പാട്ടിന് സുവർണജൂബിലി, ഗായികയ്ക്ക് ശതാഭിഷേകം
ആ രാത്രി പുലർന്നിട്ട് അരനൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. അന്നൊരു പാട്ടിനുവേണ്ടി ഒരുമിച്ചിരിക്കേണ്ടതായിരുന്നു ശങ്കർ-ജയ്കിഷൻ ദ്വയം. പക്ഷേ, ജയ്കിഷൻ അന്നത്തെ ഒത്തുചേരൽ വേണ്ടെന്നുവച്ചു. അദ്ദേഹത്തിന് അതല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. കാരണം വേറൊന്നുമല്ല- ശങ്കറിന്‍റെ അമ്മ ഈ ലോകംവിട്ടുപോയത് തൊട്ടുതലേന്നാണ്. ജയ്കിഷന്‍റെ തീരുമാനം പക്ഷേ അടിമുടി സംഗീതജ്ഞനായ ശങ്കറിനെ പിന്തിരിപ്പിച്ചില്ല. "എന്‍റെ അമ്മ മരിച്ചെന്നു പറഞ്ഞ് എന്തിനാണ് ജയ് ഈ സെഷൻ വേണ്ടെന്നുവയ്ക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അസ്വാഭാവികമെന്നു തോന്നാം. എന്നാൽ അതായിരുന്നു ശങ്കർ. അദ്ദേഹം പതിവുപോലെ മുറിയിലേക്കുവന്നു. ജയ്കിഷനും ഉപകരണവാദകരും ചിത്രത്തിന്‍റെ സംവിധായകനുമടക്കം എല്ലാവരും അവിടെയുണ്ട്. മുറിയിലെ വിളക്കുകൾ അണയ്ക്കാൻ ശങ്കർ ആവശ്യപ്പെട്ടു. മെല്ലെ ഇരുട്ടുപടർന്നു. അദ്ദേഹം പിന്നെ തേടിയത് വലിയൊരു മെഴുകുതിരിയായിരുന്നു. പിയാനോയുടെ മുകളിൽ അതു കൊളുത്തിവച്ചു. അമ്മയുടെ വേർപാടിന്‍റെ കണ്ണീർ മറയ്ക്കാൻ ശങ്കർ ശ്രമിക്കുകയാകുമെന്നായിരുന്നു പലരുടെയും വിചാരം. എന്നാൽ ഉള്ളിലെ ദുഃഖം ശങ്കർ പുറത്തുകാട്ടിയില്ല. അദ്ദേഹം ആ പാട്ടിനുവേണ്ട മൂഡ് മുറിയിലേക്കു കൊണ്ടുവരികയായിരുന്നു. പതിയെ, മുറിയിൽ പാട്ടിന്‍റെ വെളിച്ചം പടർന്നു. ഈണംകേട്ട സംവിധായകൻ ശക്തി സാമന്ത പറഞ്ഞു- നാളെത്തന്നെ പാട്ടു റെക്കോർഡ് ചെയ്യാം!

പാരീസിലെ സായാഹ്നം
1967.
ശങ്കർ-ജയ്കിഷൻ- മുഹമ്മദ് റഫി- ഷമ്മി കപൂർ ടീം തിളങ്ങിനിൽക്കുന്ന കാലം. സിംഗപ്പൂർ (1960) എന്ന ചിത്രത്തിനുശേഷം ശക്തി സാമന്തയും ശങ്കർ-ജയ്കിഷനും ഒന്നിച്ച ചിത്രമായിരുന്നു ആൻ ഈവനിംഗ് ഇൻ പാരിസ്. ആ സിനിമയിലെ സൂപ്പർഹിറ്റായ രാത് കേ ഹംസഫർ എന്ന പാട്ടിന്‍റെ പിറവിയാണ് മുകളിൽ കണ്ടത്. ശൈലേന്ദ്രയുടെ വരികൾക്ക് ശങ്കറാണ് അടിസ്ഥാന ഈണമൊരുക്കിയത്. ജീവിതത്തിൽ വേണ്ടത്ര പ്രണയം ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ശങ്കർജിയുടെ ഹൃദയം എത്രമാത്രം റൊമാന്‍റിക് ആയിരുന്നെന്ന് തെളിയിക്കുന്നതാണ് ഈ പാട്ടെന്ന് ഷമ്മി കപൂർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഹൃദയത്തിന്‍റെ ഭാഷ നന്നായി അറിയാമായിരുന്നു ശങ്കറിനെന്ന് രാജ് കപൂറും ഓർമിച്ചു. ആദ്യത്തെ കേൾവിയിൽതന്നെ ശക്തി സാമന്ത പാട്ടിന്‍റെ ഈണം ഓക്കേ പറഞ്ഞതിൽ എന്തത്ഭുതം!

സ്വപ്നസ്വരം

അന്പതു കൊല്ലത്തിനുശേഷവും പാട്ടുകൾകൊണ്ട് ഓർമിക്കപ്പെടുന്നുണ്ട് ആൻ ഈവനിംഗ് ഇൻ പാരിസ്. മുകളിൽകണ്ട രാത് കേ ഹംസഫറിലൂടെ ഹിന്ദിയിൽ തന്‍റെ സാന്നിധ്യം ഒരിക്കൽക്കൂടി ഉറപ്പിച്ച ഗായികയ്ക്ക് ഇത് എണ്‍പത്തിനാലാം പിറന്നാൾ വർഷമാണ്- ശതാഭിഷേക പൂർണിമ. അതു മറ്റാരുമല്ല., ആശാ ഭോസ്ലേയാണ്. ശബ്ദവൈവിധ്യംകൊണ്ട് ആ പാട്ടിനെ അക്ഷരാർഥത്തിൽ സ്വപ്നസമാനമാക്കി അവർ. അസാധാരണവും അത്യപൂർവവും എന്നു വിശേഷിപ്പിക്കുന്നുണ്ട് സംഗീതവിദഗ്ധർ ആശയുടെ ആലാപനത്തെ. ഇതടക്കം ശങ്കർ-ജയ്കിഷന്‍റെ 214 പാട്ടുകൾ പാടി ആഷാ ഭോസ്ലേ. മുൻനിര സംവിധായകരുടെ ആദ്യ ചോയ്സ് മിക്കപ്പോഴും ലതാ മങ്കേഷ്കർ ആയിരുന്നിട്ടും.

