കഥാപുരുഷൻ
ചൂണ്ടയിടീൽ...ബാല്യകാല ഹോബി എന്തായിരുന്നുവെന്ന ചോദ്യത്തിന് കെ.ജെ. അൽഫോൻസ് കണ്ണന്താനത്തിന്‍റെ ഉത്തരം.

മണിമല സെന്‍റ് ജോർജ് സ്കൂളിനോടു ചേർന്നുള്ള പുഴയിലേക്ക് ചൂണ്ട ഒറ്റ ഏറാണ്്. ഉള്ളായം കടവിലെ ഒരു പരൽമീനെങ്കിലും അതിൽ ഉടക്കാതിരിക്കില്ല. വല വീശാനും തനിക്കു നല്ല വശമുണ്ടെന്നു കണ്ണന്താനത്തിന്‍റെ കൂട്ടിച്ചേർക്കൽ.

കൃഷിയാണ് ഹോബിയെന്നു വെറുതെ പറഞ്ഞാൽ പോരം. നന്നായി പണിയെടുത്തു. ഒരു മണിക്കൂർ മുടങ്ങാതെ കിളയ്ക്കുന്നതു പതിവായിരുന്നു.

പട്ടാളത്തിൽനിന്നു മടങ്ങിവന്നു പുലിക്കല്ല് സ്കൂളിൽ അധ്യാപകനായ അപ്പൻ കെ.വി. ജോസഫിനൊപ്പം ഒൻപതു കണ്ണന്താനം മക്കളും ഒരേനിരയിൽ നിന്നായിരുന്നു കിള.
1968-ൽ അൽഫോൻസ് പത്താം ക്ലാസ് പരീക്ഷ എഴുതുന്ന കാലത്ത് വീട്ടിലെന്നല്ല മണിമല ഗ്രാമത്തിൽ വൈദ്യുതി എത്തിയിട്ടില്ല. മണ്ണെണ്ണ വിളക്കിന്‍റെ മങ്ങിയ വെളിച്ചത്തിലായിരുന്നു പഠനം.

അധ്യാപകർ എന്തുപറഞ്ഞാലും പഠനത്തിൽ താൻ ശുദ്ധമണ്ടനായിരുന്നുവെന്ന് സമ്മതിക്കാൻ അൽഫോൻസ് തയാറല്ല. കണക്കിനു കണക്കായിരുന്നെങ്കിലും ചരിത്രവും പൗരധർമവും നന്നായി അറിയാമായിരുന്നു. 42 ശതമാനം എന്ന 242 മാർക്കോടെ പത്തു പാസായപ്പോൾ ഭാവി തീർന്നെന്നു ചിലരൊക്കെ പറഞ്ഞെങ്കിലും കീഴടങ്ങാൻ മനസു തയാറായിരുന്നില്ല.

"ഞാൻ അപാര മിടുക്കനാണ്. കേരളത്തെയോ ഇന്ത്യയെയോ മാത്രമല്ല ലോകത്തെ തന്നെ മാറ്റിമറിക്കാൻ എനിക്കു കഴിവുണ്ട്. അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ എനിക്കു കഴിയും. മണിമലയാറിന്‍റെ തീരത്തിരുന്ന് ഞാൻ സ്വയം തീരുമാനമെടുത്തു’.

ആ ദൃഢനിശ്ചയവുമായാണ് അൽഫോൻസ് ജീവിതവിജയ പാഠത്തിന്‍റെ ഒന്നാം താൾ തുറന്നത്.

