Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓർമയിൽ ആ ഈണം
ഇരുപത്തെട്ടു വർഷം മുന്‍പാണ്. ഓണനാളുകൾ വിളിപ്പാടകലെയുണ്ട്. എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ സാക്ഷാൽ എം.എസ്. വിശ്വനാഥൻ ഇരിക്കുന്നു. സമീപം നീണ്ടു മെലിഞ്ഞ ഒരു യുവാവ്. എംഎസ്വിയുടെ ഹാർമോണിയത്തിനു മുകളിലിരിക്കുന്ന കടലാസുകൾ നിറയെ ആ യുവാവെഴുതിയ പാട്ടുകളാണ്. ഇളംകാറ്റിൽ ആ കടലാസുചുരുളുകൾ ഇളകുന്നതുപോലെ കവിയുടെ മനസും ഇളകിയാടുന്നുണ്ടായിരുന്നു- താനെഴുതിയ വരികൾക്ക് ഇതിഹാസ സമാനനായ എം.എസ്. വിശ്വനാഥൻ ഈണമിടുകയാണ്. പാട്ടിലൊരിടത്ത് എഴുതിയപോലെ ജന്മപുണ്യമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന നിമിഷങ്ങൾ...
മെല്ലിശൈ മന്നൻ പക്ഷേ സൗമ്യനും സന്തോഷവാനുമായിരുന്നു. അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളിലും നോട്ടങ്ങളിലും വാക്കുകളിലും അപാരമായ ഉൗർജം നിറഞ്ഞിരുന്നു. "വരികൾ തരൂ, എന്നിട്ടേ ട്യൂണിടുന്നുള്ളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അവിശ്വസനീയമെന്നുതന്നെ പറയണം, നിമിഷങ്ങൾകൊണ്ട് അദ്ദേഹം ഓരോ പാട്ടിനും അഞ്ചും ആറും ഈണങ്ങൾവീതമിട്ടു. എന്നിട്ടു കവിയോടു ചോദിച്ചു- "ഏതാണ് നിനക്കിഷ്ടമായത്?' കേട്ടതെല്ലാം അതിസുന്ദരമായതിനാൽ ആ യുവാവ് അല്പനിമിഷം മൗനിയായി. എംഎസ്വി ഉടനെ കവിയുടെ തോളിൽതട്ടിക്കൊണ്ടു പറഞ്ഞു- "ചിന്ത മാറാൻ പാടില്ല. നീ ഇവിടെയെങ്ങുമല്ലേ? നമുക്ക് മ്യൂസിക്കിനെക്കുറിച്ചുമാത്രം ചിന്തിക്കാം'.
എം.എസ്. വിശ്വനാഥന്റെ ഈണത്തിൽ അങ്ങനെ പത്ത് ഓണപ്പാട്ടുകൾ പിറവിയെടുത്തു. ഈ പുലരിയിൽ, മുറപ്പെണ്ണേ നീ, സ്വാതി തിരുനാളിൻ, പുന്നമട കായലിലെ തുടങ്ങിയ സുന്ദരഗാനങ്ങൾ. ജയചന്ദ്രനും എസ്. ജാനകിയും (നാലുവരി എം.എസ്. വിശ്വനാഥൻ സ്വയവും!) പാടിയ ആ ആൽബം ഓണം- 89 (ചിങ്ങനിലാപ്പക്ഷി) എന്ന പേരിൽ കാസറ്റിലാക്കിയത് പ്രശസ്തനായ നിസരി ഉമ്മറിന്റെ നേതൃത്വത്തിലായിരുന്നു. പാട്ടുകളുമായി എംഎസ്വിയുടെ മുന്നിലിരുന്ന യുവാവിനെ നിങ്ങളറിയും- ചിറ്റൂർ ഗോപി. സിനിമാപ്പാട്ടുകളും, ഭക്തിഗാനങ്ങളും ആൽബം സോങ്ങുകളും പരസ്യ ജിംഗിളുകളുമടക്കം ഒട്ടേറെ ഹിറ്റുകളുടെ രചയിതാവ്.
തബല, കവിത
കവിതയെഴുത്ത് സ്കൂൾകാലത്തേ തുടങ്ങിയെങ്കിലും ഗോപി പാട്ടുകളിലേക്കു നടന്നുകയറിയതു പക്ഷേ, രചയിതാവായല്ല; തബലിസ്റ്റായാണ്. യേശുദാസിന്റെ ഓർക്കസ്ട്രയിലുണ്ടായിരുന്ന ആന്റണിയുടെ ആദ്യ ശിഷ്യനായി ഗോപി. പതിനേഴാം വയസിൽ യേശുദാസും എസ്. ജാനകിയുമടക്കമുള്ളവർ പങ്കെടുത്ത വലിയ സംഗീതപരിപാടിയിൽ തബലവായിക്കാൻ കയറി. കലാഭവനിലെ പ്രവർത്തനകാലത്ത് ഏതാണ്ടെല്ലാ പ്രമുഖകർക്കുമൊപ്പം വേദികളിലുണ്ടായിരുന്നു. സിനിമാ പാട്ടുകളുടെ റെക്കോർഡിംഗിനും വായിച്ചു. വെൽക്കം ടു കൊടൈക്കനാൽ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ പാട്ടുകളിൽ കേൾക്കുന്നത് ഗോപിയുടെയും തബലയാണ്.
