വെള്ളിത്തിരയിൽ തെളിയുന്ന ക്രിസ്മസ്
ക്രിസ്മസ് അനുഭവം വിവിധ കലാരൂപങ്ങളിൽ നിരവധി തവണ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ സാഹിത്യം, പെയിന്‍റിംഗ്, നാടകം എന്നിവ ക്രിസ്മസിനെ എങ്ങനെയുൾക്കൊണ്ടോ അതുപോലെയല്ല സിനിമ എന്ന കലാരൂപം ക്രിസ്മസിനെ ഉൾക്കൊണ്ടത്. ക്രിസ്മസ് പശ്ചാത്തലമാകുന്പോൾ അനുഭവവേദ്യമാകുന്ന ഒരു മാന്ത്രികതയിലാണ് അവർ കണ്ണു വച്ചത്. അതുകൊണ്ടുതന്നെ ക്രിസ്മസ് ചിത്രങ്ങൾ എന്ന പേരിൽ പ്രശസ്തമായ സിനിമകളിൽ ഭൂരിപക്ഷവും ക്രിസ്മസിനെ കഥയുടെ പശ്ചാത്തലമാക്കി നിർത്തുകയാണ് ചെയ്തത്.

സാന്താക്ലോസ്

ജോർജ് ആൽബർട്ട് സ്മിത്ത് സംവിധാനം ചെയ്ത് 1898ൽ പുറത്തിറങ്ങിയ ഒരു മിനിട്ട് 16 സെക്കൻഡ് ദൈർഘ്യമുള്ള സാന്താ ക്ലോസ് എന്ന ബ്രിട്ടീഷ് ഹ്രസ്വചിത്രമാണ് അറിയപ്പെടുന്ന ആദ്യത്തെ ക്രിസ്മസ് സിനിമ. ഇതിൽ ക്രിസ്മസ് നേരിട്ടുള്ള അനുഭവമാകുന്നു. ക്രിസ്മസ് ദിനത്തിൽ സാന്താക്ലോസ് ഒരു ഭവനം സന്ദർശിക്കുന്നതാണ് ഇതിവൃത്തം. തണുപ്പകറ്റാൻ വീടിനുള്ളിൽ കൂട്ടിയ നെരിപ്പോടിനു സമീപം സാന്താക്ലോസ് പ്രത്യക്ഷപ്പെടുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അദ്ദേഹം പിന്നീട് ക്രിസ്മസ് മരം ചെത്തി മിനുക്കി ശരിയാക്കുന്നു. പിന്നീട് കുട്ടികൾ മുറിയിൽ തൂക്കിയിട്ടിരിക്കുന്ന കാലുറകൾക്കുള്ളിലേക്ക് സമ്മാനങ്ങൾ കുത്തി നിറയ്ക്കുന്നു. തന്‍റെ ജോലി ഭംഗിയായി ആണോ നിർവഹിച്ചതെന്ന് ഒരു നിമിഷം പിന്നോട്ടു നീങ്ങി വീക്ഷിക്കുന്നു. പിന്നീട് ചിമ്മിനിയിലൂടെ തന്നെ അപ്രത്യക്ഷമാകുന്നു. അക്കാലത്ത് ഈ കൊച്ചു ചിത്രം പ്രേക്ഷകരിലുണ്ടാക്കിയ അനുഭൂതി കുറച്ചൊന്നുമല്ല. പിൽക്കാലത്ത് ധാരാളം ക്രിസ്മസ് ചിത്രങ്ങൾ നിർമിക്കപ്പെട്ടു.

അമേരിക്കയിലും യൂറോപ്പിലുമാണ് ഇത്തരം ചിത്രങ്ങൾ കൂടുതലുണ്ടായത്. കുട്ടികൾക്കായുള്ള സിനിമകളും കുടുംബചിത്രങ്ങളും ആക്ഷൻ ചിത്രങ്ങളും ക്രൈം ത്രില്ലറുകളും വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആദ്യകാല ക്രിസ്മസ് ചിത്രങ്ങളായി വിലയിരുത്തപ്പെടുന്ന അൺഹോളി ത്രീ, ദ തിൻ മാൻ എന്നിവ ക്രൈം ത്രില്ലറുകളായിരുന്നു. അതേ സമയം ചാൾസ് ഡിക്കൻസിന്‍റെ പ്രശസ്ത കൃതി എ ക്രിസ്മസ് കാരളിനെ അധികരിച്ച് നിരവധി സിനിമകളുണ്ടായി. 1935ൽ പുറത്തിറങ്ങിയ സ്ക്രൂജ് ആണ് ഇക്കൂട്ടത്തിൽ ആദ്യത്തേത്. ഒടുവിലത്തേതാകട്ടെ ഇക്കഴിഞ്ഞ നവംബറിൽ റിലീസ് ചെയ്ത ദ മാൻ ഹൂ ഇൻവെന്‍റഡ് ക്രിസ്മസ് എന്ന ചിത്രമാണ്.