ആകാശവാണിയും ദീപികയും

മണിമലയിലെ ഗ്രാമീണ വായനശാലയിൽ നിന്നു പുസ്തകങ്ങളെടുത്തു വായിച്ചായിരുന്നു അറിവിന്‍റെ ലോകം തേടിയുള്ള പുറപ്പാട്. ഇംഗ്ലീഷ് - മലയാളം ഡിക്‌ഷണറിയെ കൂട്ടിനിരുത്തി. മൂളിത്തുറക്കുന്ന ആകാശവാണിയും ദീപിക പത്രവും വിജ്ഞാന വാതിലുകൾ തുറന്നിട്ടു. ഇംഗ്ലീഷ് റേഡിയോ വാർത്തകളിലേക്കും പത്രത്താളുകളിലേക്കും കാതും കണ്ണും ഓടിപ്പരതി. പഠനം കോളജുകയറിയപ്പോൾ പ്രസംഗിക്കാൻ തീരാത്ത കൊതിയുണ്ടായി. വിറച്ചുവിറച്ച് വേദിയിൽ കയറി ബപ്പപ്പാ പറഞ്ഞപ്പോൾ മുന്നിലും പിന്നിലും ചെരിപ്പേറ്. അൽഫോൻസിന്‍റെ ഓർമക്കണനുസരിച്ച് പറന്നുവന്ന ചെരിപ്പുകൾ 250 ൽ കുറയില്ല. നിരാശയും നാണക്കേടും മറന്ന് അന്നു മുറിയിലെത്തി ഭിത്തിയിലും കണ്ണാടിയിലും നോക്കി പ്രസംഗിച്ചുപ്രസംഗിച്ചു മനക്കരുത്തു നേടി. അങ്ങനെയങ്ങനെ ഡൽഹിയിൽ ഇന്‍റർവാഴ്സിറ്റിതലത്തിൽ മൂന്നു തവണ ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ ദേശീയ ചാന്പ്യനായി. ഇന്നും തകർക്കപ്പെടാത്ത ഒരു റിക്കാർഡ്.

ഷില്ലോങ്ങിലെ എൻ.യു.എച്ച്.യു. സർവകലാശാലയുടെ 1978-ലെ സാന്പത്തിക ശാസ്ത്രം എംഎ ഫലം വന്നപ്പോൾ റാങ്ക്. ആവേശം ചോരാതെ സിവിൽ സർവീസ് പരീക്ഷ എഴുതിയപ്പോൾ 1979-ലെ എട്ടാം റാങ്ക്. ഹിപ്പിസത്തിന്‍റെ ഫാഷൻ കാലമായിരുന്നു അത്. മുടി തോളോളം നീട്ടി കട്ടിക്കണ്ണാടി വച്ച താടിക്കാരനെ നോക്കി ഇന്‍റർവ്യൂ ബോർഡു മാത്രമല്ല മസൂറിയിലെ സിവിൽ സർവീസ് പരിശീലനത്തിനുണ്ടായിരുന്ന മറ്റു ട്രെയിനികളും അതിശയംകൂറി.

ദേവികുളം സബ്കളക്ടറായിരിക്കെ വാഴൂർ ആലുങ്കൽ ഏബ്രഹാമിന്‍റെ മകൾ ഷീലയെ കല്യാണം കഴിച്ച് കാലവും കഴിഞ്ഞാണ് ഹിപ്പിസത്തിനു നീളം കുറിച്ചതും താടി ഒതുക്കിയതും.

മക്കൾ ആകാശ് ബ്രിട്ടണിലും ആദർശ് അമേരിക്കയിലും ജോലി ചെയ്യുന്നു. മക്കളെ അഭിരുചി അനുസരിച്ച് പ്രോത്സാഹിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ നയം. അതിനാൽ മക്കളെ ചിത്രരചനയിലേക്കും ടെക്നിക്കൽ പഠനത്തിലേക്കും വഴി തിരിച്ചുവിട്ടു.


ശരിയെന്നു തോന്നുന്നതു ചെയ്യും
മാറ്റത്തിന്‍റെ പാതയിലൂടെ മാത്രമേ ഞാൻ നടന്നിട്ടുള്ളു. ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും, ആരെയും ഭയപ്പെടാതെ. വിമർശനങ്ങളെ ഭയപ്പെടുന്നില്ല. എനിക്ക് എന്‍റെ ശൈലി. ജനങ്ങളെ സഹായിക്കുക, ജനങ്ങളോടൊപ്പം ജീവിക്കുക അതാണ് എന്‍റെ നയം. തോൽവികളെ തോൽപ്പിക്കാൻ കഠിനാധ്വാനമാണ് അസ്ത്രം എന്നു പറയുകയാണ് കേന്ദ്രടൂറിസം മന്ത്രി.

