തുന്പീ വാ തുന്പക്കുടത്തിൻ
തുഞ്ചത്തായി ഉൗഞ്ഞാലിടാം!
ആകാശ പൊന്നാലിൻ ഇലകളെ
ആയത്തിൽ തൊട്ടേ വരാം!
ഉൗഞ്ഞാൽപ്പടിമേൽനിന്ന് ഉയരത്തിലുയരത്തിലേക്കു കുതിക്കുന്നതിന്റെ ഒരനുഭൂതി ഓളങ്ങൾ എന്ന ചലച്ചിത്രത്തിനു വേണ്ടി ഒ.എൻ.വി രചിച്ച ഈ ഗാനത്തിലുണ്ട്. അനുപല്ലവിയിൽ കവി പാടുന്നത്: "ഉൗഞ്ഞാലേ.... ആടാമോ? മാനത്തെ മാമന്റെ തളികയിൽ മാമുണ്ണാൻ പോകാമോ നമുക്കിനി? ’ എന്നാണ്. അവസാനവരികളിൽ ആകട്ടെ "ഉൗഞ്ഞാലേ! പായിപ്പോയ് ആ കൈയിൽ ഈ കൈയിൽ ഒരുപിടി കയ്ക്കാത്ത നെല്ലിക്കാമണി തരൂ!’ എന്നും.
ഭൂമി വിട്ട് എങ്ങോ പറന്നുപോകുന്നതിന്റെ അവർണനീയമായ ഈ ഉൗഞ്ഞാൽ അനുഭവം പൊന്നോണത്തിന്റെ ഒരു മനോഹാരിതയാണ്.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഉൗഞ്ഞാലിേൽനിന്നാടിയ മലയാളിക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ഉത്സവ രസം, ഓണത്തിമിർപ്പ് ഈ ഗാനത്തിൽ ഉൗറിനിൽപ്പുണ്ട്.
ആകാശ പൊന്നാലിൻ ഇലകളെ ആയത്തിൽ തൊട്ടേ വരാം എന്നു കേൾക്കുന്പോൾ ഉൗഞ്ഞാൽപ്പടിയിൽ കയറിനിന്നു കുതിച്ച് മരച്ചില്ലകളെ തഴുകുന്നതിന്റെ, ഇലകൾ പറിച്ചെടുക്കുന്നതിന്റെ ഒരു ആയം തന്നെയല്ലേ നമ്മൾ അനുഭവിക്കുന്നതും.
മലയാണ്മയുടെ കവി ബി. സുഗതകുമാരി "പഴയോണം’ എന്ന കവിതയിൽ കുറിച്ചിടുന്നത് "ആട്ടമാണൂഞ്ഞാലിേൽ രാത്രിയായാലും കാണും
കൂട്ടുകാരൊപ്പം, പാടും പന്തയം കെട്ടിപ്പൊങ്ങി
പ്പറന്ന പാവാടത്തുന്പൊതുക്കിപ്പിടിച്ചും
കൊണ്ടുയർന്നു ചില്ലത്തുന്പിൽ തൊടാൻ
നിന്നാടാൻ വിരുതായിരുന്നന്ന്,
മുകളിൽ പൊന്നന്പിളി ചിരിയും കളിയുമായ്
കൂടെനിന്നിടുമന്നാൾ.’
മലയാളമണ്ണിലെ ഉൗഞ്ഞാലിനെ അനന്താകാശത്തിലെ ചന്ദ്രനിലേക്ക് ഉയർത്തുന്ന ഈ മാന്ത്രികത ഇവിടെയും കാണാം. ചിങ്ങമാസത്തിലെ പൊന്നോണക്കാലം മലയാളമനസിൽ ഉണർത്തുന്ന ഒരു ഇന്ദ്രജാലമാണിത്. കുട്ടികളും മുതിർന്നവരും ഒന്നായിച്ചേർന്നും മത്സരിച്ചും ഉൗഞ്ഞാലാടിയിരുന്ന ഒരു പഴയകാലം നമുക്കുണ്ടായിരുന്നു. ചിങ്ങം പുലർന്നാലുടനെ പൊന്നോണത്തെ വരവേൽക്കുന്ന തലമുറയ്ക്ക് ഉൗഞ്ഞാലാട്ടവും പരമപ്രധാനമായി മാറി.
