കടമകളെക്കുറിച്ച് ബോധവാന്മാരാകാം
ബയോളജി പഠനത്തിന്‍റെ ഭാഗമായി ഒരു ഹൈസ്കൂളിലെ കുറേ വിദ്യാർഥികൾ അടുത്തുള്ള ഒരു കൃഷിത്തോട്ടത്തിൽ പോയി. പ്രകൃതിയെ അടുത്തറിയുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനിടെ അവരുടെ പരീക്ഷണശാലയിലേക്കു വേണ്ടി തവള, പല്ലി, പാന്പ് എന്നിവയൊക്കെ ശേഖരിക്കാൻ അവർ പ്ലാനും ഇട്ടിരുന്നു. തന്മൂലമാണ് ഒരു ചെറിമരത്തിൽ ഒരു പല്ലിയെ കണ്ടപ്പോൾ കുറേ കുട്ടികൾ അതിനെ പിടിക്കാനായി ആ മരത്തിൽ വലിഞ്ഞുകയറിയത്.

തായ്ത്തണ്ടിൽ നിന്ന് രണ്ടു ശിഖരമായിട്ടാണ് ആ ചെറി മരം വളർന്നുനിന്നിരുന്നത്. കുട്ടികൾ ആ മരത്തിൽ വലിഞ്ഞുകയറിയപ്പോൾ അതു രണ്ടായി പിളർന്നുപോയി. അതിൽ കുപിതനായ തോട്ടമുടമസ്ഥൻ ആറു ഡോളർ നഷ്‌‌ടപരിഹാരം ആവശ്യപ്പെട്ടു. ആറു കുട്ടികളായിരുന്നു ആ മരത്തിൽ കയറിയത്. അതുകൊണ്ട് ആറുപേരും ഓരോ ഡോളർ കൊടുക്കാൻ കൂടെയുണ്ടായിരുന്ന അധ്യാപകനായ ഹെർബർട്ട് വിധിച്ചു.

കുട്ടികൾ ആറുപേരിൽ അഞ്ചുപേരും ഓരോ ഡോളർ കൊടുത്തു. എന്നാൽ ഡേവ് സെക്സ്റ്റൺ എന്ന വിദ്യാർഥി പാവപ്പെട്ടവനായിരുന്നു. അവന്‍റെ കൈയിൽ പണമില്ലാതിരുന്നതുകൊണ്ട് അധ്യാപകൻ അവന്‍റെ പേരിൽ ഒരു ഡോളർ കൊടുത്തു. എന്നാൽ അന്ന് ക്ലാസ് കഴിഞ്ഞപ്പോൾ അന്നും പിറ്റേദിവസവും രണ്ടുമണിക്കൂർ വീതം സ്കൂളിലെ തൂപ്പുജോലി ചെയ്യണമെന്ന് അധ്യാപകൻ ആവശ്യപ്പെട്ടു.

വീട്ടിൽചെന്ന് കന്നുകാലികളുടെ കാര്യം നോക്കിയില്ലെങ്കിൽ പിതാവ് കോപിക്കുമെന്ന് സേവ് പറഞ്ഞു. പക്ഷേ അധ്യാപകൻ അതു കണക്കാക്കിയില്ല. സേവ് രണ്ടുമണിക്കൂർ ജോലി ചെയ്തുകഴിഞ്ഞപ്പോൾ മാത്രമാണ് അവനെ വിട്ടത്.

വീട്ടിലേക്കു നടന്നുപോകാനുള്ള ദൂരം പത്തുമൈലായിരുന്നു. ആ ദൂരം ഓടിയും നടന്നും വീട്ടിലെത്തിയപ്പോൾ ഡേവിന്‍റെ പിതാവ് ലസ്റ്റർ അവനോടു കോപിച്ചു. സംഭവിച്ച കാര്യം വിശദീകരിച്ചപ്പോൾ പല്ലിയുടെയും പാന്പിന്‍റെയുമൊക്കെ പിറകേ പോകാനാണോ സ്കൂളിൽ പോകുന്നത് എന്നായി അടുത്ത ചോദ്യം.

കാര്യങ്ങളൊക്കെ അധ്യാപകനോടു നേരിട്ടു ചോദിച്ചറിയാൻ വേണ്ടി ഡേവിന്‍റെ ഒപ്പം ലസ്റ്ററും പിറ്റേദിവസം സ്കൂളിലേക്ക് പോയി. പതിനൊന്നു മക്കളുടെ പിതാവായിരുന്ന ആ നാലാംക്ലാസുകാരൻ ആദ്യമായിട്ടായിരുന്നു ഹൈസ്കൂൾ സന്ദർശിക്കുന്നത്. തന്‍റെ കൈവശമുണ്ടായിരുന്ന തോക്കെടുത്തു മേശപ്പുറത്തുവച്ചു ഭീഷണിയുടെ സ്വരത്തിലായിരുന്നു ലസ്റ്റർ അധ്യാപകനായ ഹെർബർട്ടിനോടു സംസാരിച്ചത്.

