തകർക്കാനാവാത്ത സ്വപ്നങ്ങൾ
ഭൂകന്പങ്ങളും ചുഴലിക്കൊടുങ്കാറ്റുകളും ഇടയ്ക്കിടെ വന്പൻ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്ന രാജ്യമാണ് ഹെയ്തി. പാശ്ചാത്യ അർധഗോളത്തിലെ ഏറ്റവും പാവപ്പെട്ട ഈ കരീബിയൻ രാജ്യത്തിൽ 2010 ജനുവരി 12നുണ്ടായ ഭൂകന്പം ആ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകന്പമായിരുന്നു. ഗവണ്‍മെന്‍റിന്‍റെ കണക്കുകളനുസരിച്ചു 3,16,000 പേരാണ് ഈ ഭൂകന്പത്തിൽ മൃതിയടഞ്ഞത്.

രണ്ടരലക്ഷം വീടുകളും മുപ്പതിനായിരം കെട്ടിടങ്ങളും ഈ ഭൂകന്പത്തിൽ നിലംപതിച്ചു. ഈ ഭൂകന്പം മൂലം മുപ്പതുലക്ഷം ആളുകളുടെ ജീവിതം ദുരിതപൂർണമായി. ഭൂകന്പംമൂലം മരിച്ചവരുടെ ഗണത്തിൽ 122 അമേരിക്കക്കാരുണ്ടായിരുന്നു. അവരിൽ നാലുപേർ ഫ്ളോറിഡയിലെ ലീൻ. യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥികളും രണ്ടുപേർ അതേ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫാക്കൽട്ടി അംഗങ്ങളുമായിരുന്നു.

ലീൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മറ്റ് എട്ടു വിദ്യാർഥികളോടും രണ്ടു ഫാക്കൽട്ടി അംഗങ്ങളോടുമൊപ്പം ഹെയ്തിയിൽ പാവങ്ങളെ സഹായിക്കുവാൻ എത്തിയവരായിരുന്നു അവർ. ഇവരിലൊരാൾ ബ്രിട്ട്നി ജൻജൽ എന്ന പത്തൊന്പതുകാരിയായിരുന്നു ഹെയ്തിയുടെ തലസ്ഥാനമായ പോര്‌ട്ട്-ഒ-പ്രിൻസിലെ മൊണ്‍ടാന എന്ന ഹോട്ടലിലായിരുന്നു ബ്രിട്ട്നിയും ലീൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥികളും ഫാക്കൽട്ടി അംഗങ്ങളും താമസിച്ചിരുന്നത്.

ഭൂകന്പത്തിൽ മരിച്ചവരുടെ ഗണത്തിൽ ആദ്യം ബ്രിട്ട്നിയുടെ പേരില്ലായിരുന്നു. എന്നു മാത്രമല്ല, അവൾ രക്ഷപ്പെട്ടതായിട്ടാണു പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബ്രിട്ട്നിയുടെ മൃതദേഹം മൊണ്‍ടാന ഹോട്ടലിന്‍റെ അവശിഷ്ടങ്ങളിൽ നിന്നു കണ്ടെടുത്തു.

ഭൂകന്പത്തിൽ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുന്പ് ബ്രിട്ട്നിയും സംഘവും ഒരു അനാഥമന്ദിരം സന്ദർശിക്കുവാൻ പോയിരുന്നു. അതെത്തുടർന്നു ബ്രിട്ട്നി തന്‍റെ മാതാപിതാക്കൾക്കു ഫോണ്‍ വഴി ഒരു സന്ദേശം അയച്ചു കൊടുത്തു. അത് ഇപ്രകാരമായിരുന്നു.

""കുട്ടികളെല്ലാവരും വളരെ സന്തുഷ്ടരാണ്. അവർ ഞങ്ങളെ അതിയായി സ്നേഹിക്കുന്നു. അവർക്കുള്ളതുകൊണ്ട് അവർ സംതൃപ്തി കണ്ടെത്തുന്നു. അവർ നന്നായി പരിശ്രമിക്കുന്നു. എന്നാൽ ഒരിടത്തുമെത്തുവാൻ അവർക്കു സാധിക്കുന്നില്ല. അവർക്കു കാര്യമായി ഒന്നുമില്ലെങ്കിലും തങ്ങൾക്കുള്ളവയെക്കുറിച്ച് അവർ നന്ദിയുള്ളവരാണ്. ഇവിടേക്ക് എന്‍റെ താമസം മാറ്റി ഒരു അനാഥമന്ദിരം പണിയുവാൻ ഞാൻ ആഗ്രഹിക്കുന്നു.''

്രബ്രിട്ട്നിയുടെ അപ്രതീക്ഷിത മരണം അവളുടെ മാതാപിതാക്കളായ ലിന്നിനും ചെറിലാനും താങ്ങാവുന്നതിലും അധികമായിരുന്നു. എങ്കിലും ബ്രിട്ട്നിയുടെ വിയോഗമോർത്തു ദീർഘനാൾ വിലപിച്ചിരിക്കുവാൻ അവർ തയാറായില്ല. തങ്ങളുടെ ഏക പുത്രിയെ അവർക്കു നഷ്ടപ്പെട്ടെങ്കിലും അവളുടെ സ്വപ്നം തങ്ങൾക്കു ബാക്കിയുണ്ടല്ലൊ എന്നവർ ആശ്വസിച്ചു. അങ്ങനെയാണ് അവളുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ അവർ തയാറായത്.

