കുറ്റകൃത്യം ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും
മനു സെൻട്രൽ ജയിലിലാണ്. ഈയിടെ പരോളിൽ ഇറങ്ങിയിരുന്നു. അന്നാണ് അവൻ എന്നെ വന്ന് കണ്ടത്. ചെയ്ത തെറ്റിനെ സംബന്ധിച്ച് മനുവിന് നല്ല പശ്ചാത്താപം ഉണ്ട്. അവന്‍റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. അവരുടേത് ഒരു മിശ്രവിവാഹമായിരുന്നു. അമ്മ ഹൈന്ദവ സമുദായാംഗമാണ്. മനുവിനെ കൂടാതെ അവർക്ക് രണ്ട് മക്കൾകൂടിയുണ്ട്. അവരിരുവരും മനുവിന്‍റെ മൂത്തവരാണ്. മനു ഐ.ടി.ഐ പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്ന കാലത്താണ് അവിചാരിതമായി ആ കൂട്ടുകെട്ടിൽ ചെന്ന് പെടുന്നത്. സായാഹ്ന കൂട്ടുകെട്ടായി തുടങ്ങിയ ആ ബന്ധം പിന്നീട് കഞ്ചാവിന്‍റെ വിതരണത്തിലേക്കും കൂട്ടിക്കൊടുപ്പിലേക്കും ചെന്നെത്താൻ അധികനാൾ വേണ്ടിവന്നില്ല. വിവാഹപ്രായമെത്താത്ത പെണ്‍കുട്ടികളുൾപ്പെടെയുള്ള സ്ത്രീകളെ അനാശാസ്യത്തിനായി വാടകവീട്ടിൽ താമസിപ്പിച്ചതിനും കൂട്ടിക്കൊടുത്തതിനും ഒരു കിലോക്ക് മുകളിൽ കഞ്ചാവ് കൈവശം വച്ചതിനുമാണ് മനു ഉൾപ്പെടെയുള്ള ആ സംഘം പിടിക്കപ്പെട്ടതും ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. തനിക്ക് എന്തും സംഭവിച്ചോട്ടെയെന്നും താൻമൂലം തന്‍റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമുണ്ടായ നാണക്കേടിനെപ്പറ്റിയും അവർക്കുണ്ടായ മാനസിക വിഷമത്തെക്കുറിച്ചുമാണ് തനിക്ക് വേദനയെന്നുമാണ് അയാൾ എന്നോട് പറഞ്ഞത്. ശിക്ഷയുടെ കാലാവധി തീരാൻ ഇനിയും മൂന്ന് വർഷംകൂടിയുണ്ട്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ആളുകൾ തന്നെ എപ്രകാരമായിരിക്കും കാണുന്നത് എന്നതിനെപ്പറ്റി മനുവിന് ഇപ്പോൾ ആശങ്കയുണ്ടെങ്കിലും ചെയ്ത തെറ്റുകൾ ഇനിയും ആവർത്തിക്കാതെ അധ്വാനിച്ച് ജീവിക്കണമെന്ന ആഗ്രഹത്തിലാണയാൾ. മനുവിന്‍റെ പിതാവ് ജോസ് തന്‍റെ മകന് പറ്റിയ തെറ്റിനെപ്പറ്റി ഇപ്പോഴും അവനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അമ്മ മാലിനി അവനെ മനസിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നത് അവന് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്. തന്‍റെ അപ്പൻ തന്നെ കുറ്റപ്പെടുത്തുന്നതിൽ കാര്യമുണ്ടെന്നും അദ്ദേഹം അപ്രകാരം ചെയ്യുന്നതിന്‍റെ പേരിൽ തനിക്ക് അദ്ദേഹത്തെ പഴിക്കാനാവില്ലഎന്നും പറയുന്ന മനു കുട്ടികളോടും യുവജനങ്ങളോടും പറയുന്നത് ഈ ഭൂമിയിൽ ആരെക്കാളും മക്കളെ സ്നേഹിക്കുന്നത് മാതാപിതാക്കളാണെന്നും അവരെ വേദനിപ്പിക്കുന്ന യാതൊരുവിധ പ്രവൃത്തികളിലേക്കും വഴിപ്പെടാൻ മക്കൾക്കാർക്കും ഒരിക്കലും ഇടവരരുതെന്നുമാണ്.

