പോരാട്ടം മറ്റുള്ളവർക്കുവേണ്ടി
ഇത് ടോം തോമസ് പൂച്ചാലിൽ. നീതി തേടി ഒരു യാത്രയാണ് ടോമിന്‍റേത്. വിവരാവകാശനിയമപ്രകാരം രേഖകൾ സംഘടിപ്പിക്കുക മാത്രമല്ല, അതോടൊപ്പം സഞ്ചരിച്ചു സമൂഹത്തിനു നന്മ ഉണ്ടാക്കുന്ന നിയമം നടപ്പാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്യും ഈ വക്കീൽ.

സുനാമി വന്നു. സാന്പത്തികമായി സഹായിക്കാൻ പ്രഖ്യാപിച്ച ഫണ്ട് എവിടെ പോയി? പുറംലോകം അറിഞ്ഞത് ടോം വഴി. വാഹനാപകട നഷ്ടപരിഹാര കേസുകൾ പോലീസ് തന്നെ ട്രൈബ്യൂണലിൽ ഫയൽചെയ്യണമെന്ന സുപ്രീംകോടതി വിധി കേരളത്തിൽ നടപ്പിലാക്കാൻ ആരും തയാറായില്ല. ഇതിനായി ടോം ഓഫീസുകൾ കയറിയിറങ്ങി. അവസാനം നടപ്പിലാക്കി. സ്വകാര്യവാഹനങ്ങളിലെ യാത്രക്കാർക്ക് ഇൻഷുറൻസ് സംരക്ഷണം എടുത്തു കളഞ്ഞ സുപ്രീംകോടതി വിധി, ഇതിനെതിരേ പോരാടി ഫുൾകവർ ഇൻഷുർ ചെയ്യുന്നവർക്ക് ഇൻഷുറൻസ് ആനുകൂല്യം കിട്ടുന്ന അവസ്ഥ സംജാതമായി, അജ്ഞാതവാഹനം തട്ടി പരിക്ക് പറ്റുന്നവർക്ക ് നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തിൽ വിജയിച്ചു, കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തുന്ന മാഫിയകൾക്കെതിരേ തെളിവു സഹിതം രംഗത്തുവന്നതോടെ മനുഷ്യാവകാശ കമ്മീഷന്‍റെ നടപടിയുണ്ടായി, അയൽസംസ്ഥാനങ്ങളിൽ വിനോദസഞ്ചാരത്തിനും തീർഥാടനത്തിനും പോകുന്നവർ അപകടത്തിൽപ്പെടുന്ന അവസ്ഥ വർഷങ്ങൾക്കുമുന്പേ ആഭ്യന്തര സെക്രട്ടറിയുടെ മുന്നിലെത്തിച്ചു, അപകടത്തിൽ പരിക്കു പറ്റുന്നവർക്കു ചികിത്സ നിഷേധിക്കുന്നതിനെതിരേ 2007 മുതൽ പോരാട്ടം, കോട്ടയംസ്വദേശിയുടെ മരണത്തിന് ഉത്തരവാദികളെ ശിക്ഷിപ്പിച്ചത്, വാഹനാപകടങ്ങളിൽ പെടുന്നവരെ സഹായിക്കാൻ ഒരു സമാശ്വാസനിധി, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനു തമിഴ്നാടിന്‍റെ അനുമതി വേണ്ടെന്ന സർക്കാർ റിപ്പോർട്ട് പുറത്ത് കൊണ്ടുവന്നത്, പന്നിയാർ ദുരന്തം സർക്കാർ പൂഴ്ത്തിവച്ച റിപ്പോർട്ട് പുറംലോകത്തെ അറിയിച്ചത് എന്നിങ്ങനെ നീളുന്നു പോരാട്ടജീവിതത്തിന്‍റെ ബാക്കിപത്രം.

