അലിവിന്‍റെ വിരലുകളില്‍ ഒലീവില പോലെ
ഒലീവിന്‍റെ തളിരിലകളില്‍ വിരലുകള്‍ ചേര്‍ത്തുവയ്ക്കുന്നതുപോലെയായിരുന്നു അത്. ലോകം ചുംബിക്കാന്‍ കൊതിക്കുന്ന വിരലുകളില്‍ ഒന്നു തൊടാന്‍ കഴിഞ്ഞ ആ നിമിഷത്തെ ആത്മാവില്‍ നിന്നു മൊഴികളിലേക്ക് ഏതു ഭാഷയിലാണു പരിഭാഷപ്പെടുത്തേണ്ടത്. ആകാശത്തിനും ഭൂമിക്കും ഇടയില്‍ പാപ്പാ പുഞ്ചിരി തൂകി അടുത്തുവന്നു നിന്നു കൈകളെടുത്തു ചേര്‍ത്തുവച്ച നിമിഷം, അതുവരെയുള്ളതെല്ലാം കഴുകി തെളിച്ചെടുത്ത ഒരു വെള്ള തൂവാല പോലെയായി മാറുകയായിരുന്നു ജീവിതം.

ഫ്രാന്‍സിസ് മാര്‍പാപ്പ, എളിമയുടെയും വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയും വിശുദ്ധിയുടെയും ആള്‍രൂപം. സ്നേഹത്തിന്‍റെ, സമാധാനത്തിന്‍റെ, അനുരഞ്ജനത്തിന്‍റെ ദൂതനുമാണ് ഫ്രാന്‍സിസ് പാപ്പാ. ലോകത്തിന്‍റെ പ്രകാശ ഗോപുരം. ലോകത്തെ നന്മയിലേക്കും സമാധാനത്തിലേക്കും നയിക്കാനുള്ള വലിയ ദൗത്യവുമായാണു പാപ്പായുടെ ചിന്തകളും പ്രസംഗങ്ങളും പ്രാര്‍ഥനകളും ഇടപെടലുകളും യാത്രകളുമെല്ലാം.

ലോകത്ത് ഇത്രയധികം സ്നേഹിക്കപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന മറ്റൊരു നേതാവോ, ആത്മീയ ആചാര്യനോ വേറെയില്ല. കത്തോലിക്കര്‍ക്കു മാത്രമല്ല, ഇതര മതസ്ഥര്‍ക്കു പോലും മാര്‍പാപ്പയോട് അസാധാരണമായൊരു ബഹുമാനവും ആദരവുമുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും പ്രവൃ‍ത്തികളും വ്യത്യസ്തവും എന്നാല്‍, യേശുക്രിസ്തുവിന്‍റെ വഴികളിലുമാണ്. വത്തിക്കാന്‍റെയും ആഗോള കത്തോലിക്കാ സഭയുടെയും തലവനെന്നതു ഫ്രാന്‍സിസ് പാപ്പായ്ക്ക് ഒരു നിയോഗമാകും.

ഇരട്ടിമധുരമായി പാപ്പാ

അടുത്തറിയുമ്പോഴേ ഉള്ളിലെ കാമ്പിന്‍റെ കനിവും മധുരവും അറിയാനാകൂ. പ്രമുഖരും പ്രശസ്തരുമായ പലരെയും അടുത്തറിയുമ്പോള്‍ ഉണ്ടായിരുന്ന മതിപ്പും ബഹുമാനവും കുറയുമെന്നാണു സാധാരണയുള്ള പറച്ചില്‍. പലപ്പോഴും അതു ശരിയാണെന്നു തോന്നിയിട്ടുമുണ്ട്. പക്ഷേ അടുത്തറിയുമ്പോള്‍ ഇരട്ടിമധുരമാണ് നമ്മുടെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്.

ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ഒരാഴ്ച. അതും ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ രണ്ട് അയല്‍ രാജ്യങ്ങളിലേക്ക്. സ്വപ്നത്തില്‍ മാത്രമായിരുന്നു ആദ്യം അത്തരമൊരു ചിന്ത. ദീപികയ്ക്കുവേണ്ടി മാർപാപ്പയുടെ ദക്ഷിണേഷ്യ യാത്ര റിപ്പോർട്ട് ചെയ്യാനുള്ള നിയോഗത്തിലൂടെ ആ സ്വപ്നം സഫലമായി.

കഴിഞ്ഞ മാസം 23ന് റോമിലേക്ക് വിമാനം കയറി. പിറ്റേന്നു തന്നെ വത്തിക്കാന്‍ ചത്വരത്തോടു ചേര്‍ന്നുള്ള പ്രസ് ഓഫീസില്‍ ചെന്നു. ഹൃദ്യമായ സ്വീകരണം. ഉടന്‍ തന്നെ മീഡിയ റൂം ഉപയോഗിക്കാനുള്ള താത്കാലിക പാസ് കിട്ടി.

മാര്‍പാപ്പയോടൊപ്പം യാത്ര ചെയ്യുന്ന ഔദ്യോഗിക മാധ്യമ സംഘത്തില്‍ വളരെയേറെ പേര്‍ ഉണ്ടെന്ന കാര്യം യാത്രയുടെ തലേന്നു ശനിയാഴ്ചയാണ് മനസിലാക്കിയത്. വത്തിക്കാന്‍ പ്രസ് ഓഫീസില്‍ രാവിലെ എത്തിയപ്പോള്‍ തന്നെ നീണ്ട ക്യൂ.

