീക്ഷയും കോരനിൽ നിന്ന് ഇതോടെ അസ്തമിച്ചു.

അങ്ങനെ കോരൻ പുത്തക്കാലിലേക്ക് പുറപ്പെട്ടു. തറവാട്ടിൽനിന്നും മൂന്ന് കിലോമീറ്ററോളം അകലെ കുന്നിൻ മുകളിലെ ഒരു പ്രദേശമായിരുന്നു അത്. സർക്കാരിന്‍റെ റവന്യു ഭൂമിയായിരുന്നു അവിടം. അക്കാലത്ത് ആ പ്രദേശത്ത് താമസക്കാരൊന്നുമുണ്ടായിരുന്നില്ല. ഹരിജൻ വിഭാഗത്തിൽ പെട്ടവരെ അടക്കം ചെയ്യുന്ന ശ്മശാന പ്രദേശമായിരുന്നു അത്. അങ്ങനെ കോരൻ പഴയ മടിക്കൈയുടെ വിശാലമായ ചരിത്രത്തിൽ നിന്ന് പുറത്തിറങ്ങി പുതുജീവിതം ആരംഭിച്ചു.

കോരന്‍റെ മൂത്തമകൻ ബർമ ഗോപാലൻ
അച്ഛന്‍റെയും അവരുടേയും
ചരിത്രത്തിലേക്ക് "സഞ്ചരിക്കുന്നു'


പുത്തക്കാലിൽ താമസം തുടങ്ങി. ആദ്യകാലം ദുരിതത്തിന്‍റേതായിരുന്നു. ദേശ-സംസ്കാരങ്ങളോട് ഇടപഴകാനുള്ള ബുദ്ധിമുട്ട് പ്രധാനമായിരുന്നു. വർഷങ്ങളുടെ പ്രവാസം നൽകിയ അകൽച്ച അച്ഛന് പോലും അന്യത സമ്മാനിച്ചു. ഭാഷയും ഏകാന്തതയും ഞങ്ങളെ കൂടുതൽ അലട്ടി. പക്ഷേ അതിജീവനത്തിന്‍റെ ആവശ്യകത ഞങ്ങളെ സാഹചര്യവുമായി സമരസപ്പെടാൻ പ്രേരിപ്പിച്ചു.

വലിയമ്മയ്ക്ക് ഇവിടെയുള്ള ജീവിതം ദുരന്തപൂർണമായിരുന്നു. എത്രമാത്രം അഡ്ജസ്റ്റ് ചെയ്തിട്ടും അവർക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് ബംഗളൂരു എയർപോർട്ടിൽ ജോലി ചെയ്തിരുന്ന അമ്മയുടെ സഹോദരനെ അച്ഛൻ കത്തിലൂടെ വിവരമറിയിച്ചു. നാളുകൾക്കുശേഷം അമ്മാവൻ വരികയും വലിയമ്മയെ അദ്ദേഹത്തോടൊപ്പം ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ വലിയമ്മയുടെ രണ്ടുവർഷത്തെ സാന്നിധ്യം അന്നുമുതൽ നഷ്ടപ്പെട്ടു. പിന്നീട് അമ്മാവനോ ബന്ധുക്കളോ ഞങ്ങളെ തേടിവന്നില്ല. അതിനാൽ വലിയമ്മയെ കുറിച്ചുള്ള ഓർമ പോലും പിൽക്കാലത്ത് ഞങ്ങളിൽനിന്ന് അന്യമായി.

