ഒരു ട്രക്കോളം സ്നേഹം
പച്ച നിറത്തിലുളള പിക്ക്അപ് ട്രക്കിന്‍റെ മോഡൽ സമ്മാനമായി ലഭിക്കുന്പോൾ ഫ്രാൻസിസ് പാപ്പായുടെ മുഖത്തെ തിളക്കം ഒന്നുകൂടി കൂടിയോ? ഉവ്വ്, വിശുദ്ധ ആൽബർട്ടോ ഹുർട്ടാഡോയുടെ ജീവിതവും ചിലിയുടെ ചരിത്രത്തിൽ പിക്ക്അപ് ട്രക്കിന്‍റെ സ്ഥാനവും നന്നായി അറിയാവുന്ന പാപ്പായുടെ പുഞ്ചിരിക്ക് പ്രത്യേകതയുണ്ടായിരുന്നു. ലാറ്റിനമേരിക്കയിലെ ചിലി, പെറു രാജ്യങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ട മാർപാപ്പ വിമാനത്തിൽ മാധ്യമപ്രവർത്തകരെ കാണാൻ എത്തിയപ്പോഴായിരുന്നു സമ്മാനം ലഭിച്ചത്.

മനോഹരവും കൗതുകവും നിറഞ്ഞ ആ ട്രക്ക് വെറും സമ്മാനം മാത്രമല്ല, ആൽബർട്ടോ ഹുർട്ടാഡോയുടെ വിശുദ്ധ പദവിയുടെ പ്രാധാന്യവും ചിലിജനതയുടെ ഹീറോയായി വിശുദ്ധ ആൽബർട്ടോ മാറിയ ചരിത്രവും ഒാർമിപ്പിക്കുന്നതാണ്. 1901 ജനുവരി 22ന് ചിലിയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ആൽബർട്ടോയുടെ ജനനം. അച്ഛന്‍റെ മരണത്തോടെ കടബാധ്യതകൾ തീർക്കാൻ അമ്മയ്ക്ക് അവർ താമസിച്ചിരുന്ന വീടു വിൽക്കേണ്ടിവന്നു. പിന്നീട് അമ്മയ്ക്കൊപ്പം നാലുവയസുള്ള ആൽബർട്ടോയും സഹോദരനും ബന്ധുക്കളുടെ വീട്ടിൽ മാറിമാറി താമസിച്ചാണ് വളർന്നത്. സ്വന്തമായി വീടില്ലാത്തവരുടെയും പട്ടിണിയുടെയും വേദനയുടെയും കാഠിന്യവും ഇക്കാലത്ത് ആൽബർട്ടോ നന്നായി മനസിലാക്കി. സ്കോളർഷിപ്പുകൾ നേടിയും സുമനസുകളുടെ സഹായവും കൊണ്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1933ൽ വൈദികപട്ടം അണിഞ്ഞ ആൽബർട്ടോ 1946ൽ ഹോം ഒാഫ് ക്രൈസ്റ്റ് എന്ന പേരിൽ സംഘടന സ്ഥാപിച്ചു. വീടില്ലാത്തവരും ദാരിദ്ര്യം അനുഭവിക്കുന്നതുമായ കുട്ടികളുടെ സംരക്ഷണമായിരുന്നു സംഘടനയിലൂടെ ഫാ. ആൽബർട്ടോ ലക്ഷ്യമിട്ടിരുന്നത്. വൈകാതെ അദ്ദേഹം ഒരു പച്ച പിക്ക്അപ് ട്രക്ക് വാങ്ങി. ഇതിനു പിന്നിൽ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു.

രാത്രിയിൽ ട്രക്കുമായി തെരുവുകളിൽക്കൂടി ഫാ. ആൽബർട്ടോ പോകും. ചിലിയിലെ തണുപ്പിൽ അനാഥരായോ, ഭക്ഷണം കഴിക്കാതെയോ ആരെങ്കിലും അലയുന്നുണ്ടോ എന്ന അന്വേഷണമായിരുന്നു ലക്ഷ്യം. അങ്ങനെ ആരെയെങ്കിലും കണ്ടെത്തിയാൽ ഉടനെ അവരെ ട്രക്കിൽ കയറ്റി ഹോം ഒാഫ് ക്രൈസ്റ്റിൽ എത്തിക്കും. ഇങ്ങനെ ലക്ഷക്കണക്കിന് കുട്ടികളാണ് ഫാ. ആൽബർട്ടോയുടെ സ്നേഹ പരിലാളനകൾക്ക് പാത്രമായത്. 1952ൽ കാൻസർ രോഗം മൂലം മരിക്കുന്പോൾ അദ്ദേഹം ചിലിയിലെ ജനങ്ങളുടെ ഹീറോയായിരുന്നു. 2005 ഒക്‌ടോബർ 23ന് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ഫാ. ആൽബർട്ടോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്പോൾ ചിലിയുടെ പ്രസിഡന്‍റ് അടക്കം വൻജനാവലിയാണ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. ചിലിയിൽ നിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ് ആർബർട്ടോ. ഇപ്പോഴും വിശുദ്ധ ആൽബർട്ടോയുടെ ചടങ്ങുകളിൽ പച്ച നിറമുളള പിക്ക്അപ് ട്രക്കിന്‍റെ ചിത്രങ്ങളുമായിട്ടാണ് വിശ്വാസികൾ പങ്കെടുക്കുന്നത്.

ചിലിയിലെ വിശുദ്ധ ആൽബർട്ടോയുടെ തീർഥാടന കേന്ദ്രം സന്ദർശിച്ചപ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്ന ട്രക്ക് ആശീർവദിക്കാനും ഫ്രാൻസിസ് പാപ്പാ സമയം കണ്ടെത്തി. ശിശുവിനെ എന്‍റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയാണ് സ്വീകരിക്കുന്നതെന്ന ദൈവവചനം ജീവിതത്തിൽ പകർത്തിയ വിശുദ്ധ ആൽബർട്ടോയോടുള്ള ആദരസൂചകമായി നൽകിയ പിക്ക്അപ് ട്രക്കിനേക്കാൾ വലിയ സമ്മാനം ഫ്രാൻസിസ് പാപ്പായ്ക്ക് ചിലിയിൽ നിന്ന് ലഭിക്കാനില്ല.