പാലമൃതില്ലം വിളിക്കുന്നു നാനൂറ് ആണ്ടുകൾക്കപ്പുറത്തേക്ക്
മറ്റെല്ലാം മറന്നേക്കൂ- സംസ്കൃതി സഹജീവനകേന്ദ്രം നിങ്ങളെ ക്ഷണിക്കുന്നത് 400 വർഷം പിറകിലേക്കാണ്. വാട്സാപ്പും ഫേസ്ബുക്കും കംപ്യൂട്ടറുകളും ജീവനെടുക്കുന്ന ഗെയിമുകളും ഒന്നും ഇവിടെയില്ല. പ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയും സമന്വയിച്ച് നിൽക്കുന്ന ഇരുനില എട്ടുകെട്ട്- പാലമൃതില്ലം എന്ന ചരിത്ര സ്മാരകവും ചുറ്റുമുള്ള അഞ്ചേക്കർ സ്വാഭാവിക വനവും മാത്രം. ആധ്യാത്മികതയിലെ നിശബ്ദതയും നിശബ്ദതയിലെ ആധ്യാത്മികതയും സമാസമം ചേർത്തുകൊണ്ട് പ്രപഞ്ചത്തിലെ അനന്ത ചൈതന്യത്തെ അനുഭവിക്കാൻ അവസരമൊരുക്കുകയാണ് സഹജീവനകേന്ദ്രം. തളിപ്പറന്പ് നഗരത്തിൽ നിന്നും ആറു കിലോമീറ്റർ അകലെ പട്ടുവം പഞ്ചായത്തിലെ മുതുകുട പ്രദേശത്താണ് അഞ്ച് ഏക്കറോളം ഭൂമിയിലെ സ്വാഭാവിക വനത്തിന് നടുവിൽ ഏകദേശം 400 വർഷം പഴക്കമുള്ള പാലമൃതില്ലം സ്ഥിതി ചെയ്യുന്നത്. വിദ്യാർഥികളിൽ പുരാതന സംസ്കൃതിയുടെ അദ്ഭുതപ്പെടുത്തുന്ന അറിവുകൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഈശോസഭ വൈദികരാണ് പൗരാണിക രീതിയിൽ ഇല്ലം ആധുനിക കാലത്തിനു വേണ്ടി നിലനിർത്തിയിരിക്കുന്നത്.

1997 ൽ ഈശോസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംസ്കൃതി എന്ന സംഘടനയാണ് പാലമൃതില്ലം ഏറ്റെടുത്തത്. സമൂഹത്തിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാൻ ഉതകുന്ന ചർച്ചകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, നാട്ടറിവു ശിൽപ്പശാലകൾ എന്നിവയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു സംസ്കൃതി ലക്ഷ്യമിട്ടിരുന്നത്. 5750 സ്ക്വയർഫീറ്റിലധികം ചുറ്റളവിൽ നിർമിതമായ പാലമൃതില്ലം എന്ന പടുകൂറ്റൻ എട്ടുകെട്ടാണ് ഇവിടെ എത്തുന്നവരെ ഏറെ ആകർഷിക്കുന്നത്. നാൽപ്പത്തിയെട്ടോളം മുറികളുള്ള ഈ എട്ടുകെട്ട് വാസ്തുശിൽപ്പ വൈദഗ്്ധ്യത്തിൽ കേരളത്തിൽ സമാനതകളില്ലാത്തതാണെന്ന് നിസംശയം പറയാം. ഭയപ്പെടുത്തുന്ന നിശബ്ദതയും ഇരുട്ടു തളംകെട്ടിയ മുറികളും സന്ദർശകരെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കും. നാല് നൂറ്റാണ്ടിലധികം പ്രായമുള്ള ഈ ചരിത്ര സ്മാരകം കാലത്തിന്‍റെ എല്ലാ വെല്ലുവിളികളെയും ചെറുത്തു തോൽപ്പിച്ചു തലയുയർത്തി നിൽക്കുകയാണ്.