പക്ഷേ ഇന്ത്യയില്‍ നിന്നുള്ള പത്രക്കാരനെ നേരിട്ടു കാണണമെന്ന് പ്രസ് ഓഫീസിലെ പ്രധാനി പറഞ്ഞിട്ടുണ്ടെന്നും അഞ്ചു മിനിറ്റ് കാത്തിരിക്കണമെന്നും അഭ്യര്‍ഥിച്ചു. മത്തേവോ ബ്രൂണി എന്ന ഇറ്റാലിയന്‍ വന്നു.

വത്തിക്കാന്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പതിവ് മാധ്യമപ്രവര്‍ത്തകരെല്ലാം ഇറ്റാലിയന്‍ ഭാഷ പഠിച്ചവരായതിനാല്‍ എല്ലാം തന്നെ ഇറ്റാലിയനില്‍ ആകുമെന്ന് മത്തേവോ അറിയിച്ചു. എങ്കിലും എനിക്കു വേണ്ടി അത്യാവശ്യ വിവരങ്ങളടങ്ങിയ ഒരു ചെറുബുക്ക് ഇംഗ്ലീഷില്‍അച്ചടിച്ചു തന്നു. എന്ത് ആവശ്യമുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞതു വലിയ ആശ്വാസമായി.

വത്തിക്കാനു സമീപം സ്കൂള്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ഫ്രാന്‍സിസ് അസീസി വക തീര്‍ഥാടകര്‍ക്കായുള്ള ഭവനത്തിലായിരുന്നു താമസം. അവിടെയുള്ള മലയാളികളായ സിസ്റ്റേഴ്സ് പ്രത്യേക പ്രാര്‍ഥനകളും സ്നേഹപൂര്‍ണമായ പെരുമാറ്റവും കൊണ്ട് വീര്‍പ്പുമുട്ടിച്ചു. ജനറല്‍ കൗൺസിലര്‍ സിസ്റ്റര്‍ ജെസി, സിസ്റ്റര്‍മാരായ റോസിലി, ഷൈനി, ഷിബിയ, ലില്ലി തുടങ്ങിയവരെല്ലാം പ്രിന്‍റുകള്‍ എടുക്കുന്നതു മുതല്‍ നല്ല ഭക്ഷണം തരുന്നതു വരെ വലിയ സഹായങ്ങളാണ് ചെയ്തത്. റോമില്‍ സ്ഥിരതാമസമാക്കിയ ബെന്നിയും എല്ലാ സഹായങ്ങളുമായി കൂടെയുണ്ടായിരുന്നു.

ഉയരങ്ങളില്‍ പാപ്പായ്ക്കൊപ്പം

നവംബര്‍ 26 ഞായര്‍ രാത്രി എട്ടു മണി. റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തിലെത്തി. തലേന്നു പരിചയപ്പെട്ട വെള്ളക്കാരായ പത്രപ്രവര്‍ത്തകരും ഉണ്ടായിരുന്നു. എല്ലാവരും മാര്‍പാപ്പയുടെ പ്രത്യേക അലിറ്റാലിയ വിമാനത്തില്‍ കയറി. പത്രപ്രവര്‍ത്തകര്‍ക്കായുള്ള ഭാഗത്ത് എവിടെ വേണമെങ്കിലും ഇരിക്കാമെന്ന് മത്തേവോ പറഞ്ഞു. ആര്‍ക്കും പ്രത്യേക ഇരിപ്പിടമില്ല.

രാത്രി 9.40ന് ഫ്രാന്‍സിസ് പാപ്പായും വിമാനത്തിലെത്തി. ഉടന്‍ തന്നെ വിമാനം നീങ്ങിത്തുടങ്ങി. സ്വപ്നം കണ്ടതു നടപ്പാവുകയാണെന്നു ബോധ്യപ്പെട്ടു. ഒന്ന് അടുത്ത് കാണാനും അനുഗ്രഹം തേടാനും സാധിക്കണേ എന്നു മാത്രമായിരുന്നു ആഗ്രഹം.

രാത്രി വൈകിയതിനാല്‍ മിക്കവാറും മാര്‍പാപ്പ പരിചയപ്പെടാന്‍ തിരിച്ചുള്ള യാത്രയിലെ വരാന്‍ സാധ്യതയുള്ളൂ എന്ന് ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. പാപ്പാ വരുന്നില്ലെങ്കില്‍ കോട്ടൊക്കെ ഊരിയിട്ട് സമാധാനമായി വിമാനത്തിലിരുന്ന് ഒന്നുറങ്ങാന്‍ തയാറെടുത്തു. പാതി മയക്കത്തിലാവുകയും ചെയ്തു. പെട്ടെന്ന് ചെറിയ ബഹളം കേട്ടാണ് എഴുന്നേറ്റത്. വീഡിയോ കാമറകള്‍ സ്റ്റാന്‍ഡുകളില്‍ പിടിപ്പിക്കുന്നതു കണ്ടു. മറ്റു കാമറക്കാരും തയാറെടുക്കുന്നു.

