മടുത്തോ കുടുംബ ജീവിതം‍?
ആ സ്ത്രീ കുട്ടനാട്ടുകാരിയാണ്. പേര് റോസക്കുട്ടി. റോസക്കുട്ടി വിവാഹിതയും മൂന്നു മക്കളുടെ അമ്മയുമാണ്. റോസക്കുട്ടിയുടെ ഭർത്താവിനു മീൻപിടുത്തമാണ് പണി, പേര് ജോണപ്പൻ. വലക്കാരൻ ജോണപ്പൻ എന്നാണ് നാട്ടിൽ അയാൾ അറിയപ്പെടുന്നത്. ജോണപ്പന്‍റെയും റോസക്കുട്ടിയുടെയും വിവാഹം കഴിഞ്ഞിട്ട് പതിനേഴ് വർഷമായെങ്കിലും ഇപ്പോഴും ഇവർക്ക് സ്വന്തമെന്നു പറയാൻ ഒരു വീടില്ല. വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം വാടകവീട്ടിൽ താമസം തുടങ്ങിയതാണ്. ജോണപ്പന്‍റെ അപ്പൻ കറിയാക്കുട്ടി ഒരു കർഷകനായിരുന്നു. സ്വന്തം നിലത്തും പാട്ടത്തിനെടുത്ത നിലത്തും അയാൾക്ക് നെൽകൃഷിയുണ്ടായിരുന്നു. കറിയാക്കുട്ടി തന്‍റെ മരണത്തിനു മുന്പുതന്നെ മക്കൾ നാലുപേർക്കും സ്വത്ത് ഭാഗം വെച്ച് കൊടുത്തതിനെപ്പറ്റി മക്കൾക്കും കുടുംബക്കാർക്കുമൊക്കെ നല്ലതുമാത്രമേ അയാളെപ്പറ്റി പറയാനുള്ളൂ. ജോണപ്പന് കുടുംബസ്വത്തിന്‍റെ വിഹിതം മറ്റുള്ളവർക്ക് കിട്ടിയതുപോലെ കിട്ടിയതാണെങ്കിലും അയാളുടെ പിടിപ്പുകേടുകൊണ്ട് ഒരുപറ കണ്ടം ഒഴിച്ച് ബാക്കിയെല്ലാം അന്യാധീനപ്പെട്ടു പോയി. അലസനും കൂട്ടുകൂടി മദ്യസേവ നടത്തുന്ന ആളുമാണ് ജോണപ്പൻ. പകൽ മുഴുവൻ കിടന്നുറങ്ങുന്ന അയാൾ വൈകുന്നേരം വലയിടാൻ പോകുന്നതിനാണ് എഴുന്നേൽക്കാറ്. ഉച്ചയൂണ് പതിവില്ല. പത്തു മണിയോടെ പ്രാതൽ കഴിച്ച് കിടക്കുന്നതാണ് ശീലം.

റോസക്കുട്ടി അധ്വാനിയാണ്. ആ സ്ത്രീയുടെ ശ്രദ്ധയും ശൂർമ്മയും ഒന്നുകൊണ്ടുമാത്രമാണ് ആ കുടുംബമിപ്പോൾ പട്ടിണി കൂടാതെ കഴിഞ്ഞുപോകുന്നത്. മക്കളിൽ മൂത്തവൾ പ്ലസ്‌വണ്‍ വിദ്യാർഥിനിയാണ്. രണ്ടാമത്തവൾ ഒൻപതാം ക്ലാസിലും ഇളയവൻ ഏഴിലുമാണ് പഠിക്കുന്നത്. കുട്ടികളൊന്നും തന്‍റെ നിയന്ത്രണത്തിൽ നിൽക്കുന്നില്ല എന്ന് റോസക്കുട്ടി പരിഭവത്തോടെ പറയുന്പോൾ അവരെയൊക്കെ വഷളാക്കിയതിനു പിന്നിൽ തന്‍റെ ഭാര്യതന്നെയാണെന്നാണ് ജോണപ്പൻ പറയുന്നത്. കുട്ടികളെ കാണാനോ അവരോട് സംസാരിക്കാനോ അവർക്കൊപ്പമിരുന്ന് ഭക്ഷിക്കാനോ പ്രാർഥിക്കാനോ നേരം കണ്ടെത്താൻ കഴിയാത്ത തന്‍റെ ഭർത്താവ് തന്നെ ഉപദേശിച്ച് നന്നാക്കാൻ നോക്കേണ്ടെന്ന പിടിവാശിയിലാണ് റോസക്കുട്ടി. വിവാഹം കഴിഞ്ഞിട്ട് നാളുകളേറെ ആയെങ്കിലും കേറി കിടക്കാൻ സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ കഴിയാതെ പോയത് തന്‍റെ ഭർത്താവൊരാളുടെ പിടിപ്പുകേടും ആത്മാർത്ഥത ഇല്ലായ്മയും ഒന്നുകൊണ്ടു മാത്രമാണെന്ന് പറയുന്ന റോസക്കുട്ടി കൂടെക്കൂടെ ഇപ്പോൾ പറയുന്നത് തനിക്ക് കുടുംബജീവിതം മടുത്തെന്നാണ്.

