മൗനം വാചാലം
ജിമ്മി ഫിലിപ്പ്

സമർപ്പണത്തിന്‍റെ വേറിട്ട വഴിയിൽ അതിശയമാകുകയാണ് ഫാ. ബിജു ലോറൻസ് മൂലക്കര. കേൾക്കാനും സംസാരിക്കാനും കഴിയാത്തവർക്കു ദൈവതുല്യൻ. സംസാരിക്കുന്നതിനേക്കാൾ ആംഗ്യഭാഷ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന വൈദികൻ. നിശബ്ദതയുടെ മഹാസൗന്ദര്യം ദർശിക്കുന്ന മനുഷ്യസ്നേഹി. ചെവിയും നാവും അടക്കി മൗനങ്ങളെ വാചാലമാക്കിയിരിക്കുന്നു ഫാ. ബിജു. ബധിരരും മൂകരുമായവർക്കു ചെവിയും നാവുമാണ് അദ്ദേഹം.

ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിക്കാനാണ് ഫാ. ബിജുവിനിഷ്്ടം. അതിനു കഴിയുന്നവർ കേരളത്തിൽ അധികമില്ല. ഏറിയാൽ രണ്ടോ മൂന്നോ പേർ. അത്രമാത്രം. മൂകമെന്നു തോന്നുമെങ്കിലും അവരുടെ ഓരോ പ്രാർഥനയിലും നിറയെ ശബ്ദമുണ്ട്. അതിന് അവരുടെ മറുപടിയുമുണ്ടാകും. സാധാരണ മനുഷ്യനു കേൾക്കാനാവില്ലെന്നു മാത്രം. ശബ്ദഘോഷമില്ലെങ്കിലും നിശബ്ദതയുടെ നിർവൃതിയുണ്ട്. അതു ഹൃദയത്തിൽ നിന്നാണ് വരുന്നത്. ദൈവവുമായുള്ള അലിഞ്ഞുചേരൽ. അവിടെ ശബ്ദതയും നിശബ്ദതയും തമ്മിലുള്ള അതിർവരന്പില്ല. ആ പ്രാർഥന ദൈവത്തിനു കേൾക്കാതിരിക്കാനുമാവില്ല.

ഹോളി ക്രോസ് സന്യാസ സഭാംഗമാണ് തിരുവനന്തപുരം സ്വദേശിയായ ഫാ. ബിജു. പൂന പേപ്പൽ സെമിനാരിയിൽ ഫിലോസഫി വിദ്യാർഥിയായിരിക്കെ, കനേഡിയൻ വൈദികനായ ഫാ. ഹാരി സ്റ്റോക്സിനെ പരിചയപ്പെട്ടു. മൂന്നു പതിറ്റാണ്ടായി ശ്രവണവൈകല്യമുള്ളവരുടെ ഇടയിൽ പ്രവർത്തിക്കുന്ന വൈദികനായിരുന്നു അദ്ദേഹം. തന്‍റെ മിഷന്‍റെ തുടർച്ചക്കാരനായി ഒരാളെ തേടുന്ന സമയവുമായിരുന്നു അത്. ഫാ. ഹാരിയുടെ പ്രവർത്തനം വൈദിക വിദ്യാർഥിയായ ബിജുവിനെ ആകർഷിച്ചു. ഇരുവരും തമ്മിലടുത്തു. സമാനചിന്താഗതിക്കാരുടെ ഒത്തുചേരൽ. ബന്ധം കൂടുതൽ ദൃഢമായി. തന്‍റെ വഴി ഏതാണെന്നു ഫാ. ബിജു തിരിച്ചറിഞ്ഞു.

ഹോളിക്രോസ് സഭാ നേതൃത്വവും കുടുംബാംഗങ്ങളും ഒപ്പം നിന്നു. പഠനം കഴിഞ്ഞതോടെ ഈ രംഗത്ത് കൂടുതൽ സജീവമായി. ആറു മാസംകൊണ്ട് ആംഗ്യഭാഷ പഠിച്ചെടുത്തു. പിന്നെ അവരിലൊരാളായി. ചില സന്ദർഭങ്ങളിൽ വാക്കുകൾ പോലും മറന്നു. ആംഗ്യത്തിലായി സംഭാഷണം. അത്രമാത്രമായിരുന്നു അവരുമായുള്ള ഉൾച്ചേരൽ.

