പാവങ്ങളുടെ സന്തോഷം.., പ്രിൻസിന്‍റേയും
വ്യവസായരംഗത്ത് പുത്തന്‍ മാതൃക സൃഷ്ടിച്ച് മുന്നേറുമ്പോഴും അതിനെല്ലാം അപ്പുറത്താണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്നുറച്ചു വിശ്വസിക്കുന്നു പ്രിൻസ്. വീടില്ലാത്തവര്‍ക്ക് വീടു വച്ചുനല്‍കിയും അവരിലൊരാളായി ജീവിച്ച് , പ്രശ്നങ്ങള്‍ മനസിലാക്കുകയും നല്‍കുന്നത് അര്‍ഹതപ്പെട്ടവര്‍ക്കാണെന്ന് ഉറപ്പുവരുത്തിയും രാജ്യത്തിനകത്തും പുറത്തും ജനമനസില്‍ സ്വന്തം പേര് ചേര്‍ക്കുകയാണ് പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്ന മലയാളി വ്യവസായി. കൈവയ്ക്കുന്ന മേഖലകളില്ലൊം വിജയക്കൊടിനാട്ടുമ്പോഴും അതിലൊരുപങ്ക് ലോകത്തെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ടവര്‍ക്കാണെന്ന് ഉറച്ചുവിശ്വസിക്കുകയാണിദ്ദേഹം. ഓസ്ട്രിയയിലെ വിയന്നയിലെ പ്രോസിഗ്രൂപ്പ് ചെയര്‍മാനും മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയുമായ ഇദ്ദേഹം ജീവകാരുണ്യരംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എണ്ണമറ്റതാണ്. അര്‍ഹതയുള്ളവരിലേക്ക് സഹായഹസ്തങ്ങള്‍ എത്തുന്നു എന്നതുതന്നെയാണ് ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ബാലുശേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കൊമേഴ്സ് ലക്ചര്‍ ആയി ജാലിചെയ്യവേയാണ് ഇദ്ദേഹം ഓസ്ട്രിയയിലേക്ക് തിരിക്കുന്നത്. ഓസ്ട്രിയയിലേക്ക് പറക്കുമ്പോള്‍ അവിടെയുള്ള ബന്ധുക്കളും ഏതു പ്രതിസന്ധിയെയും മറികടക്കാമെന്നുള്ള മനക്കരുത്തുമായിരുന്നു ഇദ്ദേഹത്തിന് കൂട്ട്്. വ്യവസായിയും, സംഘാടകനും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രിന്‍സ് 1990 മുതല്‍ വിയന്നയില്‍ ചരിത്രം രചിക്കാന്‍ തുടങ്ങി. മഞ്ചേരി എന്‍എസ്എസ് കോളജില്‍നിന്നു കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം വിയന്നയില്‍ പ്രോസി സൂപ്പര്‍മാര്‍ക്കറ്റ്, പ്രോസി ഇന്ത്യന്‍ റസ്റ്ററന്‍റ് പ്രോസി കോസ്മറ്റിക് ആന്‍ഡ് ഹെയര്‍ വേള്‍ഡ്, പ്രോസി ഇന്‍റര്‍ നാഷണല്‍ കുക്കിംഗ് ക്ലാസസ് മുതലായ സ്ഥാപനങ്ങള്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നു.

കുട്ടികളാണ് ഭാവി, പ്രഥമ പരിഗണനയും അവര്‍ക്കുതന്നെ...

ഇന്ത്യക്കുപുറത്ത് വിവിധരാജ്യങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്്. വെറുതേയുള്ള സഞ്ചാരമല്ല, അവിടത്തെ ജനങ്ങളെ മനസിലാക്കി അവരില്‍ ഒരാളായി താമസിച്ചുകൊണ്ടുള്ള യാത്ര. പിന്നീട് അവിടത്തെ സംസ്കാരത്തെ തിരിച്ചറിഞ്ഞ് ഏറ്റവും പാവപ്പെട്ട കുടുംബത്തിന് സ്വന്തമായി വീട് നിര്‍മിച്ചുനല്‍കും. അത് അര്‍ഹതയുള്ളവര്‍ക്കായിരിക്കണമെന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികളുള്ള കുടുബത്തിന് വീടുവച്ചു നല്‍കുക എന്നതാണ് ഇദ്ദേഹത്തിന്‍റെ പ്രധാന പരിഗണന. കാരണം കുട്ടികളാണ് നാളെയുടെ ഭാവി. ആറുമുതല്‍ എട്ടു‍ വരെ കുട്ടികള്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഇദ്ദേഹം വീടുവച്ചു നല്‍കിയിട്ടുണ്ട്. അവരുടെ മാതാപിതാക്കള്‍ക്ക് ഇങ്ങനെ ഒരു വീട് വച്ചുനല്‍കാന്‍ കഴിയില്ല, അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് മികച്ച ഒരുഭാവി ഉണ്ടാക്കി നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഇദ്ദേഹം പറയുന്നു. മികച്ച സൗകര്യങ്ങളുള്ള വീടുകളിലേക്കു മാറുമ്പോഴുള്ള അവരുടെ സന്തോഷമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാനുള്ള കരുത്ത് ഇദ്ദേഹത്തിന് നല്‍കുന്നത്.

