Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സത്യം പറയാം, ആത്മാഭിമാനികളാകാം
ഒരു കോളജ് കാന്പസിൽ നിന്നുള്ള ഒരു കഥ. പഠിക്കാൻ മിടുക്കരായ വിദ്യാർഥികളായിരുന്നു അവർ നാലുപേരും. എല്ലാ വിഷയങ്ങളിലും അവർ എപ്പോഴും നന്നായി ശോഭിച്ചിരുന്നു. എന്നാൽ കോളജിലെത്തി അധികനാൾ കഴിയുന്നതിനു മുന്‍പു ജീവിതം ആസ്വദിക്കുന്നതിനായി അവരുടെ ശ്രദ്ധ മുഴുവനും. മദ്യപാനം അവരുടെ ബലഹീനതയായിരുന്നു. രാത്രിയായാൽ കാറിൽ നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്നതിൽ അവർ രസം കണ്ടെത്തി.
കാന്പസിലെ ഹോസ്റ്റലിലായിരുന്നു അവരുടെ താമസം. ഹോസ്റ്റൽ വാർഡൻ വിദ്യാർഥികൾക്കു സ്വാതന്ത്ര്യം നൽകുന്ന കൂട്ടത്തിലായിരുന്നതുകൊണ്ട് അവിടെ അവർക്കും ആരെയും ഭയപ്പെടേണ്ട കാര്യമില്ലായിരുന്നു. തന്മൂലം പഠനത്തിലെന്നതിനെക്കാൾ ഉഴപ്പിനടക്കുന്നതിന് അവർ കൂടുതൽ സമയം ചെലവഴിച്ചു. അങ്ങനെയിരിക്കുന്പോഴാണു പ്രധാനപ്പെട്ട ഒരു സെമസ്റ്റർ പരീക്ഷ എത്തിയത്. എന്നാൽ ആ പരീക്ഷയുടെ തലേദിവസവും അവർ പാർട്ടി കൂടി മദ്യപിക്കാൻ പോയി. അവർ മടങ്ങിവന്നതാകട്ടെ നേരം വെളുക്കാറായപ്പോഴേക്കും. പിന്നെ ഉറങ്ങാനല്ലാതെ പഠിക്കാൻ അല്പം പോലും സമയം കിട്ടിയില്ല.
രാവിലെ പരീക്ഷയ്ക്കു പോകേണ്ട സമയമായപ്പോൾ അവർക്കാകപ്പാടെ അങ്കലാപ്പായി. പരീക്ഷ എഴുതിയാൽ തോൽക്കുമെന്നു തീർച്ചയായിരുന്നു. തന്മൂലം പരീക്ഷ മാറ്റിവയ്ക്കുന്നതിനുള്ള വഴികൾ അവർ ആലോചിച്ചു. അപ്പോൾ അവരിലൊരാൾ ഒരു നിർദേശം മുന്നോട്ടുവച്ചു. അത് ഇപ്രകാരമായിരുന്നു. ‘പ്രഫസറോടു നടന്ന കാര്യം പറയാം. ഒരു പക്ഷേ അദ്ദേഹം നമ്മുടെ സാഹചര്യം മനസിലാക്കി നമ്മെ സഹായിക്കാതിരിക്കില്ല.’
എന്നാൽ സത്യം പറഞ്ഞൽ രക്ഷപെടാൻ സാധ്യമല്ലെന്നായിരുന്നു മറ്റു മൂന്നുപേരുടെ നിലപാട്. പ്രഫസർ കർക്കശക്കാരനായതുകൊണ്ട് അദ്ദേഹം അല്പം പോലും ദാക്ഷിണ്യം കാണിക്കുകയില്ലെന്നു അവർ വാദിച്ചു. അതേത്തുടർന്ന് ആ മൂന്നുപേരിലൊരാൾ ഒരു ബുദ്ധി ഉപദേശിച്ചു. അതിപ്രകാരമായിരുന്നു: "നമ്മൾ ഒരു കല്യാണപ്പാർട്ടിയിൽ പങ്കെടുക്കാൻ പോയെന്നും രാത്രിയിൽ ലേറ്റായി മടങ്ങി വരുന്പോൾ നമ്മുടെ കാറിന്റെ ടയർ ഫ്ലാറ്റായെന്നും തന്മൂലം മടങ്ങി വന്നപ്പോൾ നേരം വെളുത്തെന്നും അതുകൊണ്ട് അല്പം പോലും പഠിക്കാൻ സാധിച്ചില്ലെന്നും നമുക്കു പറയാം. നമുക്കു നന്നായിട്ട് അഭിനയിക്കാൻ സാധിച്ചാൽ തീർച്ചയായും പ്രഫസർ നമ്മെ വിശ്വസിക്കാതിരിക്കില്ല. അപ്പോൾ അദ്ദേഹം നമുക്കുവേണ്ടി അടുത്തൊരു ദിവസം പരീക്ഷ നടത്താൻ സമ്മതിച്ചേക്കും.'
സത്യം പറയാമെന്നു വാദിച്ച ആൾ ഒഴികെ മറ്റു രണ്ടു പേർക്കും സ്വീകാര്യമായിരുന്നു ഈ നിർദേശം. മറ്റു പോംവഴികളൊന്നുമില്ലാതിരുന്നതുകൊണ്ട് ആ വിദ്യാർഥിയും അവസാനം മറ്റുള്ളവരുടെ തീരുമാനം അംഗീകരിച്ചു.
