അതാബാസ്ക: മനോഹര മഞ്ഞുലോകം
കാനഡയിലെ കൈലാസം അതാബാസ്ക ഗ്ലേസിയർ ഒരു മഹാ സംന്ധവം തന്നെയാണ്. ഈ പ്രകൃതി സൗന്ദര്യം കണ്ടാസ്വദിക്കാൻ ധാരാളം സഞ്ചാരികൾ ഇവിടെ വന്നു തന്പടിക്കാറുണ്ട്. കവി ന്ധാവനയിൽ ഒന്നും ഒതുങ്ങുന്നതല്ല ഇവിടത്തെ കാഴ്ചകൾ എങ്കിലും ധാരാളം കവികളും കലാകാര·ാരും സിനിമാക്കാരും ഒക്കെ ഇവിടെ വന്നു സംതൃപ്തിയോടെ മടങ്ങാറുണ്ട്.

നയാഗ്ര വെള്ളച്ചാട്ടവും ടൊർനെറ്റോയിലെ സി.എൻ. ടവറും ഒൻറാറിയോ തടാകവും ഒക്കെ കണ്ടെങ്കിലും മഞ്ഞിൽ മൂടിക്കിടക്കുന്ന പർവത നിരകൾ അടങ്ങുന്ന ഇവിടത്തെ സുന്ദര ദൃശ്യങ്ങൾ ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്. മഴയ്ക്കു പകരം മഞ്ഞുമാത്രം പെയ്യുന്ന ഈ സ്ഥലത്ത് 215 സ്ക്വയർ കിലോമീറ്ററോളം പരന്നുകിടക്കുന്ന പാറമലകൾ സ്ഥിരം മഞ്ഞിൽ മുങ്ങി കണ്ണെത്താദൂരം വരെ ഒരു വെള്ള കന്പിളിക്കുള്ളിൽ ആണ്. കൊടും തണുപ്പായതുകൊണ്ട് ഇവിടെ ആൾ പാർപ്പില്ല, എന്നാൽ ഇവിടത്തെ സ്ഥിര താമസക്കാരായ ചിലയിനം മാനുകളും കരടിയും മറ്റും കറങ്ങുന്നതു കാണാം. ഇവർക്ക് മേഞ്ഞുനടക്കാൻ ഇതിനിടയിൽ ചില വനപ്രദേശങ്ങളും ഉണ്ട്. ചുരുക്കം ചിലപ്പോൾ ഒരു വെയിലു വരും. അന്നേരമാണ് മലമുകളിൽനിന്ന് കുറേശെ ഐസ് കട്ടകൾ ഉരുകാൻ തുടങ്ങുന്നത്. അപ്പോഴാണ് ആ മലകൾ അണിയുന്ന മഞ്ഞുതൊപ്പികൾക്ക് കോട്ടം തട്ടുന്നത്. അവിടെനിന്ന് പൊട്ടിയൊഴുകുന്ന ഐസ് കട്ടകൾ അഥവാ ഗ്ലേസിയറുകൾ ആ കൂറ്റൻ മലമുകളിൽ നിന്ന് താഴേക്കുള്ള പ്രയാണം തുടങ്ങും. ഈ വെള്ള സുന്ദരികൾ മെല്ലെ മെല്ലെ പാറക്കെട്ടുകൾക്കിടയിൽ കൂടി താഴേക്കും ഒഴുകിയെത്തും.

തുടക്കത്തിൽ മഞ്ഞുകട്ടകൾ നിറഞ്ഞവയാണെങ്കിലും അവ താഴോട്ട് ഒഴുകുംതോറും മഞ്ഞുരുകി വെള്ളച്ചാട്ടങ്ങൾ ആയി കളകളനാദത്തോടെ താഴേക്കു കുത്തിയൊലിക്കുന്ന സുന്ദര കാഴ്ചകൾ കാണാൻ കാമറയും കൈയിൽ പിടിച്ച് ധാരാളം ടൂറിസ്റ്റുകൾ ആ പ്രദേശത്തെല്ലാം നിൽക്കുന്നതു കാണാം. ഇവ ആദ്യം നല്ല ചില്ലുപോലെ തെളിഞ്ഞ കൊച്ചു തടാകങ്ങളായി പലയിടത്തും കെട്ടിക്കിടക്കും. പിന്നെയും ഇതിലേക്കുള്ള ഒഴുക്കുകാരണം ഇതിൽനിന്ന് പുറത്തേക്ക് ഒഴുകി ചെറു അരുവികളും നദികളും ആയും പിന്നെ വലിയ വിസ്താരം കൂടിയ മഹാ നദികൾ ആയും മാറുന്ന കാഴ്ചകൾ കാണാം. ഈ തണുത്തവെള്ളം നിറഞ്ഞ ഐസ് തടാകത്തിൽനിന്ന് അല്പം മാറി മറ്റൊരു കാഴ്ച കാണാൻ പറ്റി. ന്ധൂമിക്കടിയിൽനിന്നു മുകളിലേക്കു കുടുകുടാ തിളച്ചു മറിയുന്ന ചൂട് അരുവി അവിടെ ആ പരിസരത്തുണ്ടായിരുന്നു. ഈ കൊടും തണുപ്പത്ത് ഇതെങ്ങനെ സംന്ധവിക്കുന്നു എന്നു നമ്മൾ ചിന്തിച്ചുപോകും.

