ജീവിതം പാടുന്പോൾ...
പാട്ടൊരുക്കത്തിനുശേഷം അവർ നേരേ പോകുന്നത് റെയിൽവേ, മെട്രോ സ്റ്റേഷനുകളിലേക്കാണ്. എഴുതി, ഈണമിട്ടു പാടിയ ക്ഷീണംതീർക്കാൻ എങ്ങോട്ടും യാത്രപോകാനല്ല. ആ പാട്ടുകൾപാടിക്കേൾപ്പിക്കാനാണ്. ആളുകൾ കൂടുന്നയിടങ്ങളിൽനിന്ന് എന്തു പ്രതികരണം കിട്ടുന്നുവെന്നറിയാനാണ്. മുംബൈയിൽനിന്നുള്ള ഫോക് മസ്തി എന്ന ബാൻഡ് വ്യത്യസ്തമാകുന്നത് അങ്ങനെ.

മൂന്നുപേർ, മൂന്നുവർഷം

ഗിറ്റാറിസ്റ്റും ഗായകനുമായ വിപുൽ പഞ്ചൽ, കീബോർഡിസ്റ്റ് സച്ചിൻ (സമാധാൻ) ഗുൽദാഗ്ഡെ, പെർക്കഷനിസ്റ്റ് റോഷൻ ആദി എന്നീ മൂന്നുപേർ ചേർന്ന് മൂന്നു വർഷം മുന്പാണ് ഫോക് മസ്തി തുടങ്ങിയത്. ഇന്ത്യൻ നാടോടി സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ഇണക്കിച്ചേർത്ത് അവർ പാട്ടുണ്ടാക്കുന്നു. രാജ്യത്തെ മുൻനിര ബാൻഡുകളിലൊന്നായി ചുരുങ്ങിയകാലംകൊണ്ട് അവർ വളരുകയും ചെയ്തു. മയൂർ നാഗ്പാൽ എന്ന ഗായകനും ഇടയ്ക്കൊക്കെ ഒപ്പംചേരും.

എൻജിനിയറിംഗ് പഠനകാലത്തുതന്നെ വിപുലിന്‍റെ മനസിൽ സംഗീതമുണ്ട്. പാട്ടുകൾ എഴുതിവയ്ക്കുകയും ഈണങ്ങളിട്ടു പരീക്ഷിക്കുകയും ചെയ്തു. പിന്നെയാണ് സച്ചിനെയും റോഷനെയും കണ്ടുമുട്ടിയത്. പിന്നെ ഒരുമിച്ചായി പരീക്ഷണങ്ങൾ. തബല ശാസ്ത്രീയമായി പഠിച്ചയാളാണ് റോഷൻ. ഇപ്പോഴും പഠനം മുടക്കിയിട്ടില്ല. പെർക്കഷൻ ഉപകരണങ്ങൾ എന്തുകിട്ടിയാലും വായിക്കാമെന്ന ആത്മവിശ്വാസമുണ്ട്., കഴിവും. ലൈവ് ഷോകളിൽ ഒരേസമയം ഒട്ടേറെ ഉപകരണങ്ങൾ കൈകാര്യംചെയ്ത് കേൾവിക്കാരെ വിസ്മയിപ്പിക്കാനും മിടുക്കൻ.

സച്ചിൻ അടിസ്ഥാനപരമായി മ്യൂസിക് അറേഞ്ചറാണ്. ഇന്ത്യൻ സംഗീതം, വിശേഷിച്ച് നാടോടി സംഗീതം മുന്പ് അത്ര പരിചിതമല്ലായിരുന്നു സച്ചിന്. കീബോർഡ് വായന തുടങ്ങിയതുപോലും ഇന്ത്യൻ സംഗീതം കൂടുതൽ കേട്ടുതുടങ്ങിയശേഷമാണ്. ഇപ്പോൾ ഫോക് മ്യൂസിക് ആണ് തന്‍റെ ജീവനെന്ന് സച്ചിൻ പറയുന്നു.

നാട്, നാട്ടുകാർ

വിപുലാണ് ബാൻഡിന്‍റെ സ്ഥാപകൻ. ഗാനരചനയും സംഗീതസംവിധാനവും നിർവഹിക്കുന്നത് അദ്ദേഹംതന്നെ. നമ്മൾ ജീവിക്കുന്ന സ്ഥലത്തെ സ്നേഹിക്കുക, ജീവിതം ആസ്വദിക്കുക- പാട്ടെഴുതുന്പോഴും ഈണമൊരുക്കുന്പോഴും പാടുന്പോഴും വിപുലിന്‍റെ മനസിലുള്ളത് ഈ ചിന്തമാത്രം. ചുറ്റുമുള്ള ആളുകളെക്കുറിച്ചു പാട്ടുണ്ടാക്കുന്പോൾ അവർക്കിടയിൽച്ചെന്നു കേൾപ്പിക്കണമെന്നു തോന്നുന്നത് സ്വാഭാവികം. അതുകൊണ്ടുതന്നെയാണ് പാട്ടുകൾ ഒരുങ്ങിക്കഴിഞ്ഞാൽ നേരേ റെയിൽവേ സ്റ്റേഷനുകളിലേക്ക് ഈ മൂന്നംഗസംഘം എത്തുന്നത്. സ്വന്തം നാടായ മുംബൈതന്നെയായിരുന്നു അവരുടെ ആദ്യ ആൽബത്തിന്‍റെ വിഷയം. ആമ്ചി മുംബൈ എന്നു പേരുമിട്ടു.

സമൂഹത്തിനുള്ള നന്മയുടെ സന്ദേശമായാണ് ഫോക് മസ്തി സംഗീതത്തെ കാണുന്നത്. അതിനോടു സത്യസന്ധത പുലർത്തുന്ന കാര്യത്തിൽ ഒരു നീക്കുപോക്കുമില്ല. നാടോടി സംഗീതത്തിന് കൂടുതൽ ഉൗന്നൽ കൊടുക്കുന്നതുകൊണ്ട് ഇവർക്കാർക്കും ഒരു റോക്ക്സ്റ്റാർ ഇമേജ് ഇല്ല. അതിനോട് ഇഷ്ടവുമില്ല.

കൂട്ടുകെട്ടുകൾക്ക് ഒരുക്കം

ആമ്ചി മുംബൈ ഒരു മ്യൂസിക് ചാനലിലൂടെയാണ് അവതരിപ്പിച്ചത്. ആരാധകരുടെ വലിയൊരു നിര അന്നേ കൂടെക്കൂടി. അടുത്തയിടെ റിലീസ് ചെയ്തത് ലൈഫ് ഇസ് ക്രേസി എന്ന ആൽബമാണ്. ഒരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെയായിരുന്നു അവതരണം. മറ്റു സംഗീതജ്ഞരുമായി ചേർന്ന് കൂടുതൽ പാട്ടുകൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഫോക് മസ്തി ഇപ്പോൾ. സിംബാബ്‌വേയിൽനിന്നുള്ള ഒരു പെർക്കഷനിസ്റ്റിനെ ഒരു സംഗീതപരിപാടിയിൽവച്ച് കണ്ടുമുട്ടി. മിക്കവാറും അദ്ദേഹമായിരിക്കും ഇവരുടെ ആദ്യ കൂട്ടുകാരൻ.
ജീവിത ചക്രങ്ങൾ ഉരുളട്ടെ...

ഹരിപ്രസാദ്‌