Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഏതു നിമിഷവും മരിക്കാവുന്നവർ നമ്മൾ
1995 മുതൽ 1975 വരെ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധം വഴി സൗത്ത് വിയറ്റ്നാം നോർത്ത് വിയറ്റ്നാമിന്റെ കീഴിൽ വന്നു. അങ്ങനെ രണ്ടു രാജ്യങ്ങളും കൂടി ഒറ്റ രാജ്യമായി മാറി. വിയറ്റ്നാമിനെ ഒന്നിപ്പിക്കുവാൻ വേണ്ടി സൗത്ത് വിയറ്റ്നാമിലെ വിയറ്റ് കോംഗുകൾ നോർത്ത് വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഗവണ്മെന്റിനൊപ്പം പോരാടിയപ്പോൾ അവർക്കു സോവിയറ്റു യൂണിയന്റെയും ചൈനയുടെയുമൊക്കെ പിന്തുണ ഉണ്ടായിരുന്നു.
അങ്ങനെയാണ് ആഗോള കമ്യൂണിസത്തിന്റെ വളർച്ചയ്ക്ക് തടയിടാനായി അമേരിക്ക വിയറ്റ്നാമിലെ യുദ്ധത്തിൽ പങ്കാളിയായത്. ഇരുഭാഗത്തുനിന്നുമായി ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട ഈ യുദ്ധത്തിൽ അമേരിക്കയ്ക്കു സംഭവിച്ച ആൾനാശം അരലക്ഷത്തിനു മുകളിലായിരുന്നു. വിയറ്റ്നാം യുദ്ധത്തിനെതിരായി അമേരിക്കയിലെ പൊതുജനാഭിപ്രായം മാറിയപ്പോൾ അമേരിക്ക അവിടെനിന്നു പിൻവാങ്ങുകയായിരുന്നു.
വിയറ്റ്നാം യുദ്ധകാലത്തു നടന്ന കൊടുംക്രൂരതകളുടെ കഥകൾ യുദ്ധകാലത്തും അതിനുശേഷവും ഇരുഭാഗത്തുനിന്നും പുറത്തുവരികയുണ്ടായി. അതിലൊന്ന് "ഇൻസിഡന്റ് ഓണ്‍ ഹിൽ 192’ എന്ന പേരിലറിയപ്പെടുന്ന തട്ടിക്കൊണ്ടു പോകലിന്റെയും ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും കഥയാണ്.
1966 നവംബർ 18നു രാവിലെ അഞ്ചുമണിക്ക് അഞ്ചുപേരുണ്ടായിരുന്ന ഒരു അമേരിക്കൻ പട്ടാളഗ്രൂപ്പിലെ നാലുപേർ ചേർന്നു കാറ്റ് ടോംഗ് എന്ന ഗ്രാമത്തിൽനിന്ന് ഒരു യുവതിയെ തട്ടിയെടുത്തു. അതിനുശേഷം അവരുടെ താവളത്തിൽ കൊണ്ടുപോയി യുവതിയെ മാനഭംഗം ചെയ്തതിനുശേഷം അതിനീചമായി കൊലപ്പെടുത്തി.
യുവതിയെ തട്ടിയെടുക്കാനുള്ള സാഹചര്യം ഉണ്ടായപ്പോൾ അതിനെ നഖശിഖാന്തം എതിർത്ത പട്ടാളക്കാരനായിരുന്നു റോബർട്ട് സ്റ്റോർബി. പക്ഷേ, സ്റ്റോർബിയുടെ എതിർപ്പ് വകവയ്ക്കാതെ മറ്റു നാലുപേർ അവരുടെ ഹീനപദ്ധതിയുമായി മുന്നോട്ടുപോയി. എന്നുമാത്രമല്ല, തങ്ങളുടെ ക്രൂരകൃത്യത്തിനു പങ്കാളിയാകുവാൻ സ്റ്റോർബിയെ അവർ നിർബന്ധിക്കുകയും ചെയ്തു. പക്ഷേ, മനഃസാക്ഷി ഉണ്ടായിരുന്ന സ്റ്റോർബി അവർക്കു വശംവദനായില്ല.
