ഭിന്നശേഷിയുടെ സർഗശേഷി
അതിജീവനത്തിന്‍റെ ജൈവപാഠങ്ങളിൽ സന്തോഷം കണ്ടെത്തുകയാണു ഭിന്നശേഷിക്കാരായ ഒരുപറ്റം ചെറുപ്പക്കാർ. ചങ്ങനാശേരി ചീരഞ്ചിറയിലുള്ള ജിമ്മി പടനിലം സെന്‍റർ ഫോർ സ്പെഷൽ നീഡ്സിൽ അവർ വിളവെടുപ്പിന്‍റെ ആഹ്ലാദത്തിലാണ്. പാവലും പയറും കോവലും കാപ്സിക്കവും വെണ്ടയും വഴുതനയും പച്ചമുളകും... നിറയെ കായ്ച്ചു നിൽക്കുകയാണു ചെടികളോരോന്നും. വളമിടുന്നതും വെള്ളമൊഴിക്കുന്നതും അവർ തന്നെ. വലിയ മുറങ്ങളിൽ കായ്കൾ ശേഖരിച്ച് ഇനം തിരിക്കുന്നതിൽ വല്ലാത്ത മിടുക്കുണ്ടവർക്ക്. പറിച്ചെടുത്ത കായ്കൾ സെന്‍ററിന്‍റെ വരാന്തയിലെത്തിക്കുന്നത് എത്ര വേഗത്തിൽ. മാറ്റത്തിന്‍റെ സൂചനകളാണ് എങ്ങും.

ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു ചാരിറ്റി വേൾഡ് ട്രസ്റ്റിനു കീഴിലുള്ള ജിമ്മി പടനിലം സെന്‍റർ ഫോർ സ്പെഷൽ നീഡ്സിൽ ഡേ കെയർ സെന്‍റർ ആരംഭിച്ചത്. അവിടെയെത്തുന്നവരിൽ ഏറെയും സമീപവാസികൾ. പ്രവീണ്‍, ജോമോൻ, സുജിത, ടോം... അങ്ങനെ 18 വയസിനു മുകളിലുള്ള മുപ്പതോളം പേർ. അവർ രാവിലെ വരും. വൈകുന്നേരം തങ്ങളുടെ വീടുകളിലേക്കു മടങ്ങും.

ഒരു ചികിത്സ എന്ന നിലയ്ക്കുകൂടിയാണ് സെന്‍ററിന്‍റെ ചുറ്റുവട്ടത്തു ജൈവകൃഷി ആരംഭിച്ചത്. കൃഷി ഒരു തരം തെറാപ്പിയാണ്. അതിൽ ഏർപ്പെടുന്നവർക്ക് കിട്ടുന്നതാകട്ടെ വലിയ സന്തോഷവും. വിത്ത് മുളയ്ക്കുന്നതും ഇലകൾ വരുന്നതും പൂവിടുന്നതും കായ് ഉണ്ടാകുന്നതും കണ്ണിനും മനസിനും പകരുന്ന ഉന്മേഷം ചെറുതല്ല. രോഗങ്ങളുണ്ടെങ്കിൽ അതെല്ലാം ആ സമയത്ത് മറക്കും. പുത്തൻ ഉണർവ് ലഭിക്കും. മണ്ണിളക്കുന്നതും വിത്തിടുന്നതും വളമിടുന്നതും നനയ്ക്കുന്നതും ഭിന്നശേഷിക്കാരാണ്. ഓരോ ചെടിയെയും അവർ എത്ര സൂക്ഷ്മതയോടെയാണു പരിപാലിക്കുന്നത്. വാഴപ്പള്ളി കൃഷിഭവനാണ് മേൽനോട്ടം. കൃഷി ഓഫീസർമാർ മുടങ്ങാതെ തോട്ടം സന്ദർശിക്കാനെത്തും. വേണ്ട നിർദേശങ്ങൾ നൽകും. അവ കൃത്യമായി പാലിക്കുകയും ചെയ്യും. രാസകീടനാശിനികളോ രാസവളങ്ങളോ ഇല്ല. ചാണകവും എല്ലുപൊടിയും ജീവാമൃതവും മാത്രം. കീടങ്ങളെ നിയന്ത്രിക്കാൻ ജൈവകീടനാശിനികളും.



തൊടിയിൽ വിളയുന്ന പച്ചക്കറികൾക്കു വലിയ ഡിമാൻഡാണ്. ആവശ്യക്കാർ രാവിലെ എത്തും. കൂടുതലുണ്ടെങ്കിൽ ചാരിറ്റി വേൾഡ് എടുക്കും. ചങ്ങനാശേരി ഗവണ്മെന്‍റ് ആശുപത്രിയിൽ സൗജന്യമായി വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിനാണത്. സെന്‍ററിന്‍റെ വരാന്തയിലാണു കച്ചവടം. വിറ്റു കിട്ടുന്ന പണം തുല്യമായി വീതിച്ചു പണിയെടുത്തവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കും. സ്വയംപര്യാപ്തയിലേക്ക് ഒരു കൈത്താങ്ങ്.