കലാഭവനിലുള്ളപ്പോൾ ഒരിക്കൽ ആബേലച്ചൻ ചോദിച്ചു- ഒരു സംഗീത പരിപാടിക്കായി അവതരണഗാനം എഴുതാമോ എന്ന്. അങ്ങനെ യവനിക ഉയരുന്നു എന്ന പാട്ടെഴുതി. കെ.കെ. ആന്റണിയാണ് ഈണമൊരുക്കിയത്. യേശുദാസ് ഉൾപ്പെടെയുള്ളവർ ചേർന്നുപാടിയ ആ പാട്ടിന്റെ പിന്നണിയിൽ ഗോപി തബല വായിക്കുകയും ചെയ്തു.
പെട്ടെന്നൊരു ദിവസം തബലവായന നിർത്തി. മതിയെന്നു തോന്നി- ഗോപി പറയുന്നു. വേദികളിലും സ്റ്റുഡിയോകളിലും ഇന്ത്യയ്ക്കകത്തും പുറത്തും വായിച്ചു. വർണാഭമായൊരു കാലമായിരുന്നു അത്. സംഗീതത്തിന്റെ ഗ്രാഫ് ഏറ്റവും ഉയർന്നു നിൽക്കുന്പോൾത്തന്നെ അതു മതിയാക്കാമെന്നുവച്ചു. സ്വരം നന്നായിരിക്കുന്പോൾ പാട്ടുനിർത്തുന്നതുപോലെ. അതേക്കുറിച്ചോർത്ത് പിന്നീടൊരിക്കലും സങ്കടം തോന്നിയിട്ടുമില്ല.
അകലെയോ നീ...
അഞ്ചുവർഷം കഴിഞ്ഞു ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിലെ അകലെയോ നീ എന്ന പാട്ടു പുറത്തിറങ്ങിയിട്ട്. ചിറ്റൂർ ഗോപി എന്ന ഗാനരചയിതാവിന്റെ പ്രതിഭയുടെ ഒരുദാഹരണം. ഇന്നും അതു ഹൃദയങ്ങളിൽനിന്ന് അകന്നിട്ടില്ല. ആദ്യം എഴുതി പൂർത്തിയാക്കിയശേഷം മുഴുവനായും വരികൾ മാറ്റിയെഴുതിയ ഒന്നാണത്- ഗോപി പറയുന്നു. പതിവുവിട്ട് കൂടുതൽ സമയമെടുത്താണ് ആദ്യത്തെ വരികൾ എഴുതിയത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഗൗരവസ്വഭാവം കൂടുതൽ ഉൾക്കൊണ്ടാണ് പുതിയ വരികളിലേക്കു മാറിയത്. രണ്ടുമൂന്നു ദിവസത്തെ പ്രയത്നം. പക്ഷേ, ദീപക് ദേവിന്റെ സംഗീതത്തിൽ അതു പൂർത്തിയായപ്പോഴുള്ള ഭംഗി പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഭക്തിഗാനങ്ങളുടെ വലിയൊരു നിരതന്നെ ഗോപിയുടെ വിരൽത്തുന്പിലൂടെ ഒഴുകിയെത്തി. വികാരങ്ങളുടെ കൊടുമുടിയുയർത്തിയാണ് അവയിൽ പലതും ഇന്നും നിലകൊള്ളുന്നത്. പോകുന്നേൻ ഞാനും എൻ ഗൃഹം തേടി എന്നതുപോലുള്ള പാട്ടുകൾ മനസുകളുടെ ദൈവസന്നിധിയിൽ എത്തിച്ചുകൊണ്ടിരിക്കുന്നു.
