ലോകം കണ്ട "ഏറ്റവും വലിയ' കുഞ്ഞന്മാർ
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന ഗിന്നസ് ബഹുമതിയുമായി വെറും ഒന്നരമാസം ജീവിച്ച വ്യക്തിയാണ് എഡ്വാർഡ് നിനോ ഹെർമാൻഡസ്. 2010 സെപ്റ്റംബർ നാലിന് ഗിന്നസ് ചരിത്രത്തിൽ കയറിപ്പറ്റുന്പോൾ എഡ്വാർഡിനു പ്രായം 24 വയസ്. ഉയരമാകട്ടെ 0.7 മീറ്റർ (27 ഇഞ്ച്). ഭാരം പത്തുകിലോഗ്രാം. ഇദ്ദേഹത്തിനു മുൻപ് മംഗോളിയൻ വംശജനായ ഹി ചിങ് പിങ് ആയിരുന്നു ഏറ്റവും ചെറിയ മനുഷ്യൻ.

അർജന്‍റീനയിൽനിന്നു സംപ്രേഷണം ചെയ്യുന്ന സൂസന്ന ഗിമന്നസ് എന്ന ടിവി ഷോയിലൂടെയാണ് എഡ്വാർഡ് ജനശ്രദ്ധ നേടിയത്. ആരാധകർ ഒരു കളിപ്പാട്ടംപോലെ അദ്ദേഹത്തെ എടുത്തുകൊണ്ടു നടക്കുമായിരുന്നു.

ഗ്രാമത്തിൽ ഒരു കൃഷിസ്ഥലം വാങ്ങുക, ഒരു ഗേൾഫ്രണ്ടിനെ ലഭിക്കുക, ഒരു ജീപ്പ് ഓടിക്കുക എന്നിവയായിരുന്നു എഡ്വാർഡിന്‍റെ ആഗ്രഹങ്ങൾ. കൊളംബിയൻ ടിവിയിൽ ഡാൻസറായി ജോലിചെയ്ത് ധാരാളം പണം സന്പാദിച്ച എഡ്വാർഡ് കൊളംബിയൻ പ്രസിഡന്‍റിന്‍റെ ക്ഷണം സ്വീകരിച്ച് കൊട്ടാരവും സന്ദർശിച്ചിട്ടുണ്ട്. ഗിന്നസ് ബഹുമതിയുമായി വിരാജിക്കുന്പോൾ ഒന്നരമാസത്തിനു ശേഷം തന്നേക്കാൾ ചെറിയ ഒരു നേപ്പാളി ആ പദവി കരസ്ഥമാക്കി.

22 ഇഞ്ചുകാരനായ ഖാഗേന്ദ്ര താപ്പ മഗർ ആയിരുന്നു ആ ഭാഗ്യവാൻ. തന്‍റെ കൂട്ടുകാരനായ പാബ്ലോയുടെ ഷോപ്പിംഗ് മാളിൽ 50 ഡോളർ ദിവസക്കൂലിക്ക് ജോലിചെയ്യുന്പോഴാണ് ഭാഗ്യം തേടിവന്നത്.

ഏറ്റവും ചെറിയ മനുഷ്യൻ എന്ന ഗിന്നസ് ബഹുമതി ഇപ്പോൾ വഹിക്കുന്നത് 21.5 ഇഞ്ചുകാരനായ ചന്ദ്ര ബഹാദൂർ സാംഗി എന്ന എഴുപത്തിനാലുകാരനായ നേപ്പാളിയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനായ സുൽത്താൻ കോസനുമായുള്ള കൂടിക്കാഴ്ച ബഹാദൂറിനെ ഏറെ സന്തുഷ്ടനാക്കുന്നു. എട്ടടി മൂന്ന് ഇഞ്ചാണ് (2.51 മീറ്റർ) സുൽത്താൻ കോസന്‍റെ ഉയരം.

ജോർജ് മാത്യു പുതുപ്പള്ളി