കോട്ടയം കളക്ടറായിരിക്കെ കേരളത്തിൽ ജനസന്പർക്കപരിപാടിക്കു തുടക്കം കുറിച്ചത് അൽഫോൻസ് കണ്ണന്താനമാണ്. വില്ലേജ് ഓഫീസർ മുതൽ ജില്ലാ പോലീസ് മേധാവിയെ വരെ വട്ടമിരുത്തി ജനമധ്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു പരിഹരിച്ചുതുടങ്ങിയപ്പോൾ കേരളം ഇദ്ദേഹത്തെ ജനകീയ കളക്ടർ എന്നു വിശേഷിപ്പിച്ചു. സന്പൂർണ സാക്ഷരതാ വിപ്ലവം നടപ്പാക്കാൻ ഗാന്ധിജി സർവകലാശാലയിലെ എൻഎസ്എസ് വോളണ്ടിയർമാരുമായി കോട്ടയം നഗരസഭയിലെ 32 വാർഡുകളിലേക്കു കോട്ടയം കളക്ടർ കണ്ണന്താനം ഇറങ്ങിയതും അക്കാലത്തുതന്നെ.

ഞാനും അധ്യാപകരും വിദ്യാർഥികളും കോട്ടയം റെയിൽവേ കോളനിയും മുട്ടന്പലം ചേരിയും കയറിയിറങ്ങി നിരക്ഷരരെ തേടിപ്പിടിച്ച് അക്ഷരം പഠിപ്പിച്ചു. നൂറാം ദിനം ഇന്ത്യയിലെ ആദ്യ സാക്ഷര നഗരമായി മാറിയ കോട്ടയത്ത് ഞങ്ങൾ മണ്‍ചിരാതുകൾ തെളിച്ചു.
മിൽമ മാനേജിംഗ് ഡയറക്ടർ, ഡൽഹി ഡെവലപ്മെൻറ് അഥോറിറ്റി കമ്മീഷണർ, കേരള ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ തുടങ്ങി ഇരുന്നിടങ്ങളിലൊക്കെ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് നിർബന്ധമുണ്ടായിരുന്നു. എൻട്രൻസ് പരീക്ഷാ ചുമതലക്കാരനായിരിക്കെ സഹപ്രവർത്തകർക്കൊപ്പം ഓഫീസിൽ താമസിച്ച് ആഴ്ചകൾക്കുള്ളിൽഫലം പ്രഖ്യാപിച്ചതും ഈ ദൃഢനിശ്ചയം ഒന്നുകൊണ്ടാണ്. മാറ്റം എന്നതാണ് കണ്ണന്താനത്തിന്‍റെ മാനിഫെസ്റ്റോ.

ഇടിച്ചുനിരത്താനും മടിയില്ല

ഡൽഹി ഡെവലപ്മെന്‍റ് അഥോറിറ്റി കമ്മീഷണറായിരിക്കേ പതിനാലായിരത്തിലേറെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്തി 10000 കോടി രൂപ മൂല്യം വരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ചു. ഡിമൊളിഷൻ മാൻ എന്ന പേരും വീണെങ്കിലും കുലുങ്ങിയില്ല. ഉറച്ച മനസാണ് കണ്ണന്താനത്തിന്‍റെ കരുത്ത്.

നിരപ്പാക്കലിനുള്ള അംഗീകാരമായി ടൈം മാഗസിൻ അക്കൊല്ലം 100 യുവ ലോകനേതാക്കളുടെ പട്ടികയിൽ കണ്ണന്താനത്തിനും ഇടംനൽകി. ലിസ്റ്റിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യക്കാരൻ മുകേഷ് അംബാനി മാത്രമായിരുന്നു.

അൽഫോൻസിന്‍റെ ആത്മകഥാംശമുള്ള രചനയാണ് ‘ഇന്ത്യ മാറ്റത്തിന്‍റെ മുഴക്കം’.
ആവേശത്തോടെ രാവും പകലും ഉറങ്ങാതെ ഒറ്റ എഴുത്തായിരുന്നു. പുസ്തകം ഇത്ര ക്ലിക്കാകുമെന്നു പ്രതീക്ഷിച്ചില്ല. ഡിസി ബുക്സ് 1996-ൽ ഇറക്കിയ ‘മണിമുഴക്കം’ രണ്ടു വർഷത്തിനുള്ളിൽ 12 എഡിഷനാണ് വിറ്റഴിഞ്ഞത്. ഭാരതീയരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ രചനയുടെ ലക്ഷ്യം.