നഷ്ടപരിഹാരകേസുകൾ പോലീസ് ഫയൽ ചെയ്യണം

വാഹനാപകട നഷ്ടപരിഹാര കേസുകൾ പോലീസ് തന്നെ ട്രൈബ്യൂണലിൽ ഫയൽ ചെയ്യണമെന്നു സുപ്രീംകോടതി പറയുന്നു. 2010 ഡിസംബറിലാണ് സുപ്രീംകോടതി ഈ വിധി പ്രഖ്യാപിച്ചത്. അതും ജയപ്രകാശും നാഷണൽ ഇൻഷൂറൻസ് കന്പനിയും തമ്മിലുള്ള കേസിൽ.2016 ആയിട്ടും കേരളത്തിൽ നടപ്പിലാക്കാൻ സർക്കാരിനും മടി.അന്നു മുതൽ പരാതിയുമായി ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും പോലീസ്മേധാവികളുടെയും മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം കേരള പോലീസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറിനും പരാതി നൽകി. അദ്ദേഹം ബന്ധപ്പെട്ടവർക്കു നിർദേശം നൽകി. എന്നാൽ പൂർണമായും നടപ്പിലാക്കിയില്ല. ഇപ്പോഴത്തെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകിയാണ് ഇതിനൊരു തീരുമാനം ഉണ്ടായത്.

ഹൈക്കോടതി രജിസ്ട്രാർ ജനറലിനു പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ എല്ലാ ട്രൈബ്യൂണലുകൾക്കും ഹൈക്കോടതി നിർദേശം നൽകി. വാഹനാപകടങ്ങളിൽപെട്ട് പരിക്ക് പറ്റുന്നവർക്കും മരണമടഞ്ഞവരുടെ അശ്രിതർക്കും പ്രയോജനപ്രദമായ വിധി. വാഹനാപകട നഷ്ടപരിഹാര കേസുകൾ താമസം കൂടാതെയും പണച്ചെലവ് ഇല്ലാതെയും ട്രൈബ്യൂണലുകളിൽ പോലീസ് തന്നെയാണ് ഫയൽ ചെയ്യുന്നതെന്നു ടോം വെളിപ്പെടുത്തുന്നു.


വാഹന യാത്രക്കാർക്ക് ഇൻഷൂറൻസ് സംരക്ഷണം

2006-ൽ സുപ്രീംകോടതി ഒരു വിധിയിലൂടെ സ്വകാര്യവാഹനങ്ങളിലെ യാത്രക്കാർക്കുള്ള ഇൻഷൂറൻസ് സംരക്ഷണം പൂർണമായും എടുത്തുകളഞ്ഞു. ഇതു വായിച്ചപ്പോൾ വലിയൊരു അപകടം ടോം മുന്നിൽ കണ്ടു. യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസ് കന്പനി ലിമിറ്റഡ്, ഷിംല വേഴ്സസ് തിലക്സിംഗ് ആൻഡ് അദേഴ്സ് എന്ന കേസിന്‍റെ വിധി ന്യായത്തിലൂടെയാണ് സ്വകാര്യവാഹനയാത്രക്കാർക്കുള്ള ഇൻഷൂറൻസ് സംരക്ഷണം പൂർണമായും എടുത്തു കളഞ്ഞത്. സ്വകാര്യവാഹനങ്ങൾ അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക് പറ്റുകയോ, മരണപ്പെടുകയോ ചെയ്താൽ ഉടമസ്ഥരാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.

ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ ബാധിക്കുന്ന ഈ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതിക്കും കേരളത്തിലെ മുഴുവൻഎംപിമാർക്കും നിവേദനം നൽകി. അന്നത്തെ എംപിയായിരുന്ന പി.സി.തോമസ് ഇക്കാര്യം കേന്ദ്രഉപരിതല ഗതാഗതമന്ത്രി ടി.ആർ.ബാലുവിന്‍റെ ശ്രദ്ധയിൽപെടുത്തി. അന്നത്തെ സംസ്ഥാന ഗതാഗതമന്ത്രി ജോസ് തെറ്റയിലും നിർണായകമായ ശ്രമങ്ങൾ നടത്തി. കേരളത്തിന്‍റെയും എംപിമാരുടെയും കൂട്ടായ ശ്രമഫലമായി പാക്കേജ് പോളിസി ഉള്ള വാഹനങ്ങളിലെ യാത്രക്കാർക്ക് ഇന്ത്യയിൽ ഇന്ന് ഇൻഷൂറൻസ് സംരക്ഷണം ലഭിക്കുന്നു. തേർഡ് പാർട്ടി ഇൻഷൂറൻസ്മാത്രം ഉള്ള സ്വകാര്യവാഹനങ്ങളിലെ യാത്രക്കാർക്ക് ഇപ്പോഴും ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നില്ല.

ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നു. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പെർമിറ്റിൽ കൂടുതൽ ആളുകൾക്ക് പരിക്ക് പറ്റിയാൽ നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ പ്രശ്നങ്ങളുണ്ട്. ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ ബാധിക്കുന്ന ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രഗതാഗത സെക്രട്ടറിക്ക് കൊടുത്ത പരാതി പരിഗണനയിലാണ്.

അജ്ഞാതവാഹനം തട്ടിയാൽ

അജ്ഞാതവാഹനം തട്ടി പരിക്കു പറ്റിയാൽ എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കുമോ? ലഭിക്കുമെന്നു ടോം തെളിയിച്ചു. അജ്ഞാതവാഹനം തട്ടി പരിക്ക് പറ്റിയവർ്ക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ പലരും അജ്ഞാതരാണ്. മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 161 പ്രകാരമുള്ള സോലേഷ്യം സ്കീമിൽ നിന്നാണ് നഷ്ടപരിഹാരംലഭിക്കുക. വളരെ നാളത്തെ ശ്രമഫലമായാണ് 2002ൽ അജ്ഞാതവാഹനം തട്ടി പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരതുക ലഭിച്ചത്. തൊടുപുഴ കൊടുവേലി മുണ്ടയ്ക്കൽ മാണിയുടെ മകൻ ഏബ്രഹാമിന് 12500 രൂപ നഷ്ടപരിഹാരം ലഭിച്ചതു ടോമിന്‍റെ വിജയം.

ക്ലെയിം സെറ്റിൽമെന്‍റ് കമ്മീഷണർ കൂടിയായ ജില്ലാകളക്ടറാണ് ടോമിന്‍റെ ഹർജിയിൽ വിധി പ്രസ്താവിച്ചത്. 1998 ഓഗസ്റ്റ് ഒന്നിനു രാത്രി ഏഴരയ്ക്കു തൊടുപുഴ ടൗണിൽ വച്ചായിരുന്നു അപകടം. നടന്നു പോകുകയായിരുന്ന ഏബ്രഹാമിനെ പിന്നിൽ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കഴുത്തിന്‍റെ പിൻഭാഗത്ത് ഗുരുതരമായ ക്ഷതമേറ്റു. അജ്ഞാതവാഹനമിടിക്കുന്നവർക്ക് നഷ്ടപരിഹാരത്തിനായി ക്ലെയിം എൻക്വയറി ഓഫീസറായ തഹസീൽദാർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നഷ്ടപരിഹാരത്തിനർഹതയില്ലെന്നായിരുന്നു പ്രഖ്യാപനം.അതിനാൽ എംഎസിടി കോടതിയെ സമീപിച്ചു. ജില്ലാ കളക്‌ടറാണ് ഇത്തരം കേസുകളിൽ തീർപ്പു കല്പിക്കേണ്ടതെന്നു കോടതി. വീണ്ടും തൊടുപുഴ തഹസീൽദാർക്കുപരാതി. സമയം കഴിഞ്ഞുപോയെന്നു പറഞ്ഞ് അതു തള്ളി.