തോക്ക് കണ്ടപ്പോൾ അധ്യാപകൻ ഭയപ്പെട്ടെങ്കിലും സംഭവിച്ച കാര്യങ്ങളൊക്കെ അദ്ദേഹം ലസ്റ്ററിനു വിശദീകരിച്ചുകൊടുത്തു. അപ്പോൾ ഡേവിനെ അദ്ദേഹം ശിക്ഷിച്ചതിലും ന്യായമുണ്ടെന്നു ലസ്റ്ററിനു ബോധ്യമായി. അപ്പോൾ യാത്രയ്ക്കിടെ ലസ്റ്റർ തന്‍റെ പുത്രനോടു പറഞ്ഞു, ""ഈ മലഞ്ചെരുവുകളിൽ ഏറ്റവും കൂടുതൽ അധ്വാനിച്ചിട്ടുള്ള ഒരാളാണു ഞാൻ. എന്നാൽ, ഞാൻ പിന്നിലാണു മകനെ. നിന്‍റെ കൈകൾ എന്‍റേതിനേക്കാളും മാർദവമുള്ളവയായിരിക്കും. നിന്‍റെ വസ്ത്രങ്ങൾ മെച്ചപ്പെട്ടവയും. ഈ കിഴവനെക്കാൾ വൃത്തിയുള്ളവനുമായിരിക്കും നീ.''
ഒരുനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ആ പിതാവ് തുടർന്നു, ""എന്നാൽ, നീ എന്നും സത്യസന്ധനായിരിക്കണം. നിന്‍റെ കടങ്ങൾ വീട്ടാനും നീ മറക്കരുത്.''

പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരനും ചെറുകഥാകൃത്തുമായ ജസി സ്റ്റുവർട്ടിന്‍റെ (1906-1984) ""ദി സ്പ്ലിറ്റ് ചെറി ട്രീ'' എന്ന ചെറുകഥയുടെ ചെറുവിവരണമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. 1939-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ചെറുകഥ അമേരിക്കൻ സ്കൂൾ കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഇപ്പോഴും ഉണ്ടെന്നുള്ളത് ഈ ചെറുകഥയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
വിദ്യാഭ്യാസം കുറവുള്ള പരുക്കനായ ഒരു മനുഷ്യനായിരുന്നു പകൽ മുഴവനും തന്‍റെ കൃഷിഭൂമിയിൽ അധ്വാനിച്ചിരുന്ന ലസ്റ്റർ. എന്നാൽ, ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതാണ് ചുരുങ്ങിയ വാക്കുകളിൽ ഡേവിനോട് അദ്ദേഹം പറഞ്ഞത്: ""എന്നും സത്യസന്ധനായിരിക്കുക. അതുപോലെ ജീവിതത്തിലെ കടങ്ങൾ എന്നും വീട്ടുക.''
സത്യസന്ധരായി ജീവിക്കണമെന്നു നമുക്കറിയാം. എന്നാൽ വിദ്യാഭ്യാസം സന്പാദിച്ചതുകൊണ്ടു മാത്രം നാം സത്യസന്ധരായി എന്നു വരില്ല. അതിനു ബോധപൂർവമായ ശ്രമം കൂടിയേ തീരൂ. ജീവിതത്തിലെ കടങ്ങൾ വീട്ടുന്ന കാര്യം വരുന്പോഴും അതുതന്നെയാണ് വസ്തുത. നാം പഠിച്ച് ഉന്നതബിരുദങ്ങൾ നേടിയതു കൊണ്ടു മാത്രം നമ്മുടെ ജീവിതത്തിലെ കടങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കണമെന്നില്ല. അവ വീട്ടാനും ബോധപൂർവമായ ശ്രമംകൂടിയേ തീരൂ.
എന്നാൽ, അതിനു മുൻപേ ജീവിതത്തിലെ നമ്മുടെ കടങ്ങളെക്കുറിച്ച് നല്ല അവബോധം നമുക്കുണ്ടാവണം. നാം പണം കടം വാങ്ങിയാൽ നാം അതു തീർച്ചയായും ഓർമിച്ചെന്നിരിക്കും. എന്നാൽ മറ്റു കടങ്ങളും കടപ്പാടുകളും നാം എപ്പോഴും ഓർമിക്കാറുണ്ടോ? നമ്മുടെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും സമൂഹത്തോടും രാജ്യത്തോടുമൊക്കെ ഏറെ കടപ്പാടുകൾ നമുക്കില്ലേ? നമ്മുടെ നല്ല വളർച്ചയിൽ എന്തെല്ലാം സഹായങ്ങൾ ഏതെല്ലാം രീതിയിൽ നമുക്ക് ലഭിച്ചിട്ടുണ്ട്. അവയെല്ലാം കടങ്ങളായി വേണ്ടേ നാം കരുതാൻ?

ലസ്റ്റർ തന്‍റെ മകനെ അനുസ്മരിപ്പിച്ചതുപോലെ സത്യസന്ധതയോടെ ജീവിക്കാനും നമ്മുടെ ജീവിതത്തിലെ വിവിധ കടങ്ങൾ ശരിയായി വീട്ടുന്നതിനും നമുക്ക് ശ്രദ്ധയുള്ളവരായിരിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