മനുവിന്‍റെ മനംമാറ്റം മറ്റാരെയുംകാൾ അവന്‍റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയുമായിരിക്കും ഏറെ സന്തോഷിപ്പിക്കുന്നത്. അയൽപക്കത്തെ കെട്ടാത്ത കിണറ്റിൽ ആ വീട്ടിലെ കുട്ടി കാൽ വഴുതി വീണെന്നറിഞ്ഞാലും തന്‍റെ വീട്ടുമുറ്റത്തുള്ള കെട്ടാത്ത കിണറ്റിൽ തന്‍റെ മക്കളാരും വീഴില്ല എന്ന വ്യർത്ഥ വിചാരത്തിലാണ് നമ്മുടെ മാതാപിതാക്കളിൽ ചിലരെങ്കിലും. നല്ല കുടുംബ സാഹചര്യത്തിൽ വളർന്നാലും നമ്മുടെ കുടുംബങ്ങളിലെ മക്കളിൽ ചിലർ വീടിന് പുറത്തുള്ള തെറ്റിന്‍റെ കെട്ടാ കിണറുകളിൽ അകപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ചതിക്കുഴികളിൽ മക്കൾ പതിക്കാതിരിക്കാനും അവരുടെ ആ പതനം കുടുംബ സംവിധാനത്തെ തകർക്കാതിരിക്കാനും മാതാപിതാക്കളും ഒപ്പം മക്കളും നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. ഓരോ കുടുംബത്തിന്‍റെയും മൂല്യസംസ്കാരത്തിൽ മക്കളെ ഇഴചേർത്ത് വളർത്തുക എന്നത് ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ്. അരുതാത്തവ ചെയ്യാൻ കുട്ടികൾക്ക് പ്രേരണ ഉണ്ടാകുന്പോൾ അവരെ അവയിൽ നിന്നൊക്കെ പിന്നോട്ട് വലിക്കേണ്ടത് അവരുടെ വ്യക്തിത്വത്തിൽ വേരൂന്നിയിട്ടുള്ള കുടുംബമൂല്യങ്ങൾതന്നെയാകണം. ഏതൊരു സൗഹൃദത്തെക്കാളും ഉപരിയാണ് തനിക്ക് തന്‍റെ മാതാപിതാക്കളെന്നും കുടുംബാംഗങ്ങളെന്നും കുടുംബത്തിൽനിന്ന് ലഭിച്ചിട്ടുള്ള മൂല്യങ്ങളെന്നുമുള്ള തിരിച്ചറിവാണ് ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ ഉത്തമമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രാപ്തരാക്കിത്തീർക്കുന്നത്. മാതാപിതാക്കളുടെ നല്ല മാതൃകകൾ കുട്ടികൾക്ക് ഇത്തരം സന്ദർഭങ്ങളിൽ എന്നും വഴികാട്ടികളാണ്. മനുവിന്‍റെ അമ്മ അവനെ കൂടുതലായി മനസിലാക്കുന്നുണ്ട് എന്നതും അധ്വാനിച്ച് നന്നായി ജീവിക്കാൻ തനിക്കാവും എന്ന് മനു ചിന്തിക്കുന്നതും അവന്‍റെ ജീവിതത്തിന് പുത്തൻ ഉണർവ് നൽകും എന്നതിൽ സംശയമില്ല. വീഴ്ച പറ്റുന്പോഴും തന്നെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കുറെപ്പേരെങ്കിലും തനിക്കൊപ്പമുണ്ട് എന്ന വിചാരം കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നവർക്ക് കുറ്റങ്ങളുടെ ലോകത്തുനിന്നും പുറത്തു കടക്കാനും തങ്ങളെത്തന്നെ തിരുത്താനുമുളള വാതായനമാണ്. മനുവിനെപ്പോലുള്ളവരെ സ്വന്തം മാതാപിതാക്കളും വീട്ടുകാരുംകൂടി ഉപേക്ഷിച്ചാലത്തെ ദുരവസ്ഥ നമുക്ക് ഉൗഹിക്കാവുന്നതിനും അപ്പുറമാണ്.

സിറിയക് കോട്ടയിൽ