ഏതു നിമിഷവും മരിക്കാവുന്നവർ നമ്മൾ
1995 മുതൽ 1975 വരെ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധം വഴി സൗത്ത് വിയറ്റ്നാം നോർത്ത് വിയറ്റ്നാമിന്‍റെ കീഴിൽ വന്നു. അങ്ങനെ രണ്ടു രാജ്യങ്ങളും കൂടി ഒറ്റ രാജ്യമായി മാറി. വിയറ്റ്നാമിനെ ഒന്നിപ്പിക്കുവാൻ വേണ്ടി സൗത്ത് വിയറ്റ്നാമിലെ വിയറ്റ് കോംഗുകൾ നോർത്ത് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനൊപ്പം പോരാടിയപ്പോൾ അവർക്കു സോവിയറ്റു യൂണിയന്‍റെയും ചൈനയുടെയുമൊക്കെ പിന്തുണ ഉണ്ടായിരുന്നു.

അങ്ങനെയാണ് ആഗോള കമ്യൂണിസത്തിന്‍റെ വളർച്ചയ്ക്ക് തടയിടാനായി അമേരിക്ക വിയറ്റ്നാമിലെ യുദ്ധത്തിൽ പങ്കാളിയായത്. ഇരുഭാഗത്തുനിന്നുമായി ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട ഈ യുദ്ധത്തിൽ അമേരിക്കയ്ക്കു സംഭവിച്ച ആൾനാശം അരലക്ഷത്തിനു മുകളിലായിരുന്നു. വിയറ്റ്നാം യുദ്ധത്തിനെതിരായി അമേരിക്കയിലെ പൊതുജനാഭിപ്രായം മാറിയപ്പോൾ അമേരിക്ക അവിടെനിന്നു പിൻവാങ്ങുകയായിരുന്നു.

വിയറ്റ്നാം യുദ്ധകാലത്തു നടന്ന കൊടുംക്രൂരതകളുടെ കഥകൾ യുദ്ധകാലത്തും അതിനുശേഷവും ഇരുഭാഗത്തുനിന്നും പുറത്തുവരികയുണ്ടായി. അതിലൊന്ന് "ഇൻസിഡന്‍റ് ഓണ്‍ ഹിൽ 192’ എന്ന പേരിലറിയപ്പെടുന്ന തട്ടിക്കൊണ്ടു പോകലിന്‍റെയും ബലാത്സംഗത്തിന്‍റെയും കൊലപാതകത്തിന്‍റെയും കഥയാണ്.

1966 നവംബർ 18നു രാവിലെ അഞ്ചുമണിക്ക് അഞ്ചുപേരുണ്ടായിരുന്ന ഒരു അമേരിക്കൻ പട്ടാളഗ്രൂപ്പിലെ നാലുപേർ ചേർന്നു കാറ്റ് ടോംഗ് എന്ന ഗ്രാമത്തിൽനിന്ന് ഒരു യുവതിയെ തട്ടിയെടുത്തു. അതിനുശേഷം അവരുടെ താവളത്തിൽ കൊണ്ടുപോയി യുവതിയെ മാനഭംഗം ചെയ്തതിനുശേഷം അതിനീചമായി കൊലപ്പെടുത്തി.

യുവതിയെ തട്ടിയെടുക്കാനുള്ള സാഹചര്യം ഉണ്ടായപ്പോൾ അതിനെ നഖശിഖാന്തം എതിർത്ത പട്ടാളക്കാരനായിരുന്നു റോബർട്ട് സ്റ്റോർബി. പക്ഷേ, സ്റ്റോർബിയുടെ എതിർപ്പ് വകവയ്ക്കാതെ മറ്റു നാലുപേർ അവരുടെ ഹീനപദ്ധതിയുമായി മുന്നോട്ടുപോയി. എന്നുമാത്രമല്ല, തങ്ങളുടെ ക്രൂരകൃത്യത്തിനു പങ്കാളിയാകുവാൻ സ്റ്റോർബിയെ അവർ നിർബന്ധിക്കുകയും ചെയ്തു. പക്ഷേ, മനഃസാക്ഷി ഉണ്ടായിരുന്ന സ്റ്റോർബി അവർക്കു വശംവദനായില്ല.