ഈ ഉൗഞ്ഞാലും ഉൗഞ്ഞാൽപ്പാട്ടുമൊക്കെ എന്നാണു മലയാളിത്തിലേക്കു വന്നത് എന്നൊന്നും കൃത്യമായി അറിയില്ലെങ്കിലും ഓണക്കാലത്ത് ഉൗഞ്ഞാൽ കെട്ടി ആടിരസിച്ച അനേകമനേകം തലമുറകൾ ഇവിടെ വന്നുപോയി. വടംകയറും പ്ലാസ്റ്റിക് കയറുമൊക്കെ കേരളത്തിലെത്തും മുൻപുതുന്നെ നമ്മുടെ നാട്ടുകാർ ഉൗഞ്ഞാൽ കെട്ടിയിരുന്നു. അത് എങ്ങനെയാണെന്നല്ലേ, വാട്ടിയ ഓലയും വഴുതയും പിണച്ചുകെട്ടിത്തന്നെ. ഓല തീയിലിട്ട് വാട്ടിയാണ് ഓലമടലിൽനിന്നു വഴുത അടർത്തിയെടുത്തിരുന്നത്. പിന്നീട് വടംകയർ വന്നു. വലിയ പുളിമരക്കൊന്പിലോ തെങ്ങിലോ ഒക്കെ ഉൗഞ്ഞാൽ കെട്ടുന്നതാണ് പതിവ്. വീട്ടിലെ മുതിർന്ന പുരുഷന്മാരോ പണിക്കാരോ ഒക്കെയാണ് ഉൗഞ്ഞാൽ കെട്ടുന്നത്. അതുകണ്ട് തുള്ളിച്ചാടാൻ താഴെ കുട്ടികളുടെ ഒരു സംഘമുണ്ടാകും. ഭാരമുള്ള ഗൃഹനാഥൻ തന്നെ ആദ്യം കയറിയിരുന്ന് ഉൗഞ്ഞാലിന്റെ ബലം പരീക്ഷിക്കും. ഓലമടൽ, വലിയ ഉലക്ക, തടി തുടങ്ങിയവകൊണ്ടാണ് ഉൗഞ്ഞാൽ പലക തീർക്കുന്നത്.
വീട്ടിൽ മാത്രമല്ല, തുറസായ പറന്പിലും വലിയ ഉൗഞ്ഞാൽ കെട്ടി ആ പ്രദേശത്തുള്ളവർ മുഴുവൻ വന്നിരുന്ന് ഒന്നായി ആടിയ ഒരു മലയാള ഉത്സവക്കാലം നമുക്കുണ്ടായിരുന്നു.
ജാതിയും മതഭേദങ്ങളുമെല്ലാം മറന്ന് അക്ഷരാർഥത്തിൽ മാനുഷർ ഒന്നായി മാറിയിരുന്ന ഒരു ഉത്സവക്കാലംതന്നെയായിരുന്നു അത്. ഉൗഞ്ഞാലിലിരിക്കുന്ന ആളിനെ ആട്ടുന്നയാൾ ഉൗഞ്ഞാലോടെ തലയ്ക്കു മീതെ എടുത്ത് ഉയർത്തുന്നതുൾപ്പെടെയുള്ള രസകരമായ ചില ഉൗഞ്ഞാൽ സർക്കസുകളും പണ്ടുമുതലേ നിലവിലുണ്ട്.