എന്തായിരുന്നു കൗമാരം കഴിയാത്ത ബ്രിട്ട്നിയുടെ സ്വപ്നം? ഹെയ്തിയിലെ അനാഥക്കുട്ടികൾക്കുവേണ്ടി ഒരു അനാഥമന്ദിരം നിർമിച്ച് അതു നടത്തുക. അതായിരുന്നു ഫോണ്‍ സന്ദേശം വഴി അയച്ച അവളുടെ സ്വപ്നം.

ബ്രിട്ട്നിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യപടിയായി അവളുടെ മാതാപിതാക്കൾ ’ബി ലൈക്ക് ബ്രിട്ട്’ എന്ന പേരിൽ ഒരു ചാരിറ്റബിൾ ഫൗണ്ടേഷൻ രൂപീകരിച്ചു. കെട്ടിട നിർമാണ ബിസിനസിലായിരുന്നു ലിൻ തന്‍റെ ജോലി ഉപേക്ഷിച്ചു പൂർണസമയം ഫൗണ്ടേഷന്‍റെ പ്രവർത്തനത്തിനായി ചെലവഴിച്ചു. ഭാര്യ ചെറിലാനും മക്കളായ ബേർണിയും റിച്ചിയും ലിന്നിനെ സഹായിച്ചു.

ഭൂകന്പം കഴിഞ്ഞ് അഞ്ചുവർഷം പൂർത്തിയായപ്പോൾ ഹെയ്തിയിൽ അതിമനോഹരമായ ഒരു അനാഥ മന്ദിരം പണിയുവാൻ അവർക്കു സാധിച്ചു. അതിനു ചെലവായ ഇരുപതുലക്ഷം ഡോളർ അവർ തങ്ങളുടെ ഫൗണ്ടേഷന്‍റെ പേരിൽ പിരിച്ചെടുത്തതായിരുന്നു. 2015 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ഈ അനാഥമന്ദിരത്തിൽ അറുപത്തിയാറു കുട്ടികൾക്കു താമസിക്കുവാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്.

നമ്മുടെ ജീവിത സ്വപ്നങ്ങൾക്കു മറ്റുള്ളവരുടെ ജീവിതത്തെ അവയുടെ ‌നന്മയ്ക്കായി മാറ്റിമറിക്കുവാൻ സാധിക്കുമോ? അതു സാധിക്കുമെന്നാണു ബ്രിട്ട്നിയുടെ കഥ നമ്മെ അനുസ്മരിപ്പിക്കുന്നത്. ഹെയ്തിയിലെ അനാഥക്കുട്ടികളെ കണ്ടപ്പോൾ അവരുടെ ജീവിതത്തിന് ഒരു ഭാവിയുണ്ടാകാൻ വേണ്ടി അവൾ ഒരു സ്വപ്നം കണ്ടു. ഭൂകന്പത്തിൽ അവൾ മൃതിയടഞ്ഞെങ്കിലും അവളുടെ സ്വപ്നം നിലച്ചുപോയില്ല.

ബ്രിട്ട്നിയുടെ സ്വപ്നം അവളുടെ മാതാപിതാക്കൾ ഏറ്റെടുത്തു. അവരുടെ ദുഃഖത്തിനൊരു മോചനം തേടിയാണ് അവർ ആ സ്വപ്നം ഏറ്റെടുത്തത് എന്നതു ശരി തന്നെ. എങ്കിൽപ്പോലും ബ്രിട്ട്നിക്കുണ്ടായിരുന്ന അതേ ആഗ്രഹത്തോടെയും ആവേശത്തോടെയുമായിരുന്നു ആ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി അവർ അധ്വാനിച്ചത്.

അതെ, നമ്മുടെ സ്വപ്നങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയുള്ള നല്ല സ്വപ്നങ്ങളാണെങ്കിൽ അവ എങ്ങനെയെങ്കിലും സാക്ഷാത്കരിക്കപ്പെടുമെന്നതാണു വാസ്തവം. അമേരിക്കയിലെ അടിമകളുടെ മോചനം ഏബ്രഹാം ലിങ്കൺ സ്വപ്നം കണ്ടു. അത് അദ്ദേഹത്തിനു സാധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം മഹാത്മാഗാന്ധി സ്വപ്നം കണ്ടു. അദ്ദേഹത്തിന്‍റെയും മറ്റുള്ളവരുടെയും സംഘടിതമായ ശ്രമഫലമായി അതു നേടിയെടുത്തു. പാവങ്ങളുടെ സമുദ്ധാരണം മദർ തെരേസ സ്വപ്നം കണ്ടു. ലോകമെന്പാടും ആ സ്വപ്നം ഇപ്പോഴും പൂവണിഞ്ഞുകൊണ്ടിരിക്കുന്നു.

ജീവിതത്തെക്കുറിച്ചു നമുക്കു സ്വപ്നം കാണാം. എന്നാൽ അതു സ്വാർഥം നിറഞ്ഞ സ്വപ്നമാകരുത്. നമ്മുടെ സ്വപ്നങ്ങളിൽ മറ്റുള്ളവർക്കും ഏറെ സ്ഥാനമുണ്ടാകണം. അവ പൂവണിയുവാൻ നാം പരിശ്രമിക്കണം. നമുക്കതു സാധിക്കാതെ വന്നാൽ ആ സ്വപ്നങ്ങൾ ഏറ്റെടുക്കുവാൻ മറ്റാളുകൾ ഉണ്ടാകും. ബ്രിട്ട്നിയുടെ കഥ അതാണു നമ്മെ ഓർമിപ്പിക്കുന്നത്.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