അകമ്പടികളില്ലാതെ പാപ്പാ

പതിവുള്ള ക്രീം കളര്‍ വസ്ത്രമിട്ട് സുസ്മേരവദനനായി ഫ്രാന്‍സിസ് മാര്‍പാപ്പ പത്രക്കാരുടെ അടുത്തേക്ക് വരികയാണ്. വന്നയുടന്‍ ആദ്യം മൈക്ക് എടുത്ത് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു. പറഞ്ഞത് ഇറ്റാലിയന്‍ ഭാഷയിലെങ്കിലും ശരീരഭാഷ കൊണ്ടും സാഹചര്യം കൊണ്ടും അര്‍ഥം മനസിലാക്കി. അല്ലെങ്കിലും സ്നേഹത്തിനും സൗഹൃദത്തിനും ഭാഷ പ്രശ്നമല്ലല്ലോ.

സുരക്ഷയുടെയോ, ജോലിത്തിരക്കിന്‍റെയോ, പദവിയുടെയോ പേരിലുള്ള അനാവശ്യമായ ജാഡകളൊന്നും പാപ്പായ്ക്കോ, കൂടെയുള്ളവര്‍ക്കോ തീര്‍ത്തുമില്ല. സാധാരണ മറ്റൊരു യാത്രക്കാരനെ പോലെ. വിവിഐപി പോയിട്ട് വിഐപി പരിവേഷം പോലുമില്ല.

മാര്‍പാപ്പയുടെ അടുത്തുനിന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആരെയും തടയുന്നില്ല. മുതിര്‍ന്ന വനിതാ പത്രപ്രവര്‍ത്തകര്‍ ചിലര്‍ കിട്ടിയ തക്കം മുതലാക്കി 80കാരനായ പാപ്പായെ മുത്തം വച്ചിട്ടും ആര്‍ക്കും പരിഭവം പോലുമില്ല. ചിലര്‍ പാപ്പായെ കെട്ടിപ്പിടിച്ചു. ഫ്രാന്‍സിസ് പാപ്പായാകട്ടെ ജ്യേഷ്ഠ സഹോദരനെ പ്പോലെയോ, മക്കളുടെ അടുത്തെത്തിയ സ്വന്തം പിതാവിനെപ്പോലെയോ വളരെ അനായാസമായി എല്ലാവരുമായും ഇടപഴകുന്നു. എന്തൊരു വ്യത്യാസം! നേരിട്ടു കണ്ടറിഞ്ഞപ്പോഴാണ് കാപട്യങ്ങളില്ലാത്ത ലാളിത്യത്തിന്‍റെ വില മനസിലായത്.

മാര്‍പാപ്പ ഓരോരുത്തരുടെയും അടുത്തുചെന്ന് കൈ കൂപ്പിയും കൈകൊടുത്തും മുന്നോട്ടു നടന്നുവന്നു. പാപ്പായുടെ വരവ് കുറച്ചുസമയം മൊബൈലിലെ വീഡിയോയില്‍ പകര്‍ത്തി. പത്രക്കാരില്‍ മിക്കവരും വത്തിക്കാനില്‍ ഏറെനാളായി ഉള്ളവരായിരുന്നതിനാല്‍ പലരെയും പാപ്പായ്ക്കും തിരിച്ചറിയാമായിരുന്നു. നോക്കിനിന്നപ്പോഴേക്കും മാര്‍പാപ്പാ തൊട്ടടുത്തെത്താറായി. മുന്നില്‍നിന്ന് അഞ്ചാമത്തെ നിരയിലെ വിന്‍ഡോ സീറ്റിലായിരുന്നു ഞാന്‍.

അരികിലെത്തിയ അമൂല്യനിമിഷം

അതാ ആ നിമിഷം എനിക്കും കൈവരുന്നു. പാപ്പായോടൊപ്പം ഉണ്ടായിരുന്ന പ്രസ് ഓഫീസര്‍ മത്തേവോ ബ്രൂണി പരിചയപ്പെടുത്തി. ഇത് ഇന്ത്യയില്‍ നിന്നുള്ള ദീപിക ദിനപത്രത്തിന്‍റെ മുതിര്‍ന്ന ലേഖകനാണ്. ഡല്‍ഹിയില്‍ നിന്ന് യാത്രയ്ക്കായി മാത്രം റോമിലെത്തിയതാണ്. നിറഞ്ഞ ചിരിയോടെ ഫ്രാന്‍സിസ് മാര്‍പാപ്പ എന്നെ ആശ്ലേഷിച്ചു. പിന്നെ കൈ നീട്ടി എന്‍റെ കരങ്ങള്‍ ഗ്രസിച്ചു. ഐ ലവ് ഇന്ത്യ എന്നായിരുന്നു ആദ്യം പറഞ്ഞത്. തുടര്‍ന്ന് മേ ഗോഡ് ബ്ലെസ് യു, യുവര്‍ ഫാമിലി, യുവര്‍ ന്യൂസ്പേപ്പര്‍ എന്നു കൂടി പറഞ്ഞതോടെ ഞാനാകെ സന്തോഷത്തിന്‍റെ അമൂല്യവും അവാച്യവുമായ ദൈവിക അനുഭൂതിയിലായി.