എന്നുമാത്രമല്ല, തന്റെ ജീവനു ഭീഷണി ഉണ്ടായിട്ടുകൂടി വിവരം മേലധികാരികളെ അറിയിക്കുവാൻ തയാറായി. മേലധികാരികൾ ഈ കുറ്റം കണ്ണടച്ചപ്പോൾ രണ്ടു പട്ടാള ചാപ്ളിന്മാരുടെ സഹായത്തോടെ വിവരം ഉന്നത അധികാരികളെ അറിയിച്ചു. അതെത്തുടർന്നു, കുറ്റം ചെയ്ത നാലു പട്ടാളക്കാരും കോടതി മുന്‍പാകെ ഹാജരാക്കപ്പെടുകയും നാലുപേരും ശിക്ഷിക്കപ്പെടുകയും ചെയ്തു.
ഈ കേസ് കോടതിയിൽ വിസ്തരിക്കപ്പെട്ടതിനുശേഷം വിസ്താരത്തിന്റെ രേഖകൾ പരിശോധിച്ച ദാനിയേൽ ലാംഗ് എന്ന റിപ്പോർട്ടർ 1969-ൽ "ന്യൂയോർക്കർ’ മാസികയിൽ ദീർഘമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിനുശേഷം അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.
ഈ പുസ്തകത്തെ ആധാരമാക്കി 1989-ൽ ഹോളിവുഡിൽ നിന്നു പുറത്തിറങ്ങിയ ഒരു സിനിമയാണു കാഷ്വാലിറ്റീസ് ഓഫ് വാർ. ഡേവിസ് റേബ് തിരക്കഥ എഴുതി ബ്രയൻ ഡിപാമ സംവിധാനം ചെയ്ത ഈ സിനിമയിലെ പ്രധാന കഥാപാത്രം സ്റ്റോർബിയാണ്. എന്നാൽ മൈക്കിൾ ഫോക്സ് വേഷമിട്ട ഈ കഥാപാത്രത്തിനു നൽകിയിരുന്ന പേരു എറിക്സണ് എന്നാണ്.
വിയറ്റ്നാംകാരി യുവതിയെ യാതൊരു വൈമനസ്യവും കൂടാതെ തന്റെ സഹപ്രവർത്തകർ ബലാത്സംഗം ചെയ്തതിനുശേഷം കൊലപ്പെടുത്തിയപ്പോൾ അതു മനസിലാക്കാൻ സാധിക്കാതെ എറിക്സണ് തന്റെ മറ്റു സഹപ്രവർത്തകരോടു പറയുന്ന ഒരു ഡയലോഗ് സിനിമയിലുണ്ട്. അത് ഇപ്രകാരമാണ്:
"നമ്മൾ ഓരോരുത്തരും ഏതു നിമിഷവും കൊല്ലപ്പെടുവാൻ സാധ്യതയുള്ളതുകൊണ്ടു നമുക്ക് എന്തു തോന്ന്യാസവും ചെയ്യാം, അതിൽ ഒരു കുഴപ്പവുമില്ല എന്നാണു പലരുടെയും ചിന്ത പോകുന്നത്. എന്നാൽ ഞാൻ നേരെ മറിച്ചാണു ചിന്തിക്കുന്നത്. നമ്മൾ അടുത്ത നിമിഷം കൊല്ലപ്പെടുവാൻ സാധ്യതയുള്ളതുകൊണ്ടു നാം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഏറെ ശ്രദ്ധയുള്ളവരായിരിക്കണം. കാരണം, നാം ചെയ്യുന്ന കാര്യങ്ങൾക്കു കൂടുതൽ പ്രാധാന്യമുണ്ട്. ഒരുപക്ഷേ നാം അറിയാത്തതിലും കൂടുതൽ അതിനു പ്രാധാന്യമുണ്ട്.’
