കൊടുക്കുന്നതിനെ ചൊല്ലി
അർപ്പണ എന്നാണ് അയാളുടെ കച്ചവട സ്ഥാപനത്തിന്‍റെ പേര്. അതൊരു മാർജിൻ ഫ്രീ ഷോപ്പാണ്. അപ്പച്ചനെന്ന അയാൾ ഒരു പരോപകാരിയാണ്. പത്തോളം കുടുംബങ്ങളെ മാസംതോറും അപ്പച്ചൻ സാന്പത്തികമായി സഹായിക്കുന്നുണ്ട്. അത്തരത്തിൽ താൻ അവരെയൊക്കെ സഹായിക്കുന്നുണ്ടെന്ന കാര്യം മറ്റാരും അറിയാൻ ഇടയാവരുതെന്ന് നിർബന്ധമുള്ള ആളാണ് അയാൾ.
അപ്പച്ചൻ സഹായിച്ചിട്ടുള്ള കുറെയേറെ കുഞ്ഞുങ്ങൾ പഠിച്ച് ജോലി നേടി താന്താങ്ങളുടെ കുടുംബങ്ങളെ സാന്പത്തിക വളർച്ചയിലേക്ക് നയിച്ചിട്ടുണ്ട് എന്നത് അയാളുടെ വലിയ സന്തോഷമാണ്. അപ്പച്ചന്‍റെ ഭാര്യ കുഞ്ഞമ്മ ആലപ്പുഴക്കാരിയാണ്. കുഞ്ഞമ്മയ്ക്ക് തന്‍റെ ഭർത്താവിന്‍റെ പരോപകാര പ്രവൃത്തികളെക്കുറിച്ച് വലിയ മതിപ്പൊന്നുമില്ല. ആവശ്യമില്ലാത്ത പണിയാണ് തന്‍റെ ഭർത്താവ് ചെയ്യുന്നതെന്നാണ് കുഞ്ഞമ്മ പറയുന്നത്. സ്വന്തം കാര്യം നോക്കി പോയാൽതന്നെ ജീവിക്കാൻ പറ്റാത്ത ഇക്കാലത്ത് തന്‍റെ മക്കളും മക്കളുടെ മക്കളുമൊക്കെ അനുഭവിക്കേണ്ട മുതലാണ് കൈയും കണക്കുമില്ലാതെ നാട്ടുകാർക്ക് തന്‍റെ ഭർത്താവ് വീതംവച്ചുകൊടുക്കുന്നതെന്നാണ് ആ സ്ത്രീയുടെ പരാതി.

അന്യരെ സഹായിക്കുന്നതിൽ തനിക്കെതിർപ്പൊന്നും ഇല്ലെന്നും അതിനൊക്കെ ഒരു നിയന്ത്രണം ഉണ്ടാവണമെന്നാണ് തന്‍റെ അഭിപ്രായമെന്നും കുഞ്ഞമ്മ കൂട്ടിച്ചേർക്കുന്നു. തന്‍റെ ഭാര്യയുടെ സ്നേഹശൂന്യമായ മനോഭാവത്തെക്കുറിച്ച് തനിക്കൊന്നും പറയാനി െല്ലന്നും താനും തന്‍റെ കുടുംബവും ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങൾക്ക് പിന്നിൽ ഒട്ടനേകം ആളുകളുടെ അധ്വാനവും സഹായവും ഉണ്ടായിട്ടുണ്ടെന്നും അതിനൊക്കെ പ്രതിനന്ദിയാണ് താനീ കാട്ടുന്നതെന്നുമാണ് അപ്പച്ചൻ പറയുന്നത്.

മക്കളിൽ മൂത്തവനായ ജോമി തന്‍റെ അമ്മയുടെ അഭിപ്രായത്തെ പിൻതുണയ്ക്കുന്നവനാണെങ്കിൽ തങ്ങളുടെ പപ്പായുടെ പരോപകാര പ്രവൃത്തികളെ അകമഴിഞ്ഞ് പിൻതുണയ്ക്കുന്നവരാണ് ജോമിയുടെ ഇളേത്തുങ്ങളായ വിനോദും മഞ്ജുവും. ഏതായാലും ഈ വീട്ടിൽ ഇടയ്ക്കെങ്കിലുമൊക്കെ വഴക്കുണ്ടാകുന്നത് ഈയൊരു വിഷയത്തെച്ചൊല്ലിയാണ്. താൻ ചെയ്യുന്ന ഒരു സൽപ്രവൃത്തി പൊതുജനമദ്ധ്യത്തിൽ ചർച്ചാ വിഷയമാക്കിയതിനെപ്പറ്റിയും അതിന്‍റെ പേരിൽ തന്നെ കുറ്റപ്പെടുത്തുകയും നാണംകെടുത്തുകയും ചെയ്തതിനെപ്പറ്റിയും അപ്പച്ചന് തന്‍റെ ഭാര്യയോട് നീരസമുണ്ട്. ഈയൊരു കാര്യത്തിന്‍റെ പേരിൽ മക്കളെ രണ്ട് തട്ടിലാക്കിയതും തീരെ ശരിയായില്ല എന്ന് അയാൾ പറയുന്നു. തനിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും തന്‍റെ ഭർത്താവ് ചെയ്യുന്ന ഒരു പ്രവൃത്തിയെ സംബന്ധിച്ച് തന്‍റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് കുഞ്ഞമ്മയുടെ വാദഗതി.