പ്രതീക്ഷിച്ചതിനേക്കാളും മോഹിച്ചതിനേക്കാളും സ്നേഹവും ലാളനയും അനുഗ്രഹവും വാരിക്കോരി ചൊരിഞ്ഞ ആ വലിയ മനുഷ്യന്, ദൈവത്തിന്‍റെ ഭൂമിയിലെ പ്രതിപുരുഷന്, ഞാന്‍ കൂടി അംഗമായ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് എങ്ങനെ നന്ദി പറയണമെന്നുപോലും അറിയാതെ കൈകൂപ്പി നിന്നു. ഒരു പൂ മോഹിച്ചവന് പൂന്തോട്ടം കിട്ടിയതിനേക്കാളും സന്തോഷം. ഇതിനിടെ, മാര്‍പാപ്പാ കൂടുതല്‍ സമയം എന്‍റെയടുത്തു ചെലവഴിക്കുന്നതു മനസിലാക്കിയ പിന്നിലിരുന്ന സായിപ്പ്, എന്‍റെ കൈയില്‍നിന്നു മൊബൈല്‍ വാങ്ങി രണ്ടു, മൂന്നു ഫോട്ടോകളെടുത്തു തന്നു.

ഫ്രാന്‍സിസ് പാപ്പാ കൈപിടിച്ച് സ്നേഹത്തോടെ എന്നോടു സംസാരിക്കുന്ന ആ നിമിഷം അങ്ങനെ അമൂല്യമായി എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒരു ചിത്രവും സ്വന്തമായി. വിമാനത്തിലുണ്ടായിരുന്ന സംഘത്തിലെ മുഴുവന്‍ ആളുകളുമായും സൗഹൃദം പങ്കുവച്ച ശേഷമാണ് ആ വലിയ മനുഷ്യന്‍ വിശ്രമിക്കാനായി പോയത്. ദൈവത്തിന്‍റെ വഴികള്‍ ചിന്തിക്കാവുന്നതിന്‍റെയും അപ്പുറത്താണെന്ന് അറിയാം. പക്ഷേ ഉണ്ടായതെല്ലാം സത്യമാണെന്നു സ്വയം വിശ്വസിക്കാന്‍ പിന്നെയും സമയം എടുത്തു. മൊബൈലിലെ ഫോട്ടോ കണ്ടിട്ട് എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. ഇത്രയേറെ സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്ന മറ്റൊരു രാവ് മുമ്പുണ്ടായിട്ടില്ല. എല്ലാത്തിനും പരമകാരുണികനായ ദൈവത്തിനു നന്ദി പറഞ്ഞു.

അകലങ്ങളില്‍ ഇന്ത്യ

ഇറ്റലി, കൊയേഷ്യ, ബോസ്നിയ, മോണ്ടിനെഗ്രോ, സെര്‍ബിയ, ബള്‍ഗേറിയ, തുര്‍ക്കി, ജോര്‍ജിയ, അസര്‍ബൈജാന്‍, ടര്‍ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ മുകളിലൂടെ ആയിയിരുന്നു പേപ്പല്‍ വിമാനത്തിന്റെ ദക്ഷിണേഷ്യയിലേക്കുള്ള കുതിപ്പ്. തലസ്ഥാനമായ ന്യൂഡല്‍ഹിക്കും കോല്‍ക്കത്തയ്ക്കും നേരെ മുകളിലൂടെ പറന്നിട്ടും പാപ്പയും ലക്ഷക്കണിക്കാനാളുകളും ആഗ്രഹിച്ചതു പോലെ ഇന്ത്യയില്‍ ഇറങ്ങാനായില്ലല്ലോ എന്ന സങ്കടം നിറഞ്ഞു നിന്നു.

അലിറ്റാലിയയുടെ എയര്‍ബസ് 330 വിമാനത്തില്‍ ഇരുനൂറോളം പേര്‍ മാര്‍പാപ്പയെ അനുഗമിച്ചു. മാര്‍പാപ്പയുടെ പ്രത്യേക വിമാനം ചിലപ്പോള്‍ 40,000 അടി വരെ ഉയരത്തില്‍ പറന്നു. ഇടയ്ക്ക് സീറ്റിനു മുന്നിലെ സ്ക്രീനില്‍ നോക്കുമ്പോള്‍ പുറത്ത് മൈനസ് 55 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ്. വിമാനത്തിന്റെ ഭൂമിയിലെ ഗ്രൗണ്ട് സ്പീഡ് 950 കിലോമീറ്റര്‍ വരെ വേഗത്തിലുമായിരുന്നു.

റോമില്‍ നിന്ന് 8,300 കിലോമീറ്റര്‍ താണ്ടിയാണ് പിറ്റേന്ന് ഉച്ചയ്ക്ക് 1.35ന് മ്യാന്‍മറിലെ യാംഗൂണിലെത്തിയത്. ഒന്‍പതു മണിക്കൂറും 40 മിനിറ്റും നീണ്ട യാത്ര. ക്ഷീണം തോന്നിയതേയില്ല. ശരീരം അല്ല, മനസും ലക്ഷ്യവുമാണ് പ്രധാനം എന്നു ബോധ്യമായ മറ്റൊരു ദിവസം.

