Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഹൃദയങ്ങളിൽ കുടിയേറിയ ഗായിക
വിചിത്രമായ ചോദ്യമാണ്. വിഭജനകാലത്ത് നൂർ ജഹാൻ പാക്കിസ്ഥാനിലേക്കു പോയില്ലായിരുന്നെങ്കിൽ ലതാ മങ്കേഷ്കർ ഇത്ര പ്രശസ്തയായ പിന്നണിഗായിക ആകുമായിരുന്നോ? പലർക്കും പല ഉത്തരങ്ങളുണ്ടായിരിക്കാം. അല്ലെങ്കിൽ ഉത്തരമേയില്ലായിരിക്കാം. യാഥാർഥ്യത്തോട് അല്പമെങ്കിലും അടുത്തുനിൽക്കുന്ന ഉത്തരം പക്ഷേ, ഒരു മറുചോദ്യമാണ്- എന്തിനാണ് മെലഡിയുടെ ആ രാജ്ഞിമാരെ താരതമ്യം ചെയ്യുന്നത്?
നൂർ ജഹാന്റെ മരണശേഷം ലതാ മങ്കേഷ്കർ പറഞ്ഞ വാക്കുകൾ ഇവിടെ ചേർത്തുവായിക്കാം: "എല്ലാവർക്കും റോൾ മോഡലുകളുണ്ടാകും. എന്റെ റോൾ മോഡൽ നൂർ ജഹാനായിരുന്നു എന്നു സമ്മതിക്കുന്നതിൽ എനിക്കു മടിയൊന്നുമില്ല. അവരുടെ പാട്ടുകൾ കേട്ട്, ആ സ്വരം മനസിൽ ചേർത്താണ് ഞങ്ങൾ വളർന്നത്. സ്വരങ്ങൾക്കുമേൽ അപാരമായ നിയന്ത്രണമുണ്ടായിരുന്നു അവർക്ക്. ദൈവാനുഗ്രഹമുള്ള ഗായിക. എന്നെ സ്വന്തം സഹോദരിയെപ്പോലെ കരുതിയിരുന്ന അവർ കാണുന്പോഴെല്ലാം നെഞ്ചോടുചേർത്തുപിടിക്കുമായിരുന്നു. സംഗീതത്തിന്റെ ലോകത്ത് അവരുടെ മരണം വലിയ ശൂന്യതയാണുണ്ടാക്കിയത്... അതു നികത്താനാവില്ല'.
അന്‍പതുകളുടെ തുടക്കത്തിലെ ഒരഭിമുഖത്തിലും ലത പറഞ്ഞിരുന്നു- നൂർ ജഹാൻ തന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ടെന്ന്. സംഗീത ചരിത്രകാരനായ രാജു ഭരതൻ ഓർമിക്കുന്നതാണിത്. പക്ഷേ, വലിയ ഗായികയായശേഷം, താൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലത സ്വയം തിരുത്തുകയും ചെയ്തത്രേ. അതേസമയം തിരുത്താനാകാത്ത ഒരു സത്യമുണ്ട്. സിനിമയിലേക്കുള്ള ഓഡിഷനിൽ നൂർ ജഹാന്റെ ബുൽബുലോ മത് രോ യഹാ എന്ന പാട്ടാണ് ലതാ മങ്കേഷ്കർ പാടിയത്!
അല്ലാ രഖി വസായി
ആ പേരു പറഞ്ഞാൽ മിക്കവാറും ആർക്കുമറിയില്ല. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിൽ കസുർ എന്ന സ്ഥലത്ത് 1925 സെപ്റ്റംബർ 21ന് ജനിച്ച അല്ലാ രഖിയാണ് പിന്നീട് ബേബി നൂർ ജഹാൻ ആയത്. സിനിമാരംഗത്ത് ഏറെക്കാലം മാഡം എന്നറിയപ്പെട്ട അവർ മലികാ-ഏ- തരന്നും (മെലഡിയുടെ റാണി) എന്ന പേരിൽ തിളങ്ങി. മികച്ച സംഗീതപാരന്പര്യമുള്ളതായിരുന്നു നൂർ ജഹാന്റെ കുടുംബം. ആറാം വയസിൽ ഉസ്താദ് ബഡേ ഗുലാം അലി ഖാന്റെ കീഴിൽ സംഗീത പഠനം തുടങ്ങി. പട്യാല ഘരാനയുടെ ശക്തമായ പാരന്പര്യം നൂർ ജഹാനു പകർന്നുകിട്ടി. തുംരിയും ദ്രുപദും ഘയാലും അഭ്യസിച്ചു. പ്രശസ്തനായ ഗുലാം അഹമ്മദ് ചിഷ്തിയുടെ ഗസലുകളും നാടൻ പാട്ടുകളുമായി ലാഹോറിലെ തിയറ്റർ രംഗത്തും നൂർ ജഹാൻ സാന്നിധ്യമറിയിച്ചു.