അതിജീവനത്തിന് അറിവാണ് ഉത്തമ പരിഹാരമെന്ന തിരിച്ചറിവിൽ നിന്നാണ് അച്ഛൻ ഞങ്ങളെ സ്കൂളിൽ വിടാൻ തീരുമാനിക്കുന്നത്. നാലുകിലോമീറ്റർ അപ്പുറമാണ് അന്പലത്തറ ഗവ. സ്കൂൾ. കുഞ്ഞാമൻ മാഷ് അന്ന് അവിടത്തെ അധ്യാപകനാണ്. അച്ഛൻ മാഷെ ചെന്നുകണ്ട് അഡ്മിഷൻ ശരിയാക്കി. അങ്ങനെ ഞാനും കൃഷ്ണനും കേരളത്തിലെ കുട്ടികളായി.
ഭാഷാ-ദേശാന്തരങ്ങൾ ഞങ്ങളുടെ സ്കൂൾ വിദ്യാഭ്യാസത്തെ ബാധിച്ചു. വഴങ്ങാതെ ഭാഷ സംസാരങ്ങളെ തളർത്തിയപ്പോൾ രൂപഭാവങ്ങൾ ഞങ്ങളെ പ്രദർശനവസ്തുവാക്കി. കുട്ടികളിലേറെയും ഞങ്ങളെ പ്രദർശനവസ്തുവായി മാത്രമായാണ് കണ്ടത്. സംസാരിക്കാനും ഇഷ്ടം കൂടാനും ഭാഷയും പ്രതിബന്ധമായി നിന്നപ്പോൾ സ്കൂൾ ഞങ്ങൾക്കൊരു അന്യത സമ്മാനിച്ചു. പിന്നീട് സ്കൂളിലേക്കുള്ള യാത്രകൾ പാതിവഴിയിൽ ഒതുങ്ങി. പഠനം അങ്ങനെ ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. അച്ഛനും അധ്യാപകരും പലകുറി നിർബന്ധിച്ചെങ്കിലും ഞങ്ങൾ അതിജീവനത്തിന് തയാറായിരുന്നില്ല.

ആശങ്കയുടെ ദിനങ്ങൾ പതിയെ അകന്നപ്പോൾ അച്ഛൻ പ്രക്ഷോഭത്തിന്‍റെ വഴിയിലേക്ക് തിരിഞ്ഞു. മോഹനവാഗ്ദാനങ്ങൾ നൽകിയ സർക്കാരിന്‍റെ ശ്രദ്ധ ക്ഷണിക്കാൻ അച്ഛൻ യാത്രകൾ ആരംഭിച്ചു. ബർമീസ് അഭയാർഥികൾക്ക് സർക്കാർ നൽകിയ അതിജീവന പാക്കേജുകൾ സർക്കാർ ഓഫീസുകൾ തോറും കയറിയിറങ്ങി അച്ഛൻ ഓർമിപ്പിച്ചു. നീതി നൽകണമെന്നുള്ള അച്ഛന്‍റെ അപേക്ഷയിൽ നീതി നൽകുമെന്ന വാഗ്ദാനങ്ങൾ പലകുറി കുറിക്കപ്പെട്ടു. പക്ഷേ നീതി മാത്രം ലഭിച്ചില്ല.


തഹസിൽദാറുടെ ഓഫീസിന്‍റെ പുറത്ത് അച്ഛനെ പലകുറി കണ്ടസംഭവം പ്രദേശവാസിയും രാഷ്‌ട്രീയക്കാരനുമായ മടത്തനാട്ട് രാജൻ വിവരിക്കുന്നതിങ്ങനെ.

""തിരയടങ്ങാത്ത ഒരു പ്രക്ഷോഭമനസായിരുന്നു കോരേട്ടന്. അധികാരത്തിന്‍റെ തിണ്ണയിൽ അവകാശം പറഞ്ഞ് അദ്ദേഹം നിരന്തരം കലഹിച്ചു. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെ പരമപുച്ഛത്തോടെ ആട്ടിയകറ്റി. നിറവേറ്റപ്പെടാനുള്ളതാണ് ഉറപ്പുകളെന്ന് ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിച്ചു. എന്നിട്ടും അധികാരവൃന്ദം അകന്നുനിന്നു. ഒറ്റയാൻ പ്രക്ഷോഭത്തെ ആരും ഗൗനിച്ചില്ല. പക്ഷേ ആ ശബ്ദം കരുത്തുള്ളതായിരുന്നു. ആ നിശ്ചയദാർഢ്യം ഉറപ്പുള്ളതും. അതുകൊണ്ട് വൈകി കിട്ടിയ നീതി വർഷങ്ങൾക്കപ്പുറം അദ്ദേഹത്തെ തേടിയെത്തി.''