ക്ലെയിം സെറ്റിൽമെന്‍റ് കമ്മീഷണറായ കളക്‌ടറുടെ അനുമതിയില്ലാതെ തള്ളിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മൂന്നാം വട്ടവും തഹസീൽദാർക്കു ഹർജി സമർപ്പിച്ചു. ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡറുടെ അഭിപ്രായം ആരാഞ്ഞ് തഹസീൽദാർ ഫയൽ ജില്ലാ കളക്ടർക്ക് അനുകൂലശിപാർശ അയച്ചു. ഇതേത്തുടർന്നു ക്ലെയിം സെറ്റിൽമെന്‍റ് കമ്മീഷണറായ ജില്ലാ കളക്‌ടർ നഷ്‌ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.

കുട്ടികളുടെ ഭിക്ഷാടനം

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന വൻ മാഫിയകൾക്കെതിരേ രംഗത്തിറങ്ങുന്നതിൽ മടിച്ചുനിന്നില്ല. 2008-ൽ ഭിക്ഷാടനമാഫിയക്കെതിരേ കർശന നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അയൽസംസ്ഥാനങ്ങളിൽ നിന്നു കുട്ടികളെ വണ്ടിയിലെത്തിച്ച് ഭിക്ഷാടനം നടത്തി വൈകുന്നേരം തിരിച്ചുകൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. ഏതായാലും മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽമൂലം അല്പം കുറവു വന്നുവെന്നാണ് കരുന്നത്.

പണമില്ലെങ്കിൽ ചികിത്സയില്ല

അപകടത്തിൽ പരിക്ക് പറ്റുന്നവർക്ക് അടിയന്തര ചികിത്സ നിഷേധിക്കുന്നതിനെതിരേയാണ് ടോമിന്‍റെ മറ്റൊരു പോരാട്ടം. 2007 ജനുവരി ഒന്നിന് ബൈക്കപകടത്തിൽപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ തിരുവാർപ്പ് സ്വദേശി മജോ ചികിത്സ ലഭ്യമാകാതെ മരണമടഞ്ഞ സംഭവമാണ് ഇതിലേക്കു തിരിയാൻ പ്രേരിപ്പിച്ചത്. തിരുവാർപ്പ് ഓലച്ചേരിൽ ജോസഫിന്‍റെ മകൻ മജോയുടെ മരണം സംശയാസ്പദമാണെന്നു കാണിച്ചു വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയെ തുടർന്നുള്ള അന്വേഷണം ശക്തമായി.അവസാനം മജോ മരിച്ചതു ചികിത്സയിലെ അപാകതമൂലമാണെന്ന് ഉന്നതതല അന്വേഷണ കമ്മീഷൻ കണ്ടെത്തി.

തലയ്ക്കും നെഞ്ചിനും ഗുരുതരമായ പരിക്കുണ്ടായിരുന്നെങ്കിലും നെഞ്ചിന്‍റെ പരിക്ക് കണ്ടെത്തി ചികിത്സിച്ചില്ല. അപകടത്തെ തുടർന്നു മജോയെ പതിനൊന്നാം വാർഡിൽ കൊണ്ടുവന്നു. ശ്വാസം മുട്ടൽ മൂലം ബുദ്ധിമുട്ടുന്നുണ്ടെന്നു ബന്ധുക്കൾ പറഞ്ഞിട്ടും ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചില്ല. വൈകുന്നേരം ഡോക്‌ടർമാർ തിരിഞ്ഞുനോക്കിയില്ല. എന്നാൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു ഡോക്‌ടർമാർ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്കു രോഗിയുടെ സ്ഥിതി വഷളായിട്ടും തിരിഞ്ഞുനോക്കിയില്ല. യൂറോവിഭാഗവും വേണ്ടത്ര പരിചരണം നൽകിയില്ല. അന്വേഷണത്തിനൊടുവിൽ കുറച്ചു ഡോക്‌ടർമാർക്കു ശിക്ഷ ലഭിച്ചു.

