മാർപാപ്പയും സച്ചിനും ജയേഷിനോടു പറഞ്ഞത്
വത്തിക്കാനിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർഥനാ ആശംസകളുമായി പെട്ടെന്നൊരു ദിവസം നിങ്ങൾക്കൊരു കത്തു വന്നാൽ എങ്ങനെയിരിക്കും? ചെറുതായിട്ടെങ്കിലും ഒന്നന്പരക്കുമല്ലേ? എന്നാൽ ചേർത്തല പട്ടണക്കാട് സ്വദേശിയായ ജയേഷിന് പക്ഷെ അത് അന്പരപ്പിക്കുന്ന ഒരു സങ്കൽപ്പമായിരുന്നില്ല. കാരണം ജയേഷിന് അങ്ങനെ ഒരു കത്ത് വന്നിട്ടുണ്ട്. അക്ഷരം എന്ന മഹാവൈദ്യനെത്തേടിയുള്ള ഡി.ജയേഷ് എന്ന കവിയുടെ യാത്ര ഇന്ന് ചെന്നെത്തിനിൽക്കുന്നത് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടേയുമടക്കം നിരവധി പ്രമുഖരുടെ അഭിനന്ദവുമായാണ്. ഉള്ളിൽ വിരിഞ്ഞതെല്ലാം, പ്രണയവും സൗഹൃദവും വിരഹവുമെല്ലാം കള്ളത്തിന്‍റെ മേൻപൊടിയില്ലാതെ അക്ഷരങ്ങളായി കുറിച്ചതിന്‍റെ അംഗീകാരം. ജയേഷിന്‍റെ കുറച്ചു വിശേഷങ്ങളിലൂടെ നമുക്കും സഞ്ചരിക്കാം.

അസ്തമിക്കാൻ മടിച്ച സൂര്യൻ

ഏഴാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു ജയേഷിന്‍റെ ഭാവനകൾ ആദ്യമായി ചിറകു വിടർത്തിയത്. സ്കൂളിൽ കവിത എഴുത്തു മത്സരം നടക്കുന്നു. പങ്കെടുക്കണമെന്ന് ആഗ്രഹിച്ചതൊന്നുമല്ല. എങ്കിലും വെറുതെ പേരു കൊടുത്തു. അസ്തമയ സൂര്യൻ എന്നതായിരുന്നു വിഷയം. എന്തെഴുതണമെന്നതിനെക്കുറിച്ചു പക്ഷെ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അനുഭവത്തിൽ തന്നെ അത്തരമൊരു സംഭവം മുറിവുണങ്ങാതെ കിടപ്പുണ്ടായിരുന്നു. ഒരിക്കൽ അച്ഛന്‍റെയൊപ്പം കടപ്പുറത്ത് പോയപ്പോഴാണ് മാതാപിതാക്കളോടൊപ്പം കടൽ തീരത്ത് വന്ന അന്ധനായ ഒരു കുട്ടിയെ ശ്രദ്ധിക്കുന്നത്. മാതാപിതാക്കൾ അവന് കടലിന്‍റെ ഭംഗി വാക്കുകളിലൂടെ വിവരിച്ച് കൊടുക്കുകയാണ്. അത് മനസിലുണ്ടാക്കിയ നീറ്റൽ ചെറുതായിരുന്നില്ല. ആ സംഭവം കുറിക്കാൻ വേണ്ടിയാണ് ആദ്യമായി തൂലിക ചലിപ്പിച്ചത്. അത് വെറുതെയായില്ല. ഏറ്റവും മികച്ച കവിതയായി തെരഞ്ഞടുത്തതും ഇതായിരുന്നു. അതു വലിയ പ്രചോദനമായി.

എന്‍റെ കവിതകൾ

ആദ്യ കവിതയ്ക്ക് കിട്ടിയ അംഗീകാരം ഏറെ സന്തോഷിപ്പിച്ചു. പിന്നീട് സ്കൂളുകളിലും കോളജിലുമായി ഒരുപാടു മത്സരങ്ങളിൽ കവിതകൾ രചിച്ചു. പലതും സമ്മാനാർഹമായി. കുറഞ്ഞ വരികളിൽ കുറെയേറെ കാര്യങ്ങൾ പറയുക എന്നതാണ് ജയേഷിന്‍റെ കവിതകളുടെ പ്രധാന ആകർഷണം. പക്ഷെ എഴുതിയ കവിതകൾ പ്രസിദ്ധീകരിക്കാൻ ഒരിടം ഇല്ലാതിരുന്നത് പ്രധാന പ്രതിസന്ധിയായിരുന്നു. അതിന് ഒരു പരിഹാരമായിട്ടാണ് എന്‍റെ കവിതകൾ എന്ന പേരിൽ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. വിചാരിച്ചതിലും വലിയ സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. സമാനമനസ്കരും കവിതകളെ ഇഷ്ടപ്പെടുന്നതുമായ ഒരുപാടു പേര് ഇന്നിപ്പോൾ പേജിന് ഫോളോവേഴ്സ് ആയിട്ടുണ്ട്. എഴുതിയ കവിതകളിൽ അത്രയും പ്രശസ്തരായ വ്യക്തികൾക്ക് അയച്ചു കൊടുക്കുക എന്നതാണ് കർണാടക വാടിയിൽ എസിസി സിമന്‍റ്സിൽ ജോലിക്കാരനായ ഈ ചെറുപ്പക്കാരന്‍റെ ആനന്ദം. ഒഎൻവിയും വയലാർ ശരത്ചന്ദ്രവർമയും ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ, മന്ത്രി ജി. സുധാകരനടക്കം രാഷ്‌ട്രീയ, സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിലെ ഒരുപാടു പേർക്കു ജയേഷ് ഇതിനോടകം കവിതകൾ അയച്ചുകഴിഞ്ഞു. പലതിനും മറുപടി ലഭിക്കുകയും ചെയ്തു.