എന്നുമാത്രമല്ല, തന്‍റെ ജീവനു ഭീഷണി ഉണ്ടായിട്ടുകൂടി വിവരം മേലധികാരികളെ അറിയിക്കുവാൻ തയാറായി. മേലധികാരികൾ ഈ കുറ്റം കണ്ണടച്ചപ്പോൾ രണ്ടു പട്ടാള ചാപ്ളിന്മാരുടെ സഹായത്തോടെ വിവരം ഉന്നത അധികാരികളെ അറിയിച്ചു. അതെത്തുടർന്നു, കുറ്റം ചെയ്ത നാലു പട്ടാളക്കാരും കോടതി മുന്പാകെ ഹാജരാക്കപ്പെടുകയും നാലുപേരും ശിക്ഷിക്കപ്പെടുകയും ചെയ്തു.

ഈ കേസ് കോടതിയിൽ വിസ്തരിക്കപ്പെട്ടതിനുശേഷം വിസ്താരത്തിന്‍റെ രേഖകൾ പരിശോധിച്ച ദാനിയേൽ ലാംഗ് എന്ന റിപ്പോർട്ടർ 1969-ൽ "ന്യൂയോർക്കർ’ മാസികയിൽ ദീർഘമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിനുശേഷം അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.

ഈ പുസ്തകത്തെ ആധാരമാക്കി 1989-ൽ ഹോളിവുഡിൽ നിന്നു പുറത്തിറങ്ങിയ ഒരു സിനിമയാണു കാഷ്വാലിറ്റീസ് ഓഫ് വാർ. ഡേവിസ് റേബ് തിരക്കഥ എഴുതി ബ്രയൻ ഡിപാമ സംവിധാനം ചെയ്ത ഈ സിനിമയിലെ പ്രധാന കഥാപാത്രം സ്റ്റോർബിയാണ്. എന്നാൽ മൈക്കിൾ ഫോക്സ് വേഷമിട്ട ഈ കഥാപാത്രത്തിനു നൽകിയിരുന്ന പേരു എറിക്സണ്‍ എന്നാണ്.

വിയറ്റ്നാംകാരി യുവതിയെ യാതൊരു വൈമനസ്യവും കൂടാതെ തന്‍റെ സഹപ്രവർത്തകർ ബലാത്സംഗം ചെയ്തതിനുശേഷം കൊലപ്പെടുത്തിയപ്പോൾ അതു മനസിലാക്കാൻ സാധിക്കാതെ എറിക്സണ്‍ തന്‍റെ മറ്റു സഹപ്രവർത്തകരോടു പറയുന്ന ഒരു ഡയലോഗ് സിനിമയിലുണ്ട്. അത് ഇപ്രകാരമാണ്:
"നമ്മൾ ഓരോരുത്തരും ഏതു നിമിഷവും കൊല്ലപ്പെടുവാൻ സാധ്യതയുള്ളതുകൊണ്ടു നമുക്ക് എന്തു തോന്ന്യാസവും ചെയ്യാം, അതിൽ ഒരു കുഴപ്പവുമില്ല എന്നാണു പലരുടെയും ചിന്ത പോകുന്നത്. എന്നാൽ ഞാൻ നേരെ മറിച്ചാണു ചിന്തിക്കുന്നത്. നമ്മൾ അടുത്ത നിമിഷം കൊല്ലപ്പെടുവാൻ സാധ്യതയുള്ളതുകൊണ്ടു നാം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഏറെ ശ്രദ്ധയുള്ളവരായിരിക്കണം. കാരണം, നാം ചെയ്യുന്ന കാര്യങ്ങൾക്കു കൂടുതൽ പ്രാധാന്യമുണ്ട്. ഒരുപക്ഷേ നാം അറിയാത്തതിലും കൂടുതൽ അതിനു പ്രാധാന്യമുണ്ട്.’

