ഓർമയിൽ ആ ഈണം
ഇരുപത്തെട്ടു വർഷം മുന്പാണ്. ഓണനാളുകൾ വിളിപ്പാടകലെയുണ്ട്. എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ സാക്ഷാൽ എം.എസ്. വിശ്വനാഥൻ ഇരിക്കുന്നു. സമീപം നീണ്ടു മെലിഞ്ഞ ഒരു യുവാവ്. എംഎസ്‌വിയുടെ ഹാർമോണിയത്തിനു മുകളിലിരിക്കുന്ന കടലാസുകൾ നിറയെ ആ യുവാവെഴുതിയ പാട്ടുകളാണ്. ഇളംകാറ്റിൽ ആ കടലാസുചുരുളുകൾ ഇളകുന്നതുപോലെ കവിയുടെ മനസും ഇളകിയാടുന്നുണ്ടായിരുന്നു- താനെഴുതിയ വരികൾക്ക് ഇതിഹാസ സമാനനായ എം.എസ്. വിശ്വനാഥൻ ഈണമിടുകയാണ്. പാട്ടിലൊരിടത്ത് എഴുതിയപോലെ ജന്മപുണ്യമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന നിമിഷങ്ങൾ...

മെല്ലിശൈ മന്നൻ പക്ഷേ സൗമ്യനും സന്തോഷവാനുമായിരുന്നു. അദ്ദേഹത്തിന്‍റെ ഓരോ ചലനങ്ങളിലും നോട്ടങ്ങളിലും വാക്കുകളിലും അപാരമായ ഉൗർജം നിറഞ്ഞിരുന്നു. "വരികൾ തരൂ, എന്നിട്ടേ ട്യൂണിടുന്നുള്ളൂ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. അവിശ്വസനീയമെന്നുതന്നെ പറയണം, നിമിഷങ്ങൾകൊണ്ട് അദ്ദേഹം ഓരോ പാട്ടിനും അഞ്ചും ആറും ഈണങ്ങൾവീതമിട്ടു. എന്നിട്ടു കവിയോടു ചോദിച്ചു- "ഏതാണ് നിനക്കിഷ്ടമായത്?' കേട്ടതെല്ലാം അതിസുന്ദരമായതിനാൽ ആ യുവാവ് അല്പനിമിഷം മൗനിയായി. എംഎസ്‌വി ഉടനെ കവിയുടെ തോളിൽതട്ടിക്കൊണ്ടു പറഞ്ഞു- "ചിന്ത മാറാൻ പാടില്ല. നീ ഇവിടെയെങ്ങുമല്ലേ? നമുക്ക് മ്യൂസിക്കിനെക്കുറിച്ചുമാത്രം ചിന്തിക്കാം'.

എം.എസ്. വിശ്വനാഥന്‍റെ ഈണത്തിൽ അങ്ങനെ പത്ത് ഓണപ്പാട്ടുകൾ പിറവിയെടുത്തു. ഈ പുലരിയിൽ, മുറപ്പെണ്ണേ നീ, സ്വാതി തിരുനാളിൻ, പുന്നമട കായലിലെ തുടങ്ങിയ സുന്ദരഗാനങ്ങൾ. ജയചന്ദ്രനും എസ്. ജാനകിയും (നാലുവരി എം.എസ്. വിശ്വനാഥൻ സ്വയവും!) പാടിയ ആ ആൽബം ഓണം- 89 (ചിങ്ങനിലാപ്പക്ഷി) എന്ന പേരിൽ കാസറ്റിലാക്കിയത് പ്രശസ്തനായ നിസരി ഉമ്മറിന്‍റെ നേതൃത്വത്തിലായിരുന്നു. പാട്ടുകളുമായി എംഎസ്‌വിയുടെ മുന്നിലിരുന്ന യുവാവിനെ നിങ്ങളറിയും- ചിറ്റൂർ ഗോപി. സിനിമാപ്പാട്ടുകളും, ഭക്തിഗാനങ്ങളും ആൽബം സോങ്ങുകളും പരസ്യ ജിംഗിളുകളുമടക്കം ഒട്ടേറെ ഹിറ്റുകളുടെ രചയിതാവ്.

