പറയാം നോ എന്നും യേസ് എന്നും
റെനിമോൾ പിണക്കത്തിലാണ്. അവൾ വേലിപ്പുറത്ത് റജിയുടെയും റിന്‍റുവിന്‍റെയും മൂന്നു മക്കളിൽ ഇളയവളാണ്. പത്താം ക്ലാസിൽ പഠിക്കുന്ന റെനി പഠനത്തിൽ മികവ് പുലർത്തുന്നവളാണെങ്കിലും വാശിയുടെ കാര്യത്തിൽ അതിലും മുന്നിലാണ്. അവളുടെ വാശിയെപ്പറ്റിയും അരിശത്തെക്കുറിച്ചും അവളുടെ അധ്യാപകർക്കും സഹപാഠികൾക്കും അറിവുള്ളതാണ്. അധ്യാപകർ അവളുടെ ഇത്തരമൊരു സ്വഭാവത്തെപ്പറ്റി അതൃപ്തരാണെന്ന കാര്യം അവർതന്നെ പലപ്പോഴും അവളുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. ഇത്തവണ അവളുടെ പിണക്കം അവളുടെ മമ്മിയോടുതന്നെയാണ്. അവളുടെ ആഗ്രഹപ്രകാരം സ്മാർട്ട്ഫോണ്‍ വാങ്ങിക്കൊടുക്കാൻ അവളുടെ പപ്പ റജി തയാറായെങ്കിലും അക്കാര്യത്തിന് മമ്മി ബോധപൂർവം മുടക്കു കൽപ്പിച്ചതിന്‍റെ പേരിലാണ് മമ്മിയോടവൾ പിണങ്ങിയത്.

ഫോണ്‍ വാങ്ങിച്ചു നൽകാൻ തയാറാകുന്നില്ലെ്ലങ്കിൽ താനിനി സ്കൂളിൽ പോകുന്നില്ലെന്നുള്ള പിടിവാശിയിലാണ് അവൾ. പെണ്ണിനെ കൊഞ്ചിച്ചുകൊഞ്ചിച്ച് വഷളാക്കിയത് അവളുടെ അപ്പൻതന്നെയാണെന്ന് പറയുന്ന റിന്‍റു ഇക്കാര്യത്തെപ്രതി തന്‍റെ ഭർത്താവുമായി വഴക്കു കൂടുകയും ചെയ്തു. മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിൽ തെറ്റില്ലെ്ലന്നും റെനിയുടെ പ്രായത്തിലുള്ള എത്രയോ കുട്ടികൾ അവൾ ആഗ്രഹിക്കുന്ന വിലയുളള ഫോണിനെക്കാൾ എത്രയോ ഇരട്ടി വിലയുള്ള ഫോണുകളും ഐ പാഡുകളും ഉപയോഗിക്കുന്നത് തന്‍റെ ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടെന്നും പറയുന്ന റജി മക്കളെ വളർത്തുന്പോൾ അവരുടെ മാതാപിതാക്കളും കാലത്തിനൊത്ത് തങ്ങളുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തണമെന്നാണ് പറയുന്നത്. മക്കളുടെ താളത്തിനൊത്തു തുള്ളാൻ തന്നെ കിട്ടില്ലെന്നും പെണ്ണിനു ഫോണ് വാങ്ങിക്കൊടുത്താൽ അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾക്കു റജിതന്നെ പരിഹാരം കണ്ടെത്തിക്കൊള്ളണമെന്നുമുള്ള കർക്കശമായ നിലപാടിലാണ് റിന്‍റു. തന്‍റെ മകൾ തന്‍റെ നിയന്ത്രണത്തിലാണെന്നും അവൾക്ക് ഒരു സ്മാർട്ട് ഫോണ്‍ വാങ്ങിക്കൊടുത്താൽ അത് വലിയ കുഴപ്പങ്ങൾക്കു കാരണമാകുമെന്നൊന്നും തനിക്ക് തോന്നുന്നില്ലെന്നുമാണ് റജിയുടെ നിലപാട്. മമ്മിയുൾപ്പെടെ പലരും തന്‍റെ ആഗ്രഹത്തിന് എതിരാണെങ്കിലും തന്‍റെ പപ്പ തന്‍റെ‍പക്ഷത്താണെന്ന് റെനിക്ക് ഉറച്ച ബോധ്യമുള്ളതിനാൽ അവൾ തന്‍റെ പിടിവാശിയിൽതന്നെ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