മ്യാന്‍മാറിലെ സമാധാന സ്പര്‍ശം

സ്നേഹത്തിന്റെ, ആഹ്ലാദത്തിന്റെ നടുവിലേക്കായിരുന്നു ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ മ്യാന്‍മറിന്റെ മണ്ണില്‍ കാലുകുത്തിയത്. പുറത്ത് 32 ഡിഗ്രി ചൂടില്‍ നട്ടുച്ച വെയിലിലാണ് പാപ്പ എത്തിയതെങ്കിലും സ്വീകരണത്തിന്റെ ഊഷ്മളതയില്‍ മനസില്‍ കുളിര്‍മ തോന്നിയ ചരിത്ര നിമിഷത്തിനു അങ്ങിനെ നേരില്‍ സാക്ഷിയാകാന്‍ കഴിഞ്ഞു. ആറര ലക്ഷത്തോളം കത്തോലിക്കര്‍ ഉള്ള ബുദ്ധമത ഭൂരിപക്ഷ രാജ്യത്തു മാര്‍പാപ്പയ്ക്കു ലഭിച്ച സ്വീകാര്യതയും സ്നേഹവും ലോകത്തിനാകെ ഉത്തേജനമാകുന്നതായി.

കൊടിയ പീഡനങ്ങളിലൂടെ രോഹിംഗ്യരെ സ്വന്തം രാജ്യത്തു നിന്നു വംശീയ ഉന്മൂലനം നടത്തുന്ന പട്ടാള ഭീകരത ലോകമനസാക്ഷിക്കു മുന്നില്‍ ചോദ്യങ്ങളുയര്‍ത്തുമ്പോഴുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനം മൈനുകള്‍ വിതറിയ പാടത്തേക്കുള്ള നടത്തം പോലെയായിരുന്നു. മൈനുകളെ പാപ്പ ഭയക്കുന്നില്ലെന്ന് വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബുര്‍ക് തുറന്നടിച്ചു. എങ്കിലും മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ ലാളിത്യവും വിനയവും കൊണ്ട് ഫ്രാന്‍സിസ് പാപ്പ മ്യാന്‍മറിലെ ജനലക്ഷങ്ങളുടെ മനം കവര്‍ന്നു.

യാംഗൂണിലെ മൈതാനിയില്‍ നടന്ന ദിവ്യബലിയില്‍ രണ്ടു ലക്ഷത്തോളം പോരാണ് പങ്കെടുത്തത്. തലസ്ഥാനമായി നേപിഡോയില്‍ ബുദ്ധമത ഭിക്ഷുക്കളുടെ സുപ്രീം കൗണ്‍സില്‍ യോഗത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്യാസികള്‍ സ്നേഹാദരവുകളോടെ പുണരുകയായിരുന്നു. യാംഗൂണിലെ പ്രശസ്തമായ ബുദ്ധമത ക്ഷേത്രമായ പഗോഡയില്‍ പോയി ആദരവ് പ്രകടമാക്കാന്‍ പാപ്പയും മറന്നില്ല.

മ്യാന്‍മറിലെ പട്ടാള മേധാവി മിന്‍ ഓങ് ലിംഗും സിവിലിയന്‍ ഭരണാധികാരിയും നെബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചിയുമെല്ലാം മാര്‍പാപ്പയുടെ സ്നേഹപൂര്‍ണമായ ഇടപെടലുകളുടെ മുന്നില്‍ നിരായുധരായി. കൊടിയ ന്യൂനപക്ഷ പീഡനങ്ങളും മനുഷ്യത്വരഹിത നടപടികളുമായി രാജ്യം അടക്കി വാണിരുന്ന സൈനിക മേധാവിയാണ് യാംഗൂണിലെ ആര്‍ച്ച്ബിഷപ്സ്് ഹൗസിലെത്തി ഫ്രാന്‍സിസ് പാപ്പയുടെ മുന്നില്‍ തൊഴുകൈകളോടെ നിന്നത്. സ്നേഹത്തിനു മുന്നില്‍ കീഴടങ്ങാത്ത ആരുമില്ലെന്ന് നവംബര്‍ 30ന് ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ ബംഗ്ലാദേശിലേക്കു പോകുമ്പോള്‍ മ്യാന്‍മര്‍ നേതൃത്വം തെളിയിച്ചു.

ബുദ്ധ, മുസ്ലിം, ക്രിസ്ത്യന്‍ ഭായി

മ്യാന്‍മറിലെ യാംഗൂണില്‍ വിമാനം ഇറങ്ങിയ ഉടനെ അലിറ്റാലിയയുടെ ചാര്‍ട്ടര്‍ വിമാനം മാര്‍പാപ്പ തിരിച്ചയച്ചു. പിന്നീട് യാംഗൂണില്‍ നിന്ന് തലസ്ഥാനമായ നേപിഡോയിലേക്കും തിരിച്ചും പറന്നത് മ്യാന്‍മറിന്റെ ദേശീയ വിമാനത്തില്‍. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലെ ധാക്കയിലേക്കും ധാക്കയില്‍ നിന്ന് തിരികെ റോമിലേക്കും പോയതാകട്ടെ ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാനില്‍. അതിലുമുണ്ട് ഒരു ഫ്രാന്‍സിസ് പാപ്പ ശൈലിയും മാതൃകയും.