തബല, കവിത

കവിതയെഴുത്ത് സ്കൂൾകാലത്തേ തുടങ്ങിയെങ്കിലും ഗോപി പാട്ടുകളിലേക്കു നടന്നുകയറിയതു പക്ഷേ, രചയിതാവായല്ല; തബലിസ്റ്റായാണ്. യേശുദാസിന്‍റെ ഓർക്കസ്ട്രയിലുണ്ടായിരുന്ന ആന്‍റണിയുടെ ആദ്യ ശിഷ്യനായി ഗോപി. പതിനേഴാം വയസിൽ യേശുദാസും എസ്. ജാനകിയുമടക്കമുള്ളവർ പങ്കെടുത്ത വലിയ സംഗീതപരിപാടിയിൽ തബലവായിക്കാൻ കയറി. കലാഭവനിലെ പ്രവർത്തനകാലത്ത് ഏതാണ്ടെല്ലാ പ്രമുഖകർക്കുമൊപ്പം വേദികളിലുണ്ടായിരുന്നു. സിനിമാ പാട്ടുകളുടെ റെക്കോർഡിംഗിനും വായിച്ചു. വെൽക്കം ടു കൊടൈക്കനാൽ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ പാട്ടുകളിൽ കേൾക്കുന്നത് ഗോപിയുടെയും തബലയാണ്.

കലാഭവനിലുള്ളപ്പോൾ ഒരിക്കൽ ആബേലച്ചൻ ചോദിച്ചു- ഒരു സംഗീത പരിപാടിക്കായി അവതരണഗാനം എഴുതാമോ എന്ന്. അങ്ങനെ യവനിക ഉയരുന്നു എന്ന പാട്ടെഴുതി. കെ.കെ. ആന്‍റണിയാണ് ഈണമൊരുക്കിയത്. യേശുദാസ് ഉൾപ്പെടെയുള്ളവർ ചേർന്നുപാടിയ ആ പാട്ടിന്‍റെ പിന്നണിയിൽ ഗോപി തബല വായിക്കുകയും ചെയ്തു.

പെട്ടെന്നൊരു ദിവസം തബലവായന നിർത്തി. മതിയെന്നു തോന്നി- ഗോപി പറയുന്നു. വേദികളിലും സ്റ്റുഡിയോകളിലും ഇന്ത്യയ്ക്കകത്തും പുറത്തും വായിച്ചു. വർണാഭമായൊരു കാലമായിരുന്നു അത്. സംഗീതത്തിന്‍റെ ഗ്രാഫ് ഏറ്റവും ഉയർന്നു നിൽക്കുന്പോൾത്തന്നെ അതു മതിയാക്കാമെന്നുവച്ചു. സ്വരം നന്നായിരിക്കുന്പോൾ പാട്ടുനിർത്തുന്നതുപോലെ. അതേക്കുറിച്ചോർത്ത് പിന്നീടൊരിക്കലും സങ്കടം തോന്നിയിട്ടുമില്ല.

അകലെയോ നീ...

അഞ്ചുവർഷം കഴിഞ്ഞു ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിലെ അകലെയോ നീ എന്ന പാട്ടു പുറത്തിറങ്ങിയിട്ട്. ചിറ്റൂർ ഗോപി എന്ന ഗാനരചയിതാവിന്‍റെ പ്രതിഭയുടെ ഒരുദാഹരണം. ഇന്നും അതു ഹൃദയങ്ങളിൽനിന്ന് അകന്നിട്ടില്ല. ആദ്യം എഴുതി പൂർത്തിയാക്കിയശേഷം മുഴുവനായും വരികൾ മാറ്റിയെഴുതിയ ഒന്നാണത്- ഗോപി പറയുന്നു. പതിവുവിട്ട് കൂടുതൽ സമയമെടുത്താണ് ആദ്യത്തെ വരികൾ എഴുതിയത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഗൗരവസ്വഭാവം കൂടുതൽ ഉൾക്കൊണ്ടാണ് പുതിയ വരികളിലേക്കു മാറിയത്. രണ്ടുമൂന്നു ദിവസത്തെ പ്രയത്നം. പക്ഷേ, ദീപക് ദേവിന്‍റെ സംഗീതത്തിൽ അതു പൂർത്തിയായപ്പോഴുള്ള ഭംഗി പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഭക്തിഗാനങ്ങളുടെ വലിയൊരു നിരതന്നെ ഗോപിയുടെ വിരൽത്തുന്പിലൂടെ ഒഴുകിയെത്തി. വികാരങ്ങളുടെ കൊടുമുടിയുയർത്തിയാണ് അവയിൽ പലതും ഇന്നും നിലകൊള്ളുന്നത്. പോകുന്നേൻ ഞാനും എൻ ഗൃഹം തേടി എന്നതുപോലുള്ള പാട്ടുകൾ മനസുകളുടെ ദൈവസന്നിധിയിൽ എത്തിച്ചുകൊണ്ടിരിക്കുന്നു.

