പഠിച്ചും പഠിപ്പിച്ചും അവരു വിതച്ചു അവരു കൊയ്തു 100 മേനി
മണ്ണിന്‍റെ മണമുള്ള കലാലയ സ്വപ്നങ്ങളാണ് തൃക്കാക്കര ഭാരത് മാതാ കോളജിനെ നെൽകൃഷിയിലേക്ക് ആകർഷിച്ചത്. വിതച്ചതും പണിയെടുത്തതും കൊയ്തതും അധ്യാപകരും വിദ്യാർഥികളും ഒറ്റക്കെട്ടായി. കറ്റകൾ കെട്ടുകെട്ടായി കൊണ്ടുപോയപ്പോഴേക്കും വിജയത്തിളക്കം നൂറുമേനിയായി.

കൊച്ചി നഗരത്തോടു ചേർന്നുള്ള തൃക്കാക്കര ഭാരതമാതാ കോളജിലെ വിദ്യാർഥികൾക്കു കലാലയജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ മണ്ണിന്‍റെ നിറവും സുഗന്ധവും കൂടിയുണ്ട്. നിലമൊരുക്കാനും വിത്തുവിതയ്ക്കാനും പരിചരിക്കാനും കാത്തിരിക്കാനും കൊയ്തെടുക്കാനുമുള്ള കർഷകന്‍റെ തീക്ഷ്ണതയുണ്ട് അവരുടെ യൗവനത്തിന്. അവർ അത്യുത്സാഹത്തോടെ വിതച്ചു, ആഹ്ലാദത്തോടെ പരിചരിച്ചു, ആഘോഷത്തോടെ നൂറുമേനി വിളവു കൊയ്തു.

കലാലയമുറ്റം കരനെൽകൃഷിയിടം

കാന്പസിനോടനുബന്ധിച്ചുള്ള മുപ്പതു സെന്‍റ് ഭൂമിയിലായിരുന്നു കരനെൽ കൃഷി. സാമൂഹ്യപ്രവർത്തന പഠനവിഭാഗത്തിലെ വിദ്യാർഥികളും അധ്യാപകരും ഇവിടെ നല്ല കൃഷിക്കാരായി.
നേരത്തെ ഗ്രോ ബാഗിലുള്ള വ്യത്യസ്ത കൃഷികൾ പരീക്ഷിച്ചതിന്‍റെ നല്ല പാഠങ്ങൾ ഭാരതമാതാ കോളജ് കാന്പസിനുണ്ട്. നഗരത്തോടു ചേർന്നുള്ള കാന്പസിലെത്തുന്ന വിദ്യാർഥികൾക്കു ഗ്രാമക്കാഴ്ചകളുടെയും കൃഷിയുടെയും നന്മ പകർന്നുനൽകുകയായിരുന്നു കാർഷികാനുബന്ധ പ്രവർത്തനങ്ങളിലൂടെ കോളജ് മാനേജ്മെന്‍റ് ലക്ഷ്യമിട്ടത്. പഠനത്തിന്‍റെ ഇടവേളകളിൽ പൈതൃകവും അറിവും അനുഭവങ്ങളും സമന്വയിക്കുന്ന കൃഷിവേലയിലേക്ക് അരമുറുക്കിയിറങ്ങാൻ വിദ്യാർഥികൾക്ക് ആവേശമായിരുന്നു.

കോളജിലെ കരനെൽകൃഷി വിജയമാകുമോ എന്ന പലരുടെയും ആശങ്കനിറഞ്ഞ ചോദ്യങ്ങൾക്ക് ആത്മവിശ്വാസവും പണിയെടുക്കാനുള്ള മനസുമായിരുന്നു വിദ്യാർഥികളുടെ മറുപടി. കരനെൽകൃഷിക്കു യോജിച്ച വിത്തിനമാണെന്ന കൃഷിവിദഗ്ധരുടെ ഉപദേശപ്രകാരം ശ്രേയസ് എന്ന വിത്തിനമാണു കൃഷിക്കായി തെരഞ്ഞെടുത്തത്. 115 ദിവസം കൊണ്ടു പാകമാകുന്നതാണു ശ്രേയസ് വിത്ത്. രാജ്യത്തെ ആദ്യത്തെ ഓർഗാനിക് സീഡ് ഫാം എന്നറിയപ്പെടുന്ന ആലുവയിലെ സ്റ്റേറ്റ് സീഡ് ഫാമിൽ നിന്നാണു വിത്ത് സമാഹരിച്ചത്.