ഭൂമിയിലെ സ്വർഗമെന്നാണ് കുടുംബത്തെക്കുറിച്ച് പറയുന്നത്. ഒരു വീടും ആ വീട്ടിൽ കുറെ മനുഷ്യരും ഉള്ളതുകൊണ്ടുമാത്രം ഒരു കുടുംബവും സ്വർഗമാകില്ല. ഓരോ കുടുംബത്തെയും സ്വർഗമാക്കി മാറ്റുന്നത് സ്നേഹത്തിൽ അധിഷ്ഠിതമായ പരസ്പര ബന്ധം തന്നെയാണ്. രാത്രിയിൽ അന്തിയുറങ്ങാനുള്ള ഇടമായോ ഭക്ഷണശാലയായോ മാത്രം വീടിനെ കാണുന്നവർക്ക് അതിനെ സ്വർഗമാക്കാൻ കഴിയില്ലല്ലൊ. കുടുംബജീവിതം നയിക്കുന്നവർക്ക് ആ ജീവിതത്തിൽ മടുപ്പ് അനുഭവപ്പെടാതിരിക്കാനുള്ള ഏക പോംവഴി കുടുംബത്തെ സ്നേഹകൂടാരമായി മാറ്റുക എന്നതുതന്നെയാണ്. മേൽക്കണ്ട കുടുംബത്തിലെ കുടുംബനാഥയ്ക്കോ ഇതര കുടുംബാംഗങ്ങൾക്കോ ജീവിതത്തിൽ മടുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം സ്നേഹത്തിന്‍റെ കരുതൽ അവർ ജീവിക്കുന്ന കുടുംബത്തിൽ അന്യോന്യം തങ്ങൾക്ക് അനുഭവിക്കാൻ കഴിയാതെ പോകുന്നു എന്നതുതന്നെയാണ്. അതിന് മുഖ്യകാരണം കുടുംബനാഥനായ ജോണപ്പനായിരിക്കാം. ഉത്തരവാദിത്വവും ജീവിത ഗൗരവവും തെല്ലും ഇല്ലാത്ത മനുഷ്യനെന്ന് അയാളെക്കുറിച്ച് പറയാമെന്നു തോന്നുന്നു. വിവാഹത്തിന് മുന്പ് അയാൾ അത്തരക്കാരനായിരുന്നോ? അതോ അത്തരമൊരു മാറ്റം വിവാഹശേഷം സംഭവിച്ചതാണോ? വിവാഹശേഷം സംഭവിച്ചതാണെങ്കിൽ റോസക്കുട്ടിക്കു കൂടി അക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട് എന്ന് പറയേണ്ടിവരും.

കുടുംബജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ മനസില്ലാത്തവരും കഴിവില്ലാത്തവരുമായ സ്ത്രീ-പുരുഷന്മാർ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഏറെ ആയതിനാൽ അത്തരക്കാരെ വിവാഹം കഴിഞ്ഞ് എല്ലാം ശരിയായിക്കൊള്ളുമെന്നു പറഞ്ഞ് ഉന്തിത്തള്ളി വിവാഹത്തിലേക്ക് നയിക്കുന്നത് കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും ശൈഥില്യത്തിനേ കാരണമാകൂ. വീടില്ലന്നോ വീട് വയ്ക്കാൻ സ്ഥലമില്ലന്നോ ഒക്കെ പറഞ്ഞ് പരിഭവവും പരാതികളുമായി നടക്കുന്ന എല്ലാവരെയും ഇല്ലായ്മക്കാരെന്ന് പറഞ്ഞ് പിന്തുണയ്ക്കാനാവില്ല. അധ്വാനിക്കുന്നവരും, പാഴ്ചെലവുകൾ ഇല്ലാത്തവരും മിച്ചംവയ്ക്കുവാൻ മനസുള്ളവരുമായ കുടുംബനാഥന്മാർക്ക് ദൈവാശ്രയബോധംകൂടി ഉണ്ടെങ്കിൽ ഇത്തിരി മണ്ണും ഒരു കൊച്ചുവീടും സ്വന്തമാക്കാൻ ബുദ്ധിമുട്ടുണ്ടാകുമോ? ഉണ്ടാവില്ല എന്നാണ് ഇക്കാര്യത്തിൽ വിജയം വരിച്ച കുടുംബനാഥന്മാരുടെ സാക്ഷ്യത്തിന്‍റെ പിൻബലത്തോടെ പറയാൻ കഴിയുന്നത്. ജീവിത ശൈലിയിലും ജീവിതത്തെ സംബന്ധിച്ചു പുലർത്തേണ്ട മനോഭാവത്തിലും മാറ്റം വരുത്തുക എന്നതാണ് ഇത്തരം കാര്യങ്ങളിൽ മുഖ്യം എന്ന് എനിക്ക് തോന്നുന്നു.

സിറിയക് കോട്ടയിൽ