പുത്തക്കാലിലെ റവന്യു ഭൂമിയിൽ രണ്ടേക്കർ പതിച്ചുനൽകപ്പെട്ടുള്ള അറിയിപ്പ് അച്ഛന് ലഭിച്ചത് പ്രക്ഷോഭത്തിന്‍റെ 10-ാം വർഷമാണ്. അപ്പോഴേക്ക് അച്ഛൻ തളർന്നിരുന്നു. നീണ്ട യാത്രകൾ അച്ഛനെ അപ്പോഴേക്കും ക്ഷീണിതനാക്കിയിരുന്നു. പ്രായത്തെ തോൽപ്പിക്കാനുള്ള മനസ് പതിയേ അദ്ദേഹത്തിന് കൈമോശം വന്നിരുന്നു. അതുകൊണ്ടാണ് തുച്ഛമായ ഈ നീതിക്കെതിരേ അച്ഛൻ വീണ്ടും കലഹിക്കാതിരുന്നത്.

കൂടുതൽ ക്ഷീണിതനാകുന്നതിനു മുന്പ് എന്നേയും കൃഷ്ണനേയും അച്ഛൻ വിവാഹത്തിന് നിർബന്ധിച്ചു. അങ്ങനെ 1984 ൽ എന്‍റെ വിവാഹം നടന്നു. സമീപപ്രദേശമായ ചമ്മട്ടംവയൽ സ്വദേശി ശ്യാമളയാണ് ഭാര്യ. ഞങ്ങൾക്ക് നാലു മക്കൾ. ജിതേഷ്, ജിതിന, ജിജിത്, രഞ്ജിത്ത്. 1986 ൽ കൃഷ്ണൻ നാരായണിയെ വിവാഹം കഴിച്ചു. അവർക്ക് രണ്ടുമക്കളാണ്. കിഷോർ, ദിവ്യ.

കോരന്‍റെ ഇളയ മകൻ ബർമ കൃഷ്ണൻ
ശിഷ്ട ജീവിതം "വിവരിക്കുന്നു'


അച്ഛന് ചേച്ചി കമല എന്നും നീറുന്ന ഓർമയായിരുന്നു. ബർമയെ സംബന്ധിച്ചുള്ള വാക്കിനും അറിവിലും അച്ഛൻ കമലയെ അന്വേഷിച്ചു. പല അഡ്രസിൽ പലകുറി കത്തുകളെഴുതി. ഉത്തരം ലഭിക്കാത്തതാണോ കിട്ടാത്തതാണോ എന്തോ ഒരിക്കലും കണ്ടെത്താനായിട്ടില്ല.
കാലം അതിന്‍റെ പ്രയാണം തുടർന്നുകൊണ്ടിരുന്നു. പിൻപറ്റിയ ഓർമകളുമായി അച്ഛൻ പുത്തക്കാലിലും താമസം തുടർന്നു. ഏതോ കാലത്തിന്‍റെ അതിവിശിഷ്ടമായ ഓർമകൾ അച്ഛനെ മദിച്ചതായി കണ്ടില്ല. ഓർമകളുടെ ഗതകാല സ്മരണകളും നഷ്ടങ്ങളുടെ കണക്കെടുപ്പും അച്ഛൻ നടത്തിയതായി ഓർമയില്ല. കാലത്തിന്‍റെ പ്രയാണത്തിനൊപ്പം അച്ഛനും നടന്നു.

അതിജീവനത്തിനുള്ള ആദ്യവഴി അച്ഛന് ചായക്കോപ്പ തന്നെയായിരുന്നു. പഴയ ചായക്കോപ്പയിലെ കൊടുങ്കറ്റിൽ നിന്നും നേടിയെടുത്ത ആത്മവിശ്വാസവുമായി അച്ഛൻ പുത്തക്കാലിൽ ഒരു ചെറിയ ചായക്കടയിട്ടു. കച്ചവടം കുറവായിരുന്നെങ്കിലും അച്ഛൻ ആ സംരംഭത്തിൽ സംതൃപ്തനായിരുന്നു. പഴയകാല സ്മരണകളായിരിക്കാം അതിനു പിന്നിൽ. അച്ഛൻ ഉള്ളിലൊതുക്കിയ സംതൃപ്തി ആരാലും അളക്കപ്പെട്ടുമില്ല.