അവസരംചോദിച്ച് ആർക്കുമുന്നിലും പോയില്ല എന്നൊരു കുറ്റമേ സിനിമാ രംഗത്ത് താൻ ചെയ്തിട്ടുള്ളൂവെന്ന് ഗോപി പറയുന്നു. അതുകൊണ്ടുതന്നെ കഴിവുണ്ടായിട്ടും വേണ്ടത്ര സിനിമകളിലേക്ക് വഴിതുറന്നില്ല. എന്നാൽ അർഥമില്ലാത്ത വരികൾ എഴുതാൻ ഒരിക്കലും ഗോപിക്കു താത്പര്യമില്ലായിരുന്നു. ഇപ്പോൾ പുതിയ തലമുറയിൽ നല്ല കഴിവുള്ള എഴുത്തുകാരും സംഗീതസംവിധായകരുമുണ്ട്. ചെറുപ്പക്കാർക്ക് മികച്ച അവസരങ്ങളുണ്ടാകട്ടെ. ഞാനൊക്കെ സ്വയം റിട്ടയർ ചെയ്ത കൂട്ടത്തിലാണെന്നു പറയാം- അറുപത്തിനാലുകാരനായ ഗോപി പറയുന്നു.

അതേസമയം ആൽബങ്ങളിൽ കൈനിറയെ അവസരങ്ങളുണ്ട് ഗോപിക്ക്. മനസിനിഷ്ടപ്പെടുന്നവിധത്തിൽ കവിതകളും എഴുതുന്നു. എറണാകുളത്ത് ചിറ്റൂരിൽ പത്നി രേഖയ്ക്കൊപ്പമാണ് താമസം. പ്രശസ്ത സംഗീതജ്ഞനായിരുന്ന തൃശൂർ പി. രാധാകൃഷ്ണന്‍റെ മകളാണ് രേഖ. അഡയാർ കലാക്ഷേത്രത്തിൽനിന്ന് ഭരതനാട്യ പഠനം പൂർത്തിയാക്കിയ അവർ ഏറെക്കാലം നൃത്തവിദ്യാലയം നടത്തിയിരുന്നു. ഏകമകൻ നന്ദകിഷോർ ചെന്നൈയിൽ ഗ്ലാക്സോയിൽ ഉദ്യോഗസ്ഥനാണ്. മരുകൾ അമ്മു. നവനീത് കൊച്ചുമകൻ.

എത്ര സുന്ദരം!

സംഗീതകാരനായ എമിൽ ഐസക്സ് വഴിയാണ് ഗോപി ഉഷ ഉതുപ്പിനെ പരിചയപ്പെട്ടത്. അവർക്കൊരു മലയാളം പാട്ട് എഴുതിക്കൊടുക്കാമോ എന്നായിരുന്നു ചോദ്യം. അങ്ങനെ പിറന്ന എന്‍റെ കേരളം എത്ര സുന്ദരം എന്ന പാട്ട് ഒരു ചരിത്രമാണ്. പിന്നീട് ഉഷയുടെ എല്ലാ മലയാളം പാട്ടുകളും ഗോപിയാണ് എഴുതിയത്. ലോകത്തിന്‍റെ ഏതു കോണിൽ സംഗീത പരിപാടി അവതരിപ്പിക്കുന്പോഴും മലയാളം പാട്ടിനു മുന്നോടിയായി ഉഷ ഉതുപ്പ് എഴുത്തുകാരനായ ഗോപിയെ പേരുപറഞ്ഞ് പരിചയപ്പെടുത്തും.

മുത്തച്ഛൻ കേശവൻ ഇളയിടത്തിന്‍റെ ധന്യമായ പാരന്പര്യമാണ് എഴുത്തിൽ ചിറ്റൂർ ഗോപിക്കു കിട്ടിയിരിക്കുന്നത്. വന്നവഴികൾ ഒരിക്കലും ഈ കവി മറക്കുന്നില്ല. നിലപാടുകളിൽനിന്ന് പിന്നോട്ടുനടത്തവുമില്ല. മഹാപ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചതിന്‍റെ ഓർമച്ചിത്രങ്ങൾ അദ്ദേഹത്തെ കൂടുതൽ ഉൗർജസ്വലനാക്കുന്നുണ്ട് ഇന്നും. 89ലെ ഓണപ്പാട്ടുകളുടെ റെക്കോർഡിംഗ് വേളയിലെ ഒരനുഭവംകൂടി ഗോപി വരച്ചിടുന്നു.

എംഎസ്‌വി ഓക്കേ പറഞ്ഞിട്ടും ജാനകിയമ്മയും ജയചന്ദ്രനും പൂർണതയ്ക്കായി വീണ്ടും വീണ്ടും പാടി. പാട്ടുകളിലൊന്ന് ഒരു രാഗമാലികയാണ്. എസ്. ജാനകി അതു പാടിത്തീർത്ത് പുറത്തുവന്നതും അവരുടെ കൈകൾ ചേർത്തുപിടിച്ചു തൊഴുത് എം.എസ്. വിശ്വനാഥൻ ഇങ്ങനെ പറഞ്ഞു- അമ്മാ, നിങ്ങൾ സാക്ഷാൽ സരസ്വതീ ദേവിയുടെ അവതാരം!

ഹരിപ്രസാദ്