ഭൂമിക്കടിയിൽ ചിലയിടങ്ങളിൽ അഗ്നിപർവതശിലകൾ കിടപ്പുണ്ട്. ഇവയിൽനിന്നുള്ള മർദം കൂടുന്പോൾ അവ ആവി പറക്കുന്ന ചൂടുവെള്ളമായി പുറത്തേക്ക് ചീറ്റും. ഇത്തരത്തിലുള്ള കാഴ്ചകൾ കാണാൻ ഒരു സാധാരണ ബസോ കാറോ പോരാ നമ്മൾ ഒറ്റയ്ക്ക് ഈ പ്രദേശത്തേക്കു ചെന്നെത്താനും പ്രയാസമായിരിക്കും. പോരാഞ്ഞ് അഞ്ചും എട്ടും അടി പൊക്കത്തിൽ മഞ്ഞു കട്ടകെട്ടിക്കിടക്കുന്ന മലഞ്ചെരിവുകളാണ് ഈ പ്രദേശം മുഴുവനും. ഇവിടെ മഞ്ഞുമലകൾ മാത്രമല്ല ഇതിനു ചുറ്റിനും ഐസ് പാടങ്ങൾ ആണ്. ഇതൊക്കെ ശരിയായി കാണാനും ആസ്വദിക്കാനുമായി ഇങ്ങോട്ടേക്കു സഞ്ചാരികളെ കൊണ്ടുപോകാനും തിരികെ എത്തിക്കാനും പറ്റിയ വാഹനങ്ങൾ ഇവിടത്തെ കൊളംബിയ ഐസ് ഫീൽഡ് ഗ്ലേസിയർ ഡിസ്കവറി സെൻറർ ഒരുക്കിയിട്ടുണ്ട്. കൂറ്റൻ ടയറുകൾ ഘടിപ്പിച്ച സ്നോ കോച്ചുകൾ അതും നല്ല ചുവപ്പ് നിറത്തിൽ ഏതു തരം ഐസിൽകൂടിയും നിഷ്പ്രയാസം ഓടുന്ന ഡീസൽ വണ്ടികൾ എല്ലാ 15 മിനിറ്റിനും ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. ഈ ബസ് വന്നു നിൽക്കുന്നിടത്ത് ആളുകൾ കൂട്ടം കൂടി തയാറായി കാത്തുനിൽപ്പാണ്. തണുപ്പിൻറെ കാഠിന്യം കാരണം അടിതൊട്ട് മുടിവരെ കട്ടിക്കോട്ടുകൾ അണിഞ്ഞാണ് എല്ലാവരും റെഡിയായത്. മുഖം മാത്രം പുറത്തുകാണാം. ടിക്കറ്റിൻറെ കൂടെ നമ്മൾ കാണാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു വിവരണം കൂടി നമുക്ക് തരും. മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം ഇതിൽ ഉണ്ട്.

അങ്ങനെ നോക്കിനിൽക്കെ ഞങ്ങൾക്ക് പോകേണ്ട ബസ് വന്നുനിന്നു. അതിൻറെ ഡോർ തുറന്നതോടെ അതിൽനിന്ന് എട്ടു പടികൾ ഉള്ള ഒരു ഗോവണി ഇറങ്ങിവന്നു. ഇതിൽ ചവുട്ടി വേണം വാഹനത്തിനകത്ത് കയറാൻ, കാരണം ഇവയുടെ ഓരോ ചക്രത്തിനും രണ്ടാൾ പൊക്കമുണ്ട്. അകത്തു കയറിയപ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ള നല്ല സെറ്റ് അപ്. താപനിലയും ക്രമീകരിച്ചിട്ടുണ്ട്. പല നാടുകളിൽനിന്നും വന്ന സഞ്ചാരികൾ കൂടെയുണ്ടായിരുന്നു. ഇതിൽ പ്രകൃതി പ്രേമികളോടൊപ്പം പ്രഫഷണൽ ഫോട്ടോഗ്രാഫർമാരും കവികളും എഴുത്തുകാരും ഉണ്ടായിരുന്നു. ഞങ്ങൾ കയറിയ ഉടനെ ജനൽ പാളികൾ എല്ലാം നല്ലതുപോലെ തുറന്നുവച്ചു. ഇതിനകം വണ്ടി പുറപ്പെട്ടുകഴിഞ്ഞു. ആദ്യം അവിടത്തെ മലഞ്ചെരിവുകളിലൂടെ യാത്ര തുടങ്ങിയപ്പോൾ കുറെ കുറ്റിച്ചെടികളും പച്ചയും വെള്ളയും കൂടി ഇടകലർന്ന പായലോരവും കണ്ടു. വണ്ടി പതുക്കെയാണ് പോകുന്നത്. അതുകൊണ്ട് കാണുന്നതെല്ലാം കാമറയിൽ പകർത്തി. പിന്നെ ചില മരങ്ങളും ചെറിയ വനപ്രദേശങ്ങളും ആയി. ഇതിനിടയിൽ മേഞ്ഞുനടക്കുന്ന വലിയ കൊന്പൻ ആടുകളും കടമാനുകളും എല്ലാം നടന്നുപോകുന്ന കാഴ്ച കണ്ടു. അവർക്ക് ഈ തണുപ്പിൽ ജീവിക്കാൻ ഒരു പ്രയാസവും കാണുന്നില്ല. കാരണം ഇതാണ് അവരുടെ സ്വന്തം വാസസ്ഥലം.