ഇക്കാര്യത്തെ സംബന്ധിച്ച് ഭാര്യാഭർത്താക്കന്മാരുടെ വാദഗതികൾ എന്തുതന്നെയായാലും ഇരുവർക്കും നന്മചെയ്യുന്നതിനുളള താത്പര്യത്തെ അന്യോന്യം പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന പക്ഷക്കാരനാണ് ഞാൻ. ഇത്തരം കാര്യങ്ങളിൽ മാത്രമല്ല, ഭാര്യാഭർത്താക്കന്മാർ വെവ്വേറെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയെ സംബന്ധിച്ചും ഒരാൾ മറ്റേയാളെ വിശ്വാസത്തിൽ എടുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. "ഞാൻ,’ "എന്‍റെ നന്മ’ എന്നൊക്കെ ഭാര്യാഭർത്താക്കന്മാർ ഓരോരുത്തരും തന്നത്താൻ ചെയ്യുന്ന പരോപകാര പ്രവൃത്തികളെക്കുറിച്ചും ഇതര പ്രവൃത്തികളെക്കുറിച്ചും കാണാതെ പങ്കാളിയെക്കൂടി എല്ലാ കാര്യങ്ങളിലും സഹകരിപ്പിക്കാൻ ശ്രദ്ധിച്ചാൽ മേൽക്കണ്ട വിധത്തിലുളള മാനസിക സംഘർഷങ്ങളും ബന്ധത്തകർച്ചകളും ഒഴിവാക്കാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്.

സാമൂഹ്യജീവിതത്തിന്‍റെ ഒഴിവാക്കാനാവാത്ത തലങ്ങളാണ് പരസ്പരസഹായവും പരസ്പരാശ്രയത്വവും. കൊണ്ടും കൊടുത്തും മുന്നോട്ടു നയിക്കേണ്ടതാണ് മനുഷ്യജീവിതം. അത്തരത്തിൽ മുഖ്യമാണ് ഉള്ളവൻ ഇല്ലാത്തവനോട് കാട്ടേണ്ട സഹാനുഭൂതി. തന്നെപ്പോലെ അന്യനെ കണ്ട് അവന്‍റെ കുറവുകളെ പരിഹരിക്കാനുള്ള സഹോദര തുല്യമായ മനോഭാവവും നിലപാടുമാണത്. എന്‍റെ കൈവശമുള്ളതെല്ലാം എന്‍റേതു മാത്രമാണ് എന്നു ചിന്തിക്കുകയും അതിനനുസരിച്ച് മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം സമൂഹത്തിൽ വർധിക്കുന്നതിനനുസരിച്ച് സാമൂഹ്യബന്ധങ്ങളും സാമൂഹ്യജീവിതവും നരകതുല്യമാകും. എന്‍റെ കൈവശമുള്ളത് എന്‍റേതുമാത്രമല്ല നിന്‍റേതുമാണ് എന്നു ചിന്തിക്കുന്നവർ ഉള്ളിടത്താണ് സ്വർഗം യാഥാർഥ്യമാകുന്നത്. ഓരോ കുടുംബവും പങ്കുവെയ്ക്കലിന്‍റെ വേദിയാണല്ലൊ. പങ്കുവയ്ക്കൽ സ്വന്തം വീടിന്‍റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിന്നാൽപോരാ, വീടിന്‍റെ ചുവരുകൾക്കപ്പുറം പടി കടന്നത് ചെല്ലണം. കുടുംബങ്ങളിൽ മക്കൾ ഏറെ ഉണ്ടായിരുന്നതും സാന്പത്തിക ക്ലേശം അനുഭവിച്ചിരുന്നതുമായ നാളുകളിൽ പോലും നമ്മുടെ പൂർവ്വീകർക്ക് ഈ മനോഭാവവും നിലപാടും ഉണ്ടായിരുന്നു.

അണുകുടുംബ വ്യവസ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്ന ഇക്കാലത്ത് കൊടുക്കാൻ ഇല്ലാഞ്ഞിട്ടല്ല, കൊടുക്കാൻ മനസില്ലാഞ്ഞിട്ടാണ് അന്യന്‍റെ കുറവ് അവന്‍റെ മാത്രം പ്രശ്നമാണ് അതെന്‍റെ പ്രശ്നമല്ല എന്ന് ചിന്തിക്കാൻ പലർക്കും ഇടയാകുന്നത്. സഹജീവിയായ ഒരു മനുഷ്യന്‍റെ ആവശ്യവും കുറവുകളും എന്‍റെ കണ്‍മുന്പിൽ ഞാൻ കാണുന്പോൾ അവ എന്‍റെ ഇടപെടൽ വഴി കൂടി പരിഹരിക്കാൻ ദൈവം ആഗ്രഹിക്കുന്നു എന്ന് ചിന്തിക്കാൻ ഓരോരുത്തർക്കും ഇടയായാൽ ഉള്ളവരും ഇല്ലാത്തവരും തമ്മിലൂള്ള അന്തരം കുറയ്ക്കാനാകുമെന്നാണ് എന്‍റെ അഭിപ്രായം.അത്തരമൊരു മനോഭാവവും സമീപനവും ആദ്യം ഉളവാകേണ്ടത് വ്യക്തികളിലും കുടുംബങ്ങളിലും തന്നെയാണ്. അതിന് നമുക്ക് മാതൃകയാണ് അപ്പച്ചനെന്ന മനുഷ്യൻ.

സിറിയക് കോട്ടയിൽ