അഞ്ചുവർഷത്തിനടുത്ത് ചായക്കട നടത്തി. വരുമാനം ഒന്നിനും തികയാതെ വന്നപ്പോൾ അതിജീവനത്തിന്‍റെ പഴയ വഴി സ്വയം അടച്ചു. പിന്നെ വീടും കൃഷിയുമായിരുന്നു അച്ഛന്‍റെ ലോകം. ചെങ്കൽ പ്രദേശമായിരുന്നെങ്കിലും സ്വന്തമായി കിട്ടിയഭൂമിയിൽ അച്ഛൻ കഠിനാധ്വാനം ചെയ്തു. അതിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ഞങ്ങൾ ജീവിതം തുടർന്നു. ആവശ്യങ്ങളും ചെലവുകളും ഏറിയപ്പോൾ അച്ഛൻ കൂലിപ്പണിക്കുപോയി. പഴയ പ്രതാപകാലം ജോലിയുടെ ഇടവേളകളിൽ പോലും അച്ഛൻ പറഞ്ഞതായി കേട്ടിട്ടില്ലെന്ന് കൂടെ ജോലി ചെയ്തവർ ഞങ്ങളോടു പറഞ്ഞു.

1987 ലായിരുന്നു അച്ഛന്‍റെ മരണം. വർധക്യസഹജമായ രോഗാസ്വസ്ഥതകളിൽ ആറുമാസത്തോളം ദുരിതം അനുഭവനിച്ചു. പിന്നെ ആരോടും ഒന്നിനോടും പരിഭവമില്ലാതെ ഒരു ചരിത്രം എരിഞ്ഞടങ്ങി. ഉള്ളിൽ ഒരു കടലുണ്ടായിരുന്നുവെങ്കിലും ഒരു തിരയനക്കം പോലും ആ മിഴികളിൽ കണ്ടില്ല. അതാരുടെയും കുറ്റമായിരുന്നില്ല. അച്ഛന്‍റേതും.

വീണ്ടുമൊരു മൂന്നുവർഷംകൂടി അമ്മ ജീവിച്ചിരുന്നു. പഴയ ബർമകാലത്തിന്‍റെ സ്മരണകൾ ഉള്ളിലൊതുക്കി തേജസാർന്ന മുഖവുമായി 1990 ൽ അമ്മയും മടങ്ങി. ജൻമദേശത്തിന്‍റെ വിരഹം ഉള്ളിലൊലൊതുക്കി തന്നെ. ഇന്നും ഒരു നീറുന്ന ഓർമ ഞങ്ങളിൽ ബാക്കിയാകുന്നുണ്ട്. ആ പഴയ ഇടത്തിൽ അമ്മയെ ഒരിക്കലും എത്തിക്കാനാവാത്തതിന്‍റെ നൊന്പരം.
പിതൃജീവിതം എരിഞ്ഞടങ്ങിയശേഷം സ്വജീവിതം അറിയിച്ച് ചേച്ചി കമലയുടെ കത്ത് വന്നു. 1998ൽ. ഇംഗ്ലീഷിലായിരുന്നു കത്ത്. കത്തിനൊപ്പം മൂത്തമകൾ റിതയുടെ വിവാഹ ഫോട്ടോയും ഉണ്ടായിരുന്നു. പണ്ട് അച്ഛനെ കത്തെഴുതാനും മറ്റും സഹായിച്ച കുഞ്ഞാമൻ മാഷെ അന്വേഷിച്ച് ഞങ്ങൾ ഓടി. ചെറുപ്പത്തിൽ താരാട്ട് പാടിയുറക്കിയ ചേച്ചി ഞങ്ങളെ ഓർത്ത് ഇപ്പോഴും കഴിയുന്നുണ്ടല്ലോ എന്ന് ഓർത്തപ്പോൾ ഞങ്ങൾക്ക് തിടുക്കമേറി. ഞങ്ങളുടെ തിടുക്കത്തെ ചിരിച്ചെടുത്ത് കുഞ്ഞാമൻ മാഷ് കത്ത് ശ്രദ്ധയോടെ വായിച്ചു. പിന്നെ ഞങ്ങൾക്കാ വിവരങ്ങൾ സാവധാനം പറഞ്ഞുതന്നു.