അഞ്ചേക്കറിൽ ഇല്ലം ഒഴികെയുള്ള ഭാഗത്ത് പടർന്നു കിടക്കുന്ന വനം പരിസ്ഥിതി പ്രവർത്തകരിൽ പോലും അദ്ഭുതം ജനിപ്പിക്കുന്നതാണ്. ഈ നിബിഡ വനത്തിനുള്ളിൽ മുള്ളൻ പന്നി, കുരങ്ങ്, ഉടുന്പ്, വെരുക്, കുറുക്കൻ തുടങ്ങിയ ജീവികൾ യാതൊരു ഭയപ്പാടുമില്ലാതെ ജീവിക്കുന്നു. വറ്റാത്ത വെള്ളമുള്ള രണ്ട് കുളങ്ങളും ഇവിടെയുണ്ട്. ഇതിൽ ചെറിയ കുളം പാരന്പര്യരീതിയിൽ തന്നെ പുനർ നിർമിച്ചിട്ടുണ്ട്. ബൊട്ടാണിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ ഈ വനത്തിനുള്ളിൽ അഞ്ഞൂറോളം വ്യത്യസ്ത ജൈവവൈവിധ്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ സംരക്ഷണവും ഇതിന്‍റെ സംഘാടകർ ഏറ്റെടുത്തിരിക്കയാണ്. വനത്തെ ഒരു തരത്തിലും ശല്യപ്പെടുത്താതെയാണ് സഹജീവനകേന്ദ്രം പരിപാടികൾ ആവിഷ്കരിക്കുന്നത്.

1998 ൽ പാറ്റ്ന സെന്‍റ് സേവ്യേഴ്സ് കോളജിൽ ഫാ.റോബർട്ട് അത്തിക്കൽ രൂപം നൽകിയ തരുമിത്ര (മരങ്ങളുടെ കൂട്ടുകാർ) എന്ന പ്രകൃതി സംരക്ഷണ സംഘടനയുടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രമാണ് പാലമൃതില്ലം. സംസ്കൃതി ഡയറക്ടർ ഫാ.മാത്യു ഏർത്തയിൽ എസ്ജെയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹജീവന കേന്ദ്രത്തിന്‍റെ ദൈനംദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് പാലാ മുട്ടുചിറ സ്വദേശി ഫാ.രാജേഷ് ജോസ് പുഞ്ചത്തലയ്ക്കലാണ്. പ്രകൃതിയെ പഠിക്കാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് ഒന്നു മുതൽ അഞ്ചു ദിവസം വരെ താമസിച്ച് അതിന്‍റെ പൂർണത അനുഭവിച്ചറിയാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ഉത്തരവാദിത്വവും തങ്ങൾക്കുണ്ടെന്ന് ഫാ.രാജേഷ് ജോസ് പറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ പതിനായിരത്തിലേറെ കുട്ടികളാണ് സഹജീവനകേന്ദ്രത്തിൽ എത്തിച്ചേർന്നത്.

മനസിൽ ഇന്നലെകളുടെ ചരിത്രകൗതുകം കോരി നിറയ്ക്കുന്ന പാലമൃതില്ലം വാസ്തുശില്പകലയുടെ മഹത്തായ സ്മാരകങ്ങളിൽ ഒന്നാണ്. കൊത്തുപണികളുടെ വിവരിച്ചുതീരാനാവാത്ത വിസ്മയ ക്കാഴ്ചകൾ ഇല്ലത്തിന്‍റെ പ്രധാന വാതിൽ മുതൽ അകത്തളങ്ങളിലും അടുക്കളയിലും വരെ നമ്മെ വിടാതെ പിൻതുടരുന്നു. ദാരുശില്പിയുടെ അവിസ്മരണീയമായ കാഴ്ചകളാണ് എട്ടുകെട്ടിനുള്ളിലെ തൂണുകളിൽ കാഴ്ചക്കാരെ കാത്തിരിക്കുന്നത്. കാലടികൾ പതിയുന്ന ഓരോ ഇഞ്ചിലും കണ്ണുകൾ പരതുന്നത് ചരിത്രത്തിന്‍റെ മറക്കാനാകാത്ത ഓർമകളാണെന്നത് ഒരു തവണയെങ്കിലും പാലമൃതില്ലത്ത് വന്ന ഏതൊരാൾക്കും അനുഭവിച്ചറിയാം.ആധുനിക കാലത്തെ എയർകണ്ടീഷനറുകളെ തോൽപ്പിക്കുന്ന സുഖകരമായ തണുപ്പിന്‍റെ തലോടൽ ഈ എട്ടുകെട്ടിനുള്ളിൽ പ്രവേശിക്കുന്നവരെ വന്നുപൊതിയുന്നത് ഒരനുഭവമാണ്.

