ക്രിസ്റ്റ്യൻ ബെയ്‌ലിന്‍റെ പകർന്നാട്ടങ്ങൾ
ചിത്രീകരണം ആരംഭിച്ച ബാക്ക്സീറ്റ് എന്ന സിനിമയാണ് ഇപ്പോൾ പടിഞ്ഞാറൻ സിനിമാലോകത്തിന്‍റെ ചർച്ചാവിഷയം. അമേരിക്കയുടെ 46-ാമത്തെ വൈസ്പ്രസിഡന്‍റായ ഡിക്ക് ഷെയ്നിയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയത് അത് ഡിക്ക് ഷെയ്നിയുടെ കഥയായതുകൊണ്ടല്ല മറിച്ച് ഡിക്ക് ഷെയ്നിയെപ്പോലും അദ്ഭുതപ്പെടുത്തുംവിധം ഡിക്ക് ഷെയ്നിയായി മാറിയ ക്രിസ്റ്റ്യൻ ബെയ്ൽ എന്ന നടന്‍റെ രൂപാന്തരീകരണമാണ്. ഏതാണ് യാഥാർഥ്യം എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ക്രിസ്റ്റ്യൻ ബെയ്ൽ കഥാപാത്രമായി മാറിയിരിക്കുന്നു.

അവസാനിക്കാത്ത പരീക്ഷണങ്ങൾ
‌
ഒരു നടന്‍റെ പരീക്ഷണശാല സ്വന്തം ശരീരമാണെങ്കിൽ ഇത്രയേറെ പരീക്ഷണങ്ങൾ നടത്തിയ മറ്റൊരു നടനും ലോകസിനിമയിലുണ്ടാവില്ല. വിചിത്രരൂപികളായ കഥാപാത്രങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല ഹോളിവുഡ് സയൻസ് ഫിക്ഷൻ/ഫാന്‍റസി സിനിമകളിൽ. അത്തരം കഥാപാത്രങ്ങൾക്കായി മേക്കപ്പിന്‍റെ അപാരസാധ്യതകൾ ഉപയോഗിക്കുന്പോൾ പ്രേക്ഷകർക്ക് അത് വെറും കൗതുക കാഴ്ചയാകുന്നു. എന്നാൽ ക്രിസ്റ്റ്യൻ ബെയ്ൽ എന്ന നടനാകട്ടെ തന്‍റെ ശരീരത്തിന്‍റെ സാധ്യതകളെ കൂടുതലായി ഉപയോഗിക്കുന്നു. മേക്കപ്പിന് അവിടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സ്ഥാനം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ക്രിസ്റ്റ്യൻ ബെയ്‌ലിന്‍റെ രൂപാന്തരീകരണങ്ങൾ പ്രേക്ഷകരിൽ കൗതുകമല്ല അദ്ഭുതവും ആദരവുമാണ് ഉളവാക്കുന്നത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്‍റിനെ അവതരിപ്പിക്കാൻ നറുക്കു വീണപ്പോൾ തന്നെ ക്രിസ്റ്റ്യൻ ബെയ്‌ൽ ശാരീരികമായ തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. ചിത്രീകരണത്തിനിടയിൽ ടൊറന്‍റോ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിനെത്തിയ താരത്തെ പലർക്കും തിരിച്ചറിയാനായില്ല. പുരികങ്ങൾ ബ്ലീച്ചു ചെയ്ത് തടിച്ചു തുടങ്ങിയ ശരീരവുമായെത്തിയ ബെയ്‌ലിനെ തിരിച്ചറിഞ്ഞവർ അദ്ദേഹത്തെ ആ പ്രതിജ്ഞ ഓർമിപ്പിച്ചു. ഇനിയൊരിക്കലും കഥാപാത്രത്തിനായി തന്‍റെ ശരീരത്തെ പീഡിപ്പിക്കില്ലെന്ന് ബെയ്ൽ മുന്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പക്ഷേ നല്ല സ്ക്രിപ്റ്റുകൾ കാണുന്പോൾ താൻ വീണ്ടും അറിയാതെ പ്രതിജ്ഞകൾ തെറ്റിക്കുന്നുവെന്നാണ് ബെയ്ൽ പറഞ്ഞത്. ബാക്ക്സീറ്റിന്‍റെ ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ ഇതാരെന്ന് പറയാമോ എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്‍റെ ലൊക്കേഷൻ സ്റ്റില്ലുകൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോർജ് ഡബ്ല്യു.ബുഷ് അമേരിക്കൻ പ്രസിഡന്‍റായിരുന്ന 2001-2009 കാലയളവിൽ വൈസ്പ്രസിഡന്‍റായിരുന്നു ഡിക്ക് ഷെയ്നി.

