തത്ത മുത്തശൻ കുകി
ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും ആയുർദൈർഘ്യമേറിയ പക്ഷി കുകി എന്നു പേരായ ആണ്‍തത്തയാണ്. 1933 ജൂണ്‍ 30-ന് ഓസ്ട്രേലിയയിൽ ജനിച്ച ഈ തത്ത മുത്തശന് വരുന്ന ജൂണ്‍ 30-ന് 85 വയസ് പൂർത്തിയാകും. വേൾഡ് പാരറ്റ് ട്രസ്റ്റ് എന്ന പക്ഷിസംഘടന പുറത്തിറക്കിയ ബുള്ളറ്റിനിലെ വെളിപ്പെടുത്തൽ അനുസരിച്ച് ഒരു തത്തയുടെ പരമാവധി ആയുർദൈർഘ്യം 40 മുതൽ 60 വരെ വർഷമാണ്.

അമേരിക്കയിലെ ഇല്ലിനോയിസിലെ ഷിക്കാഗോയിൽ ഉള്ള ബ്രൂക്ഫീൽഡ് കാഴ്ചബംഗ്ലാവിലാണ് കുകി മുത്തശന്‍റെ വിശ്രമജീവിതം. 1934-ൽ ബ്രൂക്ഫീൽഡ് കാഴ്ചബംഗ്ലാവ് ആരംഭിച്ചപ്പോൾ അവിടത്തെ ആദ്യത്തെ അന്തേവാസിയായി എത്തുന്പോൾ കുകിക്ക് ഒരുവയസായിരുന്നു പ്രായം. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള സിഡ്നിയിലെ ടറോംഗ കാഴ്ചബംഗ്ലാവിൽ നിന്നാണ് അവിടെ എത്തുന്നത്. അന്ന് തന്നോടൊപ്പം അവിടെയുണ്ടായിരുന്നവരും തനിക്കു ശേഷം വന്നവരും ആരുംതന്നെ ഇന്നു ജീവിച്ചിരിപ്പില്ല. കുകി കഴിഞ്ഞാൽ ഇന്നു ജീവിച്ചിരിക്കുന്ന പ്രായംകൂടിയ ഒരു പെണ്‍തത്ത ഇംഗ്ലണ്ടിലെ പാരഡൈസ് വൈൽഡ് ലൈഫ് കാഴ്ചബംഗ്ലാവിൽ ജീവിക്കുന്നുണ്ട്.

കാഴ്ചബംഗ്ലാവിൽ നടന്നുവന്നിരുന്ന പ്രദർശനമേളയിലെ മുഖ്യതാരമായിരുന്നു കുകി മുത്തശൻ. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ 2007-നു ശേഷം പ്രദർശനങ്ങളിൽ നിന്നൊക്കെ കുകി ഒഴിഞ്ഞുനിൽക്കുകയാണ്. ചില്ലറ അസുഖങ്ങളും പോഷകാഹാരക്കുറവിനാൽ ഉണ്ടാകുന്ന രോഗങ്ങളും കുകിക്കുണ്ട്. കൃത്യസമയങ്ങളിൽ മികച്ച വൈദ്യപരിചരണവും ലഭിക്കുന്നുണ്ട്. കൂടെയുള്ള പക്ഷിമൃഗാദികളോടും പരിചാരകരോടും പരിശീലകരോടും നല്ല സൗഹൃമാണ് കുകി പുലർത്തുന്നത്. പഴവർഗങ്ങളും ധാന്യമണികളും ഇളംപുൽനാന്പുകളുമാണ് ഇഷ്ടഭക്ഷണം.

ജോർജ് മാത്യു പുതുപ്പള്ളി