ദേശഭേദമനുസരിച്ച് ഇതിനെ "കുടമിടുക, തലപ്പൊക്കം ആട്ടുക, കൂനാംകുറുക്ക്’ എന്നിങ്ങനെ വിളിച്ചുപോരുന്നു. പ്രഫ.ഒ.എൻ.വി. കുറുപ്പ് സങ്കൽപ്പിച്ചതുപോലുള്ള അഭൗമമായ അനുഭവം പകരുന്ന ഉൗഞ്ഞാലിൽനിന്നുള്ള തൊണ്ടൽവെട്ടൽ അഥവാ കുതിക്കൽ ഏറ്റവും രസകരമായ ഒരു ഉൗഞ്ഞാൽ പ്രയോഗമാണ്. ഒറ്റയ്ക്കു മാത്രമല്ല ഉൗഞ്ഞാലിേൽ രണ്ടു പേർ വിപരീത ദിശയിൽനിന്നും കുതിച്ചുചാടുന്നതും പണ്ടത്തെ ഗ്രാമക്കാഴ്ചയായിരുന്നു. മധ്യതിരുവിതാംകൂർ ഭാഗത്ത് രണ്ടുപേർ നിന്ന് ആടുന്നതിനെ ’പെട്ടയ്ക്ക് ആടുക’ എന്നാണ് പറയുന്നത്.
ഓണസദ്യക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി വീട്ടിൽ വറുത്തുവച്ചിട്ടുള്ള ഉപ്പേരി ഷർട്ടിന്റെ പോക്കറ്റിൽനിറച്ച് ആണ്കുട്ടികൾ പെട്ടയ്ക്ക് ആടും. അവരുടെ ഉൗഴം കഴിയുന്പോൾ അടുത്ത രണ്ടു പേർ. പോക്കറ്റിലെ ഉപ്പേരി മുഴുവൻ തീർന്നുകഴിയുന്പോൾ താഴെ ഉൗഴംകാത്തു നിൽക്കുന്ന മറ്റു രണ്ടു പേർ ഉൗഞ്ഞാലിൽ കയറും. ആദ്യം ആടിയവർ വീട്ടിൽപ്പോയി വീണ്ടും ഉപ്പേരിയുമായെത്തും. അങ്ങനെ ഉൗഞ്ഞാലാടിയാടി ഉൗഞ്ഞാൽതന്നെ പൊട്ടിവീഴുന്ന സന്ദർഭങ്ങളും പതിവ്. ഉൗഞ്ഞാൽ പൊട്ടുന്പോൾ അടുത്ത വീടുകളിലെ ഉൗഞ്ഞാൽ തേടി കുട്ടികൾ ഓട്ടമാണ്.
ഉൗഞ്ഞാലിനു നേരെയുള്ള മരക്കൊന്പിൽ കാച്ചിയ പപ്പടം തൂക്കിയിട്ടു നടത്തുന്ന കൗതുകവും മധ്യതിരുവിതാംകൂർ ഭാഗത്ത് ഉണ്ടായിരുന്നു. ഉൗഞ്ഞാലിൽ കുതിച്ചെത്തുന്നയാൾ ഈ പപ്പടം കടിച്ചെടുക്കണം. കുട്ടികളും മുതിർന്നവരും മത്സരിച്ചിരുന്ന ഈ ഉൗഞ്ഞാൽക്കളി ഇന്ന് ഏതാണ്ട് അസ്തമിച്ചു എന്നുതന്നെ പറയാം.
ഇനി ഉൗഞ്ഞാൽ പാട്ടിലേക്കു വരാം. മലയാള സംസ്കാരത്തിന്റെതന്നെ അടയാളമാണ് ഉൗഞ്ഞാൽ പാട്ടുകൾ. "മാവേലി നാടു വാണീടും കാലം’ ആണ് ഉൗഞ്ഞാൽ പാട്ടുകളിൽ പ്രധാനം. ലോകമെന്പാടുമുള്ള മലയാളിയുടെ ഹൃദയോത്സവമായ ഓണത്തിന്റെ ഐതിഹ്യംതന്നെ ഇതിൽ നിറഞ്ഞുനിൽക്കുന്നു.
തെക്കൻ പ്രദേശങ്ങളിൽ ഉൗഞ്ഞാലാടുന്പോൾ പാടിയിരുന്ന ഒരു പാട്ട് കേൾക്കൂ:
"ചിങ്ങം പിറന്നല്ലോ പൊന്നും ചിങ്ങം
എങ്ങും മലയാളദേശത്തിപ്പോൾ
പൊങ്ങും കുരവയും പാട്ടുകളും
പൊന്നിൻ മുക്കുറ്റി പൂവിരിഞ്ഞു'
ഇതുപോലുള്ള നാടൻ പാട്ടുകൾ ഇപ്പോൾ മണ്മറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നത് സാംസ്കാരിക കേരളം ഓർമിക്കേണ്ടതാണ്.