തിരുവനന്തപുരത്തായിരുന്നു പൗരോഹിത്യ സ്വീകരണം. ബംഗളൂരുവിൽ ആദ്യ കുർബാന. അത് ആംഗ്യഭാഷയിലായിലായിരുന്നു. പലരും അദ്ഭുതം കൂറി. 30- 40 പേർ മാത്രമേയുണ്ടായിരുന്നുള്ളൂ. എല്ലാവരുംതന്നെ ശ്രവണവൈകല്യമുള്ളവർ. ആദ്യകുർബാനയോടെ ഒരുകാര്യം ഉറപ്പിച്ചു. ബധിരർക്കും മൂകർക്കുവേണ്ടിയാണ് ഇനിയുള്ള ജീവിതം. അതൊരു പ്രതിജ്ഞയായിരുന്നു.
കേരളത്തിലായിരുന്നു ആദ്യ നിയമനം. വിജയപുരം രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്‍റ് ജോസഫ്സ് ഇടവകയിൽ. അവിടെ വികാരിയായി നാലുവർഷം. മനിലയിൽ ഡോക്്ടറേറ്റു ചെയ്യാനുള്ള അവസരം കിട്ടിയെങ്കിലും വേണ്ടെന്നുവച്ചു. സമയമത്രയും തന്‍റെ ‘ആടുകളെ' തേടിയുള്ള യാത്രയ്ക്കായി മാറ്റിവച്ചു. പാലാ മണ്ണയ്ക്കനാട്ടുള്ള ഒ.എൽ.സി.ഡഫ് ഹൈസ്കൂളിൽ മാസത്തിലൊരിക്കൽ ആംഗ്യഭാഷയിൽ വിശുദ്ധ കുർബാനയുണ്ട്. ഇവർക്കു കുന്പസാരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഒല്ലൂർ, നീർപ്പാറ, അടൂർ എന്നിവിടങ്ങിലെ സ്കൂളുകളിലും മാസത്തിലൊരിക്കൽ ഫാ. ബിജു കൃത്യമായി എത്തും. പ്രഗല്ഭരായ വ്യക്തികളുടെ പ്രഭാഷണങ്ങൾ ശ്രവണവൈകല്യമുള്ളവർക്കായി ആംഗ്യഭാഷയിൽ വിവർത്തനം ചെയ്തു കൊടുക്കാറുമുണ്ട്. അയ്മനത്ത് ഹോളി ക്രോസ് പഴയ സെമിനാരിയിൽ എല്ലാമാസവും ബധിര മൂക സ്കൂളുകളിലെ കുട്ടികൾക്കായി ധ്യാനവും കുന്പസാരവും വ്യക്തിത്വ വികസന ക്ലാസുകളും മുടങ്ങാതെ നടക്കുന്നുണ്ട്.

ബധിര- മൂകരുടെ സമഗ്രവികസനം ലക്ഷ്യമിട്ടുന്ന കേരളത്തെ അഞ്ചു മേഖലകളായി തിരിച്ചാണ് ഫാ. ബിജു പ്രവർത്തിക്കുന്നത്. തൃശൂർ, ആലപ്പുഴ, പാലാ, ഇടപ്പള്ളി, കോട്ടയം. കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോതമംഗലം എന്നിവിടങ്ങളിൽ പുതിയ മേഖലകൾ രൂപീകരിക്കാനുള്ള ശ്രമമുണ്ട്. ഒരു മേഖലയിൽ കുറഞ്ഞത് 150 പേരെങ്കിലുമുണ്ടാകും. കൃത്യമായ ഇടവേളകളിൽ അവരുമായി സംവദിച്ചാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. അയ്മനത്തെ സെമിനാരി ഒരു സ്ഥിരം പരിശീലന വേദിയാക്കി മാറ്റണമെന്നുണ്ട്. ഒരേസമയം 25 പേർക്ക് താമസിച്ചു പരിശീലനം നേടാനുള്ള സൗകര്യം ഇവിടെയുണ്ട്.

ശ്രവണവൈകല്യമുള്ളവരിൽ സ്വയം രൂപപ്പെട്ടുവരുന്ന സംസ്കാരം പൊതുസമൂഹം പലപ്പോഴും മനസിലാക്കുന്നില്ല. അതാണ് പലപ്പോഴും പ്രശ്നങ്ങളായി മാറുന്നത്. സംസ്കാരം കൈമാറ്റം ചെയ്യുന്നതിന് ഭാഷ അത്യാവശ്യമാണ്. ആംഗ്യഭാഷയിലൂടെയാണ് ഇക്കൂട്ടർ അവരുടെ സംസ്കാരം കൈമാറുന്നത്. പൊതുസമൂഹത്തിന് ഇതു മനസിലായി എന്നു വരികയുമില്ല. അവിടെ പ്രശ്നം തുടങ്ങുകയായി.