സച്ചിൻ എന്‍റെ ദൈവമായിരുന്നില്ല. എങ്കിലും!

ക്രിക്കറ്റ് എന്നാൽ സച്ചിൻ. സച്ചിൻ എന്നാൽ ക്രിക്കറ്റ്. അങ്ങനെയായിരുന്നു ജയേഷിനും. ഏതൊരു ക്രിക്കറ്റ് പ്രേമിയെയുംപോലെ സച്ചിന്‍റെ വിരമിക്കൽ വിശ്വസിക്കാൻ കഴിയാതിരുന്ന ജനകോടികളിൽ ഒരാൾ.

ക്രിക്കറ്റ് എന്‍റെ മതമായിരുന്നില്ല
സച്ചിൻ എന്‍റെ ദൈവവും; പക്ഷെ
അറിയാതെയെങ്കിലും എന്‍റെയീ
കണ്ണുകളും ഈറനണിയുന്നു
കടുവയും വന്മതിലും ഇപ്പോഴീ ദൈവവും
എല്ലാവരും മടങ്ങുന്പോൾ തോന്നുന്ന
ശൂന്യതയിൽ ഞാനും കൊതിക്കുന്നു
സച്ചിൻ ഉണ്ടായിരുന്നെങ്കിൽ, സച്ചിൻ... സച്ചിൻ...
എന്ന ആരവമതുണ്ടായിരുന്നെങ്കിൽ.


ഈ വരികൾക്കുള്ളിൽ ഒളിപ്പിച്ചിരുന്നു സച്ചിനോടുള്ള സ്നേഹം മുഴുവനും. ഒടുവിൽ ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സച്ചിന് അയച്ചുകൊടുത്തു. മറുപടിയും വന്നു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു. കഴിഞ്ഞ 24 വർഷമായി താങ്കളെപ്പോലുള്ള ആരാധകരുടെ വലിയ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് എനിക്കിന്നീ നിലയിൽ എത്താൻ കഴിഞ്ഞത്. നന്ദി. മലയാളത്തിൽ കുറിച്ച ഈ വരികൾക്കും ഇത് പരിഭാഷപ്പെടുത്താൻ കാണിച്ച ത്യാഗത്തിനും.

വത്തിക്കാനിൽ നിന്നൊരു കത്ത്

സച്ചിനെക്കുറിച്ചെഴുതിയ തൂലിക വിശുദ്ധ മദർ തെരേസയെക്കുറിച്ചും എഴുതാതിരുന്നില്ല. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ജയേഷ് പൂർത്തീകരിച്ച "അമ്മേ അശരണുരുടെ അമ്മേ' എന്നു തുടങ്ങുന്ന പതിനാലു വരികളുള്ള കവിത ജയേഷ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പയ്ക്ക് അയച്ചു. കവിതയ്ക്ക് നന്ദിയും ഒപ്പം പ്രാർഥനാശംസകളും അറിയിച്ചുകൊണ്ട് മാർപാപ്പയുടെ ഓഫീസിൽ നിന്നും മറുപടി കത്ത് വന്നത് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് ജയേഷ് കാണുന്നത്. ഈ കവിത തന്നെ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച കോൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നും അഭിനന്ദന കത്ത് ലഭിക്കുകയും ചെയ്തു. പിന്നീട് ഈ കവിത തീർഥാടന കേന്ദ്രമായ തങ്കിപ്പള്ളിക്ക് അയച്ചു. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ചുള്ള പള്ളിയിലെ പ്രത്യേക പ്രാർഥനാ മധ്യേ ജയേഷിന്‍റെ കവിത അവിടെ അവതരിപ്പിക്കുകയും ചെയ്തു.

നീ ഞാൻ നമ്മൾ

ജയേഷിന്‍റെ കവിതകളുടെ പൊതു സ്വഭാവം അങ്ങനെയാണ് നീ എന്ന നമ്മൾ ഓരോരുത്തരെക്കുറിച്ചും ഞാൻ എന്ന ജയേഷിലേക്കു തന്നെയും പിന്നെ നമ്മൾ എന്ന സമൂഹത്തിലേക്കും ചൂണ്ടുന്ന വരികളാണ് മിക്ക കവിതകളിലും കാണുവാൻ സാധിക്കുന്നത്. കണ്ടറിഞ്ഞതും അനുഭവത്തിൽ നിന്നുമുള്ള സംഭവങ്ങളുമാണ് കവിതകളാകുന്നത്. കുറഞ്ഞ വരികൾ കൊണ്ടു തന്നെ പറയാൻ ഉദ്ദേശിച്ചത് പറഞ്ഞു തീർക്കുന്ന പതിവു രീതി എല്ലാത്തിലും കാണാനാകും. ചേർത്തല പട്ടണക്കാട് മുല്ലശേരി ഇല്ലത്ത് ജയേഷിന്‍റെ രചനകൾക്ക് എല്ലാ പ്രചോദനവുമായി അച്ഛൻ ദാമോദര ശർമയും അമ്മ സുധയും സഹോദരൻ രാജേഷും എപ്പോഴും ഒപ്പമുണ്ട്.

ജയ്സണ്‍ അതിരന്പുഴ