പാലമൃതില്ലവും നിബിഡവനവും ഉൾപ്പെടുന്ന അഞ്ചേക്കർ ഭൂമി വരാൻ പോകുന്ന നിരവധി തലമുറകൾക്കായി അതിന്‍റെ സ്വാഭാവികത ഒരു തരിപോലും മാറ്റം വരുത്താതെ നിലനിർത്താനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ഈശോസഭയും സംസ്കൃതിയും ഏറ്റെടുത്തിരിക്കുന്നത്. കുപ്പം പുഴയിലൂടെ കടന്ന് കണ്ടൽകാടുകളെയും വയലേലകളെയും തഴുകിയെത്തുന്ന കുളിർകാറ്റ് പാലമൃതില്ലത്തെ ഹരിത ഭൂമിയിൽ ആവോളം വന്നു നിറഞ്ഞ് പടരുന്പോൾ അനിർവചനീയമായ പ്രകൃതിയുടെ സുഖം ഈ ചരിത്ര ഭൂമിയിൽ എത്തുന്നവർ അടുത്തറിയുകയാണ്. 20 വർഷം മുന്പ് 18.5 ലക്ഷം രൂപയ്ക്കാണ് ഈശോസഭ പാലമൃതില്ലം വിലയ്ക്ക് വാങ്ങിയത്. കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുവീണ ഭാഗങ്ങൾ സ്വാഭാവിക തനിമ നിലനിർത്തി പുനഃസംവിധാനം ചെയ്യുന്നതിന് 50 ലക്ഷത്തിലേറെ തുക ഇതിനകം മുടക്കിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇല്ലമായതിനാൽ അകത്ത് പൂർണമായും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. നാൽപത് കുട്ടികൾക്ക് താമസിച്ച് പ്രകൃതിയെ അറിയുന്നതിന് ഇവിടെ സംവിധാനമുണ്ട്. ഒരുദിവസം നടത്തുന്ന പരിപാടികളിൽ 200 കുട്ടികൾ വരെ എത്തിച്ചേരുന്നുണ്ട്. വിദേശങ്ങളിൽ നിന്നുപോലും പാലമൃത് ഇല്ലത്തെയും സഹജീവനകേന്ദ്രത്തേയും അറിയാൻ ആളുകൾ എത്തിച്ചേരുന്നുണ്ട്. എട്ടുകെട്ട്, നടുമുറ്റം എന്നിവയ്ക്കു പുറമെ പരിസ്ഥിതിക്ക് അനുയോജ്യമായ ഏറുമാടങ്ങൾ, ഉൗഞ്ഞാലുകൾ, പർണശാലകൾ, ഗുഹകൾ എന്നിവയൊക്കെ ഇവിടെയുണ്ട്. കളരിപ്പയറ്റ് അഭ്യസിക്കാനുള്ള കളരിയും യോഗ സെന്‍ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കാണുക-അറിയുക-അനുഭവിക്കുക-മനസിലാക്കുക-പുനരാവിഷ്കരിക്കുക-ഉൾക്കൊള്ളുക-പഠിക്കുക എന്നതാണ് സംസ്കൃതി സഹജീവനകേന്ദ്രം ലക്ഷ്യമാക്കുന്നതെന്ന് കോ-ഓർഡിനേറ്റർ ഫാ.രാജേഷ് ജോസ് പറയുന്നു. ഫോണ്‍-8281197847, 0460-2220416.

കരിന്പം കെ.പി. രാജീവൻ