അവസരംചോദിച്ച് ആർക്കുമുന്നിലും പോയില്ല എന്നൊരു കുറ്റമേ സിനിമാ രംഗത്ത് താൻ ചെയ്തിട്ടുള്ളൂവെന്ന് ഗോപി പറയുന്നു. അതുകൊണ്ടുതന്നെ കഴിവുണ്ടായിട്ടും വേണ്ടത്ര സിനിമകളിലേക്ക് വഴിതുറന്നില്ല. എന്നാൽ അർഥമില്ലാത്ത വരികൾ എഴുതാൻ ഒരിക്കലും ഗോപിക്കു താത്പര്യമില്ലായിരുന്നു. ഇപ്പോൾ പുതിയ തലമുറയിൽ നല്ല കഴിവുള്ള എഴുത്തുകാരും സംഗീതസംവിധായകരുമുണ്ട്. ചെറുപ്പക്കാർക്ക് മികച്ച അവസരങ്ങളുണ്ടാകട്ടെ. ഞാനൊക്കെ സ്വയം റിട്ടയർ ചെയ്ത കൂട്ടത്തിലാണെന്നു പറയാം- അറുപത്തിനാലുകാരനായ ഗോപി പറയുന്നു.
അതേസമയം ആൽബങ്ങളിൽ കൈനിറയെ അവസരങ്ങളുണ്ട് ഗോപിക്ക്. മനസിനിഷ്ടപ്പെടുന്നവിധത്തിൽ കവിതകളും എഴുതുന്നു. എറണാകുളത്ത് ചിറ്റൂരിൽ പത്നി രേഖയ്ക്കൊപ്പമാണ് താമസം. പ്രശസ്ത സംഗീതജ്ഞനായിരുന്ന തൃശൂർ പി. രാധാകൃഷ്ണന്റെ മകളാണ് രേഖ. അഡയാർ കലാക്ഷേത്രത്തിൽനിന്ന് ഭരതനാട്യ പഠനം പൂർത്തിയാക്കിയ അവർ ഏറെക്കാലം നൃത്തവിദ്യാലയം നടത്തിയിരുന്നു. ഏകമകൻ നന്ദകിഷോർ ചെന്നൈയിൽ ഗ്ലാക്സോയിൽ ഉദ്യോഗസ്ഥനാണ്. മരുകൾ അമ്മു. നവനീത് കൊച്ചുമകൻ.
എത്ര സുന്ദരം!
സംഗീതകാരനായ എമിൽ ഐസക്സ് വഴിയാണ് ഗോപി ഉഷ ഉതുപ്പിനെ പരിചയപ്പെട്ടത്. അവർക്കൊരു മലയാളം പാട്ട് എഴുതിക്കൊടുക്കാമോ എന്നായിരുന്നു ചോദ്യം. അങ്ങനെ പിറന്ന എന്റെ കേരളം എത്ര സുന്ദരം എന്ന പാട്ട് ഒരു ചരിത്രമാണ്. പിന്നീട് ഉഷയുടെ എല്ലാ മലയാളം പാട്ടുകളും ഗോപിയാണ് എഴുതിയത്. ലോകത്തിന്റെ ഏതു കോണിൽ സംഗീത പരിപാടി അവതരിപ്പിക്കുന്പോഴും മലയാളം പാട്ടിനു മുന്നോടിയായി ഉഷ ഉതുപ്പ് എഴുത്തുകാരനായ ഗോപിയെ പേരുപറഞ്ഞ് പരിചയപ്പെടുത്തും.
മുത്തച്ഛൻ കേശവൻ ഇളയിടത്തിന്റെ ധന്യമായ പാരന്പര്യമാണ് എഴുത്തിൽ ചിറ്റൂർ ഗോപിക്കു കിട്ടിയിരിക്കുന്നത്. വന്നവഴികൾ ഒരിക്കലും ഈ കവി മറക്കുന്നില്ല. നിലപാടുകളിൽനിന്ന് പിന്നോട്ടുനടത്തവുമില്ല. മഹാപ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചതിന്റെ ഓർമച്ചിത്രങ്ങൾ അദ്ദേഹത്തെ കൂടുതൽ ഉൗർജസ്വലനാക്കുന്നുണ്ട് ഇന്നും. 89ലെ ഓണപ്പാട്ടുകളുടെ റെക്കോർഡിംഗ് വേളയിലെ ഒരനുഭവംകൂടി ഗോപി വരച്ചിടുന്നു.
എംഎസ്വി ഓക്കേ പറഞ്ഞിട്ടും ജാനകിയമ്മയും ജയചന്ദ്രനും പൂർണതയ്ക്കായി വീണ്ടും വീണ്ടും പാടി. പാട്ടുകളിലൊന്ന് ഒരു രാഗമാലികയാണ്. എസ്. ജാനകി അതു പാടിത്തീർത്ത് പുറത്തുവന്നതും അവരുടെ കൈകൾ ചേർത്തുപിടിച്ചു തൊഴുത് എം.എസ്. വിശ്വനാഥൻ ഇങ്ങനെ പറഞ്ഞു- അമ്മാ, നിങ്ങൾ സാക്ഷാൽ സരസ്വതീ ദേവിയുടെ അവതാരം!
ഹരിപ്രസാദ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Latest News
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top