ഇതെങ്ങനെ...

2004ൽ പുറത്തിറങ്ങിയ ദ മെഷിനിസ്റ്റ് എന്ന ചിത്രം അക്ഷരാർഥത്തിൽത്തന്നെ സിനിമാപ്രേമികളെ നടുക്കിക്കളഞ്ഞു. കോൺസൻട്രേഷൻ ക്യാന്പുകളുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം മെലിഞ്ഞൊട്ടിയ രൂപമായി ക്രിസ്റ്റ്യൻ ബെയ്ൽ തിരശീലയിൽ നിന്നു. കണ്ണുകൾ കുഴിഞ്ഞ് വാരിയെല്ലുകളും കവിളുകളും പുറത്തേക്കുന്തിയ രൂപം. 63 പൗണ്ട് ഭാരമാണ് ചിത്രത്തിനായി ബെയ്ൽ കുറച്ചത്. ഉറക്കമില്ലായ്മമൂലം മെലിഞ്ഞുപോയ ട്രെവർ റെസ്നിക് എന്ന തൊഴിലാളിയായി ചിത്രത്തിൽ അഭിനയിച്ച ക്രിസ്റ്റ്യൻ ബെയ്ൽ കൃത്യം ഒരു കൊല്ലം കഴിഞ്ഞ് റിലീസായ ബാറ്റ്മാൻ ബിഗിൻസ് എന്ന ചിത്രത്തിൽ ഉറച്ച മസിലുകൾ നിറഞ്ഞ ശരീരത്തോടെ പ്രത്യക്ഷപ്പെട്ടപ്പോൾ ...ഇത്ര പെട്ടെന്ന് ഇതെങ്ങനെ...എന്ന് പ്രേക്ഷകർ അതിശയിച്ചു. 2010 ൽ പുറത്തിറങ്ങിയ ദ ഫൈറ്റർ എന്ന ചിത്രത്തിൽ ബെയ്ൽ വീണ്ടും മെലിഞ്ഞു. രണ്ട് സിനിമകൾക്കിടയിലുള്ള ഇടവേളകളിൽ ഇനി ഇങ്ങനെയില്ല എന്ന് മാധ്യമങ്ങളോടു പറയുന്പോഴും 2013ൽ വീണ്ടും തടിച്ചു തൂങ്ങിയ ശരീരവുമായി അമേരിക്കൻ ഹസൽ എന്ന ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ പ്രത്യക്ഷപ്പെട്ടു. 1980ൽ പുറത്തിറങ്ങിയ റേജിംഗ് ബുൾ എന്ന ചിത്രത്തിൽ അമേരിക്കൻ സിനിമയിലെ മഹാനടന്മാരിലൊരാളായ റോബർട്ട് ഡി നീറോ തടിച്ച ശരീരവുമായി പ്രത്യക്ഷപ്പെട്ടത് അന്ന് വലിയ വാർത്തയായിരുന്നു. ഇതേ നീറോ തന്നെ തനിക്ക് അമേരിക്കൻ ഹസലിൽ അഭിനയിച്ചത് ക്രിസ്റ്റ്യൻ ബെയ്ൽ ആണെന്ന് മനസിലാക്കാൻ സാധിച്ചില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ ദ ഫൈറ്റർ എന്ന ചിത്രത്തിൽ കഥാപാത്രം ആവശ്യപ്പെടുന്നത്രയും മെലിയാൻ ബെയ്‌ലിന് സാധിച്ചില്ല. മിക്കി വാർഡ് എന്ന ബോക്സിംഗ് താരത്തിന്‍റെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ മിക്കി വാർഡിന്‍റെ അർധ സഹോദരനായ ബോക്സിംഗ് താരത്തിന്‍റെ വേഷത്തിലാണ് ക്രിസ്റ്റ്യൻ ബെയ്ൽ അഭിനയിച്ചത്. കൂടുതൽ മെലിഞ്ഞാൽ ബോക്സിംഗ് രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുമെന്നതിനാൽ ആ ശ്രമം ബെയ്ൽ ഉപേക്ഷിച്ചു.