ഇന്ത്യൻ വംശജനായ ഭരത് നല്ലൂരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രമുൾപ്പെടെ വ്യത്യസ്തമായ രണ്ട് ക്രിസ്മസ് ചിത്രങ്ങൾക്കാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. തിമോത്തി റിക്കാർട്ട് സംവിധാനം ചെയ്ത ദ സ്റ്റാർ എന്ന ആനിമേഷൻ ചിത്രമാണ് രണ്ടാമത്തേത്.

ചാൾസ് ഡിക്കൻസിന്‍റെ ക്രിസ്മസ്

ദ മാൻ ഹൂ ഇൻവെന്‍റഡ് ക്രിസ്മസ് എന്ന ചിത്രം യഥാർഥത്തിൽ എ ക്രിസ്മസ് കാരൾ എന്ന ഡിക്കൻസ് കൃതിയെ അവലംബമാക്കിയുള്ള സൃഷ്ടിയല്ല. മറിച്ച് എ ക്രിസ്മസ് കാരൾ എഴുതി പൂർത്തിയാക്കാൻ ശ്രമിക്കുന്ന ചാൾസ് ഡിക്കൻസിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള രചനയാണ്. താൻ എഴുതിക്കൊണ്ടിരിക്കുന്ന രചനയിലെ കഥാപാത്രങ്ങളുമായി ചാൾസ് ഡിക്കൻസ് സംവദിക്കുന്നു. കൃതിയിലെ പ്രധാന കഥാപാത്രമായ എബനേസർ സ്ക്രൂജിന്‍റെ പാത്രചിത്രീകരണത്തിന് ഡിക്കൻസ് തന്‍റെ പിതാവായ ജോൺ ഡിക്കൻസിനെ മാതൃകയാക്കുന്നു. ഡാൻ സ്റ്റീവൻസ്, ക്രിസ്റ്റഫർ പ്ലമ്മർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സാന്പത്തിക വിജയവും നിരൂപക പ്രശംസയും നേടി.

മൃഗങ്ങൾ ഉണ്ണിയീശോയെ കണ്ടപ്പോൾ

മിശിഹായ്ക്ക് ജന്മം നൽകാൻ തയ്യാറായിക്കൊള്ളൂവെന്ന് ഒരു മാലാഖ മറിയത്തോട് പറയുന്നത് അബി എന്ന ചുണ്ടെലി ഒളിഞ്ഞു നിന്ന് കേൾക്കുന്നിടത്താണ് ദ സ്റ്റാർ എന്ന ചിത്രം യഥാർഥത്തിൽ ആരംഭിക്കുന്നത്. അബി തനിക്കറിയാവുന്ന എല്ലാ മൃഗങ്ങളോടും ഈ വിവരം പങ്കുവയ്ക്കുന്നു. പിന്നീട് ഹേറോദേസിന്‍റെ പടയാളികളിൽ നിന്ന് ഉണ്ണിയീശോയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഈ മൃഗങ്ങളെല്ലാം പങ്കാളികളാകുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

മൃഗജാലങ്ങളുടെ കാഴ്ചപ്പാടിലാണ് തിരുപ്പിറവി. ബോ എന്ന കഴുതയാണ് ചിത്രത്തിലെ പ്രധാന താരം. ഡേവ് എന്ന പ്രാവ്, ഹേറോ ദേസിന്‍റെ പടയാളികളുടെ ക്രൂരന്മാരായ വളർത്തു നായ്ക്കളായ തദേവൂസ്, റൂഫസ്, ലിയാ എന്ന കുതിര, ഫെലിക്സ് എന്ന ഒട്ടകം എന്നിങ്ങനെ കഥാപാത്രങ്ങളാൽ സന്പന്നമാണ് ചിത്രം. വലിയൊരു പുണ്യകർമത്തിൽ ഭാഗഭാക്കുകളാവുകയായിരുന്നു തങ്ങളെന്ന് ഒടുവിൽ മൃഗങ്ങൾ തിരിച്ചറിയുന്നു. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ച ദ സ്റ്റാർ എന്ന ചിത്രം മറ്റു ക്രിസ്മസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത് ക്രിസ്മസിന്‍റെ ചൈതന്യവും മൂല്യവും അത് പകർന്നു നൽകുന്നു എന്നിടത്താണ്. മരിയാ കാരി ഉൾപ്പെടെയുള്ള പ്രശസ്ത ഗായകർ പാടിയ ഏകദേശം പന്ത്രണ്ടോളം ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്.
എല്ലാ വർഷവും വിവിധ ഭാഷകളിൽ വിവിധ ദേശങ്ങളിൽ ക്രിസ്മസ് സിനിമകളിറങ്ങുന്നു. ഓരോ വ്യക്തിയിലും വിഭിന്നമായ അനുഭവം ഉളവാക്കുന്ന ക്രിസ്മസ് പോലെയാണ് ക്രിസ്മസ് സിനിമകളും. ക്രിസ്മസ് സിനിമകൾ ശുഭപര്യവസായികളാണ് കാരണം അവ അറിഞ്ഞോ അറിയാതെയോ ദൈവപുത്രന്‍റെ കഥ ഓർമിപ്പിക്കുന്നു.

അനിൽ സർക്കാർ.എ