""ചേച്ചിയുടെ ഭർത്താവ് മരിച്ചു. നാല് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും സഹിതം മക്കൾ ഏഴുപേരാണവർക്ക്. മൂന്ന് പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. മൂന്ന് ആണ്‍മക്കൾക്കും ഒന്പതിൽ പഠിക്കുന്ന ഇളയ മകൾക്കുമൊപ്പം ഇപ്പോൾ കഴിയുന്നു. എട്ട് കൊച്ചുമക്കൾ കൂടി അവരുടെ ജീവിതത്തിന്‍റെ ഭാഗമാണിന്ന്''.

കത്ത് ലഭിച്ചപ്പോൾ എനിക്കും ഏട്ടനും വലിയ സന്തോഷമായി. പിറ്റേന്നുതന്നെ ഞങ്ങൾ ചേച്ചിയുടെ മ്യാൻമർ അഡ്രസിൽ (1989 ൽ സൈനീക ഭരണകൂടം ബർമയെ മ്യാൻമർ എന്ന് പുനർനാമകരണം നടത്തി) കുഞ്ഞാമൻ മാഷ്ടെ സഹായത്തോടെ മറുപടിക്കത്ത് അയച്ചു. പിന്നീട് ദിവസങ്ങളെണ്ണി കാത്തിരുന്നു. ആ കാത്തിരിപ്പ് നീണ്ടതല്ലാതെ മറുപടിക്കത്ത് വന്നില്ല. പിന്നീട് 10 ഓളം പ്രാവശ്യം ഫോണ്‍ നന്പർ ഉൾപ്പെടെ വച്ചു കത്തയച്ചു. പഴയ ബർമീസ് ഓർമപോലെ മനസിൽ എരിയാനായിരുന്നു അതിന്‍റെ വിധി. ഇന്നും ഞങ്ങൾ പോസ്റ്റ്മാനെ കാത്തിരിക്കുന്നു. നീണ്ട വിശേഷങ്ങൾ എഴുതിവരുന്ന ആ "ചേച്ചിക്കത്ത്' കിട്ടാൻ.

കോരന്‍റെ കൊച്ചുമകനും ബർമ ഗോപാലന്‍റെ മൂത്ത മകനുമായ ജിതേഷ് ഒരു തലമുറയുടെ അസ്തമയവും അതിൽനിന്നും ഉയർന്നുവന്ന സ്മരണയെക്കുറിച്ചും "സംസാരിക്കുന്നു'

എന്‍റെ അഞ്ചാം വയസിലാണ് വലിയച്ഛന്‍റെ മരണം. സാധാരണമെന്നോ അസാധാരണമെന്നോ ആ മരണത്തെ അന്ന് എനിക്ക് വിവേചിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നും അതിന് പ്രാപ്തനല്ല ഞാൻ. കാരണം ആ വലിയ ചരിത്രം എന്‍റെ ഓർമകളിലിന്നും ഭാഗികമാണ്. അത് ചരിത്രത്തിന്‍റെ തെറ്റാകാം എന്‍റെ കുറ്റമാകാം. പേര് മാറിയ പുത്തക്കാലിൽ നിന്നും ഞാനതിന്ന് മനസിലാക്കുന്നു.

അച്ഛൻ ബർമക്കാരനായിരുന്നു. വലിയച്ഛൻ ബർമക്കാരനായിരുന്നു. എനിക്ക് ഓർമയുറയ്ക്കുന്പോൾ ഞങ്ങൾ പുത്തക്കാലിലായിരുന്നു താമസം. ഞങ്ങൾ പിന്നീട് ഒരിക്കലും താമസസ്ഥലം മാറിയിട്ടില്ല. പക്ഷെ ഞങ്ങളുടെ വീട് ഇന്നിരിക്കുന്നത് ബർമത്തട്ടിലാണ്. അതിന്‍റെ ചരിത്രത്തിന് ഒരു 20 വർഷത്തെമാത്രം പഴക്കമേയുള്ളൂ.