ഇതിൽ കൂടുതൽ ഇനിയെന്ത്

വണ്ണം വയ്ക്കാൻ വേണ്ടി അമിതമായി ഭക്ഷിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് ക്രിസ്റ്റ്യൻ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ മെലിയാൻ താൻ പട്ടിണി കിടക്കുമെന്നും അദ്ദേഹം പറയുന്നു. ഡിക്ക് ഷെയ്നിയായുള്ള ക്രിസ്റ്റ്യൻ ബെയ്‌ലിന്‍റെ പകർന്നാട്ടം തന്നെയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച വേഷപ്പകർച്ചയെന്നാണ് ആരാധകരുടെ അഭിപ്രായം. ലൊക്കേഷനിൽ നിന്ന് പുറത്തായ ചില ദൃശ്യങ്ങൾ മാത്രമാണ് ലോകം കണ്ടത്. അതിൽത്തന്നെ സൂക്ഷ്മതലങ്ങളിൽ പോലും പൂർണമായി ഡിക്ക് ഷെയ്നിയായി മാറിയ ക്രിസ്റ്റ്യൻ ബെയ്‌ലിനെ കണ്ട് ഇതിൽ കൂടുതൽ ഇനിയൊന്നും അദ്ദേഹത്തിന് ചെയ്യാനില്ലെന്നും ആരാധകർ പറയുന്നു.

സിനിമയ്ക്കു വേണ്ടി

വന്പൻ ഹോളിവുഡ് ബ്ലോക്ക് ബസ്റ്ററുകളിൽ അഭിനയിക്കുന്പോഴും ഹോളിവുഡ് സ്റ്റുഡിയോകൾക്കു പുറത്ത് കുറഞ്ഞ ചെലവിൽ ചിത്രമെടുക്കുന്ന ഇൻഡിപെൻഡന്‍റ് സിനിമാപ്രവർത്തകർക്കൊപ്പവും ആർട്ട് ഹൗസ് ചലച്ചിത്രകാരന്മാർക്കൊപ്പവും സഹകരിക്കാൻ ക്രിസ്റ്റ്യൻ ബെയ്ൽ മടി കാണിച്ചിരുന്നില്ല. പതിമൂന്നു വയസുള്ളപ്പോൾ സ്റ്റീവൻ സ്പിൽബർഗിന്‍റെ എന്പയർ ഓഫ് ദ സൺ എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ് നേടിയായിരുന്നു തുടക്കം. പിന്നീട് ദ മെഷിനിസ്റ്റിലെ അഭിനയത്തിന് കറ്റാലൺ ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള അവാർഡും ദ ബിഗ് ഷോർട്ടിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കർ അവാർഡുമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. മികച്ച തിരക്കഥയോ മികച്ച കഥാപാത്രത്തെയോ കാണുന്പോൾ ക്രിസ്റ്റ്യൻ ബെയ്ൽ മറ്റെല്ലാം മറക്കും. അതുകൊണ്ടുതന്നെയാണ് ആ പ്രതിജ്ഞ ഇനിയും പാലിക്കപ്പെടാൻ കഴിയാതെപോകുന്നത്.

അനിൽ സർക്കാർ  എ