പാട്ടിനേക്കാൾ അഭിനയത്തോടായിരുന്നു ചെറുപ്പംമുതൽ താത്പര്യം. മുപ്പതുകളുടെ തുടക്കത്തിൽ സഹോദരിമാർക്കൊപ്പം കൽക്കട്ടയിലെത്തിയത് വഴിത്തിരിവായി. മുഖ്താർ ബീഗത്തിന്റെ സഹായത്തോടെ നൂർ ജഹാനു മുന്നിൽ കൂടുതൽ അവസരങ്ങൾ തുറന്നു. 1935ൽ പഞ്ചാബി സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തി. മൂന്നു വർഷംകൂടി കഴിഞ്ഞാണ് ഗായികയായി അരങ്ങേറിയത്. 1942ൽ സിനിമയിൽ നായികയായി. ഖാൻദാൻ എന്ന ആ ചിത്രം സംവിധാനം ചെയ്ത ഷൗക്കത്ത് ഹുസൈൻ റിസ്വി പിന്നീട് നൂർ ജഹാന്റെ ജീവിത പങ്കാളിയുമായി (ഇവർ പിന്നീട് വേർപിരിഞ്ഞു). അതിവേഗത്തിലായിരുന്നു നൂർ ജഹാന്റെ കരിയർ ഗ്രാഫ് ഉയർന്നത്. പഞ്ചാബിൽനിന്ന് താരോദയം എന്ന രീതിയിൽ പരസ്യങ്ങൾ പോലുമെത്തി. ഖാൻദാൻ ഗംഭീര വിജയമായതിനെത്തുടർന്ന് നൂർ ജഹാൻ ബോംബെയിലേക്കു താമസം മാറ്റി. നായികയായും ഗായികയായും ആദ്യം കേൾക്കുന്ന പേര് നൂർ ജഹാൻ എന്നായിത്തുടങ്ങി.
അനന്യം ആലാപനം
ആരാണു പാടുന്നതെന്ന് രണ്ടാമതൊരു സംശയത്തിനിടയില്ലാത്തവിധം അനന്യമായിരുന്നു നൂർ ജഹാന്റെ ആലാപനം. എത്ര ചെറിയ പാട്ടുകളുമാകട്ടെ, അവരുടെ കൈയൊപ്പ് അതിൽ പതിഞ്ഞിരിക്കും. ദോസ്ത് എന്ന ചിത്രത്തിലെ ബദ്നാം മൊഹബ്ബത്ത് കോൻ കരേ എന്ന പാട്ട് ഉദാഹരണം. കഷ്ടിച്ച് രണ്ടേമുക്കാൽ മിനിറ്റേയുള്ളൂ അത്. അനായാസം ബാഗേശ്രീ രാഗച്ഛായയും കൊണ്ടുവന്നു നൂർ ജഹാൻ തന്റെ ആലാപനത്തിലൂടെ. ബഡീ മാ എന്ന ചിത്രത്തിലെ ആ ഇൻതെസാർ ഹേ തേരാ എന്ന പാട്ടിനു നൽകിയ ഭാവപൂർണിമയും ശ്രദ്ധേയം. സംഗീതത്തെ സംബന്ധിച്ച് സുതാര്യമായിരുന്നു അവരുടെ ശബ്ദമെന്ന് നിരൂപകർ എഴുതി. ഓരോ വാക്കിന്റെ ഉച്ഛാരണത്തിലും ഭാവം തെളിഞ്ഞുനിൽക്കുന്നതു കാണാം.
