ഒരു നാടകം., 65 വർഷം
നാടക സാഹിത്യത്തിന്‍റെ ആചാര്യൻ വില്യം ഷേക്സ്പിയറുടെ നാട്ടിൽ കഴിഞ്ഞ 65 വർഷങ്ങളായി പ്രദർശനം തുടരുന്ന നാടകമാണ് ദ മൗസ് ട്രാപ്.ആംഗലേയ സാഹിത്യത്തിൽ അപസർപ്പക കൃതികൾക്ക് അതിന്‍റേതായ സ്ഥാനം ഉൗട്ടി ഉറപ്പിച്ചുനൽകിയ അഗതാ ക്രിസ്റ്റി (സെപ്റ്റംബർ 15, 1890 - ജനുവരി 12, 1976) യാണ് ദ മൗസ് ട്രാപ് എഴുതിയത്.ഹെർക്യൂൾ പ്വാറോ, മിസ് മാർപിൾ എന്നീ അനശ്വര അപസർപ്പക കഥാപാത്രങ്ങളുടെ ശിൽപ്പിയാണ് അഗതാ ക്രിസ്റ്റി. ക്രൈം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടക രചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ ഇവർ കുറ്റകൃത്യങ്ങളുടെ തന്പുരാട്ടി എന്നാണ് അറിയപ്പെടുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റുപോയ നോവലിസ്റ്റ് എന്ന ഗിന്നസ് റിക്കാർഡ് അഗതാ ക്രിസ്റ്റിക്ക് സ്വന്തമാണ്. ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള എഴുത്തുകാരി എന്ന റിക്കാർഡും അഗതയുടെ പേരിൽത്തന്നെ. 103 ഭാഷകളിലാണ് അഗതാ ക്രിസ്റ്റിയുടെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്.

ലണ്ടനിലെ വെസ്റ്റ് എൻഡിലുള്ള തിയറ്ററിലാണ് കഴിഞ്ഞ 65 വർഷമായി ദ മൗസ് ട്രാപ്പ് പ്രദർശിപ്പിക്കുന്നത്. 1952 ഒക്ടോബർ ആറിന് നോട്ടിംഗ്ഹാമിലെ തിയറ്റർ റോയലിലാണ് ദ മൗസ് ട്രാപ് ആദ്യമായി പ്രദർശനത്തിനെത്തുന്നത്.ഇതിനുശേഷം 50ൽ അധികം രാജ്യങ്ങളിൽ 27 ഭാഷകളിൽ ഈ നാടകം പ്രദർശിപ്പിക്കപ്പെട്ടു.

കുറേ ആളുകൾ ഒത്തുകൂടുന്നതും, അവരുടെ ഇടയിൽ ഒരു കൊലപാതകം നടക്കുന്നതും ഒടുവിൽ കൊലയാളിയെ കണ്ടെത്തുന്നതുമാണ് നാടകത്തിന്‍റെ കഥ.

എന്നാൽ കഥയുടെ അവസാനഭാഗത്തുള്ള അസാധാരണ ട്വിസ്റ്റാണ് ഈ നാടകത്തെ വൃത്യസ്തമാക്കുന്നത്. തിയറ്ററുകളിൽനിന്ന് നാടകം കണ്ടിറങ്ങുന്നവർ ഈ ട്വിസ്റ്റ് വെളിപ്പെടുത്തരുതെന്ന ഒരു അലിഖിത നിയമംതന്നെ ലണ്ടനിലുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിക്കപ്പെട്ട നാടകമായ ദ മൗസ് ട്രാപ്പിൽ എട്ടു കഥാപാത്രങ്ങളാണുള്ളത്. പ്രദർശനം ആരംഭിച്ച് ഇന്നുവരെ 450 ആളുകൾ നാടകത്തിൽ അഭിനേതാക്കളായി എത്തി. 4575 പ്രദർശനങ്ങളിൽ മേജർ മെറ്റ്കാഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡേവിഡ് റേവൻ എന്ന അഭിനേതാവ് ഏറ്റവും കൂടുതൽക്കാലം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിനുള്ള ഗിന്നസ് റിക്കാർഡിനും ഉടമയായി. നാടകം സിനിമയാക്കാനുള്ള അവകാശം സ്വന്തമാക്കിയ കന്പനിക്ക് ഇതുവരെ സിനിമ നിർമിക്കാനായിട്ടില്ല. കാരണം നാടകം പ്രദർശനം അവസാനിപ്പിച്ചതിനുശേഷമേ സിനിമ നിർമാണം തുടങ്ങാവു എന്നാണ് കരാർ.

വെസ്റ്റ് എൻഡിലെ മാർട്ടിൻസ് തിയറ്ററിലാണ് ദ മൗസ് ട്രാപ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ഡേവിഡ് ട്യൂണറാണ് സംവിധായകൻ. ലണ്ടനിലെത്തുന്ന വിനോദ സഞ്ചാരികൾ ഇവിടെയെത്തി ഈ ചരിത്ര സംഭവത്തിന്‍റെ ഭാഗമാകാറുണ്ട്.

-റോസ് മേരി