മ്യാന്‍മറില്‍ പാപ്പ രണ്ടു തവണ യാത്ര ചെയ്ത വിമാനത്തിലെ പൈലറ്റും സഹ പൈലറ്റും എയര്‍ ഹോസ്റ്റസുമാരും അടക്കം എല്ലാ ക്രൂ അംഗങ്ങളും ബുദ്ധമത വിശ്വാസികളായിരുന്നു. അതേ പോലെ മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്കും അവിടെ നിന്ന് റോമിലേക്കും പോയ വിമാനത്തിലെ പൈലറ്റ് അടക്കം മുഴുവന്‍ ജീവനക്കാരും മുസ്ലിം മതവിശ്വാസികളും. ജീവനക്കാരായി ഒരൊറ്റ കത്തോലിക്കന്‍ പോലുമില്ലാത്ത വിമാനത്തില്‍ മാര്‍പാപ്പ പൂര്‍ണ സുരക്ഷിതത്വവും സന്തോഷവും നേടുന്നു.

ധാക്കയിലെ നോട്ടര്‍ഡാം കോളജില്‍ യുവജനങ്ങളുമായി സംവദിക്കുമ്പോള്‍ മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യം എടുത്തു പറയാന്‍ പാപ്പ മറന്നില്ല. അര്‍ജന്റീനയിലെ സ്വന്തം നഗരമായ ബ്യൂനോസ് അയേഴ്സിലെ ഒരു ഇടവക സന്ദര്‍ശിച്ചപ്പോള്‍ ഇതിനു പറ്റിയ ഒരു മാതൃക കണ്ട കാര്യവും അദ്ദേഹം പറഞ്ഞു.

പളളിയിലെ ഒരു കെട്ടിട നിര്‍മാണം കാണിക്കാന്‍ വികാരിയച്ചന്‍ കൊണ്ടുപോയി. കോളജ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പണികള്‍ നടത്തുന്നത്. ഓരോരുത്തരെയായി പരിചയപ്പെട്ടു. ഒരാള്‍ ജൂത മതക്കാരന്‍. മറ്റൊരാള്‍ കമ്യൂണിസ്റ്റുകാരന്‍. മൂന്നാമത്തെയാള്‍ തികഞ്ഞ കത്തോലിക്കാ വിശ്വാസി. അങ്ങിനെ പലതരം ആളുകള്‍. പൊതുനന്മയ്ക്കായി എങ്ങിനെ എല്ലാവരും സഹകരിക്കുകയും യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതിന് ഉദാഹരണമാണ് ചെറുപ്പക്കാര്‍ കാട്ടിത്തന്നതെന്ന് ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു.

ലാളിത്യത്തിന്‍റെ ജീവിത സാക്ഷ്യം

സ്വന്തമായി എത്ര വിമാനം വേണമെങ്കിലും മാര്‍പാപ്പയ്ക്കു സൗജന്യമായി നല്‍കാന്‍ കോടീശ്വരന്മാരും ഇറ്റാലിയന്‍ സര്‍ക്കാരും തയാറാണ്. ആവശ്യമെങ്കില്‍ ഒന്നോ, രണ്ടോ വിമാനങ്ങള്‍ വാങ്ങാനുള്ള സാമ്പത്തികം കണ്ടെത്താന്‍ വത്തിക്കാനും പ്രയാസമില്ല. പക്ഷേ ലക്ഷക്കണക്കിന് പാവങ്ങള്‍ ഭക്ഷണത്തിനു പോലും വിഷമിക്കുമ്പോള്‍ സ്വന്തമായി വിമാനം അനാവശ്യമാണെന്നതില്‍ മാര്‍പാപ്പമാര്‍ക്ക് സംശയമില്ല.

എന്തിന്, വിദേശ യാത്രകള്‍ക്കായി വിമാനം വാടകയ്ക്കെടുക്കുന്ന ചെലവു പോലും പരമാവധി കുറയ്ക്കണമെന്ന് പാപ്പയ്ക്കു നിര്‍ബന്ധമാണ്. സാധാരണ രാഷ്ട്ര തലവന്മാര്‍ വിദേശത്തു പോയി മടങ്ങുന്നതു വരെ ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്തു ഉപയോഗിക്കും. എത്ര ദിവസമുണ്ടെങ്കിലും പ്രശ്നമാക്കാറില്ല. സുരക്ഷാ കാരണങ്ങളുടെ മറവിലാണ് ഈ ധൂര്‍ത്ത്. പക്ഷേ ഫ്രാന്‍സിസ് പാപ്പയ്ക്കു ഇതൊന്നും പ്രശ്നമല്ല. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനു വിമാനത്തിലെ ജോലിക്കാര്‍ അന്യമതസ്തരായാല്‍ സന്തോഷമേയുള്ളൂ. സ്വന്തം ജീവിതവും പ്രവൃത്തികളും ഏറ്റവും ലളിതമാക്കാന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് മറ്റൊന്നും തടസമല്ല. ആഡംബര കാറുകളിലെ യാത്രയും കൊട്ടാരങ്ങളിലെയും നക്ഷത്ര ഹോട്ടലുകളിലെയും താമസവും പാപ്പ പതിവായി ഒഴിവാക്കി. സ്ഥലത്തെ മെത്രാന്മാരുടെ വസതികളിലായിരുന്നു എല്ലാ ദിവസവും താമസം. ഭക്ഷണമാകട്ടെ തീര്‍ത്തും ലളിതം. പേരിനെന്തെങ്കിലും കഴിക്കുമെന്നു മാത്രം. സാധാരണക്കാരന് ചിന്തിക്കാവുന്നതിലും ലളിതവും മനോഹരവുമാണ് അദ്ദേഹത്തിന്റെ വഴികള്‍.