പരീക്ഷയുടെ അല്പസമയം മുൻപ് അവർ നാലുപേരും പ്രഫസറുടെ അരികിലെത്തി അവരുടെ കഥ പറഞ്ഞു. അദ്ദേഹം വേഗം അവരുടെ പരീക്ഷ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. അപ്പോൾ വലിയൊരു വിജയം നേടിയ പ്രതീതിയായിരുന്നു അവർക്ക്. തങ്ങളുടെ ബുദ്ധിയോർത്ത് അവർ സ്വയം പ്രശംസിക്കുകയും ചെയ്തു.
മാറ്റിവച്ച പരീക്ഷയ്ക്കുവേണ്ടി അവർ നന്നായി പഠിച്ചു. അവർ പരീക്ഷയ്ക്കു ചെന്നപ്പോൾ അവരെ വെവ്വേറെ മുറികളിലിരുത്തി അവർക്കു ചോദ്യക്കടലാസ് നല്കി. അതിൽ രണ്ടു ചോദ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്ന്- നിങ്ങളുടെ പേര് എന്താണ് ? രണ്ട് - നിങ്ങളുടെ കാറിന്റെ ഏതു ടയറാണ് പഞ്ചറായത്? ഈ ചോദ്യങ്ങൾ കണ്ട വിദ്യാർഥികളുടെ മനോനില നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഈ വിദ്യാർഥികൾ പിന്നീട് എങ്ങനെയായിരിക്കും തങ്ങളുടെ പ്രഫസറെ അഭിമുഖീകരിച്ചതെന്നും നമുക്കു ഭാവന ചെയ്യാവുന്നതല്ലേയുള്ളൂ. അവരിലാർക്കെങ്കിലും അന്നു തങ്ങളുടെ പ്രഫസറുടെ മുഖത്തുനോക്കുവാൻ വേണ്ട ധൈര്യമുണ്ടാകുമായിരുന്നോ?
വിദ്യാർഥികൾ അവരുടെ സമയം ഉഴപ്പിക്കളഞ്ഞത് ഒരിക്കലും ശരിയായിരുന്നില്ല. എന്നാൽ അക്കാര്യം അവർ സമ്മതിക്കുവാൻ തയാറായിരുന്നെങ്കിൽ ഇതുപോലെ ഒരു നിസഹായാവസ്ഥ അവർക്കു നേരിടേണ്ടി വരുമായിരുന്നോ? നമ്മുടെ ജീവിതത്തിൽ സത്യം പറയേണ്ട സാഹചര്യങ്ങൾ ചിലപ്പോൾ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. എങ്കിൽപ്പോലും എപ്പോഴും സത്യം പറയുന്നതാണ് ഏറെ അഭികാമ്യം- സത്യം പറയുന്നതുവഴി നമ്മുടെ ആത്മാഭിമാനം നാം വർധിപ്പിക്കുന്നതോടൊപ്പം നാം നമ്മെത്തന്നെ കളങ്കപ്പെടുത്താതിരിക്കുക കൂടിയല്ലേ ചെയ്യുന്നത്്?
സത്യം പറയുവാൻ നമുക്കു സാധിക്കണമെങ്കിൽ ആദ്യം നാം സത്യത്തെ സ്നേഹിക്കണം. അതുപോലെ സത്യസന്ധമായ രീതിയിൽ നാം ജീവിക്കുകയും വേണം. അല്ലാതിരുന്നാൽ നാം അറിയാതെതന്നെ നമ്മിൽനിന്നു പുറത്തുവരുന്നതു കള്ളമായിരിക്കും.
സത്യം പറയുന്ന കാര്യത്തിൽ നമ്മിൽ പലർക്കും വലിയ നിർബന്ധമില്ലെന്നു പറഞ്ഞാൽ അത് വലിയ അതിശയോക്തിയാവില്ല. കാരണം, സത്യത്തിൽ വെള്ളം ചേർക്കുന്ന കാഴ്ച നാം സാധാരണ കാണുന്നതാണല്ലോ.
ചെക്ക് റിപ്പബ്ളിക്കിൽ ജനിച്ച നോവലിസ്റ്റും ചിന്തകനുമായ ഫ്രാൻസ് കാഫ്ക (1883-1924) എഴുതുന്നു: ‘വളയ്ക്കരുത്; വെള്ളം ചേർക്കരുത്; യുക്തിപൂർണമാക്കാൻ നോക്കരുത്; സ്ഥലകാല ഫാഷനനുസരിച്ചു സ്വന്തം ആത്മാവിനെ എഡിറ്റു ചെയ്യാൻ ശ്രമിക്കരുത്.' കാഫ്ക പറയുന്നതു കലയും സാഹിത്യവും സംബന്ധിച്ചാണെങ്കിലും നമ്മുടെ ജീവിതത്തിൽ അദ്ദേഹം പറയുന്ന ഈ കാര്യങ്ങൾ ഓർമിക്കുന്നതു നല്ലതാണ്.
ജീവിതത്തിലെ ചില നേട്ടങ്ങൾക്കുവേണ്ടി നമ്മുടെ ആത്മാവിനെ എഡിറ്റു ചെയ്തു സത്യത്തിൽ വെള്ളം ചേർക്കുവാനുള്ള പ്രലോഭനം നമുക്കുണ്ടാകാം. അങ്ങനെയുള്ള പ്രലോഭനത്തെ നേരിടുവാൻ നമുക്കു സാധിച്ചാൽ നമുക്കെപ്പോഴും തല ഉയർത്തി നടക്കുവാൻ സാധിക്കും. അതുപോലെ ആരുടെയും മുൻപിൽ ലജ്ജിക്കേണ്ടിവരികയുമില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top