നിലമൊരുക്കി പ്രതീക്ഷയോടെ കഴിഞ്ഞ ജൂണ്‍ 15നു വിത്തുവിതച്ചു. മഴവെള്ളത്തിന്‍റെ ലഭ്യത കണക്കിലെടുത്താണു ജൂണ്‍ പകുതിയോടെ വിതച്ചത്. മുപ്പതു സെന്‍റ് ഭൂമിയിൽ പത്തു കിലോ നെൽവിത്തു വിതച്ചു.

പരിചരണവും വിദ്യാർഥികൾ


കൃഷിയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ പരിചരണത്തിനുള്ള ചുമതലയും വിദ്യാർഥികൾക്കു തന്നെയായിരുന്നു. നിലമൊരുക്കാനും വിത്തു വിതയ്ക്കാനും തുടർന്നു വളമിടാനും പരിചരണത്തിനുമെല്ലാം വിദ്യാർഥികളും അധ്യാപകരും കൈകോർത്തു. തൃക്കാക്കര കൃഷി ഓഫീസർ പി.ഗീതയും മറ്റുള്ളവരും ആവശ്യമായ പിന്തുണ നൽകി. മണ്ണു പരിശോധന, വിത്തുനിർണയം, കീടനാശിനി പ്രയോഗം, മറ്റു പരിചരണങ്ങൾ എന്നിവയ്ക്കെല്ലാം ആവശ്യമായ മാർഗനിർദേശങ്ങളുമായി കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരെത്തി. കൃഷിക്കാരായ വർഗീസും ഇല്യാസും വിദ്യാർഥികൾക്കു കൃഷിയറിവുകൾ പങ്കുവച്ചു.

കൃഷിയുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കു തങ്ങളുടെ അറിവുകൾ പുതുക്കാനും മറ്റുള്ളവർക്കു പുതിയ അറിവുകൾ നേടാനും കരനെൽകൃഷി പ്രയോജനം ചെയ്തുവെന്നു കോളജ് മാനേജർ ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളിയും സാമൂഹ്യപ്രവർത്തക വിഭാഗം മേധാവി ഡോ. ഷീന രാജൻ ഫിലിപ്പും പറഞ്ഞു. വിത്തു മുളച്ചു നിൽക്കുന്ന കാഴ്ചയുടെ സംതൃപ്തി, വിളവിനായുള്ള കാത്തിരിപ്പ്, പരിചരണത്തിലെ കൃഷിയറിവുകൾ, കാലാവസ്ഥയുടെ സ്വാധീനം എന്നിവയെല്ലാം അറിയാനും അനുഭവിക്കാനും വിദ്യാർഥികൾക്കു സാധിച്ചു. വിളവിന്‍റെ സമൃദ്ധിക്കൊപ്പം മണ്ണിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയുടെ നന്മയാണു കരനെൽകൃഷിയുടെ സുന്ദരമായ സ്മൃതിയെന്നും അവർ പറയുന്നു.

ആഘോഷക്കൊയ്ത്തിൽ നൂറുമേനി വിളവ്

കരനെൽകൃഷിക്കു പ്രതീക്ഷിച്ചതിലധികം വിളവു ലഭിച്ചതിന്‍റെ സംതൃപ്തിയിലാണു ഭാരതമാതാ കോളജിലെ അധ്യാപകരും വിദ്യാർഥികളും. കാന്പസിൽ ആദ്യത്തെ കൃഷിയായതിനാൽ വിളവു കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ മൂന്നു ക്വിന്‍റൽ നെല്ല് വിളവായി ലഭിച്ചു.
നൂറുമേനി വിളവിന്‍റെ കൊയ്ത്തും കോളജ് ആഘോഷമാക്കി. പാട്ടും ആരവങ്ങളും നിറഞ്ഞ പകലിൽ പ്രമുഖരെ സാക്ഷിയാക്കിയായിരുന്നു കൊയ്ത്തുത്സവം.

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് വിദ്യാർഥികൾക്കൊപ്പം അരിവാളുമായി കൊയ്ത്തിനിറങ്ങിയത് കൊയ്ത്തുത്സവത്തിലെ നിറമുള്ള കാഴ്ചയായി. ജസ്റ്റീസ് സിറിയക് ജോസഫ്, സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ തുടങ്ങി സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അധ്യാപക, വിദ്യാർഥി സമൂഹവും ഒരുമനസായി കൊയ്ത്തിനെത്തി. വേറിട്ട നാടൻപാട്ടുകളുമായി ഉൗരാളി സംഗീതസംഘവും ചേർന്നപ്പോൾ കൊയ്ത്തുത്സവം പൂർണം.

കൊയ്ത്തുകഴിഞ്ഞ പാടത്തു ജൈവകൃഷിക്കുള്ള ഒരുക്കത്തിലാണു ഭാരതമാതാ കോളജിന്‍റെ കാർഷികമനസ്.

സിജോ പൈനാടത്ത്