സഭയും താനും എപ്പോഴും പാവങ്ങളോടും പീഡിതരോടും രോഗികളോടും അനാഥരോടും അബലരോടും ഒപ്പം നില്‍ക്കണമെന്ന വാശിയും മാര്‍പാപ്പ എല്ലായിടത്തും തെളിയിച്ചു. ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ പാവങ്ങളുടെ വാഹനമായ സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചതും ഈ സന്ദേശം മറ്റുള്ളവരില്‍ എത്തിക്കാന്‍ കൂടിയായിരുന്നു. ആവശ്യങ്ങളും ആര്‍ഭാടങ്ങളും തമ്മിലുള്ള അകലം വലുതാണെന്ന ബോധ്യം നായകന്‍ തന്നെ ബോധ്യപ്പെടുത്തുന്നു.

അക്ഷീണനായി അചഞ്ചലനായി പാപ്പ

മ്യാന്‍മറിലും ബംഗ്ലാദേശിലും കിട്ടിയ ആറു ദിവസവും തുടര്‍ച്ചയായി വേല ചെയ്യാനും ഒരവസരത്തില്‍ പോലും ക്ഷീണിതനോ, ക്ഷുഭിതനോ ആകാതിരിക്കാനും എങ്ങിനെ കഴിയുമെന്നു ഫ്രാന്‍സിസ് പാപ്പ തെളിയിച്ചു. റോമില്‍ നിന്ന് പുറപ്പെട്ട് അഞ്ചാം ദിവസമായ ഡിസംബര്‍ ഒന്നിന് ബംഗ്ലാദേശിലെ മാര്‍പാപ്പയുടെ പരമാവധി പരിപാടികളില്‍ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അന്നാണ് പാപ്പയുടെ തിരക്കുകളുടെ ഭാരം ബോധ്യമായത്.

സീറോ മലബാര്‍ സഭയുടെ അധ്യക്ഷനായ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഇന്ത്യയില്‍ നിന്നുള്ള മറ്റു രണ്ടു കര്‍ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസും ഡോ. ടെലസ്ഫോര്‍ ടോപ്പോയും ആര്‍ച്ച്ബിഷപുമാരായ ഡോ. തോമസ് മേനാംപറമ്പിലും ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയും അടക്കമുള്ളവര്‍ ധാക്കയിലെ പാപ്പയുടെ പരിപാടികള്‍ക്കെത്തിയതിനാലായിരുന്നു പ്രത്യേക താത്പര്യം. ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിലെ പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മാര്‍ ആലഞ്ചേരിയുടെ സന്ദേശവും ഉണ്ടായിരുന്നു.

പക്ഷേ മാധ്യമ സംഘത്തിലെ എല്ലാവര്‍ക്കും എല്ലായിടത്തും അനുമതിയില്ല എന്ന കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു. മാധ്യമ സാന്നിധ്യം പല പരിപാടികളിലും നിയന്ത്രിതമോ, വളരെ നിയന്ത്രിതമോ ആയിരുന്നു. എങ്കിലും ആഗ്രഹം വത്തിക്കാന്‍ പ്രസ് ഓഫീസറെ അറിയിച്ചു. അദ്ദേഹം കാര്യം പറഞ്ഞു. പ്രവേശനം എളുപ്പമല്ല. ഏതാണ്ട് അസാധ്യം. കാരണം കത്തീഡ്രലിലെ സന്ദര്‍ശന വേളയില്‍ വെറും അഞ്ച് വീഡിയോ, സ്റ്റില്‍ കാമറകള്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടുളളൂ.

അനുഗ്രഹം പോലെ അനുഗമനം

പാരമ്പര്യവും തറവാടിത്തവും വിശ്വാസ്യതയമുളള പത്രമെന്ന ദീപികയുടെ വില മനസിലായ മറ്റൊരു അവസരമായിരുന്നു കൈവന്നത്. റിപ്പോര്‍ട്ടര്‍മാര്‍ക്കു പ്രവേശനം പൂര്‍ണമായി നിഷേധിച്ചിരുന്ന പരിപാടിയില്‍ അടക്കം മാര്‍പാപ്പയുടെ അന്നത്തെ ഏതാണ്ട് മുഴുവന്‍ പരിപാടികള്‍ക്കും അനുമതി കിട്ടി. വൈകുന്നേരമായപ്പോള്‍ തുടര്‍ച്ചയായ, വിശ്രമമില്ലാത്ത പരിപാടികള്‍ മൂലം പത്രപ്രവര്‍ത്തകരെല്ലാം ക്ഷീണിതരായി. പക്ഷേ ഫ്രാന്‍സിസ് മാര്‍പാപ്പ മാത്രം രാവിലത്തേതു പോലെ ഉന്മേഷവാനായിരുന്നു.