സമാശ്വാസ നിധി

നാലുമിനിട്ടിൽ ഒരാൾ വാഹനാപകടത്തിൽ മരിക്കുന്നതാണ് ഇന്ത്യയിലെ കണക്ക്. ഇതിൽ 20 നും 25നും ഇടയ്ക്കു പ്രായമുള്ള യുവാക്കളാണ് ഏറെയും. വാഹനാപകടങ്ങളിൽ പ്രതിവർഷം ഏകദേശം 5,000 പേർ മരിക്കുന്നു, 30,000 ആളുകൾക്ക് സാരമായും 20,000 ആളുകൾക്കു നിസാരമായ പരിക്കുകളുമേൽക്കുന്നു. പരിക്കേറ്റവർക്കു തക്കസമയത്ത് വൈദ്യസഹായം ലഭ്യമാക്കിയാൽ ഇത്തരം അപകടമരണം ഒഴിവാക്കാവുന്നതാണ്. ഇതാണ് സർക്കാർതലത്തിൽ ചിന്തിക്കേണ്ടത്. ഇതു സംബന്ധിച്ചു ചർച്ചയ്ക്കുവിട്ടു വെറുതെയിരിക്കുകയല്ല ടോം. അപേക്ഷ നൽകി. ഇതു പരിഗണിച്ചിരുന്നെങ്കിൽ മുരുകൻ എന്നല്ല, ഒരു രോഗിക്കും ചികിത്സ നിഷേധിക്കപ്പെടില്ലെന്ന സങ്കടം ചെറുതല്ല. ഇനിയെങ്കിലും സംസ്ഥാനത്തെ ഗതാഗത, ആരോഗ്യമന്ത്രിമാർ കണ്ണു തുറക്കുമെന്നു പ്രതീക്ഷിക്കാം.

വാഹനാപകടങ്ങളിൽപ്പെടുന്നവരുടെ ചികിത്സയ്ക്കായി സർക്കാർതലത്തിൽ ഒരു ഫണ്ട് വേണം. ചികിത്സിച്ചാൽ പണം കിട്ടുമെന്നുറപ്പുണ്ടെങ്കിൽ ഇവരെല്ലാം ശ്രദ്ധിക്കും.അങ്ങനെ ആശുപത്രി കവാടങ്ങൾ തുറന്നിടും. കഴിഞ്ഞ വർഷം ജൂണിൽ മുൻഗതാഗതമന്ത്രിക്കും കേരള മോട്ടോർ വാഹനഅപകട ഇരകൾക്ക് അടിയന്തര സമാശ്വാസനിധി പ്രമേയം 2016 എന്ന സ്വകാര്യബില്ലിന്‍റെ ഡ്രാഫ്റ്റും സമർപ്പിച്ചിരുന്നു. കേന്ദ്രമോട്ടോർ വാഹനനിയമ ഭേദഗതിക്കുശേഷം ഇതുപരിഗണിക്കാമെന്നും പറഞ്ഞിരുന്നു. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻവഴി നിയമസഭാ സെക്രട്ടറിക്കു കൈമാറി. എന്നാൽ സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും ചികിത്സിക്കുന്നതിനും അനുബന്ധകാര്യങ്ങൾക്കും അടിയന്തര ചെലവുകൾക്കും സമാശ്വാസമായി തുക വകയിരുത്തണമെന്നാണ് അപേക്ഷയിലെ മുഖ്യനിർദേശം.

2011ൽ അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന ടി.പി. സെൻകുമാർ വളരെയേറെ ശ്രമംനടത്തിയിരുന്നു. ഇത്തരം അപകടങ്ങളിൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ വഴി ലഭിക്കുന്ന നഷ്ടപരിഹാരം പലപ്പോഴും പരിമിതിവും ചികിത്സയ്ക്കു പോലും തികയാത്തതും അത് ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിയും വരുന്നു. സമാശ്വാസനിധിയുടെ ഘടനയും നടത്തിപ്പും ഉൾപ്പെടെ അപേക്ഷയിൽ കൊടുത്തിട്ടുണ്ട്.അപകടത്തിൽപ്പെടുന്ന രോഗികളെയും അനാഥമാകുന്ന കുടുംബാംഗങ്ങളെയും രക്ഷിക്കാൻ നിരവധി നിർദേശങ്ങളാണ് കരടുബില്ലിൽ കൊടുത്തിരിക്കുന്നത്.