ഇടതു പാളയത്തിൽ

1994-ൽ ജനശക്തി എന്ന സംഘടനയ്ക്ക് രൂപം നൽകി ജനകീയ പൾസ് പരിശോധിച്ചശേഷമാണ് 2006-ൽ ഐഎഎസ് രാജിവച്ചിറങ്ങിയത്. എട്ടു വർഷത്തെ സർവീസ് ബാക്കി നിൽക്കെ, ചീഫ് സെക്രട്ടറി വരെ ഉയരാമായിരുന്ന ഐഎഎസിനു സലാം പറഞ്ഞ് രാഷ്‌ട്രീയ പരീക്ഷണശാലയിലേക്ക് ഇറങ്ങി. അതാവട്ടെ കാഞ്ഞിരപ്പള്ളിയിലെ ഇടതുപാളയത്തിലും. ഫയലുകൾക്കപ്പുറം മനുഷ്യജീവിതത്തെ അറിയാനാണ് ഐഎഎസ് വാൽ മുറിച്ച് 52-ാം വയസിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയതെന്നാണ് കണ്ണന്താനം അന്നു പറഞ്ഞത്. ഒറ്റമുണ്ടിനു താഴെ മുട്ടോളം നീളം ജൂബയും വള്ളിച്ചെരുപ്പുമൊക്കെയായി ഗ്രാമപര്യടനം. പഴയ കളക്ടർ ചേട്ടോ, ചേടത്തിയേ, കപ്പയുണ്ടോ കട്ടൻകാപ്പിയുണ്ടോ എന്നൊക്കെ ചോദിച്ച് കൈകൂപ്പി വീടു കയറി വോട്ടുചോദ്യം.

മുപ്പത്തിരണ്ടു ദിവസത്തെ രാഷ്‌ട്രീയപരീക്ഷണം വിജയിച്ച് കെ.ജെ. അൽഫോൻസ് കാഞ്ഞിരപ്പള്ളിയുടെ എംഎൽഎയായി. സ്മാരകശിലകൾ പലതും കാടുകയറിയ അക്കാലത്ത് കണ്ണന്താനം കാഞ്ഞിരപ്പള്ളിക്കാരോടു പറഞ്ഞു:
നമുക്കൊരു സിവിൽ സ്റ്റേഷൻ പണിയാം. റിക്കാർഡ് വേഗത്തിൽ. 730 ദിവസം കൂടെ നിന്ന് നാലു നില സിവിൽ സ്റ്റേഷൻ കാഞ്ഞിരപ്പള്ളിയിൽ എംഎൽഎ പണിതീർത്തു.
അക്കാലത്തു കുട്ടികൾക്കു വേണ്ടി എന്തു ചെയ്യാൻ പറ്റുമെന്നു ചിന്തിച്ച് എംഎൽഎ അധ്യാപകനുമായി. നിയോജകമണ്ഡലത്തിലെ സ്കൂളുകളിലും കോളജുകളിലും സമയം ചോദിച്ചെത്തി ഓരോ മണിക്കൂർ ക്ലാസ്. സ്വന്തം ജീവിതം ഉദാഹരിച്ച് ജീവിതവിജയപാഠം കണ്ണന്താനം പങ്കുവച്ച് കുഞ്ഞുമനസുകളിൽ സ്വപ്നങ്ങളുടെ അഗ്നിച്ചിറകുകൾ മുളപ്പിച്ചു.
രാഹുൽ ഗാന്ധിയും അക്കാലത്ത് കണ്ണന്താനത്തെ കാണാനെത്തി. കോട്ടയത്തെ സാക്ഷരതാ യജ്ഞത്തെക്കുറിച്ച് അറിയാനും സ്വന്തം മണ്ഡലമായ അമേത്തിയിൽ പരീക്ഷിക്കാനുമായിരുന്നു രാഹുലിന്‍റെ വരവ്. എന്നാൽ കണ്ണന്താനത്തെ കോണ്‍ഗ്രസിലേക്ക് ആനയിക്കാനുള്ള നീക്കമായിരുന്നു രാഹുലിന്‍റേതെന്നും കേൾവിയുണ്ടായി. നിയമസഭാംഗമായിരിക്കെ നിയമം പഠിച്ച് ഹൈക്കോടതിയിൽ വക്കീലായും സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് പരിശീലകനായും കണ്ണന്താനം വാർത്ത സൃഷ്ടിച്ചു.