ഡിസംബര്‍ ഒന്നിന് രാവിലെ മൈതാനിയിലെ ദിവ്യബലി, ഉച്ചഭക്ഷണം, തുടര്‍ന്ന് വത്തിക്കാന്‍ സ്ഥാനപതി ഡോ. ജോര്‍ജ് കോച്ചേരിയുടെ വസതിയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ചര്‍ച്ച, കത്തീഡ്രല്‍ സന്ദര്‍ശനം, മെത്രാന്മാരുടെ സമ്മേളനം, മതസൗഹാര്‍ദ എക്യുമെനിക്കല്‍ സമ്മേളനം, രോഹിംഗ്യ അഭയാര്‍ഥികളുമായി കൂടിക്കാഴ്ച തുടങ്ങി വിശ്രമമില്ലാത്ത പരിപാടികളായിരുന്നു. രാത്രി വൈകിയാണ് നൂണ്‍ഷ്യയോയുടെ വസതിയിലെത്തി പാപ്പ ഉറങ്ങാന്‍ പോയത്. പിറ്റേന്നും തിരക്കുകള്‍ വ്യത്യസ്ഥമായില്ല.

ഡിസംബര്‍ രണ്ടിനു രാവിലെ മദര്‍ തെരേസയുടെ ഭവനത്തിലെത്തി ഭിന്നശേഷിക്കാരുമായും ഏറെ നേരം ചെലവഴിക്കാന്‍ പാപ്പയ്ക്കു സന്തോഷമായിരുന്നു. അവിടെ നിന്ന് നേരെ വൈദികരുടെയും സന്യസ്തരുടെയും യോഗത്തിലേക്ക്. തുടര്‍ന്നു പഴയ ഹോളി റോസറി പള്ളിയും സെമിത്തേരിയും സന്ദര്‍ശിച്ച് തിരികെ ന്യുണ്‍ഷ്യേച്ചറിലെത്തി പേപ്പല്‍ സംഘവുമായി ഉച്ചഭക്ഷണം കഴിച്ചു. വൈകുന്നേരം വിമാനത്താവളത്തില്‍ ഔദ്യോഗിക യാത്രയയപ്പും കഴിഞ്ഞ് വിമാനത്തില്‍ കയറുമ്പോള്‍ ഏതൊരാളും ക്ഷീണിതനാകും. പക്ഷേ വിമാനം പറന്നുയര്‍ന്ന ശേഷം പത്രക്കാരുടെ അടുത്തെത്തി എല്ലാ ചോദ്യങ്ങള്‍ക്കും വിശദവും വ്യക്തവുമായ ഉത്തരം നല്‍കാനും ഫ്രാന്‍സിസ് പാപ്പയ്ക്കു കഴിഞ്ഞു. ഒരു മണിക്കൂര്‍ പത്രസമ്മേളനം. പത്രക്കാര്‍ ഇരിക്കുമ്പോഴും മാര്‍പാപ്പ മുഴുവന്‍ സമയവും നിന്നു.

പ്രതീക്ഷകളില്‍ ഇന്ത്യയും

ഇന്ത്യ സന്ദര്‍ശനം ഇത്തവണ നടക്കാതെ പോയതും അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാമെന്നു പ്രതീക്ഷയുണ്ടെന്നും ദീപികയുടെ ചോദ്യത്തിന്, തെളിമയുള്ള ഉത്തരമാണ് പാപ്പ നല്‍കിയത്. അതെ കാപട്യമില്ലാത്ത, ആരെയും കുറ്റപ്പെടുത്താത്ത, എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്ന, ലോകത്തിന് തെളിച്ചമാകുന്ന ഉത്തരങ്ങള്‍. എന്നും ഓര്‍ത്തിരിക്കാനാകുന്ന പുണ്യനിമിഷങ്ങളുടെ ഒരാഴ്ച. ഒരു വര്‍ഷത്തേക്കാള്‍ വിലയുള്ള, ഒരിക്കലും മറക്കാത്ത, അമൂല്യവും വിശുദ്ധവുമായ ഒരാഴ്ചയിലെ അനുഭവങ്ങളുടെ ചെറിയ അംശം മാത്രമാണിവിടെ കുറിച്ചത്.

ലോകത്തെ ഏറ്റവും ശ്രദ്ധേയനായ, ഏറ്റവും സ്വാധീനമുള്ള, ഏറ്റവും സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന, ചെറുതെങ്കിലും അനുയായികളുടെ കാര്യത്തില്‍ വളരെ വലുതായ രാജ്യത്തിന്റെ നായകനായ ഫ്രാന്‍സിസ് പാപ്പയോടൊപ്പം ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കിനുമായി ലോകം എപ്പോഴും കാത്തിരിക്കുന്നു.

ഫ്രാന്‍സിസ് വെറുമൊരു മാര്‍പാപ്പയല്ല. ലോകത്തിനു കിട്ടിയ പുണ്യ വെളിച്ചമാണിത്. ജാതിയുടെയും മതത്തിന്റെയും മനുഷ്യര്‍ തീര്‍ത്ത എല്ലാ അതിരുകളുടെയും പുറത്തു കടന്ന യുഗപുരുഷനാണ് പാപ്പ. സ്നേഹവും സമാധാനവും മാത്രം തരുന്ന ലോകനായകന്‍. ആ പുണ്യം നമ്മുടെ നാട്ടിലും വരുന്നതിനായി കാത്തിരിക്കാം.

ജോര്‍ജ് കള്ളിവയലില്‍