"എന്നിൽ ഒളിഞ്ഞുകിടന്ന ഗായികയെ കണ്ടെത്തിപ്പിടിച്ചത് ഒ.പി. നയ്യാരാണെങ്കിൽ എന്‍റെ ശബ്ദത്തിന് പുതിയ ചക്രവാളങ്ങൾ തുറന്നുതന്നത് ആർ.ഡി. ബർമനാണ്. ശങ്കർ-ജയ്കിഷൻ ദ്വയത്തിനുവേണ്ടി പാടുന്നത് എന്നെ ഒരുപാടു സന്തോഷിപ്പിച്ചിരുന്നു. ഹോനേ ലഗീ ഹേ രാത് ജവാ (നേനാ, 1973) എന്ന പാട്ടിന് മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചപ്പോൾ ഏറെ അഭിമാനം തോന്നി. പാടുന്പോൾ ഈണത്തിന്‍റെ ചട്ടക്കൂടിൽനിന്ന് ശങ്കറും ജയ്കിഷനും ഒരുപാടു സ്വാതന്ത്ര്യം തരുമായിരുന്നു. എത്രയെത്ര ഹിറ്റുകളാണ് അവരോടൊപ്പം ചേർന്നപ്പോൾ ഉണ്ടായത്'- ആശ ഓർമിക്കുന്നതിങ്ങനെ.

ആശയോ ലതയോ?

സഹോദരിമാരിൽ ആരാണ് മികച്ച ഗായികയെന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെങ്കിലും ശ്രോതാക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ പലതാണ്. മത്സരിച്ചുപാടാൻ ലതാ മങ്കേഷ്കറിനും ആശാ ഭോസ്ലേക്കും അവസരംകൊടുക്കാൻ ശങ്കർ-ജയ്കിഷൻ ദ്വയം മുന്നിലുണ്ടായിരുന്നു. 1953ൽ പുറത്തിറങ്ങിയ മയൂർ പംഖ് എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ യേ ബർഖാ ബഹാർ സോത്തനിയാ കേ ദ്വാർ എന്ന പാട്ട് ഇരുവരുടെയും കഴിവുകൾ മുഴുവനും പുറത്തുകൊണ്ടുവന്നു. മൂന്നുവർഷം കഴിഞ്ഞ് നർഗീസ്- രാജ്കപൂർ ചിത്രമായ ചോരി ചോരിയിലെ മൻഭവൻ കേ ഘർ ജായേ ഗോരി, ബസന്ത് ബഹാർ എന്ന ചിത്രത്തിലെ കർ ഗയാ രേ തുടങ്ങിയ യുഗ്മഗാനങ്ങളും ശങ്കർ-ജയ്കിഷൻ ഇരുവർക്കുമായി നൽകി. അവസരങ്ങൾ ഓരോന്നിൽനിന്നും പിടിച്ചുകയറാൻ ആശയുടെ ശബ്ദത്തിനു കഴിയുകയും ചെയ്തു.

പ്രിസ്‌ലിക്കും ജാക്സണും നടുവിൽ

എണ്‍പത്തിനാലാം പിറന്നാൾ ആഘോഷത്തോടൊപ്പം ആശയുടെ മെഴുകു പ്രതിമ പ്രശസ്തമായ മാഡം ടുസോഡ്സ് മ്യൂസിയത്തിന്‍റെ ഡൽഹി ശാഖയിൽ ഇടംപിടിച്ചു.

"അവരെന്നോട് പ്രതിമ എവിടെ വയ്ക്കണമെന്നു ചോദിച്ചു, ഞാൻ പറഞ്ഞു എൽവിസ് പ്രിസ്ലിയുടെയും മൈക്കിൾ ജാക്സന്‍റെയും പ്രതിമകൾക്കിടയ്ക്കു മതിയെന്ന്. ഒരുപാടു സന്തോഷം തോന്നുന്നു. ശരിക്കും കണ്ണാടിനോക്കുന്നതുപോലെ. പ്രതിമ അതിസൂക്ഷ്മമായി ഒരുക്കാൻ അവർ ഒരുപാടു കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എനിക്ക് ഒരുപാടു പുരസ്കാരങ്ങളും സ്നേഹാദരങ്ങളും കിട്ടി. ഒന്നും എന്‍റെ നേട്ടമല്ല, രാജ്യത്തിന്‍റെ വിജയമാണ്. പാടിത്തുടങ്ങി 75 വർഷം പിന്നിടുന്പോഴും ഞാൻ ഒരേ പാതയിലൂടെയാണ് നടക്കുന്നത്. എല്ലാപാട്ടും എന്‍റെ ആദ്യഗാനമെന്നപോലെയുള്ള സമർപ്പണത്തോടെയാണ് പാടിയത്'- പിറന്നാളിന്‍റെ തലേന്ന് ആശ പറഞ്ഞു.
പശ്ചാത്തലത്തിൽ ഒരു പാട്ടുയരുന്നുണ്ട്-
ചുരാ ലിയാ ഹേ 
തും നേ ജോ ദിൽ കോ...

ഹരിപ്രസാദ്‌