വണ്ടി നീങ്ങിക്കൊണ്ടിരുന്നു, അതോടൊപ്പം തന്നെ ന്ധൂപ്രദേശവും മാറി. പിന്നെ കണ്ടത് പാറക്കെട്ടുകളും ഐസുകട്ടകളും ആയിരുന്നു. മലമുകളിൽ നിന്നും ഒഴുകുന്ന വെള്ളച്ചാലുകൾ നമ്മുടെ അടുത്തേക്ക് വരുന്നതുപോലെ തോന്നി. ഇനി ഇതെല്ലാം ഒന്നു വിസ്തരിച്ച് കാണണമെങ്കിൽ വണ്ടിയിൽനിന്ന് ഇറങ്ങി നടന്ന് കാഴ്ചകൾ കണ്ട് ആ തണുത്തവെള്ളത്തിൻറെ സ്വാദ് അറിഞ്ഞു ചുറ്റുവട്ടത്തെ കാഴ്ചകൾ എല്ലാം കണ്ട് കാമറയിൽ പകർത്തി അടുത്ത വണ്ടിയിൽ കയറി വീണ്ടും യാത്ര തുടരാം. ഇനി ഇവിടെനിന്നു നമുക്കു ഒറ്റയടിപ്പാതയിലൂടെ നടന്നു പോകണമെങ്കിൽ അതിനുള്ള സൗകര്യവും കൂടെ പോരാൻ ഒരു ഗൈഡിനെയും കിട്ടും. അതിനു പറ്റിയ ഷൂ കരുതിക്കൊണ്ടു ചില ചെറുപ്പക്കാർ വഴിയിൽ ഇറങ്ങി. ഇത് ഹിമാലയ പർവതം കയറുന്നതുപോലെ തന്നെയാണ്. ചിലയിടത്തെല്ലാം ഏതാണ്ട് 200 വർഷത്തോളം ആയി ഉരുകാതെ കിടക്കുന്ന മഞ്ഞുകട്ടകളും ഇവയ്ക്കിടയിൽ ആഴമേറിയ കുഴികളും പതിഞ്ഞിരിപ്പുണ്ട്. സൂക്ഷിക്കാതെ കാലു കുത്തിയാൽ പിന്നെ നേരെ പരലോകത്തേക്കായിരിക്കും എന്നു ഗൈഡ് വളരെ ഗൗരവത്തോടെ പറഞ്ഞു.

എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളും ദൃശ്യങ്ങളും മാറി മറിഞ്ഞുകൊണ്ടിരുന്നു. അവസാനം കയറിയിടത്തുതന്നെ തിരിച്ചെത്തിച്ചു. ഇനി ഇതുപോലെ യാത്ര ചെയ്യാൻ പറ്റാത്തവർക്കും ഈ കാഴ്ചകൾ എല്ലാം ചെറിയ തോതിൽ കാണാം. ഗ്ലേസിയർ റിക്കവറി സെൻററിൽ ഒരു ആകാശപാത ഉണ്ടാക്കിയിട്ടുണ്ട്. ഇത് 280 മീറ്റർ പൊക്കം വരുന്ന ഒരു ഗ്ലാസ് നടപ്പാതയാണ്. ഇത് ഈ മലഞ്ചെരിവിൻറെ മുകളിൽ കൂടിയാണ് കടന്നുപോകുന്നത്. പുറത്തുള്ള മഞ്ഞും മഴയും കൊള്ളാതെ സംഗതികൾ എല്ലാം നേരിട്ട് കണ്ട് ആസ്വദിക്കാനും മലകൾ 2800 മീറ്റർ ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ പേരുകേട്ട നാഷണൽ പാർക്കുകൾ ആയ യോഹോ, ബാൻഫ്, ജാസ്പർ, കൂട്ടെനി എന്നിവയുമുണ്ട്. എല്ലാ നാഷണൽ പാർക്കുകളിലും താമസ സൗകര്യവും മറ്റു സൗകര്യങ്ങളും ഉണ്ട്. ഇവിടെനിന്ന് കാണേണ്ട സ്ഥലങ്ങൾ അടങ്ങിയ മാപ്പുകളും ലന്ധ്യമാണ്. കാനഡയിൽ പോകുന്നവർ സാധാരണ പോകാറില്ലെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് അതാബാസ്കാ ഗ്ലേസിയർ.

ഓമന ജേക്കബ്