സ്റ്റോർബി തന്‍റെ സഹപ്രവർത്തകരോട് പറഞ്ഞ ഈ ഡയലോഗിൽ വലിയ സത്യങ്ങൾ അടങ്ങിയിട്ടുണ്ട്. പട്ടാളക്കാരായ തങ്ങൾ ഏതു നിമിഷവും കൊല്ലപ്പെടാനിടയുള്ളതുകൊണ്ടു തങ്ങൾക്ക് എന്തു തോന്ന്യാസവും ആകാം എന്നാണു സ്റ്റോർബിയുടെ ഗ്രൂപ്പിലെ സഹപ്രവർത്തകർ കരുതിയത്. എന്നാൽ, സ്റ്റോർബി അനുസ്മരിച്ചതുപോലെ ഏതു നിമിഷവും കൊല്ലപ്പെടുവാൻ സാധ്യതയുള്ളപ്പോഴല്ലേ തങ്ങളുടെ പ്രവർത്തികൾ കുറ്റമറ്റതാണെന്ന് അവർ ഉറപ്പുവരുത്തേണ്ടത്. എന്നാൽ അങ്ങനെ അവർക്കു തോന്നിയില്ല. അവർ നേരെ മറിച്ചാണു ചിന്തിച്ചതും പ്രവർത്തിച്ചതും.

ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിൽ ഏതു തിന്മയും ചെയ്യാം എന്നു വിശ്വസിക്കുന്നവർ നമ്മുടെയിടയിലും ഇല്ലേ? തന്മൂലമല്ലേ നമ്മുടെ സമൂഹത്തിൽ അഴിമതിയും അക്രമവും മറ്റു തിന്മകളും വർധിച്ചുവരുന്നത്? ഒരിക്കൽ നാമും ഈ ലോകം വിട്ടുപോകേണ്ടവരാണ് എന്ന ഓർമയുണ്ടെങ്കിൽ തിന്മയുടെ വഴിയെ നാം പോകുമോ? കൊടുംക്രൂരതകൾ നാം പ്രവർത്തിക്കുമോ? ഒരിക്കലുമില്ല.

സ്റ്റോർബി തന്‍റെ സഹപ്രവർത്തകരെ ഓർമിപ്പിച്ചതുപോലെ, ഇന്നല്ലെങ്കിൽ നാളെ നമ്മുടെ ജീവിതം അവസാനിക്കുന്നതുകൊണ്ടു നാം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു നാം ഏറെ ശ്രദ്ധയുള്ളവരാകേണ്ടേ? കാരണം, നമ്മുടെ ഇന്നത്തെ പ്രവൃത്തികൾ നമ്മുടെ മരണാനന്തര ജീവിതത്തെ ബാധിക്കുമെന്നു നമുക്കറിയാമല്ലോ.

സ്റ്റോർബിയുടെ എതിർപ്പു വകവയ്ക്കാതെ തെറ്റു ചെയ്ത അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർക്ക് ഈ ലോകത്തിൽത്തന്നെ ശിക്ഷ ലഭിച്ചു. എന്നിട്ടും അവരിലൊരാൾ നന്നാകാൻ വിസമ്മതിച്ചതായിട്ടാണു ചരിത്രം. നാം ഇന്നു മരിച്ചാലും നാളെ മരിച്ചാലും നമ്മുടെ പ്രവർത്തികൾക്കു നാം മനിസിലാക്കുന്നതിലുമധികം പ്രാധാന്യം ഉണ്ട് എന്നതു നമുക്കു മറക്കാതിരിക്കാം. അതനുസരിച്ചു നമ്മുടെ പ്രവർത്തികൾ എപ്പോഴും നല്ലവയാണെന്നു ഉറപ്പുവരുത്താം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