മെച്ചപ്പെടുത്താൻ ഏറെയുണ്ട്, തിരിച്ചറിയുക
ആറുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളിൽ മാത്രം കുട്ടികൾ പഠിക്കുന്ന പ്രശസ്തമായ ഒരു ബോർഡിംഗ് സ്കൂളാണ് കാർഡിഗൻ മൗണ്ടൻ സ്കൂൾ. 1945-ൽ അമേരിക്കയിലെ ന്യൂഹാംഷയറിൽ സ്ഥാപിതമായ ഈ സ്കൂളിൽ ആൺകുട്ടികൾക്കു മാത്രമേ പ്രവേശനമുള്ളൂ. 215 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ 60 അധ്യാപകരുണ്ട്. അവിടെ പഠിക്കുന്നവരൊക്കെ പണമുള്ള കുടുംബങ്ങളിൽനിന്നുള്ളവരാണ്.

2017 ജൂണിൽ ഈ സ്കൂളിൽ നടന്ന സർട്ടിഫിക്കറ്റ്ദാന ചടങ്ങിൽ പ്രധാന അതിഥിയായിരുന്നത് അമേരിക്കയിലെ സുപ്രീംകോടതിയുടെ ചീഫ്ജസ്റ്റീസായ ജോൺ റോബർട്സ് ആയിരുന്നു. അവിടെനിന്നു പാസാകുന്നവരുടെ ഗണത്തിൽ റോബർട്സിന്‍റെ പുത്രനുമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം സർട്ടിഫിക്കറ്റ് ദാന ചടങ്ങിന്‍റെ പ്രധാന അതിഥി ആയി എത്തിയത്.
ബിരുദദാന ചടങ്ങിനോടനുബന്ധിച്ചു മുഖ്യാതിഥികൾ സാധാരണ സംസാരിക്കുന്ന രീതിയിലായിരുന്നില്ല റോബർട്സ് കാർഡിഗൻ സ്കൂളിൽ സംസാരിച്ചത്. വിദ്യാർഥികളെ അവരുടെ കഠിനാധ്വാനത്തിനും വിജയത്തിനും പ്രശംസിച്ചശേഷം അവർക്കു ഭാവിയിലേക്കുള്ള ആശംസകൾ നേർന്നത് ഏറെ വ്യത്യസ്തമായ രീതിയിലായിരുന്നു. വ്യത്യസ്തമായ ആ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു:

""വരുംവർഷങ്ങളിൽ, നീതിയുടെ മൂല്യം ശരിക്കും നിങ്ങൾ മനസിലാക്കുന്നതിനുവേണ്ടി മറ്റുള്ളവർ അനീതിപരമായി നിങ്ങളോടു പെരുമാറട്ടെ എന്നു ഞാൻ പ്രതീക്ഷിക്കുന്നു. വിശ്വസ്തതയുടെ പ്രാധാന്യം നിങ്ങൾ പഠിക്കുന്നതിനുവേണ്ടി മറ്റുള്ളവരാൽ നിങ്ങൾ വഞ്ചിതരാകട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളുടെ പ്രാധാന്യം നിങ്ങൾ വിസ്മരിക്കാതിരിക്കാൻ ഇടയ്ക്കിടെ നിങ്ങൾ ഒറ്റപ്പെടുന്ന അനുഭവം നിങ്ങൾക്കുണ്ടാകട്ടെ എന്നു ഞാൻ പ്രതീക്ഷിക്കുന്നു.

ജീവിതത്തിൽ നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങളുടെ പ്രാധാന്യം നിങ്ങൾ മനസിലാക്കുന്നതിനും നിങ്ങളുടെ ക്രെഡിറ്റ് നിങ്ങൾക്കു മാത്രം അവകാശപ്പെട്ടതല്ലെന്നും അതുപോലെ മറ്റുള്ളവരുടെ പരാജയങ്ങളുടെ പൂർണ ഉത്തരവാദിത്വം അവരുടേതു മാത്രമല്ലെന്ന് ഓർമിക്കുന്നതിനും വേണ്ടി നിങ്ങൾക്ക് വല്ലപ്പോഴും ദൗർഭാഗ്യം ഉണ്ടാകട്ടെയെന്നും ഞാൻ ആശംസിക്കുന്നു.
നിങ്ങൾ വല്ലപ്പോഴും പരാജയപ്പെടുന്പോൾ ആ പരാജയത്തിൽ നിങ്ങളുടെ എതിരാളി നിങ്ങളെ പരിഹസിക്കുന്ന രീതിയിൽ ആഹ്ലാദിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു. അതുവഴി സ്പോർട്സ്മാൻ സ്പിരിറ്റിന്‍റെ പ്രാധാന്യം നിങ്ങൾ മനസിലാക്കുമെന്ന് ഞാൻ കരുതുന്നു.