തേരീ യാദ് ആയി (ലാൽ ഹവേലി), തും ഹംകോ ഭുലാ ബൈഠേ ഹോ (ബഡീ മാ), ആന്ധിയാ ഗം കി യുൻ ചലീ (സീനത്ത്), ഉഡ് ജാ പഞ്ജീ ഉഡ് ജാ (ഖാൻദാൻ), ജവാ ഹേ മൊഹബ്ബത് (അൻമോൽ ഘഡി), ബൈഠീ ഹു കർകേ യാദ് (വില്ലേജ് ഗേൾ) തുടങ്ങിയ പാട്ടുകളിലെല്ലാം അവരുടെ ആലാപനത്തിന്റെ ആകർഷണീയത തെളിഞ്ഞു. ഒപ്പം പാടുന്നയാളേക്കാൾ എത്ര ഉന്നത നിലവാരമാണ് നൂർ ജഹാൻ പ്രകടിപ്പിക്കുന്നതെന്ന് ചില യുഗ്മഗാനങ്ങൾ ശ്രദ്ധിച്ചാൽ അറിയാം.
പാട്ടിൽ സംഗീതത്തിലുപരിയുള്ള ശബ്ദങ്ങളും നൂർ ജഹാൻ അത്യന്തം സൂക്ഷ്മതയോടെ പ്രയോഗിച്ചു. തേങ്ങൽ, കരച്ചിൽ, ചുമ പോലുള്ള സന്ദർഭങ്ങൾ ഉദാഹരണം. ജുഗ്നൂ എന്ന ചിത്രത്തിലെ ഹമേ തോ ഷാമേ ഗംമേ എന്ന പാട്ടു കേൾക്കൂ. അതിന്റെ ഭാവം കേൾവിക്കാരിലേക്കു പകരുന്നതെങ്ങനെ എന്നു വ്യക്തമാകും.
1947ൽ വിഭജനകാലത്ത് പാക്കിസ്ഥാനിലേക്കു മാറാൻ നൂർ ജഹാനും ഷൗക്കത്ത് ഹുസൈനും തീരുമാനിച്ചു. ബോംബെ വിട്ട് അവർ കറാച്ചിയിലെത്തി. അഭിനയത്തിലൂടെയും പാട്ടിലൂടെയും അവർ ആ രാജ്യത്തിന്റെ ഹൃദയത്തിൽ തന്നെയാണ് കുടിയേറിയത്. സിനിമയ്ക്കു പുറമേ മെഹ്ഫിലുകൾകൊണ്ട് അവർ ആരാധകരെ ആനന്ദത്തിന്റെ മഴകൊള്ളിച്ചു. പാക്കിസ്ഥാൻ ഗവണ്മെന്റ് പരമോന്നത ബഹുമതികൾ നൽകി അവരെ ആദരിക്കുകയും ചെയ്തു.
ഇന്ത്യയിലെ സംസാരിക്കുന്ന ചിത്രങ്ങളുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1982ൽ നൂർ ജഹാൻ ഡൽഹിയും ബോംബെയും സന്ദർശിച്ചു. സിനിമയിലെയും സംഗീതരംഗത്തെയും എല്ലാ സുഹൃത്തുക്കളെയും അവർ കണ്ടുമുട്ടി.
1986 മുതൽ ഹൃദ്രോഗം നൂർ ജഹാനെ അലട്ടിയിരുന്നു. ബൈപാസ് സർജറിക്കും അവർ വിധേയയായി. 2000 ഡിസംബർ 23ന് പുണ്യദിനമായി കണക്കാക്കുന്ന റംസാന്റെ ഇരുപത്തേഴാം രാവിൽ അവർ ഈ ലോകത്തോടു വിടപറഞ്ഞു. നാലു ലക്ഷത്തിലേറെപ്പേർ മെലഡിയുടെ രാജ്ഞിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തി. കറാച്ചിയിൽ സൗദി സ്ഥാനപതി കാര്യാലയത്തിനു സമീപം ഗിസ്രിയിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്.
ഹരിപ്രസാദ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top