ബിജെപിയിൽ

2011-ൽ പുനർവിന്യാസത്തിൽ പഴയ കാഞ്ഞിരപ്പള്ളിയുടെ ഏറിയ ഭാഗവും പൂഞ്ഞാർ മണ്ഡലമായിമാറി, അവിടെ രണ്ടാമൂഴം മത്സരത്തിനു ചുവരെഴുതാൻ ചായം പൂശിയ ദിവസം സിപിഎം സെക്രട്ടറി പിണറായി വിജയന് ഒരു എസ്എംഎസിലൂടെ സലാം പറഞ്ഞ് കണ്ണന്താനം ഇടതു പാളയം വിട്ടു. ബിജെപിയിൽ ചേക്കേറിയ കണ്ണന്താനം ബിജെപി അധ്യക്ഷൻ നിതിൻ ഗഡ്കരിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു ഡൽഹി പാർട്ടി ആസ്ഥാനത്ത് കൂടുകെട്ടി.

കൂടുമാറ്റകാലത്ത് കണ്ണന്താനം പറഞ്ഞതിങ്ങനെ: ‘ദേശീയ തലത്തിൽ പ്രവർത്തനപരിചയമുള്ള ആളായ ഞാൻ പൂഞ്ഞാറിലോ കാഞ്ഞിരപ്പള്ളിയിലോ ഒതുങ്ങേണ്ടയാളല്ല. പൂഞ്ഞാറല്ല ലോകത്തിന്‍റെ അവസാനം. ഇന്ത്യ മുഴുവൻ കണ്ട ആളാണു ഞാൻ. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ദരിദ്രർ കുറവാണ്. കൂടുതൽ ദാരിദ്ര്യമുള്ള മേഖലയിലേക്ക്, വിശാലമായ ഫ്രെയിമിലേക്ക്, കൂടുതൽപേരുടെ ജീവിതത്തെ മാറ്റാവുന്ന രീതിയിലേക്ക് പോകാതെ വയ്യ.’ അങ്ങനെ വിശാലമായ ഫ്രെയിമിൽ നിരവധി പരീക്ഷകളും പരീക്ഷണങ്ങളും അഭിമുഖീകരിച്ചു. കേന്ദ്ര ടൂറിസം മന്ത്രിപദവിയിലെത്തിയ ശേഷം നൽകിയ അഭിമുഖത്തിന് അവസാനമായി ചോദിച്ചു:

ഏഴു വർഷമായി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എന്തായിരുന്നു ജോലി?
‘ബിജെപിക്കു ഭരണം കിട്ടിയ സംസ്ഥാനങ്ങളിൽ ഭരണം മെച്ചപ്പെടുത്താൻ പറ്റിയ പദ്ധതികൾ പറഞ്ഞുകൊടുക്കുക. ജനപിന്തുണ ആർജിക്കാവുന്ന പരിഷ്കാരങ്ങൾക്കു രൂപം കൊടുക്കുക. ഭാവി തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ പറ്റിയ തന്ത്രങ്ങൾ ആവിഷ്കരിക്കുക തുടങ്ങിയ ജോലികൾ.’

ബീഫ് കഴിക്കാറുണ്ടോ?
2011 വരെ കഴിക്കുമായിരുന്നു. ഡൽഹിയിൽ ബീഫ് കിട്ടാനില്ലാത്തതിനാൽ കഴിക്കുന്നില്ല. മണിമലയിലെ കുടുംബവീട്ടിൽ എല്ലാവരും ബീഫ് കഴിക്കും.

ഇനിയും പ്രതീക്ഷകൾ?
‘അസാധ്യമായി ഒന്നുമില്ല, ദൈവത്തിൽ ആശ്രയിക്കുക. നാം കഠിനാധ്വാനം ചെയ്യുക. ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കും. പത്താം ക്ലാസിൽ കിട്ടിയ 42 ശതമാനത്തിൽ നിന്നാണ് ഞാൻ പാഠങ്ങൾ പഠിച്ചുതുടങ്ങിയത്. ഇപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുന്നു. അധ്വാനത്തിന്‍റെ ഫലമാണ് നേട്ടങ്ങൾ.’

റെജി ജോസഫ്
ഫോട്ടോ: ജോൺ മാത്യു, ഡൽഹി