മറ്റുള്ളവർ നിങ്ങളെ അവഗണിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു. കാരണം, അതുവഴി മറ്റുള്ളവരെ ശ്രവിക്കുന്നതിന്‍റെ പ്രാധാന്യം നിങ്ങൾ പഠിക്കും. മറ്റുള്ളവരോട് എപ്പോഴും ദയാപൂർവം പെരുമാറാൻ നിങ്ങളെ പ്രാപ്തരാക്കാൻവേണ്ടി നിങ്ങളുടെ ജീവിതത്തിൽ കുറേ ദുഃഖങ്ങൾ ഉണ്ടാകട്ടെ എന്നും ഞാൻ ആശംസിക്കുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കണമെന്നു ഞാൻ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അവയൊക്കെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും. എന്നാൽ അവവഴി നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നേട്ടമുണ്ടാകണമോ എന്നുള്ളത് അവയെ നിങ്ങൾ എങ്ങനെ കാണുന്നു എന്നത് അനുസരിച്ചായിരിക്കും.

സാധാരണ ബിരുദദാന ചടങ്ങിൽ നിങ്ങൾക്കു ലഭിക്കുന്ന സന്ദേശം നിങ്ങൾ എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെ ആയിരിക്കുക എന്നതായിരിക്കും. എന്നാൽ, നിങ്ങൾ പരിപൂർണരല്ലെങ്കിൽ ആ സന്ദേശം നിങ്ങൾ മുഖവിലയ്ക്കെടുക്കരുത്. കാരണം, നിങ്ങൾ എന്തായിരിക്കുന്നുവോ അതുപോലെ എപ്പോഴും ആയിരിക്കരുത്. അതിനു പകരം, നിങ്ങൾ എന്തായിരിക്കുന്നുവോ അതിലും കൂടുതൽ മെച്ചമാകാൻ നിങ്ങൾ എപ്പോഴും ശ്രമിക്കണം.''

ആശയങ്ങളുടെ പുതുമയുടെ പേരിലും അവ അവതരിപ്പിച്ച രീതിയുടെ പേരിലും ഒട്ടേറെപ്പേരുടെ ശ്രദ്ധയാകർഷിച്ച ഒരു പ്രസംഗമായിരുന്നു റോബർട്സിന്‍റേത്. അദ്ദേഹം പറഞ്ഞതുപോലെ, അദ്ദേഹം വിദ്യാർഥികൾക്ക് ആശംസിച്ച കാര്യങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. അങ്ങനെ സംഭവിക്കുന്ന കാര്യങ്ങളെ ഏതു രീതിയിൽ കാണണമെന്നും പ്രതികരിക്കണമെന്നുമാണ് അദ്ദേഹം ഓർമിപ്പിച്ചത്.

റോബർട്സ് പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ നമ്മുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകാം. അപ്പോൾ അവയെ നാം എങ്ങനെ കാണുകയും അവയോടു നാം എങ്ങനെ പ്രതികരിക്കുകയും ചെയ്തു എന്ന് ആത്മപരിശോധന ചെയ്യുന്നത് നല്ലതാണ്.

റോബർട്സ് സൂചിപ്പിച്ചതുപോലെ, ആരെങ്കിലും നമ്മോട് അനീതി ചെയ്താൽ അതു നമ്മെ ഓർമിപ്പിക്കേണ്ടതു നമ്മുടെ ജീവിതത്തിൽ നാം മറ്റുള്ളവരോടു നീതി പുലർത്തുന്ന കാര്യത്തെക്കുറിച്ചായിരിക്കണം. അല്ലാതെ, അവരോടു പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചായിരിക്കരുത്. അതുപോലെ, ആരെങ്കിലും നമ്മെ വഞ്ചിച്ചാൽ അവരോടു നമുക്ക് എങ്ങനെ വഞ്ചന കാട്ടാൻ സാധിക്കുമെന്നായിരിക്കരുത് നാം ചിന്തിക്കുന്നത്. അതിനു പകരം, മറ്റുള്ളവരോട് എങ്ങനെ വിശ്വസ്തതാപൂർവം പ്രവർത്തിക്കാൻ സാധിക്കുമെന്നായിരിക്കണം നാം അന്വേഷിക്കുന്നത്.

റോബർട്സ് അവതരിപ്പിച്ച ആശയങ്ങളൊക്കെ കൂടുതൽ വിശകലനം അർഹിക്കുന്നവയാണ്. എന്നാൽ, സ്ഥലപരിമിതി മൂലം അവയെല്ലാം ചർച്ചചെയ്യാൻ ഇപ്പോൾ സാധിക്കില്ല. തന്മൂലം അദ്ദേഹം അവതരിപ്പിച്ച ആശയങ്ങളിൽ അവസാനത്തേത് എടുത്തുപറഞ്ഞുകൊണ്ട് ഈ ചിന്താവിഷയം അവസാനിപ്പിക്കാം.

നാം ഇപ്പോൾ എന്തായിരിക്കുന്നുവോ അതിലും കൂടുതൽ മെച്ചമാകാൻ നാം എപ്പോഴും ശ്രമിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഹ്വാനം. നാം ശ്രമിച്ചാൽ പല രീതിയിലും അനുദിനം നമ്മെ ഏറെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് നമ്മുടെ സ്വഭാവ പ്രത്യേകതകളുടെ കാര്യത്തിൽ അതിനുവേണ്ടിയുള്ള തീവ്രമായ ശ്രമത്തിൽ എന്നും നമുക്ക് ആമഗ്നരാകാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