എ ക്രിസ്മസ് കരോൾ: കഥയും കാര്യവും
അഞ്ച് അധ്യായങ്ങളിലായി ആറ് ആഴ്ചകൊണ്ട് ചാൾസ് ഡിക്കൻസ് (1812-1870) എഴുതിത്തീർത്ത അതിമനോഹരമായ ഒരു കൊച്ചുനോവലാണ് ‘എ ക്രിസ്മസ് കരോൾ'. യുറോപ്പിലെന്നപോലെ ആഗോളതലത്തിലും ക്രിസ്മസ് ആഘോഷങ്ങൾക്കു പുതിയ അർഥവും മാനവും നൽകിയ വലിയ ഒരു സംഭവമായിരുന്നു ഈ നോവലിന്‍റെ പ്രസിദ്ധീകരണം.

1843 ഡിസംബർ 19-ന് ആയിരുന്നു ഗിൽറ്റിട്ട കവറോടുകൂടെ ഈ നോവലിന്‍റെ ആദ്യ എഡിഷൻ പുറത്തിറങ്ങിയത്. അന്നു പ്രസിദ്ധീകരിച്ച ഈ നോവലിന്‍റെ ആറായിരം കോപ്പിയും അടുത്ത അഞ്ചു ദിവസംകൊണ്ടു വിറ്റഴിക്കപ്പെട്ടു. പിന്നീട് തുടർച്ചയായി ഈ നോലിന്‍റെ നിരവധി എഡിഷനുകൾ പുറത്തിറങ്ങി. അതോടൊപ്പം ഈ നോവൽ നിരവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട് ഇരുനൂറു വർഷത്തിനുള്ളിൽ ഇരുപതു കോടിയിലേറെ കോപ്പികളാണു ചെലവായത്.

ഈ നോവലിനെ ആധാരമാക്കി നിരവധി നാടകങ്ങളും സിനിമകളും ടെലിവിഷൻ പ്രോഗ്രാമുകളും ഇതിനകം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഈ നോവൽ രചിക്കപ്പെട്ടതിന്‍റെ ചരിത്രവും ഒരു സിനിമയായി അടുത്തകാലത്തു പുറത്തിറങ്ങിയിട്ടുണ്ട്. ‘ദ മാൻ ഹു ഇൻവെന്‍റഡ് ക്രിസ്മസ്’ എന്ന പേരിൽ ചാൾസ് ഡിക്കൻസിനെക്കുറിച്ചുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭരത് നല്ലൂറി ആണ്. ആന്ധ്രപ്രദേശിൽ ജനിച്ച് ഇംഗ്ലണ്ടിൽ വളർന്ന നല്ലൂരി 2017 നവംബറിലാണ് ഈ ചിത്രം ആദ്യമായി പ്രദർശനത്തിനെത്തിച്ചത്.

സിനിമാ പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി നേടിയ ഈ ചിത്രം തയാറാക്കിയിരിക്കുന്നതു ലെസ് സ്റ്റാൻഡിഫോർഡ് റിസർച്ചു ചെയ്ത് എഴുതി പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെ ആധാരമാക്കിയാണ്. ആ പുസ്തകത്തിന്‍റെ പേരുതന്നെയായിരുന്നു സിനിമയുടെ പേരും.
ഇനി ചുരുക്കമായി ഈ സിനിമയുടെ കഥയിലേക്കു കടക്കാം. ചാൾസ് ഡിക്കൻസ് രണ്ടാമതായി പ്രസിദ്ധീകരിച്ച നോവലായ ‘ഒലിവർ ട്വിസ്റ്റ്’ വൻ വിജയമായിരുന്നു. എന്നാൽ അടുത്ത മൂന്നു നോവലുകളും പരാജയപ്പെട്ടു. അപ്പോഴേക്കും ഡിക്കൻസിനു വലിയ സാന്പത്തിക ബുദ്ധിമുട്ടുണ്ടായി. അതു നേരിടുവാനാണു ഡിക്കൻസ് ‘എ ക്രിസ്മസ് കരോൾ’ എന്ന നോവൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, ഈ നോവലിന്‍റെ രചന ഡിക്കൻസിനെ സംബന്ധിച്ചിടത്തോളം കഠിനാധ്വാനം തന്നെയായിരുന്നു.

ജീവിതത്തിൽ കണ്ടുമുട്ടിയ ചില ആളുകളാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. എന്നാൽ ആത്മകഥാംശപരമായ പല കാര്യങ്ങളും ഈ നോവലിലുണ്ട്. നോവലിലെ പ്രധാന കഥാപാത്രം അറുപിശുക്കനായ ഡിക്രൂസ് എന്ന പണക്കാരനാണ്. സ്നേഹിച്ച പെണ്ണിനേക്കാൾ അയാൾ വിലനൽകിയതു പണത്തിനയിരുന്നു. തന്മൂലം അയാൾ പണത്തിന്‍റെ പിന്നാലെ പോയി തന്‍റെ ജീവിതം ദുരിതപൂർണമാക്കി.