വലിയച്ഛനെ ആരും ബർമ കൂട്ടി വിളിച്ചിട്ടില്ല. അച്ഛനെയും ചെറിയച്ഛനെയും പക്ഷെ നാട്ടുകാർ ബർമ കൂട്ടിയാണ് വിളിച്ചത്. അങ്ങനെ ബർമ ഗോപാലന്‍റെയും ബർമ കൃഷ്ണന്‍റെയും വീട് ഇരിക്കുന്ന സ്ഥലം ബർമത്തട്ട് എന്ന് വിളിക്കപ്പെട്ടു. വലിയച്ഛന്‍റെ മരണശേഷമുള്ള പുത്തക്കാലിന്‍റെ ആ പേര് മാറ്റം ചരിത്രത്തിന്‍റെ നീതിയോ അനീതിയോ എന്ന് ആരും അന്വേഷിച്ചിട്ടില്ല. കാരണം ബർമത്തട്ട് ബർമീസ് അഭയാർഥികളുടെ ഇടം മാത്രമാണ്, അവരുടെ ജീവിതത്തിന്‍റെ ഏടുകൾ കൊത്തിവയ്ക്കപ്പെട്ട ദേശമല്ല.

ഇന്നത്തെ ബർമത്തട്ടുകാർക്ക് പഴയ പുത്തക്കാലിന്‍റെ ചരിത്രം അറിയില്ല. ആ പേരിന്‍റെ നാശവും ആരും ഗൗനിച്ചിട്ടില്ല. അതിന് കാരണക്കാരനായ കോരനെക്കുറിച്ച് പലരും കേട്ടിട്ടു പോലുമില്ല. ഇന്ന് ബർമത്തട്ടിൽ 20 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പലരും ചരിത്രം എരിഞ്ഞടങ്ങിയശേഷം ഇവിടെവന്ന് താമസമാക്കിയവർ. അവർക്ക് കോരനെ അറിയില്ല, പപ്പയെ അറിയില്ല, ബർമ ഗോപാലനെയും ബർമ കൃഷ്ണനെയും അവരുടെ കുടുംബത്തെയും മാത്രമറിയാം.

വലിയച്ഛാ ക്ഷമിക്കൂ; ചരിത്രമറിയാത്ത ചരിത്ര ബോധമാണ് ഇന്നിന്‍റെ ചരിത്രം. വരും കാലത്തിന്‍റെ ബോധ്യമറിയാൻ കോരന്‍റെ നാലാം തലമുറയുടെ ചരിത്രബോധവും തേടേണ്ടിയിരിക്കുന്നു. അതിനാൽ കോരന്‍റെ കൊച്ചുമകന്‍റെ മകളും ബർമ ഗോലാപന്‍റെ കൊച്ചുമകളും ജിതേഷിന്‍റെ മകളുമായ തേജയുടെ വാക്കുകളോടെ ഈ ചരിത്രമെഴുത്തിന് "വിരാമമിടാം'

എട്ടു വയസാണിന്ന് തേജയ്ക്ക്. കോരൻ ബർമയിൽനിന്ന് വന്നപ്പോൾ മൂത്തമകൻ ഗോപാലനുണ്ടായിരുന്ന അതേപ്രായം. കാലത്തിന്‍റെ അന്തരം മാത്രമാണ് വലിയച്ഛനെയും കൊച്ചുമോളേയും ഇന്നു വേർതിരിക്കുന്ന ഘടകം. അതുകൊണ്ട് പഴകാത്ത വാക്കുകളായിരിക്കും അത്.

""സ്കൂളിൽ ബർമയെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല. നാട്ടില് മാത്രേ ആ പേര് കേട്ടിട്ടുള്ളൂ. വലിയച്ഛനും മുത്തച്ഛനുമൊക്കെ ഉണ്ടായിരുന്ന സ്ഥലമിന്ന് മ്യാൻമാറല്ലേ? അതോണ്ട് ഞങ്ങടെ ചരിത്രോം വീടും മാത്രമാണിന്ന് ബർമ. അപ്പോ ഞങ്ങേന്നെ ബർമത്തട്ടിലെ രാജാവും രാജ്യോം''
അതെ, കോരൻ ഉയിർക്കുകയാണ്
ചരിത്രത്തിന്‍റെ ചാരത്തിൽനിന്നും...
(അവസാനിച്ചു)

വിനിൽ ജോസഫ്