ഈണത്തിൽ പാട്ടുപാടി ഉൗഞ്ഞാലാടുക എന്നതാണ് ഉൗഞ്ഞാലാട്ടത്തിന്റെ ഒരു രീതി. അതുകൊണ്ടുതന്നെ മലയാളികൾ ഏ്റ്റവും കൂടുതൽ പാട്ടുപാടിയിരുന്നതും ഉൗഞ്ഞാലാട്ടവേളയിലാണ്. പാട്ട് നന്നായി പാടാനറിയാത്തവർപോലും താളമൊപ്പിച്ച് പാടുന്ന ഒരു രീതിയുണ്ട്. ഉൗഞ്ഞാൽപാട്ടിനു പകരം സിനിമാഗാനങ്ങൾ പാടി രസിച്ച ഒരു വലിയ തലമുറയും ഇവിടെയുണ്ട്.
പ്രശസ്ത ചലച്ചിത്രഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം പറയുന്നു: ഓണം എന്നു കേൾക്കുന്പോൾ പഴയ ഉൗഞ്ഞാലാട്ടവും ഉൗഞ്ഞാൽ പാട്ടുകളുമാണ് ആദ്യം ഓർമവരുന്നത്. ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഉൗഞ്ഞാലാടുന്പോൾ വയലാറിന്റെയും ഭാസ്കരൻ മാഷിന്റെയും മറ്റും ഗാനങ്ങൾ നീട്ടിപ്പാടും.
അറുപതുകളുടെ ഒടുവിൽ ഇറങ്ങിയ സിനിമകളിലെ പാട്ടുകൾ ഞങ്ങൾ പാടി ഉൗഞ്ഞാലാടിയിരുന്നു. പുന്നപ്ര വയലാർ എന്ന സിനിമയിലെ "സഖാക്കളെ മുന്നോട്ട്’ (വയലാർ, കെ. രാഘവൻ) എന്ന ഗാനം പാടി, ആ താളത്തിൽ ഉൗഞ്ഞാലാടിയിരുന്ന രംഗം ഇന്നും ഓർമയിൽ അതേ തെളിമയോടെ ഉണ്ട്.
"ചെമ്മീൻ’ റിലീസ് ചെയ്ത സമയത്ത് "മാനസ മൈനേ വരൂ’ പാടിയാണ് ഉൗഞ്ഞാലാടിയത്. ശോകഗാനം ആണ് മാനസമൈനേ എങ്കിലും കുട്ടികളായ ഞങ്ങൾ അത് വലിയ ഉത്സാഹത്തിലാണ് പാടിയിരുന്നത്. ഉൗഴംവച്ച് ഓരോ സിനിമാഗാനങ്ങൾ പാടുന്ന പതിവും ഓർമിക്കുന്നു.
തീർന്നില്ല ഉൗഞ്ഞാൽ വിശേഷങ്ങൾ. നമ്മുടെ മഹാകവികളുടെ പല കവിതകളിലും മലയാള സിനിമാഗാനങ്ങളിലും ഉൗഞ്ഞാൽ കടന്നുവരുന്നുണ്ട്. "ഉൗഞ്ഞാലാ, ഉൗഞ്ഞാലാ....’, "ഉൗഞ്ഞാലേ, പൊന്നൂഞ്ഞാലേ...’, ’ഒന്നാനാം കുന്നിന്മേൽ, കൂടുകൂട്ടും തത്തമ്മേ നീയെന്റെ തേന്മാവിൽ ഉൗഞ്ഞാലാടാൻ വാ...’ തുടങ്ങി എത്രയോ ഉൗഞ്ഞാൽ പാട്ടുകൾ. അങ്ങനെ ഈ ഹൈടെക് മത്സരയുഗത്തിലും ഉൗഞ്ഞാലും ഉൗഞ്ഞാലോർമകളും പാട്ടും മലയാളമണ്ണിൽ ഉണർന്നുതന്നെ നിൽക്കുന്നു.
എസ്. മഞ്ജുളാദേവി