ഈ അറുപിശുക്കനെ അവതരിപ്പിച്ച് ഇയാൾക്കു മാനസാന്തരം വരുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചപ്പോൾ അതുവഴിയായി ജനഹൃദയങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്‌ടിക്കുവാൻ ഈ നോവൽ വഴിയായി ഡിക്കൻസിനു സാധിച്ചു. ഈ നോവലിന്‍റെ പ്രാധാന്യത്തോടുകൂടി ക്രിസ്മസ് ആഘോഷിക്കുന്ന രീതിക്കുതന്നെ വലിയ മാറ്റം വന്നതായി ചരിത്രം സാക്ഷിക്കുന്നു.
ഇംഗ്ലണ്ടിലും മറ്റും ഒരു സാധാരണ ആഘോഷമായി നിലനിന്നിരുന്ന ക്രിസ്മസ് വലിയ ഒരു സാമൂഹ്യആഘോഷമായി മാറുവാൻ വഴിതെളിച്ചത് ഡിക്കൻസിന്‍റെ ഈ നോവലായിരുന്നത്രേ. അതുപോലെ, ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കുന്നത് ക്രിസ്മസ് ആഘോഷത്തിന്‍റെ പ്രധാന ഭാഗമായി മാറിയതും ഈ നോവൽ പുറത്തിറങ്ങിയതിനുശേഷമാണത്രേ.

ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം പാവങ്ങൾക്കു ദാനം ചെയ്യുന്ന കാര്യത്തിൽ ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ പതിന്മടങ്ങു വർധനയുണ്ടായതായി കണക്കാക്കപ്പെടുന്നു. ഈ കാര്യം സിനിമയുടെ അവസാനം അടിക്കുറിപ്പായി കൊടുത്തിട്ടുണ്ട്.
ക്രിസ്മസിന്‍റെ ആന്തരികാർഥം ശരിക്കും മനസിലാക്കുന്നതിൽ ഡിക്കൻസ് വിജയിച്ചു എന്നതാണ് ഈ നോവലിന്‍റെ യഥാർഥ മേന്മ. തന്മൂലമാണ് ഈ നോവൽ ജനഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ചതും അവരിൽ ചില ചലനങ്ങൾക്കിടയാക്കിയതും. ഈ കഥ തന്നെയാണു സിനിമയിൽ അവതരിപ്പിക്കുന്നതും.

ദൈവത്തിൽ നിന്നകന്നുപോയ മനുഷ്യരെ രമ്യപ്പെടുത്തുവാനായിരുന്നല്ലോ ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്ക് അയച്ചത്. അങ്ങനെയെങ്കിൽ, ആ ദിവ്യപുത്രന്‍റെ ഓർമയാചരിക്കുന്ന ദിവസം എല്ലാവരും പരസ്പരം രമ്യപ്പെടണമെന്നും പരസ്പരം സന്തോഷം പങ്കിടണമെന്നും ഡിക്കൻസ് തന്‍റെ നോവലിലൂടെ വായനക്കാരെ ഓർമിപ്പിക്കുന്നു. അതുപോലെ തന്നെ, ദുരിതമനുഭവിക്കുന്നവരെ കൈനീട്ടി സഹായിക്കുന്പോൾ മാത്രമാണു ക്രിസ്മസ് ആഘോഷം അർഥപൂർണാകുന്നതെന്നും ഈ നോവൽ രചനയിലൂടെ ഡിക്കൻസ് നമ്മെ പഠിപ്പിക്കുന്നു.

നാമെല്ലാവരും ക്രിസ്മസിന് ഒരുങ്ങുന്ന അവസരമാണിത്. നമ്മുടെ ക്രിസ്മസ് ആഘോഷം അർഥമില്ലാത്ത ആഘോഷങ്ങളിൽ ഒതുക്കി നിർത്തുവാൻ നാം അനുവദിക്കരുത്. അതിനുപകരം വ്യക്തിതലത്തിലും കുടുംബതലത്തിലും സമൂഹതലത്തിലുമൊക്കെയുള്ള രമ്യപ്പെടലിനും സന്തോഷം പങ്കുവയ്ക്കുന്നതിനുമുള്ള അവസരമായി ക്രിസ്മസിനെ നമുക്കു മാറ്റിയെടുക്കാം.
അതുപോലെതന്നെ, നമ്മുടെ സമൂഹത്തിൽ വിവിധ രീതിയിൽ ദുരിതമനുഭവിക്കുന്നവർക്കു ഒരു കൈ സഹായം നൽകുന്നതിലും നമുക്കു ശ്രദ്ധിക്കാം. നാം മനസുവച്ചാൽ എത്രയോ പേരുടെ ജീവിതത്തിൽ പ്രകാശം പകരുന്ന നക്ഷത്രവിളക്കുകൾ കൊളുത്താൻ നമുക്കു സാധിക്കും. അതിനുള്ള അവസരം നഷ്‌ടപ്പെടുത്താതെ ക്രിസ്മസ് നമുക്ക് അർഥപൂർണവും സ്നേഹസന്പന്നവുമായി മാറ്റാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