മിടുമിടുക്കരെന്നാണ് ശ്രവണവൈകല്യമുള്ളവരെ ഫാ. ബിജു വിശേഷിപ്പിക്കുന്നത്. കഴിവിന്‍റെ കാര്യത്തിൽ പലരും അഗ്രഗണ്യർ. അഭിരുചിക്കിണങ്ങുന്ന വിധത്തിൽ പരിശീലനം നൽകിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവർ. അത്തരത്തിലുള്ള ഒരു സെന്‍റ്റും ഫാ. ബിജുവിന്‍റെ മനസിലുണ്ട്. ട്രെയിനിംഗ് പ്രോഗ്രാമുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും മറ്റുമുള്ള ഒരു സെന്‍റർ. അവിടെ പരിശീലനം നേടുന്നവർക്കു വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടാം. തൊഴിൽ ദാതാക്കളുടെ ആവശ്യമനുസരിച്ചു പരിശീലനം നേടിയവരെ വിട്ടുകൊടുക്കാനും കഴിയും. ആത്മീയരംഗത്തും ഇത്തരക്കാർക്ക് റോളുകളുണ്ടെന്ന് ഫാ. ബിജു ഉറപ്പിച്ചു പറയുന്നു. ശ്രവണവൈകല്യമുള്ള വ്യക്തികളെ കണ്ടെത്തി പരിശീലിപ്പിച്ച് വൈദികരാക്കാനുള്ള ശ്രമം ഉൗർജിതമാണ്.
സഹതാപം ഇവർക്കു തെല്ലുമിഷ്ടമില്ല. ആരേയും ഭയവുമില്ല. ശബ്ദമില്ലാത്ത അവസ്ഥയിൽ ഭയത്തിനു സ്ഥാനമില്ല എന്നു പറയുന്നതാവും ശരി. ഈ ഗുണങ്ങൾ ഫലപ്രദമായി തിരിച്ചുവിട്ടാൽ ജീവിത വിജയം ഉറപ്പെന്നു ഫാ. ബിജു സാക്ഷ്യപ്പെടുത്തുന്നു. കോക്ലിയർ ഇംപ്ലാന്‍റിംഗ്, ശ്രവണ സഹായികൾ, ലിപ് റീഡിംഗ് തുടങ്ങിയവയൊന്നും അവർക്കിഷ്ടമില്ലത്രേ. സ്വാഭാവികമായി സ്വായത്തമാക്കിയ ആംഗ്യഭാഷ തന്നെയാണ് പ്രിയം. അതിലൂടെ ആശയവിനിമയം നടത്താനാണ് ഇഷ്ടം. ശ്രവണസഹായികളെക്കാൾ കാര്യങ്ങൾ ആഴത്തിൽ മനസിലാക്കാൻ സാധിക്കുന്നത് ആംഗ്യഭാഷയിലൂടെയാണെന്നതാണ് വസ്തുത. ആംഗ്യ ഭാഷ അറിയാവുന്നവരെയും അതുപയോഗിക്കുന്നവരെയും അവർ വിശ്വാസത്തിലെടുക്കും. അല്ലാത്തവരെ അത്ര പോരാ.

ഒറ്റപ്പെടലുകൾ അവർ വെറുക്കുന്നു. കുടുംബജീവിതത്തിലും ഇതു പ്രകടം. ഭാര്യയും ഭർത്താവും ഒരേതരക്കാരായിരിക്കുന്നതാണ് നല്ലത്. തങ്ങളെപ്പോലുള്ളവർക്കൊപ്പമായിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അതിന് ഇവർക്കുവേണ്ടി വൃദ്ധമന്ദിരങ്ങൾ സ്ഥപിക്കണമെന്നും ഫാ. ബിജു ആഗ്രഹിക്കുന്നു. അത്തരം മന്ദിരങ്ങളിൽ പ്രായമായവർ “മിണ്ടിയും പറഞ്ഞും’’ ഇരിക്കുമല്ലോ.
ഭാരതത്തിൽ ശ്രവണവൈകല്യമുള്ളവർ 1.60 കോടിയുണ്ടെന്നാണ് കണക്ക്. ഇതിൽ ബഹുഭൂരിപക്ഷവും തങ്ങളെപ്പോലുള്ളവർ മാത്രമുള്ള ചെറുസംഘങ്ങളിൽ ഒതുങ്ങിക്കൂടുകയാണ്. അവരെ മുഖ്യധാരയിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഫാ. ബിജു ലോറൻസ് മൂലക്കര. അതിനുള്ള പിന്തുണയും എല്ലായിടത്തുനിന്നും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.

ചിത്രങ്ങൾ: കെ.ജെ. ജോസ്