കുടുംബനന്മയെ കരുതി നിലപാടുകളിലും മനോഭാവങ്ങളിലും മാറ്റം വരുത്താൻ കുടുംബത്തിലെ ഓരോ അംഗത്തിനും കഴിയേണ്ടതാണ്. എന്നാൽ മക്കളോട് “നോ” എന്നും “യേസ്” എ ന്നും അവസരോചിതമായി പറയാൻ മാതാപിതാക്കൾ പഠിക്കേണ്ടതാണ്. മക്കളുടെ താത്്കാലിക ആഗ്രഹങ്ങൾ അരുതാത്തതും അവരുടെ ഭാവിക്കു ദോഷകരമാകാൻ സാധ്യതയുള്ളതുമാണെങ്കിൽ ജീവിതാനുഭവവും വിവേകവുമുള്ള മാതാപിതാക്കൾക്ക് അവയ്ക്കൊക്കെ തടയിടാൻ കഴിയേണ്ടതാണ്. മക്കളുടെ നൈമിഷിക സുഖമല്ല അവരുടെ നീണ്ടുനിൽക്കുന്ന സന്തോഷവും ജീവിത വിജയവുമാണ് മാതാപിതാക്കൾ ലക്ഷ്യംവയ്ക്കേണ്ടത്. ഇത്തരം അവസരങ്ങളിൽ കുട്ടികളെ അവരുടെ നിലപാടുകളെ സംബന്ധിച്ചുള്ള ന്യൂനതകളെക്കുറിച്ച് തിരിച്ചറിവുളളവരാക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വെട്ടിനിരത്തൽ ശൈലിയിലുള്ള പ്രതികരണങ്ങളും സമീപനങ്ങളും മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് മേൽക്കണ്ട കേസുകളിൽ ആശാസ്യമല്ല. അവരുടെ കർക്കശ നിലപാടുകളും അയഞ്ഞ നിലപാടുകളും കുട്ടികളുടെ രൂപീകരണത്തിൽ ഒന്നുപോലെ ദോഷകരമായി ബാധിക്കുന്നവയാണ്. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളെക്കൂടി വിശ്വാസത്തിലെടുക്കുക, അവരെ കേൾക്കുക എന്നതൊക്കെ പ്രധാനപ്പെട്ടതാണ്. കുറ്റപ്പെടുത്തലുകളെക്കാൾ കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് നല്ലത് സ്നേഹപൂർവവും അനുകന്പാർദ്രവുമായ തിരുത്തലുകളാണെന്ന് എനിക്കു തോന്നുന്നു. കുട്ടികൾ നമ്മുടെ പക്ഷത്തേക്ക് വരാൻ അവരെ മനസിലാക്കി അവരുടെ പക്ഷത്തേക്കുകൂടി കടന്നുനിൽക്കാൻ കഴിയുന്നത് ഗുണം ചെയ്യുമെന്നാണ് എന്‍റെ പക്ഷം.

മക്കളുടെ വളർച്ചയെ സംബന്ധിച്ചുള്ള ഉറച്ച നിലപാടുകളും പ്രായോഗിക തീരുമാനങ്ങളും ഒരു മനസ്സോടെ കൈക്കൊള്ളാൻ മാതാപിതാക്കൾക്കിരുവർക്കും കഴിയേണ്ടതാണ്. രക്ഷാ കർതൃത്വത്തെ സംബന്ധിച്ച് അപ്പനമ്മമാർ ഇരുവരും ഇരുതട്ടുകളിൽ നിലകൊള്ളുന്നത് മക്കളുടെ വ്യക്തിത്വ രൂപീകരണത്തെയും ആരോഗ്യകരമായ അവരുടെ വളർച്ചയേയും ദോഷകരമായി ബാധിക്കുമെന്നതിൽ സംശയമില്ല. മക്കളുടെ ഭാവിയെയും അവരുടെ നന്മയെയും ലക്ഷ്യംവച്ചുകൊണ്ടുള്ള അവരിരുവരുടെയും തുറന്ന ചർച്ചയും ആശയസമന്വയവും ഇത്തരത്തിൽ പ്രധാനപ്പെട്ടതാണെന്ന് തോന്നുന്നു. കാലാനുസൃത മാറ്റങ്ങൾ രക്ഷാകർതൃത്വത്തോട് ബന്ധപ്പെട്ട് മാതാപിതാക്കളുടെ മനോഭാവങ്ങളിലും നിലപാടുകളിലും വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും ആ തലത്തിലുള്ള പരന്പരാഗത സമീപന രീതികളേയും പാഠങ്ങളേയും പാടേ തള്ളിക്കളയുന്നത് അബദ്ധമാണെന്നാണ് എന്‍റെ അഭിപ്രായം.