കണ്ടവരില്ല, പക്ഷേ... ടിറ്റനോബോവ ഉണ്ടായിരുന്നു
ലോകത്തിൽ ഇപ്പോൾ ഉള്ള ഏറ്റവും വലിയ പാന്പ് അനാക്കോണ്ടയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അനാക്കോണ്ട ടിറ്റനോബോവയുടെ മുന്പിലെത്തിയാൽ രാജവെന്പാലയുടെ മുന്പിൽപ്പെട്ട നീർക്കോലിയുടെ അവസ്ഥയായിരിക്കും. ആരാണീ ടിറ്റനോബോവ എന്നല്ലേ? ലോകത്ത് ജീവിച്ചതിൽ ഏറ്റവും വലിയ പാന്പാണ് ടിറ്റനോബോവ. 48 അടിയാണ് ഈ പാന്പിന്‍റെ നീളം. ഭാരമാകട്ടെ 500 കിലോയിലധികവും.അതായത് അനാക്കോണ്ടയേക്കാൾ ഇരട്ടിയിലധികം ഭാരം.

പേടിക്കേണ്ട ഈ പാന്പ് ഇപ്പോൾ ഭൂമിയിലില്ല.600 ലക്ഷം വർഷങ്ങൾക്കുമുന്പാണ് ഇവ ഭൂമിയിൽ ഇഴഞ്ഞു നടന്നത്. ദിനോസറുകൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതിന് തൊട്ടുപിന്നാലെയാകാം ഇവ ഭൂമി ഭരിക്കാൻ തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കൊളംബിയയിലുള്ള ഒരു കൽക്കരി ഖനിയിൽനിന്ന് 2002 ലാണ് ആദ്യമായി ടിറ്റനോബോവയുടെ ഫോസിൽ ലഭിക്കുന്നത്. അതുവരെ ഇങ്ങനെയൊരു ജീവി ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് ശാസ്ത്രലോകത്തിന് അറിയില്ലായിരുന്നു.ഈ ടിറ്റനോബോവ എങ്ങനെയിരുന്നു എന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. അമേരിക്കയിലെ ബിയാൻ ലൈഫ് സയൻസ് മ്യൂസിയത്തിൽ ഈ വന്പൻ പാന്പിന്‍റെ കൃത്യമായ ഒരു മാതൃക ഉണ്ടാക്കിവച്ചിട്ടുണ്ട്. ടിറ്റനോബോവയുടെ യഥാർഥ ഫോസിൽ ഉപയോഗിച്ചാണ് പാന്പിന്‍റെ രൂപം നിർമിച്ചിരിക്കുന്നത്.മാർച്ച് 17 വരെ ഇവിടെയെത്തുന്നവർക്ക് ടിറ്റനോബോവയുടെ ജീവൻ തുടിക്കുന്ന മാതൃക കാണാം.

റോസ് മേരി