മുല്ലപ്പെരിയാറിന്‍റെ ഗുരുതരാവസ്ഥ

എന്നും വാർത്തകളിൽ നിറയുന്ന മുല്ലപ്പെരിയാറിനെക്കുറിച്ചും കണ്ടതും കേട്ടതുമായ കഥകൾ ധാരാളം. എന്നാൽ മുല്ലപ്പെരിയാറിന്‍റെ ഗുരുതരാവസ്ഥ റൂർക്കി ഐഐടി റിപ്പോർട്ടിനും ഭൂചലനങ്ങൾക്കും മുന്പു 1960കളിൽ സർക്കാരിനുബോധ്യമായതാണെന്ന റിപ്പോർട്ട് പുറംലോകത്തെ അറിയിച്ചതു ടോമിന്‍റെ വിവരാവകാശമാണ്. ജലവിഭവവകുപ്പിൽ നിന്നും ലഭിച്ച മറുപടിയിലായിരുന്നു ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ. പുതിയ അണക്കെട്ടു നിർമിക്കാൻ തമിഴ്നാടിന്‍റെ അനുമതി ആവശ്യമില്ലെന്നും ടോമിനു ലഭിച്ച മറുപടിയിലുണ്ട്. ഇടുക്കി ഡാമിന്‍റെയും പവർഹൗസിന്‍റെയും സുരക്ഷ സംബന്ധിച്ചും കേന്ദ്ര പ്രതിരോധമന്ത്രിക്കു സന്ദേശം അയച്ചും ടോം ശ്രദ്ധ നേടി. പന്നിയാർ ദുരന്തത്തിൽ എട്ടു പേർ മരിക്കാൻ ഇടയായതിൽ വൈദ്യുതി ബോർഡിനു ഗുരുതരമായ വീഴ്ച സംഭവിച്ചതും ഈ അഭിഭാഷകനാണ് പുറത്ത് കൊണ്ടുവന്നത്.

ഇതു കൂടാതെ സുനാമി ദുരിതാശ്വാസഫണ്ട് ചെലവഴിക്കുന്നതിൽ വീഴ്ച വരുത്തിയതും പുറത്തു കൊണ്ടുവന്നതു ടോമിന്‍റെ നേട്ടമാണ്. ജനങ്ങളിൽ നിന്നും സർക്കാർ മറച്ചുവയ്ക്കുന്നതും ജനത്തിനു വേണ്ടിയും ഒരു പോരാട്ടമാണ് ഈ അഭിഭാഷകൻ നയിക്കുന്നത്. നിയമത്തിന്‍റെ വഴിയിലൂടെ സഞ്ചരിച്ച് ആരുമില്ലാത്തവർക്കുംപ്രകാശമാകുകയാണ് ഈ അഭിഭാഷകന്‍റെ യാത്ര. തൊടുപുഴ കൊടുവേലി തോമസിന്‍റെയും മേരിയുടെയും ഏകമകൻ. ഈ യാത്രയിൽ സഹായികളായും പ്രാർഥനകളുമായും ഭാര്യ ലിറ്റിയും (തങ്കമണി ഗവ, ഹൈസ്കൂൾ അധ്യാപിക) മക്കളായ കിരണും (മുതലക്കോടം സെന്‍റ് ജോർജ്)മേഘയും (കൊടുവേലി സാൻജോസ്)കൂടെയുണ്ട്.

ജോണ്‍സണ്‍ വേങ്ങത്തടം
ഫോട്ടോ: ബിബിൻ സേവ്യർ