പെറു, ഘാന, ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്ന വ്യവസായിയുടെ സഹായഹസ്തം പതിഞ്ഞിട്ടുണ്ട്. ഇതില്‍ മൊസാംബിക് ഒഴികെ മറ്റു രാജ്യങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വീടുകളാണ് വച്ചു നല്കിയതെങ്കില്‍ മൊസാംബിക്കില്‍ കുട്ടികളെ പഠിപ്പിക്കുന്ന സംരംഭം ആരംഭിച്ചു. അവിടത്തെ ആളുകളുടെ ആവശ്യപ്രകാരമായിരുന്നു ഇത്. ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ ഏറെ ആത്മസംതൃപ്തി നല്കിയ പ്രവര്‍ത്തനമായിരുന്നു ഇതെന്ന് പ്രിൻസ് പറയുന്നു. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായി അഞ്ച് വീടുകള്‍ നിർമിച്ചു നൽകി.

കാരുണ്യവഴിയില്‍ ഇങ്ങനെ...



2011ല്‍ മധ്യപ്രദേശില്‍ ഇന്‍ഡോറില്‍നിന്ന് 70 കിലോമീറ്റര്‍ ദൂരെ ആദിവാസികോളനിയില്‍ അഞ്ച് വീടുകള്‍ നിര്‍മിച്ചുനൽകിക്കൊണ്ടായിരുന്നു പ്രിൻസ് നേതൃത്വം നല്‍കുന്ന പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ ജീവകാരുണ്യരംഗത്തേക്ക് കടന്നുവന്നത്. 2012ല്‍ ഘാനയില്‍ അഞ്ച് വീടുകള്‍ നിർമിച്ചു നൽകിയത് പ്രിന്‍സിന്‍റെ സ്വന്തം മേല്‍നോട്ടത്തിലായിരുന്നു. 2013ല്‍ ഇത് പെറുവിലായിരുന്നു. ഓസ്ട്രിയയിലെ വീടില്ലാത്ത പാവപ്പെട്ടവര്‍ക്കായി 2013ല്‍ ’ഹോപ്പ് ഫോര്‍ ബെസ്റ്റ് ’എന്ന പേരില്‍ ക്രിസ്മസ് പാര്‍ട്ടി നടത്തി. 350ല്‍ അധികം പേരാണ് ഇതില്‍ പങ്കെടുത്തത്. വ്യത്യസ്തമായ കള്‍ച്ചറല്‍ പോഗ്രാമുകള്‍ അരങ്ങേറിയ ആ പാര്‍ട്ടിയില്‍വച്ച് നിരാലംബര്‍ക്കു നല്‍കാനായി ശേഖരിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തു. അതിനുശേഷം നോപ്പാളിലെ പുംബി ബുംബി വില്ലേജില്‍ അഞ്ച് വീടുകള്‍ നിര്‍മിച്ചുനല്‍കി. കാഠ്മണ്ഡുവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഈ വര്‍ഷം പ്രോസിയുടെകരങ്ങള്‍ നീണ്ടത് ബംഗ്ലാദേശിലേക്കായിരുന്നു. അടുത്തവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ടാന്‍സാനിയയിലും നൈജീരിയയിലും നടത്താനാണ് പരിപാടി.

കാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല പ്രിന്‍സിനെ വേറിട്ടുനിര്‍ത്തുന്നത്. വിയന്നയിലെ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള റോഡില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന എക്സോട്ടിക് ഫെസ്റ്റിവല്‍ നടത്താറുണ്ട്. ഇതോടൊപ്പം മതസൗഹാര്‍ദസമ്മേളനവും നടത്തുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ഒന്നിച്ചുകൂടാന്‍ ഒരിടമെന്ന നിലയില്‍ 17 വര്‍ഷമായി തുടര്‍ച്ചയായി ഇത് നടന്നുപോരുന്നു. എണ്ണായിരത്തിലധികം പേര്‍ സംഗമത്തില്‍ പങ്കാളികളാവുന്നു.മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത സംഘാടന മികവിന് നേര്‍സാക്ഷ്യമായാണ് ഓരോവര്‍ഷവും മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ തിരക്ക്. ജൂണ്‍ 23, 24 തീയതികളിലാണ് ഈ വര്‍ഷത്തെ മേള സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം അന്താരാഷ്ട്ര പാചക ക്ലാസുകളും റസ്റ്ററന്‍റിൽ സംഘടിപ്പിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലാണിത്. പലവിധ നാടുകളിലെ സംസ്കാര തനിമയാര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും ഇത് വഴിയൊരുക്കുന്നു. തുടര്‍ച്ചയായി ഒമ്പതുവര്‍ഷമായി മുടക്കമില്ലാതെ ഇതും നടന്നുവരുന്നു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജീവനക്കാള്‍ ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.

വര്‍ണപ്പൊലിമ ചാര്‍ത്തി നിരവധി പുരസ്കാരങ്ങള്‍

പ്രിന്‍സിന്‍റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍തിളക്കമേകി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ജനഹൃദയങ്ങളെ സ്വാധീനിച്ചിരിക്കുന്നു എന്നതിനു തെളിവാണ് ഈ പുരസ്കാരങ്ങളോരോന്നും. 2011ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ നല്‍കിയ ബിസിനസ് എക്സലന്‍സ് അവാര്‍ഡ്, ബെസ്റ്റ് യൂറോപ്യന്‍ എന്‍ആര്‍ഐ, ഘാനയിലെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പുരസ്കാരം, റോട്ടറി ഇന്‍റർനാഷണല്‍ ഹുമാനിറ്റേറിയന്‍ പുരസ്കാരം, എസിവി എക്സലന്‍സ് തുടങ്ങി 25ല്‍ അധികം പുരസ്കാരങ്ങള്‍ പ്രിന്‍സിനു ലഭിച്ചിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്‍റെ സ്ഥാപനത്തിനു ലഭിച്ച പുരസ്കാരങ്ങള്‍ വേറെയും. 2004 മുതല്‍ 2017 വരെ പുരസ്കാരങ്ങള്‍ എന്നും അദ്ദേഹത്തെ തേടിയെത്തി. ഓരോ വര്‍ഷവും കാരുണ്യരംഗത്ത് അദ്ദേഹം പുതിയ മേഖലകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.സാമൂഹ്യസേവന രംഗത്തെ അദ്ദേഹത്തിന്‍റെ പ്രതിബദ്ധത ബോധ്യപ്പെട്ട അസോസിയേഷനുകളും മറ്റു സംഘടനകളും അദ്ദേഹത്തെ ഇപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

വിയന്ന മലയാളി അസോസിയേഷന്‍ ഉദയം മാഗസിന്‍ ചീഫ് എഡിറ്റര്‍, വിയന്നയിലെ കലാസാംസ്കാരികസംഘടനയുടെ സ്ഥാപക മെമ്പര്‍ ആന്‍ഡ് പ്രസിഡന്‍ന്‍റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്‍റ്, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പ്രിന്‍സ് നിലവില്‍ പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍, കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സിജിമോന്‍ പള്ളിക്കുന്നേല്‍, സിറോഷ് പള്ളിക്കുന്നേല്‍, ബെറ്റി കിഴക്കേടത്ത് എന്നിവര്‍ പ്രിന്‍സിനൊപ്പം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു. ഷിജിയാണ് ഭാര്യ. ഗ്രേഷ്മ, തുഷാര, വര്‍ഷ എന്നിവര്‍ മക്കളാണ്. കുടുംബസമേതം ഇവിടെ കഴിയുന്ന ഇദ്ദേഹത്തിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ എല്ലാവിധ പിന്‍തുണയും നല്‍കുന്നു. ആ കരുത്തിലാണ് തുടര്‍ ്രവര്‍ത്തനങ്ങളുമായി പ്രിന്‍സ് മുന്നേറുന്നതും.

ഇ. അനീഷ്