സ്റ്റോർബി തന്റെ സഹപ്രവർത്തകരോട് പറഞ്ഞ ഈ ഡയലോഗിൽ വലിയ സത്യങ്ങൾ അടങ്ങിയിട്ടുണ്ട്. പട്ടാളക്കാരായ തങ്ങൾ ഏതു നിമിഷവും കൊല്ലപ്പെടാനിടയുള്ളതുകൊണ്ടു തങ്ങൾക്ക് എന്തു തോന്ന്യാസവും ആകാം എന്നാണു സ്റ്റോർബിയുടെ ഗ്രൂപ്പിലെ സഹപ്രവർത്തകർ കരുതിയത്. എന്നാൽ, സ്റ്റോർബി അനുസ്മരിച്ചതുപോലെ ഏതു നിമിഷവും കൊല്ലപ്പെടുവാൻ സാധ്യതയുള്ളപ്പോഴല്ലേ തങ്ങളുടെ പ്രവർത്തികൾ കുറ്റമറ്റതാണെന്ന് അവർ ഉറപ്പുവരുത്തേണ്ടത്. എന്നാൽ അങ്ങനെ അവർക്കു തോന്നിയില്ല. അവർ നേരെ മറിച്ചാണു ചിന്തിച്ചതും പ്രവർത്തിച്ചതും.
ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിൽ ഏതു തിന്മയും ചെയ്യാം എന്നു വിശ്വസിക്കുന്നവർ നമ്മുടെയിടയിലും ഇല്ലേ? തന്മൂലമല്ലേ നമ്മുടെ സമൂഹത്തിൽ അഴിമതിയും അക്രമവും മറ്റു തിന്മകളും വർധിച്ചുവരുന്നത്? ഒരിക്കൽ നാമും ഈ ലോകം വിട്ടുപോകേണ്ടവരാണ് എന്ന ഓർമയുണ്ടെങ്കിൽ തിന്മയുടെ വഴിയെ നാം പോകുമോ? കൊടുംക്രൂരതകൾ നാം പ്രവർത്തിക്കുമോ? ഒരിക്കലുമില്ല.
സ്റ്റോർബി തന്റെ സഹപ്രവർത്തകരെ ഓർമിപ്പിച്ചതുപോലെ, ഇന്നല്ലെങ്കിൽ നാളെ നമ്മുടെ ജീവിതം അവസാനിക്കുന്നതുകൊണ്ടു നാം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു നാം ഏറെ ശ്രദ്ധയുള്ളവരാകേണ്ടേ? കാരണം, നമ്മുടെ ഇന്നത്തെ പ്രവൃത്തികൾ നമ്മുടെ മരണാനന്തര ജീവിതത്തെ ബാധിക്കുമെന്നു നമുക്കറിയാമല്ലോ.
സ്റ്റോർബിയുടെ എതിർപ്പു വകവയ്ക്കാതെ തെറ്റു ചെയ്ത അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് ഈ ലോകത്തിൽത്തന്നെ ശിക്ഷ ലഭിച്ചു. എന്നിട്ടും അവരിലൊരാൾ നന്നാകാൻ വിസമ്മതിച്ചതായിട്ടാണു ചരിത്രം. നാം ഇന്നു മരിച്ചാലും നാളെ മരിച്ചാലും നമ്മുടെ പ്രവർത്തികൾക്കു നാം മനിസിലാക്കുന്നതിലുമധികം പ്രാധാന്യം ഉണ്ട് എന്നതു നമുക്കു മറക്കാതിരിക്കാം. അതനുസരിച്ചു നമ്മുടെ പ്രവർത്തികൾ എപ്പോഴും നല്ലവയാണെന്നു ഉറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top