വള്ളിവീശുന്ന ചെടികൾ ഇരുന്പ് പൈപ്പിലാണ് കയറിക്കിടക്കുന്നത്. പാവയ്ക്കയ്ക്കും പടവലങ്ങയ്ക്കും പ്ലാസ്റ്റിക് കൂടിന്‍റെ സംരക്ഷണം. മുറ്റത്ത് ഇന്‍റർലോക്ക് ഇഷ്ടിക മുറിച്ച് ചെറിയ കുഴിയുണ്ടാക്കി കോവൽ നട്ടിരിക്കുന്നു. കോവൽ കയറിയ പന്തൽ വാഹനങ്ങളുടെ പാർക്കിംഗ് ഏരിയ. പൊരിവെയിലത്തും പന്തലിനു കീഴിൽ നല്ല കുളിർമ. ചൂട് ഭയക്കാതെ വാഹനങ്ങളും. ചെടിച്ചട്ടികളിലും പച്ചക്കറി നന്നായി വിളയും. അതിന്‍റെ നേർസാക്ഷ്യം ഇവിടുണ്ട്. പച്ചനിറമുള്ള ചെടിച്ചട്ടികളിൽ കാപ്സിക്കവും പച്ചമുളകും നന്നായി വിളഞ്ഞു കിടക്കുന്നു. ശരിക്കും ഒരു പച്ചക്കറി തോട്ടം.

പ്രസ്ഥാനത്തിന്‍റെ അമരക്കാരനായ ഫാ. സെബാസ്റ്റ്യൻ പുന്നശേരിക്ക് ഇത് ഫാം സ്കൂളാണ്. കൃഷിയുടെ ജൈവരീതി പഠിപ്പിക്കുന്ന ഇടം. ജീവനം എന്നു പേരും. ഒരു സ്ഥാപനത്തിന്‍റെ തൊടിയിൽ ഒതുങ്ങേണ്ട പദ്ധതിയല്ലിത്. നാടു മുഴുവനാകണം. എല്ലാ വീടുകളിലും വേണം ജൈവ പച്ചക്കറി. ഒരു തുണ്ട് മണ്ണുണ്ടെങ്കിൽ അവിടെ പച്ചപ്പ് വിരിയണം. വീടിന്‍റെ അടുക്കളവശത്ത് രണ്ട് ഏത്തവാഴ പദ്ധതി തുടങ്ങിക്കഴിഞ്ഞു. സമീപത്തെ എല്ലാ വീടുകളിലും വാഴവിത്തുകൾ നൽകി. അടുക്കള മാലിന്യമാണ് വളം. ഓണത്തിന് രണ്ടു കുല വെട്ടണം. ഒന്ന് വീട്ടുകാർക്ക്. രണ്ടാമത്തേത് സെന്‍ററിന്. പ്രദേശത്തുണ്ടാകുന്ന ജൈവ പച്ചക്കറിയുടെ വില്പനയ്ക്ക് ഒരു സ്ഥിരം സ്റ്റാളും ലക്ഷ്യമാണ്.

വലിയ വീടും രണ്ടേക്കർ വരുന്ന ചുറ്റുവട്ടവുമാണു ചാരിറ്റി വേൾഡിന്‍റെ ഓഫീസ്. 12 കോടിയോളം വിലമതിക്കും. അമരിക്കയിൽ ഡോക്ടറായിരുന്ന ജോർജ് പടനിലത്തിന്‍റെ സംഭാവന. ഭിന്നശേഷിക്കാരനായ ഇളയ മകൻ ജിമ്മിക്കുവേണ്ടിയുള്ള കരുതൽ. ഡോക്ടറും ഭാര്യ പൊന്നമ്മയും മകൻ ജിമ്മിയും ചാരിറ്റി വേൾഡിന്‍റെ ഓഫീസിനോടു ചേർന്നുള്ള മറ്റൊരു വീട്ടിലാണ് താമസം. തൊടിയിൽ മുഴുവൻ കൃഷിയാണ്. തെങ്ങും വാഴയും ചേന്പും ചേനയും കൂർക്കയും.

ഭിന്നശേഷിക്കാരുടെ കഴിവുകൾക്കനുസരിച്ചു മറ്റുപരിശീലന പദ്ധതികളും സെന്‍ററിലുണ്ട്. കോഴി വളർത്തൽ, ഗ്രോ ബാഗ് നിർമാണം, പേപ്പർ ബാഗ് നിർമാണം, സംഗീതവും ബാൻഡ് പരിശീലനവും അങ്ങനെ പലതും. സ്വന്തമായി ഒരു ബാൻഡ് സെറ്റുമുണ്ട്. ഇതു ഭിന്നശേഷിക്കാർ ഉയർത്തുന്ന വെല്ലുവിളിയാണ്. മാറ്റത്തിനുവേണ്ടി കൈകോർക്കാനുള്ള ആഹ്വാനം. അവർക്കു കരുത്തു പകർന്നു ഫാ. ജോസ് നിലവന്തറ, സിബിച്ചൻ തരകംപറന്പിൽ, സണ്ണി തോമസ് ഇടിമണ്ണിക്കൽ, ജോണ്‍സണ്‍ പെരുന്പായിൽ, തോമസ് തേവലക്കര, ജയിംസ് കറുകപ്പള്ളി, രാജമ്മ മാന്തറ, ജാൻസി, സിസ്റ്റർ ജിസ്‌ലറ്റ്, സിസ്റ്റർ ദിവ്യ, മണിക്കുട്ടൻ, സുനിൽ, ടിനു, ഷാജി, മഞ്ജു, പാപ്പച്ചൻ തുടങ്ങിയവർ ഒപ്പമുണ്ട്.

ജിമ്മി ഫിലിപ്പ്
ചിത്രങ്ങൾ- അനൂപ് ടോം